വ്യാജന് പിന്നിൽ തിരുവനന്തപുരം ലോബിയോ? പ്രേമത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ സംശയങ്ങൾ ഏറെ; മോഷണം നടന്നത് പ്രിയന്റെ സ്റ്റുഡിയോയിൽ നിന്നാകാമെന്ന ആക്ഷേപവുമായി സെൻസർബോർഡ് അംഗം; സിനിമ ചോർത്തിയവർ ഉടൻ കുടുങ്ങുമെന്ന് പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജൻ ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിവാദത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോവിലും സെൻസർ ബോർഡ് ഓഫീസിലും തെളിവെടുപ്പ് നടത്തി. സെൻസറിംഗിനു മുമ്പായി സിനിമയുടെ ദൈർഘ്യം കുറച്ചത് വിസമയ സ്റ്റുഡിയോയിൽ വച്ചായിരുന്നു. നേരത്തെ മോഹൻലാലിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്റ്റുഡിയോ ഇപ്പോൾ സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ പേരിലാണ്. അതിനിടെ പ്രേമം സെൻസർ കോപ്പി ചോർന്നത് സെൻസർ ബോർഡിൽ നിന്നാണെന്ന സംവിധായകനും ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോ ഉടമയുമായ പ്രിയദർശന്റെ ആരോപണത്തിനെതിരെ സെൻസർ ബോർഡ് അഡൈ്വസറി പാനൽ അംഗവും ചലച്ചിത്ര സംവിധായകനുമായ വിജയകൃഷ്ണൻ രംഗത്ത് വന്നു.
സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താൻ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളിൽ നിന്നും അന്വേഷണ സംഘം തെളിവ് ശേഖരിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ഉള്ളവർക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടാനവുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ആന്റി പൈറസി സെൽ നടത്തിയ റെയ്ഡിൽ പ്രേമം ഉൾപ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സിഡികൾ വൻതോതിൽ കണ്ടെടുത്തിരുന്നു. വ്യാജ സിഡികൾ കൈവശം വച്ചതിന്റെ പേരിൽ എട്ടുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ബീമാപള്ളിയിലെ മൂന്ന് കടകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സെൻസർ ബോർഡിൽ നിന്നാകും കോപ്പി പുറത്ത് പോയതെന്ന ആരോപണം പ്രിയദർശൻ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സെൻസർ ബോർഡ് അംഗം പരസ്യമായി രംഗത്ത് വന്നത്. ഇതോടെ സിനിമാ മേഖലയിലുള്ളവർ തമ്മിലെ പരസ്യപോരായി പ്രേമം വിവാദം മാറുകയാണ്. സിനിമയിലെ തിരുവനന്തപുരം ലോബിയാണ് പൈറസിക്ക് പിന്നിലെന്നാണ് ഒരു വാദം. കൊച്ചി കേന്ദ്രീകരിച്ചുള്ള ന്യൂ ജെനറേഷൻ സിനിമാ സംഘങ്ങളെ തകർക്കാനാണ് ഇതെന്നും ആരോപണം ഉയരുന്നു. മെയ് 29ന് റിലീസ് ചെയ്ത പ്രേമം തീയേറ്ററുകളിൽ വൻ ചലനമാണുണ്ടാക്കിയത്. 25 ദിവസം കൊണ്ട് 30 കോടിയിലധികം കളക്ഷൻ നേടി മുന്നേറവേയാണ് വ്യാജൻ ഇറങ്ങിയത്. പെരുന്നാൾ സിനിമകൾ 17നോ അതിന് മുമ്പായോ റിലീസാകും. പെരുന്നാളിനിറങ്ങിയ സിനിമകളെ കൈവിട്ട് കാണികൾ പ്രേമം കാണാൻ പോകുമെന്ന് ഭയന്നാണ് വ്യാജനിറക്കിയതെന്നും ആക്ഷേപമുണ്ട്. സൂപ്പർതാരത്തിന്റെ സിനിമയുടെ കളക്ഷൻ റെക്കാർഡ് തകർക്കാതിരിക്കാനും ഇതിലൂടെ കഴിഞ്ഞേ്രത.
അതിനിടെയാണ് പ്രിയദർശനെ കുറ്റപ്പെടുത്തി വിജയകൃഷ്ണൻ രംഗത്ത് വരുന്നത്. കേന്ദ്ര സെൻസർബോർഡ് അധ്യക്ഷനും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെൻസർ സ്ക്രിപ്ട് എഴുതിയ ആൾ, ചിത്രം ട്രിം ചെയ്ത സ്റ്റുഡിയോ എന്നിവിടങ്ങളിലേക്കാണ് ആദ്യകോപ്പിയുമായി പോയിട്ടുണ്ടാവുക. ഈ പറഞ്ഞ് കേട്ടത് വച്ച് നോക്കിയാൽ സെൻസറിംഗിനായി ആദ്യം അൻവർ റഷീദ് കൊണ്ടുവന്ന കോപ്പിയാണ് പുറത്തുപോയിട്ടുണ്ടാവുകയെന്നാണ് സെൻസർ ബോർഡ് അംഗം വിജയകൃഷ്ണന്റെ അഭിപ്രായം. അത് എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്തുക എത്രമാത്രം നിസ്സാരമാണ്. ഇതൊന്നും അറിയാത്ത ആളല്ല പ്രിയദർശൻ. ആദ്യപരിഗണനയിൽ തന്നെ സ്വന്തം സ്റ്റുഡിയോകളിൽ അന്വേഷണം നടക്കരുതെന്ന് കരുതി അന്വേഷണം വഴിതെറ്റിക്കാൻ ആകാം ഈ ആരോപണം.
