'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ തുടക്കം; മലയാളം തഴഞ്ഞപ്പോൾ ശോഭിച്ചത് തമിഴകത്തിൽ; ബാംഗ്ലൂർ ഡേയ്സിലെ സാറയിലൂടെ ഗംഭീര തിരിച്ചുവരവ്; ടേക്ക് ഓഫിലെ സമീറയെ അനശ്വരമാക്കിയപ്പോൾ രാജ്യാന്തര മേളയിൽ മികച്ച നടിയായി; ഇർഫാനൊപ്പം ബോളിവുഡിലും കൈവെച്ചു; കസബ വിമർശനത്തിൽ ജൂഡിനോട് ഒഎംകെവി പറഞ്ഞ പാർവതി വ്യത്യസ്തയാക്കുന്നത് നിലപാടുകളിലെ വ്യക്തത കൊണ്ട്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മലയാള സിനിമ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഒരുകാലത്ത് മലയാളം സിനിമയിൽ കുത്തിനിറച്ചിരുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകളോട് സുല്ലു പറയാൻ മുന്നിലുള്ള സംവിധാകരും നടന്മാരുമുണ്ട്. ആ പെൺ ശബ്ദത്തിന്റെ പിറവിയാണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിയിലൂടെ ഉണ്ടായത്. ഈ കൂട്ടത്തിൽ നിലപാടുകളുടെ വ്യക്തത കൊണ്ടും കഴിവു കൊണ്ടും മുന്നിൽ നിന്നവരുടെ കൂട്ടത്തിലാണ് നടി പാർവതി. മമ്മൂട്ടിക്കും മോഹൻലാലിനും നേടാൻ സാധിക്കാത്ത ഒരു അപൂർവ അവാർഡ് കൂടി നേടിയ വ്യക്തിയാണ് അവർ. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം അവർ നേടിയത് ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള അഭിനേതാക്കളോട് പടപൊരുതിയാണ്.
എന്നാൽ, സ്ത്രീശബ്ദങ്ങൾ ഉയരാൻ അനുവദിക്കരുത് എന്ന പുരുഷ മേധാവിത്വം പുലർത്തുന്ന മലയാളം സിനിമാക്കാർക്ക് പാർവതിയുടെ നേട്ടവും അവരുടെ നിലപാടുകളും ദഹിച്ച മട്ടില്ല. ഇതിനിടെ മമ്മൂട്ടിയുടെ കസബയിൽ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ആരാധകർ നിരന്തരം ആക്രമണം തൊടുക്കുകയാണ് അവർക്കെതിരെ.
എന്നാൽ, ഈ ആക്രമണങ്ങളിലും കുലുങ്ങാതെ അതിന് ചുട്ട മറുപടി നൽകാൻ പാർവതിക്ക് സാധിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ജൂഡ് ആന്റണിയുടെ പരിഹാസം നിരഞ്ഞ പോസ്റ്റിനോട് ഒഎംകെവി കാണിച്ച് ചുട്ട മറുപടിയും നൽകി അവർ. തന്റെ നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിച്ച പാർവതിക്ക് പിന്തുണയുമായി പലരും രംഗത്തുണ്ട്. മന്ത്രി തോമസ് ഐസക്ക് പോലും അവരുടെ നിലപാടുകളെ അനുകൂലിച്ച് രംഗത്തുണ്ട്.
മെഗാതാരത്തെ നോവിച്ചൽ സിനിമയിൽ നിലനിൽക്കാൻ സാധിക്കുമോ എന്നു ചോദിക്കുന്നവർക്ക് കൃത്യമായ മറുപടിയും അവർക്കുണ്ട്. നടിയെന്ന നിലയിൽ മാറ്റുതെളിയിച്ച പ്രകടനം തന്നെയാണ് പാർവതിയുടേത്. അങ്ങനെയുള്ള പ്രയാണം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. സഹ നടിയായി തുടങ്ങി അഭിനയ മികവു കൊണ്ടാണ് അവർ തന്റേതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുത്തത്. ആ പ്രയാണത്തിന്റെ കഥ ഇങ്ങനെയാണ്:
'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലെ സഹതാരമായി അഭിനയ രംഗത്ത്
കോഴിക്കോട് സ്വദേശിനിയായ പാർവതി 2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രമായിട്ടാണ് പാർവതിയുടെ അരങ്ങേറ്റം. നോട്ട്ബുക്കിലെ പൂജ എന്ന വ്യത്യസ്ത കഥാപാത്രമായെത്തിയാണ് പാർവതി മേനോൻ പിന്നെ പ്രേക്ഷകരിൽ അറിയപ്പെട്ടത്. ആദ്യ ചിത്രത്തിൽ നായികാ വേഷം അവർക്കായിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പാർവതിക്ക്. നായികാ തുല്യമായ വേഷത്തിൽ അവർ ശരിക്കും തിളങ്ങുകയും ചെയ്തു.
പിന്നീട് പുറത്തിറങ്ങിയ വിനോദയാത്ര, ഫ്ലാഷ് എന്നീ ചിത്രങ്ങളിലും വലിയ പ്രാധാന്യം പാർവതിക്ക് ലഭിച്ചില്ല. പിന്നീട് കുറച്ചു കാലത്തേക്ക് അവരെ കണ്ടുമില്ല. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ സിറ്റി ഓഫ് ഗോഡിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഈ സിനമയിലെ വേഷവും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ അന്യഭാഷയിലേക്ക് ചുവടുവെച്ചു അവർ അവിടെ ശക്തമായ വേഷങ്ങൾ ചെയ്തു അവർ. മാരിയാൻ , ചെന്നൈയിൽ ഒരു നാൾ , ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാർവ്വതി തിളങ്ങി. ഇതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയായി അവർ മാറി.
അതിനുശേഷം 2014ൽ ആണ് പാർവതിയെ ബാംഗ്ലൂർ ഡെയ്സിലേക്ക് വിളിക്കുന്നത്. പരാജയങ്ങൾക്കിടയിൽ മലയാളത്തിൽ ബാംഗ്ലൂർ ഡെയ്സാണ് പാർവതിയെ തുണച്ചത്. ശക്തമായ അഭിനയമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. തന്റെ ഉള്ളിലെ മികച്ച അഭിനേത്രിയെ കണ്ടെത്തിയ ചിത്രം കൂടിയായിരുന്നു അത്. ഇതിന് ശേഷം മലയാളം സിനിമയിൽ കൂടുതൽ സെലക്ടീവായി അവർ.
കരിയർ ബെസ്റ്റായി മൊയ്തീന്റെ കാഞ്ചനമാല
മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള വേഷമായിരുന്നു എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ. ഈ സിനിമ പാർവതിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചു. ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെ വേഷത്തെ ഗംഭീരമായി തന്നെ കോഴിക്കോട്ടുകാരിയായ ഈ നടി ചെയ്തു. കാഞ്ചന മാലയാകാൻ മാനസികമായ തയ്യാറെടുപ്പുകളും പാർവ്വതി നടത്തി. ഇതോടെ എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാർവതിയുടെ കൂടെയായി.
തമിഴകത്തിൽ മാരിയാനിലെ മികച്ച അഭിനയത്തിന് ഒട്ടേറെ അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. പാർവ്വതിയുടേതായി വന്ന ചാർലി എന്ന സിനിമയും വളരെ ഹിറ്റായി മാറി. ദുൽഖർ നായകനായി ചിത്രം ബോക്സോഫീസിലും തരംഗമായതോടെ ബോളിവുഡിൽ നിന്നും വിളിയെത്തി. ഇതിനിടെയാണ് ടോക്ക് ഓഫ് എന്ന ചിത്രത്തിന്റെ ആത്മാവായി തന്നെ നടിയെത്തിയത്. ഈ ചിത്രത്തിലൂടെ രാജ്യന്തര പ്രശ്തി തന്നെ തേടിയെുത്തും.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് പാർവതിയെ മികച്ച നടിയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു നടി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിൽ സമീറയെന്ന ഇന്ത്യൻ നേഴ്സായി വേഷമിട്ട പാർവതി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ജൂറി വിലയിരുത്തി. അത് വലിയൊരു അഗീകാരമായും മാറി
പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയ പാർവതി, അന്തരിച്ച സംവിധായകൻ രാജേഷ്പിള്ളയുടെ ഓർമ്മകളിൽ വിതുമ്പിയതും മാധ്യമ ശ്രദ്ദ നേടി. രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. മേളയിൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ഇതുതന്നെയായിരുന്നു. മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പടെ മൂന്ന് വിഭാഗത്തിലാണ് ടേക്ക് ഓഫ് മാറ്റുരച്ചു വിജയിച്ചത്.
