ലബിർട്ടി ബഷീറിന് തലയ്ക്ക് വെളിവില്ല; വിജയ് സിനിമ വരുമ്പോൾ സൂപ്പർതാരങ്ങൾ പോലും മാറി നിൽക്കാറാണ് പതിവ്; മകളുടെ സിനിമയ്ക്കായി താൻ കള്ളക്കളി നടത്തുന്നുവെന്ന് പറയുന്ന വാദത്തിന് ലോജിക്കില്ല; പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രം ലിബർട്ടി ബഷീർ മാത്രമെന്ന് സുരേഷ് കുമാർ മറുനാടനോട്; സിനിമാ പ്രതിസന്ധിക്ക് അയവില്ല
അരുൺ ജയകുമാർ
കൊച്ചി: സിനിമാ റിലീസിങ്ങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രം ലിബർട്ടി ബഷീറെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. മലയാള സിനിമാ റിലീസിങ്ങുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം താനാണെന്ന ലിബർട്ടി ബഷീറിന്റെ പ്രസ്താവന തലയ്ക്ക് വെളിവില്ലാത്തതിനാലാണെന്ന് സുരേഷ്കുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവയിൽ സുരേഷ്കുമാരിന്റെ മകൾ കീർത്തി സുരേഷാണ് നായിക.ആ ചിത്രത്തിനായി മറ്റ് ചിത്രങ്ങൾ മുടക്കുന്നു എന്ന് പറയുന്നത് എത്ര ബുദ്ധിയുള്ളത്കൊണ്ടാണെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ ഇവിടെ സൂപ്പർ താരങ്ങൾ പോലും അവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാറില്ല. വിജയ് ചിത്രങ്ങൾ റിലീസ് ലഭിക്കുവാനായി തീയറ്ററുകൾ തമ്മിൽ പിടിവലിയാണ്. യുവതാരങ്ങളുടേയോ പുതുമുഖങ്ങളുടേയോ ചിത്രമായിരുന്നുവെങ്കിൽ ബഷീറിന്റെ ആരോപണത്തിന് എന്തെങ്കിലും കഴമ്പുണ്ടായേനെയെന്നും സുരേഷ്കുമാർ പറഞ്ഞു.
ലിബർട്ടി ബഷീറിനെപ്പോലെയുള്ളവർ പറയുന്നതിന് അമിത പ്രാധാന്യം നൽകി ഉയർത്തിക്കാണിക്കുന്നത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഷീറിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച് തുടങ്ങിയാൽ പിന്നെ അതിനെ സമയമുണ്ടാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അതിനൊന്നും താത്പര്യമില്ലെന്നും അതൊക്കെ വൈകാതെ പുറംലോകം അറിയുമെന്നും അദ്ദേഹം പറയുന്നു. കലയെക്കുറിച്ച് ഒന്നുമറിയാതെ കച്ചവട താൽപര്യം മാത്രം മുൻനിർത്തി സിനിമയെ സമീപിക്കുന്നയാളാണ് ലിബർട്ടി ബഷീറെന്നാണ് സുരേഷ്കുമാറിന്റെ വിശദീകരണം. പരസ്പരം ഏറ്റുമുട്ടലിന്റെ പാതയിലാണ് നിർമ്മാതാക്കളുടെ സംഘടനും തിയേറ്റർ ഉടമകളുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പുതിയ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട തർക്കം ഉടനൊന്നും ഒത്തുതീർപ്പിലെത്തില്ലെന്നാണ് സൂചന.
നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ്കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ് സിനിമ സമരത്തിന് കാരണമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന വിജയ് ചിത്രം ഭൈരവയിൽ സുരേഷ്കുമാറിന്റെ മകൾ കീർത്തി സുരേഷാണ് നായിക. സിനിമ സമരം തീർന്നാൽ ഈ ചിത്രത്തിന് 75 തീയറ്ററുകൾ മാത്രമേ റിലീസിന് ലഭിക്കൂ. സമരം മുന്നോട്ടുകൊണ്ടുപോയാൽ ഭൈരവ 225 തീയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയുമെന്നും അതിന്റെ ഗുണം മകൾക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് സുരേഷ്കുമാർ പ്രവർത്തിക്കുന്നതെന്നും ലിബർട്ടി ബഷീർ നേരത്തെ ആരോപിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിന്റെ പ്രതികരണങ്ങൾ.
സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്കുമാർ സംഘടനയെ വഞ്ചിക്കുകയാണ്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിൽ പെട്ട പലരും ചിത്രം റിലീസ് ചെയ്യാൻ തയാറായി നിൽക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. നിർമ്മാതാക്കളും വിതരണക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന് എ ക്ലാസ് തീയറ്റർ ഉടമകളും പ്രഖ്യാപിച്ചതോടെ മലയാള സിനിമ മേഖല പൂർണ സ്തംഭനത്തിലേക്ക്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്ന് കൊച്ചിയിൽ ചേർന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗം തീരുമാനിച്ചു. ബദൽ മാർഗങ്ങൾ സ്വീകരിച്ച് തീയറ്ററുകൾ പ്രവർത്തിപ്പിച്ച് മുന്നോട്ടുപോകാനാണ് എ ക്ലാസ് തീയറ്റർ ഉടമകളുടെ തീരുമാനം.
80 ശതമാനത്തോളം തിയറ്റർ ഉടമകളും പഴയ വ്യവസ്ഥ പ്രകാരമുള്ള വിഹിതത്തിൽ സിനിമ പ്രദർശിപ്പിക്കാൻ തയാറാണ്. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഏതാനും ഉടമകൾ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. തീയറ്റർ ഉടമകൾ സമവായത്തിന് തയാറാവാത്തതു മൂലം ഈ ക്രിസ്മസ് സീസണിൽ മലയാള സിനിമക്ക് 20 കോടിയുടെ നഷ്ടമുണ്ടായി. സിനിമകളുടെ തീയറ്റർ വിഹിതം 50 ശതമാനം അനുപാതത്തിൽ വീതിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സുരേഷ് കുമാർ പറയുന്നു.
നിലവിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾ തിയറ്ററുകളിൽനിന്ന് പിൻവലിക്കാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. വരുമാനവിഹിതത്തെ ചൊല്ലി എ ക്ളാസ് തിയറ്റർ ഉടമ സംഘടനയുമായുണ്ടായ തർക്കംമൂലം പുതിയ ചിത്രങ്ങളുടെ റിലീസിങ് നിർത്തിവച്ചതിന്റെ തുടർച്ചയായാണ് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് കടുപ്പിച്ചത്. അതേസമയം, ഇക്കാരണത്താൽ തിയറ്ററുകൾ അടച്ചിടില്ളെന്നും നിരവധി അന്യഭാഷ ചിത്രങ്ങൾ റിലീസിങ്ങിനായുണ്ടെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ലിബർട്ടി ബഷീറും പ്രതികരിച്ചു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാതെ ക്രിസ്മസ് കടന്നുപോയത്.
വരുമാന വിഹിതത്തെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ മന്ത്രി എ.കെ. ബാലൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ റിലീസിങ് നിർത്തിവെക്കാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു. സമരത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗമാണ് പുതിയ തീരുമാനമെടുത്തത്. പുലി മുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനുമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ. അതേസമയം, ചില എ ക്ളാസ് തിയറ്ററുകളടക്കം വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറായിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പുനൽകുകയാണെങ്കിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു.
റിലീസിങ് നടക്കാത്തതുമൂലം പുതിയ ചിത്രങ്ങൾക്ക് 5-6 കോടി വീതം നഷ്ടമുണ്ടായിട്ടുണ്ട്. 30 ശതമാനം വീതം വിനോദ നികുതിയിനത്തിലും നഷ്ടം സംഭവിച്ചു. അതിനിടെ നിലവിലെ സിനിമകൾ പിൻവലിച്ചാൽ പ്രദർശിപ്പിക്കാൻ നിരവധി അന്യഭാഷ ചിത്രങ്ങളുണ്ടെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ജനുവരി 12ന് വിജയിന്റെയും സൂര്യയുടെയും പുതിയ തമിഴ് ചിത്രങ്ങൾ റിലീസാവും. ഷാറൂഖ് ഖാന്റെയും ഋത്വിക് റോഷന്റെയും ഹിന്ദി ചിത്രങ്ങളുമത്തെും. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സമ്മർദം തങ്ങളെ ബാധിക്കില്ല. വ്യാഴാഴ്ച കൊച്ചിയിൽ ചേരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം ഭാവികാര്യങ്ങൾ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