പ്രിയദർശനോ മോഹൻലാലോ ഇതൊന്നും പകർത്തിക്കൊടുത്തെന്ന് ഞങ്ങളാരും ആരോപിക്കുന്നില്ല. അങ്ങനെ ചിന്തിക്കേണ്ടതുമില്ല. പക്ഷേ പ്രിയദർശന്റെ ആരോപണം സ്വന്തം സ്റ്റുഡിയോയെ ഈ അന്വേഷണത്തിന്റെ ഭാഗമാക്കാതിരിക്കാൻ ആണ്. കൃത്യം ചെയ്തവർക്ക് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമമാണ് സെൻസർ ബോർഡിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമെന്നാണ് വിജയകൃഷ്ണന്റെ വിശദീകരണം. സെൻസർ ഷിപ്പിനായി ഒരു സിനിമയുടെ കോപ്പി എത്തുന്നത് അതിന് മുമ്പ് പല കൈമറിഞ്ഞാണ്. സെൻസർ കോപ്പി എന്നത് സെൻസർ ബോർഡിന് മുന്നിലെത്തിയ ശേഷം അങ്ങനെ രേഖപ്പെടുത്തുന്ന പതിപ്പല്ല. പ്രേമം എന്ന ചിത്രം സെൻസറിംഗിനായി കണ്ടയാളാണ് ഞാൻ. നിർമ്മാതാവ് അൻവർ റഷീദാണ് രണ്ട് മണിക്കൂർ അമ്പത്തിരണ്ട് മിനുട്ടോളം ദൈർഘ്യമുള്ള പതിപ്പുമായി വന്നത്.
ലെംഗ്ത് കുറച്ചാൽ നന്നായിരിക്കാം എന്ന ചില അംഗങ്ങളുടെ നിർദ്ദേശം പരിഗണിച്ചാകാം ആ കോപ്പി കൊണ്ടുപോയി എഴ് മിനുട്ട് ട്രിം ചെയ്താണ് സെൻസർ കോപ്പിയായി അൻവർ റഷീദ് വീണ്ടും സമർപ്പിച്ചത്. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന അതേ പതിപ്പാണ് സെൻസർ ബോർഡ് ഓഫീസിലുള്ളത്. സിഡി സമർപ്പിക്കുമ്പോൾ മാത്രമാണ് സെൻസർ ബോർഡ് അതിന്റെ കസ്റ്റോഡിയനാകുന്നത്. അൻവർ റഷീദിന്റെ സാന്നിധ്യത്തിൽ സീൽ ചെയ്താണ് സെൻസർ കോപ്പി സൂക്ഷിച്ചിരിക്കുന്നത്. അത് പുറത്തുപോയാൽ സീൽ പൊട്ടിച്ച് പുറത്തെടുത്തതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാനുമാകും. സെൻസർ കോപ്പി എന്ന് രേഖപ്പെടുത്തുന്നത് സെൻസർ ബോർഡ് അല്ല സ്റ്റുഡിയോകളിൽ നിന്നാണെന്നും വിജയകൃഷ്ണൻ പറയുന്നു.
സെൻസർ കോപ്പിയാണ് പുറത്തുപോയതെങ്കിൽ കണ്ടുപിടിക്കാൻ വളരെ എളുപ്പവുമാണ്. ഡബ്ബിങ്,മിക്സിങ്,എഡിറ്റിങ് ഘട്ടങ്ങൾ കൈകാര്യം സ്റ്റുഡിയോകളിലും കൈമറിഞ്ഞ വഴികളും പരിശോധിച്ചാൽ മതി. റീലുകൾ രേഖപ്പെടുത്തി സെൻസർ കോപ്പിയെന്ന് അടയാളപ്പെടുത്തിയത് ഒരു സ്റ്റുഡിയോയിൽ വച്ചായിരിക്കും. ഇതിന് ശേഷം സെൻസർ സ്ക്രിപ്ട് എഴുതാൻ ഈ സിഡി തന്നെയാണ് ഉപയോഗിക്കുന്നുണ്ടാകും. സെൻസർ സ്ക്രിപ്ട് തയ്യാറാക്കിയ ആളുടെ പക്കലും ഈ സിഡി വന്നിട്ടുണ്ടാകുമെന്നും വിജയകൃഷ്ണൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