പേരിലെ മോനോൻ ഉപേക്ഷിച്ചു, പാർവതി എന്നു മാത്രം വിളിക്കൂവെന്നു പറഞ്ഞ സാമൂഹ്യ ജീവി
സിനിമയിൽ എത്തിയപ്പോൾ പേരിനൊപ്പം പാർവതി മേനോൻ എന്നും നായിക കൂട്ടിച്ചേർന്നിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം ജാതിവാൽ ഉപേക്ഷിക്കാൻ ആഹ്വാനങ്ങൾ ഉണ്ടായതോടെ ജാതിപ്പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു അവർ. തന്റെ പേരിനോടു കൂടെ മേനോൻ ചേർത്ത് ഇനിയും വിളിക്കരുത്. പാർവതി എന്നു മാത്രം വിളിക്കപ്പെടാനാണ് തനിക്ക് ആഗ്രഹം. കഴിഞ്ഞ പത്തുവർഷമായി തെറ്റായ പേരിലാണ് താൻ അറിയപ്പെട്ടത്. പാർവതി എന്നാണ് തന്റെ പേര്. എന്നാൽ പലരും പാർവതി മേനോൻ എന്നാണ് വിളിക്കുന്നത്. ജാതിപ്പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
ബോളിവുഡിലും കൈവെച്ചു
വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാനാണ് പാർവ്വതിക്ക് താൽപര്യം. അതുകൊണ്ട് തന്നെ തുടർച്ചയായി സിനിമകൾ ചെയ്യുന്നതിനും അവർക്ക് താൽപ്പര്യമില്ല. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഇടവേള അനിവാര്യമാണെന്നാണ് താരത്തിന്റെ പോളിസി. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നും അവർ പറയുന്നു. സെലക്ഷനിലെ മികവ് തന്നെയാണ് അവരുടെ സിനിമകളിലെ മികച്ച പ്രകടനത്തിന് ആധാരവും. ർഫാൻ ഖാൻ നായകനായി എത്തിയ ഖ്വരീബ് ഖ്വരീബ് സിങ്കിൾ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലും പാർവതി കൈവെച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പലപ്പോഴും പലരും തന്നെ അഹങ്കാരിയായി കണ്ടു തുടങ്ങിയത് അഭിനയിക്കുന്ന സിനിമയുടെ സ്ക്രിപ്ട് കാണണമെന്ന് പറഞ്ഞപ്പോഴാണെന്നും അവർ തുറന്നു പറയാൻ മടിച്ചില്ല പാർവത്. സോഷ്യൽ മീഡിയയിലെ മീ ടൂ കാമ്പയിനുകളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു പാർവതി. കാലഘട്ടമാണ് തന്റെ തന്റേടിയാക്കിയതും വായാടിയാക്കിയതുമെന്നാണ് പാർവതി തുറന്നു പറഞ്ഞത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വായാടിയൊന്നുമായിരുന്നില്ല. എന്നാൽ കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഒരായിരം ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് പാർവതി പറഞ്ഞു. ഒരുകാലത്ത് മലയാളത്തിൽ നിന്ന് എനിക്ക് നിരവധി സിനിമകൾ ലഭിച്ചിരുന്നു. സ്ക്രിപ്റ്റ് വായിക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ അഹങ്കാരിയായി കണ്ടു. കലയെ സ്നേഹിക്കുന്നവരെ ആർക്കും തടയാനാകില്ല. കലയേയും. നിങ്ങൾക്ക് ഒരാളോട് എത്രകാലം വഴക്കടിക്കാൻ സാധിക്കും പാർവതി ചോദിച്ചു.
വിമൻ ഇൻ കളക്ടീവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. പീഡനത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവരുണ്ടെങ്കിൽ അവരെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്നുപോയവരായിരിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പിന്തുണയ്ക്കുന്ന ഒരു സംസ്കാരം നമ്മൾ ഇതുവരെ വളർത്തി എടുത്തിട്ടില്ല. അതിജീവിച്ചവർ എല്ലായ്പ്പോഴും ഒറ്റപ്പെടും. പീഡിപ്പിച്ചയാളുടെ പേര് പറയാൻ പലരും എന്നെ നിർബന്ധിച്ചിട്ടുണ്ട്. അത് പുറത്തു പറഞ്ഞാൽ ഞാൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർ കർട്ടന് പിന്നിൽ ഒളിക്കും. എന്റെ കൈയിൽ തെളിവില്ല. അതുകൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണം. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ ശല്യം അവസാനിക്കൂ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്