Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പം കിടക്കാൻ നിർബന്ധിച്ച് ഒരു പ്രമുഖ തെന്നിന്ത്യൻ നടൻ തന്നെ പിന്തുടരുന്നു; ആരോടൊപ്പം കിടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്; മിക്ക നടിമാരും അവസരം പോകുമെന്ന് ഭയന്ന് സൂപ്പർസ്റ്റാറുകളുടെ ഇംഗിതത്തിന് വഴങ്ങുന്നു: വെള്ളിത്തിരയിലെ പുഴുക്കുത്തുകളെകുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്‌തെ

ഒപ്പം കിടക്കാൻ നിർബന്ധിച്ച് ഒരു പ്രമുഖ തെന്നിന്ത്യൻ നടൻ തന്നെ പിന്തുടരുന്നു; ആരോടൊപ്പം കിടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്; മിക്ക നടിമാരും അവസരം പോകുമെന്ന് ഭയന്ന് സൂപ്പർസ്റ്റാറുകളുടെ ഇംഗിതത്തിന് വഴങ്ങുന്നു: വെള്ളിത്തിരയിലെ പുഴുക്കുത്തുകളെകുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്‌തെ

തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡായ നടിയെന്നാണ് രാധിക ആപ്തയെ പലരും വിശേഷിപ്പിക്കാറ്. അഭിനയത്തിന്റെ പെർഫെക്ഷനായി എന്തിനും തയ്യാറാകുന്ന നടിയെന്നാണ് ഇവർ അറിയപ്പെടുന്നത്. ഗ്ലാമറസ്സായ വേഷങ്ങളുടെ പേരിൽ പലപ്പോഴും വിമർശനം നേരിടേണ്ടി വന്നപ്പോഴും അതിനെയെല്ലാം ധൈര്യമായി നേരിട്ട രാധിക സിനിമാ രംഗത്തെ പുഴുക്കുത്തുക്കളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കയാണ് ഇപ്പോൾ. തെന്നിന്ത്യയിലെ ഒരു പ്രമുഖ നടൻ തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചെന്നും അതിന് വഴങ്ങാത്തതിനാൽ നിരന്തരം ശല്യം ചെയ്യുന്നു എന്നുമാണ് രാധിക വെളിപ്പെടുത്തിയത്.

പല നടന്മാരും ലൈംഗികമായ ലക്ഷ്യത്തോടെ തന്നെ സമീപിക്കാറുണ്ടെന്ന് രാധിക തുറന്നു പറഞ്ഞത് മംഗളത്തോടാണ്. പലരോടും താൻ മാന്യമായി പ്രതികരിച്ച് പിൻവാങ്ങുകയുണ്ടായെന്നും രാധിക തുറന്നുപറയുന്നു. 'ഈ നടന്മാർ മറ്റു നടിമാരൊത്ത് സ്ഥിരമായി ഉറക്കറ പങ്കിടാറുണ്ട്. അതെനിക്കറിയാം. അങ്ങനെ അവരുമായി ഈ നടന്മാർ എന്നെ താരതമ്യപ്പെടുത്തിയിരിക്കാം. ആരോടൊപ്പം ശയിക്കണം, ശയിക്കണ്ട എന്നും തീരുമാനിക്കേണ്ടത് ഞാനാണ്. ഞാനൊരു തുറന്ന പുസ്തകമാണെന്ന് ഇവർ ധരിച്ചിരിക്കാം. മോഹന വാഗ്ദാനങ്ങൾ നൽകി എത്രയോ നടിമാരെ ഇക്കൂട്ടർ വീഴ്‌ത്തിയിട്ടുണ്ടെന്ന് എനിക്കറിയാം.- രാധിക നിലപാട് വ്യക്തമാക്കുന്നു.

