കവിതയുടെ ലോകാന്തരാനുഭവം
ഷാജി ജേക്കബ്
പരിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെനിസൺന്റെ കവിതകളെക്കുറിച്ച് ഒരു അസൈന്മെന്റ് തയ്യാറാക്കുകയായിരുന്നു. ഇന്റർനെറ്റിൽ ടെനിസൺന്റെ കവിതകൾ തിരഞ്ഞ ഞാൻ 'ഈഗിൾ' എന്ന ആറുവരിക്കവിതയിൽ വായന തട്ടിനിന്നു. പ്രപഞ്ചജീവിതത്തിനുമേൽ നഖങ്ങളാഴ്ത്തുന്ന ബ്രഹ്മാണ്ഡഹന്താവിന്റെ വിശ്വരൂപം പോലുള്ള ഒരു ഗരുഡന്റെ കിടിലംകൊള്ളിക്കുന്ന ഭാവനയായിരുന്നു ആ കവിത.
'He clasps the crag with crooked hands
Close to the sun in lonely lands,
Ring'd with the azure world, he stands.
The wrinkled sea beneath him crawls,
He watches from his mountain walls,
And like a thunderbolt he falls.'
അപ്പോൾ തന്നെ ബാലചന്ദ്രനെ വിളിച്ച് ഈ കവിതയെക്കുറിച്ചു പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞില്ല, ബാലൻ തിരികെ ഫോൺ ചെയ്ത് 'ഗരുഡൻ' എന്ന പേരിൽ ടെനിസൺന്റെ കവിതക്ക് താൻ നടത്തിയ പരിഭാഷ എന്നെ ചൊല്ലിക്കേൾപ്പിച്ചു. തുടർന്ന് അതിന്റെ ഒരു വിശദീകരണവും.
ഉത്തുംഗമായ ഗിരിശിഖരത്തിനെ
വക്രനഖങ്ങളാലള്ളിപ്പിടിച്ചവൻ
തീക്ഷ്ണ മാർത്താണ്ഡ സമീപസ്ഥനായ്, ആർക്കും
എത്താൻ കഴിയാത്തൊരേകാന്തഭൂമിയിൽ
നിൽക്കയാ, ണിന്ദ്രനീലാകാശമദ്ധ്യത്തിൽ.
ആ ഗൃദ്ധ്രദൃഷ്ടിയേറ്റത്യഗാധത്തിലെ
ഘോരസമുദ്രം ഭയന്നു ചുളിയുന്നു.
അദ്രിപാദത്തിലിഴയുമാഴിക്കുമേൽ
വജ്രപാതംപോൽ അവൻ വന്നു വീഴുന്നു.
വെറും ആറുവരികളും ഒരു കേന്ദ്രബിംബവും മാത്രമുള്ള ഒരു ചെറുകവിതയിൽ എങ്ങനെ പ്രപഞ്ചത്തോളം ബൃഹത്തായ ജീവിതതത്വങ്ങൾ മുഴങ്ങുന്നുവെന്നും പരിഭാഷയിൽ എങ്ങനെ അത് തന്റെ കാവ്യസംസ്കാരത്തിലേക്ക് ഉൾക്കൊണ്ടുവെന്നും വിശദീകരിച്ചപ്പോൾ പരിഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യപ്രമാണം തന്നെയാണ് അതെന്നു വ്യക്തമാക്കുക കൂടിയായിരുന്നു, ബാലചന്ദ്രൻ. ടെനിസൺന്റെ കാലവും ജീവിതവും ഭാഷയും മതവും മാനവികതയും സൗന്ദര്യാനുഭൂതിയും തന്റെ കാലത്തേക്കും ഭാഷയിലേക്കും ജീവിതാനുഭൂതികളിലേക്കും പരിഭാഷപ്പെടുത്തുമ്പോൾ ബാലചന്ദ്രൻ പാലിച്ച കാവ്യമര്യാദകളുടെയും പരിഭാഷാതത്വങ്ങളുടെയും ഭാവനാസൂത്രങ്ങളുടെയും ഈ തിരിച്ചറിവ് പക്ഷെ മലയാളത്തിൽ കവിതയെന്നല്ല, ഒരു സാഹിത്യജനുസിന്റെയും മഹാഭൂരിപക്ഷം പരിഭാഷകർക്കും അജ്ഞാതവും അപ്രാപ്യവുമാണ്.പരിഭാഷ ബാലചന്ദ്രന് സ്വതന്ത്രകാവ്യരചന പോലെതന്നെ ഒരു ബാധയാണ്. വിവർത്തനഭാവനയിൽ ഈ ഭൂതബാധ മുൻപു നാം മലയാളത്തിൽ എഴുത്തച്ഛനിലും ചങ്ങമ്പുഴയിലും കുറെയൊക്കെ ശങ്കരക്കുറുപ്പിലും മാത്രമേ കണ്ടിട്ടുള്ളൂ.
പരിഭാഷ ബാലചന്ദ്രന് സ്വതന്ത്രകാവ്യരചന പോലെതന്നെ ഒരു ബാധയാണ്. വിവർത്തനഭാവനയിൽ ഈ ഭൂതബാധ മുൻപു നാം മലയാളത്തിൽ എഴുത്തച്ഛനിലും ചങ്ങമ്പുഴയിലും കുറെയൊക്കെ ശങ്കരക്കുറുപ്പിലും മാത്രമേ കണ്ടിട്ടുള്ളൂ. വിഖ്യാത ഫ്രഞ്ചുകവി ബോദ്ലെയറുടെ കവിത 'മൃഗജഡ'മെന്ന പേരിൽ പരിഭാഷപ്പെടുത്തിയ ബാലചന്ദ്രൻ അതു പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഒരുദിവസം പാടിക്കേൾപ്പിച്ചതും ഓർക്കുന്നു. എറണാകുളത്തെ ഭ്രാന്തുപിടിപ്പിക്കുന്ന ട്രാഫിക് ജാമിൽ കാറുപായിച്ചും കുതിപ്പിച്ചും മുന്നേറുകയായിരുന്നു ബാലൻ. അതിനിടെയാണ് 'മൃഗജഡ'ത്തിന്റെ ആദ്യാവതരണം. ഒരു വിറയൽപോലെ ഇപ്പോഴുമുണ്ട് ബാലന്റെ കാവ്യാലാപനത്തിന്റെ ഖരശ്രുതി കാതിൽ. ഈ പുസ്തകത്തിൽ ഈ കവിതകൾ മാത്രമല്ല ഉള്ളത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ബാലചന്ദ്രൻ വിവർത്തനം ചെയ്ത ചെറുതും വലുതുമായ മുപ്പത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ താരസ്വരങ്ങളായി വാഴ്ത്തപ്പെട്ട ഫ്രെദറികോ ഗാർസിയാലോർക്കയും പാബ്ലോ നെരൂദയുമാണ് ബാലന്റെ ഏറ്റവും പ്രിയപ്പെട്ട കവികൾ എന്നത് പണ്ടേ പ്രസിദ്ധമാണ്. ഇവരുടെ ചില രചനകൾ ഈ സമാഹാരത്തിലുണ്ട്. ഒപ്പം മറ്റ് ഇരുപതുപേരുടെയും. ഇംഗ്ലീഷ് മഹാകവികളായ ആൽഫ്രഡ് ടെനിസണും ഡബ്ല്യു ബി യേറ്റ്സും മുതൽ ഇന്ത്യൻ മഹാകവി രബീന്ദ്രനാഥ ടാഗോർ വരെ; ഫ്രഞ്ച് മഹാകവികളായ ബോദ്ലെയറും മല്ലാർമെയും മുതൽ ലാറ്റിനമേരിക്കൻ കവി സെസാർവയെഹോ വരെ; കമ്യൂണിസ്റ്റ് റഷ്യയുടെ രക്തദാഹത്തിനിരയായ നിക്കൊളായ് ടിഖാനോവും മറിയ സ്വതയെവയും ഒസിപ്മൻഡൽഷ്റ്റാമും മുതൽ നാസിഭീകരതയുടെ രക്തസാക്ഷിയായ പോൾസെലാൻവരെ; ജാപ്പനീസ് കവികളായ കിനോഷിതയുജിയും ഷുൻതാരോ തനിക്കാവയും മുതൽ ഗ്രീക്ക് കവികളായ ജോർജ് സെഫെരിസും ടോമാസ് ട്രാൻസ്ട്രോമറും വരെ.
മൂന്നു വസ്തുതകളാണ് ബാലചന്ദ്രന്റെ കവിതാപരിഭാഷയെയും അതുവഴി ഈ പുസ്തകത്തെയും മലയാളഭാവനയിൽ പ്രസക്തമാക്കുന്നത്. ഒന്ന്, കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ ഒരു നഖചിത്രമെന്ന പോലെ നാലു ഭൂഖണ്ഡങ്ങളിൽ നിന്നു കണ്ടെടുക്കുന്ന വൈവിധ്യമാർന്ന രചനകളുടെ ചെറുസമാഹാരമായി. ഏഷ്യൻ ദേശീയതകളും അമേരിക്കൻ ആധുനികതയും യൂറോപ്യൻ നരകരാഷ്ട്രീയങ്ങളും ലാറ്റിനമേരിക്കൻ വിപ്ലവങ്ങളും വരെ പടർന്നുനിൽക്കുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കവിതയുടെ പ്രപഞ്ചവീക്ഷണതതിന്റെ ചിറകടി ഈ കവിതകൾ കേൾപ്പിക്കുന്നു. രണ്ട്, ഏതു ഭൂഖണ്ഡത്തിൽ നിന്നുമുള്ള കവിതയിൽ ബാലചന്ദ്രൻ കണ്ടെത്തുന്ന മനുഷ്യദുഃഖത്തിന്റെയും ജീവിതസഹനത്തിന്റെയും സമരദുരിതങ്ങളുടെയും ചോരയും കണ്ണീരും പുരണ്ട കൊടിക്കൂറകളുടെ തിരയിളക്കം. പ്രണയമാകട്ടെ, വിപ്ലവമാകട്ടെ, പ്രകൃതിയാകട്ടെ, സൗന്ദര്യമാകട്ടെ, പലായനമാകട്ടെ, പൊരുതലാകട്ടെ ഈ കവിതകളിലെ ജീവിതാനുഭവങ്ങൾ ആധുനികലോകത്തിന്റെ ശിരോലിഖിതങ്ങളായെഴുതപ്പെട്ടവയാണ്.
വംശവെറിക്കും ഭരണകൂടാധിപത്യത്തിനും ഭ്രാന്തിനും ആത്മഹത്യക്കും ഹിംസയ്ക്കും കൊലച്ചതികൾക്കും മുൻപിൽ പകച്ചുനിന്ന മനുഷ്യരുടെ വിധിവാക്യങ്ങളാണ് ഈ കവിതകൾ പലതും. മൂന്ന്, കവിതാപരിഭാഷയിൽ ബാലചന്ദ്രൻ പുലർത്തുന്ന മൗലികവും ഭാവനാസമ്പന്നവുമായ സമീപനം. രണ്ടു ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളിലാണ് പൊതുവെ നമ്മുടെ കവിതാപരിഭാഷകൾ പരിഗണിക്കപ്പെടാറുള്ളത്. സംസ്കൃതത്തിന്റെ വഴിയിൽ, എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ളവർ അവതരിപ്പിച്ച മതാത്മകസാഹിത്യത്തിന്റെ പരാവർത്തനങ്ങളും ഇംഗ്ലീഷിന്റെ വഴിയിൽ ആധുനികതയിലുണ്ടായ ലോകകവിതയുടെ പരിഭാഷകളും. ബാലചന്ദ്രന് ഈ രണ്ടു ലോകങ്ങളുടെയും കാവ്യസംസ്കാരങ്ങളെ ആഴത്തിലും പരപ്പിലും പുനരാനയിക്കാൻ കഴിയുന്നുണ്ട്. ഈ പുസ്തകം അതിന്റെകൂടി തെളിവാണ്.ഏതു ഭൂഖണ്ഡത്തിൽ നിന്നുമുള്ള കവിതയിൽ ബാലചന്ദ്രൻ കണ്ടെത്തുന്ന മനുഷ്യദുഃഖത്തിന്റെയും ജീവിതസഹനത്തിന്റെയും സമരദുരിതങ്ങളുടെയും ചോരയും കണ്ണീരും പുരണ്ട കൊടിക്കൂറകളുടെ തിരയിളക്കം. പ്രണയമാകട്ടെ, വിപ്ലവമാകട്ടെ, പ്രകൃതിയാകട്ടെ, സൗന്ദര്യമാകട്ടെ, പലായനമാകട്ടെ, പൊരുതലാകട്ടെ ഈ കവിതകളിലെ ജീവിതാനുഭവങ്ങൾ ആധുനികലോകത്തിന്റെ ശിരോലിഖിതങ്ങളായെഴുതപ്പെട്ടവയാണ്.
എപ്പോഴാണ് ഒരു പരിഭാഷ നന്നായി എന്നു നാം കരുതുക? മൂലഭാഷയുടെ സംസ്കാരവും ലോകബോധവും അതായിത്തന്നെ പുനഃസൃഷ്ടിക്കപ്പടുമ്പോഴാണോ അതോ മലയാളത്തിന്റെ ഭാഷാജീവിതസംസ്കാരങ്ങളിലേക്ക് അവ പറിച്ചുനടുമ്പോഴാണോ? എന്തായാലും ബാലന്റെ പരിഭാഷയ്ക്കുള്ളത് രണ്ടാമത്തെ സ്വഭാവമാണ്. എന്നുമാത്രമല്ല, ബാലചന്ദ്രന്റെ മൗലിക കാവ്യസംസ്കാരമായി മലയാളിക്കു പരിചയമുള്ള ശൈലിയിലേക്കും ഘടനയിലേക്കുമാണ് അവയിൽ പലതിന്റെയും പരാവർത്തനം. അത്രത്തോളം അവ ബാലചന്ദ്രന്റെകൂടി കവിതകളായി മാറുന്നു. ചില ഉദാഹരണങ്ങൾ നോക്കുക.
1. അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ
ഒടുവിലത്തെസ്സഹനമിതെങ്കിലും.
ഇതുവരെയ്ക്കവൾക്കായിക്കുറിച്ചതിൽ
ഒടുവിലത്തെക്കവിതയിതെങ്കിലും.
പാബ്ലോ നെരൂദ
2. പോയതെങ്ങോ, പുലർകാലതാരകം
പോലെയെന്നെ വെടിഞ്ഞുനീയോമനേ.
നീയെനിക്കു വിധിച്ച വേർപാടിന്റെ
യീനിമിഷത്തിൽ നങ്കൂരമിട്ടു ഞാൻ.
............................
അന്ധസാരഥീകോപം, മൃതിമുഖം
കണ്ട വൈമാനികന്റെ കൊടുംഭയം,
ക്ഷുബ്ധമാം പ്രേമമദ്യപ്രമത്തത,
ഒക്കെയും നിന്നിലെന്നേയ്ക്കുമാണ്ടുപോയ്.
പാബ്ലോ നെരൂദ
3. കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ
പ്പോലെയെരിഞ്ഞും വിഷംവിയർത്തും, കെട്ട
വായു കുമിഞ്ഞ പെരുവയർ ലോകത്തെ
നാണവും മാനവുമില്ലാതെ കാട്ടിയും.
...............................
കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും
പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.
പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു
കുഷ്ഠരക്തംപോൽ കരിമ്പുഴുക്കൂട്ടങ്ങൾ.
.......................................
എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ
തങ്കനക്ഷത്രമേ, ആത്മപ്രകാശമേ,
നീയുമിതേപോലെ ചീഞ്ഞഴുകും നാളെ,
നീയുമിതേപോലെ നാറിപ്പുഴുത്തുപോം.
ഷാൾസ് ബോദ്ലേ
4. പ്രേമസങ്കേതം പൂകുവാനായി
പാതിരാവിൽ ഞാനൊറ്റയ്ക്കു പോകെ,
കാറ്റനങ്ങീല, മാമരക്കൊമ്പിൽ
പ്പാട്ടുപാടീല രാപ്പാടിയൊന്നും.
പാതയോരത്തെ വീടുകൾ സ്വപ്ന
ച്ഛായകൾപോലെ നിന്നൂ വിമൂകം.
രബീന്ദ്രനാഥ ടാഗോർ
5. ഭീകരവഞ്ചന ചെയ്തുകഴിഞ്ഞാൽ
നീയിതുപോലെയുറങ്ങാറില്ലേ?
അറിയാറില്ലേ നിശ്ശൂന്യത നീ
മരണം പൂകിയ മാനവരെക്കാൾ?
ഞാനർത്ഥിപ്പൂ നിന്റെ കിടക്കയി
ലാവിധമിന്നൊരുറക്കം മാത്രം.
.....................................
ഒരുപാതകവും ദംശിക്കാത്തൊരു
ഹൃദയം വിങ്ങി വസിക്കുന്നതിനാൽ,
ഓടിപ്പോകുന്നൂ ഞാൻ, സ്വന്തം
പ്രേതാവരണവിചാരം പൂണ്ടും,
ആകെ നശിച്ചും, വിളറിവെളുത്തും,
മൂകത മൂടി മനസ്സു മറഞ്ഞും,
ഏകാന്തതയിലുറക്കത്തിൽ ഞാൻ
ചാകാൻ പോകുന്നെന്നു ഭയന്നും.
സ്റ്റീഫൻ മല്ലാർമെ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
കവിതാപരിഭാഷകൾ
ഡി.സി. ബുക്സ്, 2013
വില : 55 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്