മിക്ക നടിമാരും തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെട്ടു പോകുമെന്ന ഭീതിയോടെ സൂപ്പർ സ്റ്റാറിന്റൈ ഇംഗിതത്തിന് വഴങ്ങുക ഫീൽഡിൽ പതിവാണെന്നും രാധിക പറയുന്നു. എന്നെ ഇപ്പോൾ പിന്തുടരുന്നത് ഒരു തെന്നിന്ത്യൻ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. അങ്ങനെ ചെയ്താൽ അത് അയാളുടെ ഇമേജിനെ അതു സാരമായി ബാധിക്കും. ഒരുദിവസം ഞാൻ തങ്ങിയിരുന്ന ഹോട്ടലിൽ ഇയാൾ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്‌ച്ചയിൽ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടൻ എന്ന നിലയ്ക്ക് ഞാൻ വളരെ മാന്യമായി സംസാരിച്ചു.

സിനിമയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചുതുടങ്ങി. അയാൾ മദ്യപിച്ചിരുന്നതായി ഞാൻ മനസിലാക്കി തുടർന്ന് സംഭാഷണത്തിനിടയിൽ എന്റെ ശരീരമാകെ അയാളുടെ കണ്ണുകൾ പരതുന്നുണ്ടായിരുന്നു. മാത്രമല്ല സംഭാഷണത്തിൽ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാൻ പറയാൻ എനിക്കു തോന്നിയില്ല. പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതൽ ഷൂട്ടിങ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാൾ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു. ആ രാത്രി എന്റെ റൂമിൽ കഴിയണമെന്ന ആഗ്രഹം അയാൾ വെളിപ്പെടുത്തുകയുണ്ടായി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാൻ ശഠിച്ചു. എനിക്കുവേണ്ടി ഒരുപാട് അവസരങ്ങൾ തരാൻ തനിക്ക് കഴിയുമെന്നൊക്കെയായിരുന്നു പിന്നീടുള്ള വാഗ്ദാനങ്ങൾ.

ഗത്യന്തരമില്ലാതെ വന്നപ്പോൾ ഹോട്ടൽ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാൾ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. 'ഞാൻ വിചാരിച്ചാൽ ഈ ഫീൽഡിൽനിന്നും നിന്നെ ഔട്ടാക്കാൻ കഴിയും. ഓർമ്മയിലിരിക്കട്ടെ.' എന്നു പറഞ്ഞ് അയാൾ പുറത്തിറങ്ങുകയും ചെയ്തു. വീണ്ടും അയാൾ എന്നെ ശല്യം ചെയ്തുതുടങ്ങി. ഇപ്പോഴും ഇതു വിവരിക്കുമ്പോഴും അയാളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ.- രാധിക വ്യക്തമാക്കി.

ഹിന്ദി സിനിമയിൽ പ്രമുഖ താരമായി മാറിയ രാധിക അവിടെയും സമാനമാണ് കാര്യങ്ങളെന്നാണ് പറയുന്നത്. ബോംബെയിലെ പ്രശസ്തനായ ഒരു സംവിധായകൻ എന്നെ സമീപിച്ചു. എന്നിട്ട് ഒരു ഹിന്ദി സൂപ്പർസ്റ്റാറിന്റെ നായികയായി എന്നെ കരാർ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ ഞാൻ അതിൽ ഉൾപ്പെട്ട ഒരു പ്രധാന വ്യക്തിയോടൊപ്പം അന്തിയുറങ്ങണമെന്നായിരുന്നു കണ്ടീഷൻ. പ്രതിഫലം എത്രകോടി വേണമെങ്കിലും തരാമെന്നും പറഞ്ഞു. അങ്ങനെ കിടന്നുകൊടുത്ത് അഭിനയിക്കേണ്ട ഗതികേട് എനിക്കു വന്നിട്ടില്ലെന്ന് പച്ചയായിത്തന്നെ അയാളുടെ മുഖത്തുനോക്കി പറയേണ്ടതായിവന്നുവെന്നും രാധിക വ്യക്തമാക്കി.

രജനീകാന്തിന്റെ കബാലിയിലെ നായികയായിരുന്നു രാധിക ആപ്‌തെ. പ്രകാശ് രാജിനോടൊപ്പം 'ആൾ ഇൻ ആൾ അഴകുരാജ', വെറ്റിശെൽവൻ' എന്നീ പടങ്ങളിലും രാധിക അഭിനയിക്കുകയുണ്ടായി. തെലുങ്കിലും ഇവർ ചുവടുവെക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP