തോരാതെ പെയ്യട്ടെ! ഇടിമിന്നൽ മായരുതെ! അടിയന്തിരാവസ്ഥയെ ഗോപി കോട്ടമുറിക്കൽ ഓർമ്മിക്കുന്നു
'ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചു.' ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്.'
മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.
ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലാസെക്രട്ടറി സ.എ.പി, സ.കെ.എം.സുധാകരൻ, സ.കെ.എൻ.രവീന്ദ്രനാഥ്, സ.എം.എം.ലോറൻസ്, സ.എ.പി.കുര്യൻ, സ.എസ്‌തോസ് എന്നിങ്ങനെ നിരവധി നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടു ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ ലോക്കപ്പ് മർദ്ദനങ്ങളും ചിലയിടങ്ങളിൽ പൊലീസ് മർദ്ദനത്തെത്തുടർന്നുണ്ടായ മരണങ്ങളും. സദാസമയത്തും പൊലീസ് എവിടെയും കയറിനടത്തുന്ന അതിക്രമങ്ങളും മനസ്സിനെ പിടിച്ചുകുലുക്കുന്ന ഒട്ടേറെ സംഭവങ്ങൾ. എൻ.കെ അത്യന്തം ഗൗരവത്തോടെ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചു.
'....... അതുകൊണ്ട് സഖാക്കളെ ഞാനവസാനിപ്പിക്കുകയാണ്. എകെജിയുൾപ്പെടെയുള്ള സഖാക്കൾക്കെതിരെ നടത്തിയ കൊടിയ മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ നിങ്ങളിവിടത്തെ ടൗണിലും പ്രകടനം നടത്തണം. പതിനഞ്ചുപേരുണ്ടാവണം. ഡിസി ആലോചിച്ചിട്ടുള്ളത്. സ.മണി അതിനുനേതൃത്വം നൽകണമെന്നാണ് കൂത്താട്ടുകുളം ഭാഗത്തുനിന്ന് അഞ്ചുപേരുണ്ടാവും ബാക്കി പത്തുപേരെ നിങ്ങൾ നിശ്ചയിക്കണം.'
എൻ.കെ. റിപ്പോർട്ടിംഗവസാനിപ്പിച്ചു.
ഓരോരുത്തരായി പല വഴികളിലൂടെയാണ് യോഗത്തിനെത്തിയത്. അതുപോലെ തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കായി തിരിയെ പോകണം. പാർട്ടിക്കാരനാണെന്ന് ഒരു പൊലീസുകാരനു തോന്നിയാൽ മതി. ആ നിമിഷം അറസ്റ്റ് ഉറപ്പാണ്. ആകെ പേടിപ്പെടുത്തുന്ന അന്തരീക്ഷം.
'അധികം സമയമൊന്നും കളയണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കി പെട്ടന്നു പറഞ്ഞവസാനിപ്പിക്ക്.' ഡേവിഡ് രാജന്റെ നിർദ്ദേശം.
'എനിക്ക് പോകാൻ കൊറച്ചു ബുദ്ധിമുട്ടൊണ്ട്. എന്നെ ഒഴിവാക്കിത്തരണം' മണിയുടെ വാക്കുകൾ.
'ന്താ കാര്യം?' പി.എം.മക്കാരിനു സംശയം.
'അതൊന്നും ഇവ്‌ടെ കൊടഞ്ഞിടണ്ട. പറ്റൂല്ലെങ്കി അയാളെ മാറ്റ്. വേറെ പറ്റിയയാളെ തീരുമാനിക്ക്.' എൻ.കെ.യുടെ സ്വരം കനത്തു.
ആരും ഒന്നു മിണ്ടുന്നില്ല. ഓരോരുത്തരും പരസ്പരം നോക്കി. പരിപൂർണ്ണ നിശബ്ദത.
കടുത്ത രോഷം കൊണ്ടു മേശപ്പുറത്തടിക്കുമ്പോലെ ഉച്ചവെയിലിനൊപ്പം ഓടിവന്ന കാറ്റേറ്റ് ജനാലയുടെ ഒരു പാളിയടഞ്ഞ ശബ്ദം. ശേഷിച്ച പാൽ#ിലൂടെ ഞാൻ പുറത്തേയ്ക്കു നോക്കി. ഇളംപച്ചയാർന്ന കുഞ്ഞിലക്കൈകൾ നീട്ടി കാറ്റത്തു തലയാട്ടി അകത്തെന്തു നടക്കുന്നുവെന്നൊളിഞ്ഞു നോക്കുന്ന നല്ല തലപ്പൊക്കമുള്ള മുരിങ്ങാച്ചെടി.
'ന്താ ആരുമൊന്നും മിണ്ടാത്തെ ?' എൻ.കെ. അല്പം ദേഷ്യത്തിലായി. ഓരോരുത്തരുടെയും മുഖങ്ങളിലേയ്ക്കു തറപ്പിച്ചുനോക്കി.
'ഞാൻ പോകാം.' മറ്റെല്ലാവർക്കും ആശ്വാസമായി.
പിന്നെ ചുരുങ്ങിയ മിനിട്ടുകൾക്കുള്ളിൽ മറ്റ് ഒമ്പതുപേരെയും അവരെ നേരിൽ കണ്ട് രാവിലെ 8 മണിക്ക് മൂവാറ്റുപുഴയിലെത്തിക്കാനുള്ള ചുമതലക്കാരെയും തീരുമാനിച്ചു.
'മക്കാരും ഗോപീം ഒഴികെ ബാക്കിയൊള്ളോർക്കു പോകാം.'
'നീ താഴെ പോയി കുടിക്കാൻ കൊറച്ചുവെള്ളമെടുത്തോണ്ടു വാ.' എൻ.കെ.യുടെ വാക്കുകൾ.
ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.
'അമ്മായീ കൊറച്ചു വെള്ളം താ.'
'പ്പെയന്തിനാ വെള്ളം! നേരം ഉച്ചയായില്ലെ ? രണ്ടുപേർക്കു ചോറുണ്ടാക്കാൻ കുഞ്ഞ് (സദൻ ചേട്ടനെ വീട്ടിലങ്ങിനെയാണു വിളിക്കുന്നത്) പറഞ്ഞാർന്നു. അവൻ കോതമംഗലത്തേയ്ക്കു പോയി. അവരെ വിളിക്ക്. അതാരാ ഗോപീ ആ കാർന്നോര് കണ്ണു രണ്ടും ചൊകചൊകന്നിരിക്കാണല്ലോ.' തീരെ ശബ്ദം താഴ്‌ത്തിയാണ് അമ്മായി ചോദിച്ചത്.
'അതെ കോലഞ്ചേരീലുള്ളയാളാ. മക്കാരിക്കാനേം ഡേവിഡ് രാജനേം അമ്മയിക്കറിയാമോ.' എന്റെ മറുപടി.
'ന്താ അങ്ങേരുടെ പേര്?' അമ്മായി വിടാനൊള്ള മട്ടല്ല.
'കുര്യാച്ചൻ' ഞാൻ എൻ.കെയുടെ പേരുമാറ്റിപ്പറഞ്ഞു.
നാടു പിടിച്ചു കുലുക്കിയ ഇടപ്പള്ളി സ്റ്റേഷനാക്രമണക്കേസിലെ പ്രതികളിലൊരാളായ
സ.എൻ.കെ.മാധവൻ. അതെ 'കുര്യാച്ചൻ'.
ഒളിവിലെ ജില്ലാപാർട്ടി നേതാക്കളിലെ പ്രമുഖൻ. തോക്കിന്റെ പാത്തിക്കടിച്ചും, കണ്ണിൽ
മുളകുതേച്ചും തോർത്തുമുണ്ടിൽ കല്ലുകെട്ടി ദേഹമാസകലം ഇടിച്ചുചതച്ചും ചൊകചൊകാന്ന കണ്ണുള്ളവനാക്കി മാറ്റി തീർത്ത സ.എൻ.കെ.മാധവൻ.
ഡേവിഡ് രാജൻ ഊണിനു നിന്നില്ല. ഉള്ളതുകൊണ്ട് ഞങ്ങൾ മൂന്നുപേരും കഴിച്ചു. പ്രകടനം എങ്ങിനെ നടത്തണമെന്നും പൊലീസ് എങ്ങിനെയൊക്കെ പെരുമാറിയേക്കാമെന്നും ലീഡറായ എന്റെ റോളിനെക്കുറിച്ചുമെല്ലാം എൻ.കെ. എന്നെ പഠിപ്പിച്ചു.
മക്കാരിക്ക വാഴക്കുളത്തുള്ള ഒരാളുടെ ഒരു ജീപ്പ് സംഘടിപ്പിച്ച്, ഡ്രൈവറെ മാറ്റിനിർത്തി സ്വകാര്യമായി എന്തൊക്കെയോ പറഞ്ഞു. കുറച്ചുകാശും കൊടുത്തു. എൻ.കെ.ജീപ്പിൽ കയറി. വണ്ടി പുറപ്പെടും മുമ്പ് എന്നെ അടുത്തേയ്ക്കു വിളിപ്പിച്ചു.
'പ്രകടനം തൊടങ്ങും മുമ്പ് നീ പിടി കൊടുക്കരുത്. എന്തു വന്നാലും ധൈര്യം വിടരുത്. കേട്ടോ. ന്നാ ശരി.'
ചുവന്ന കണ്ണുള്ള തന്റേടിയായ ആ കമ്മ്യൂണിസ്റ്റ് എന്നോടു യാത്ര പറഞ്ഞു. മക്കാരിക്ക ജീപ്പിന്റെ പിന്നിലെ സീറ്റിലിരുന്നു.
പരിചയമില്ലെങ്കിലും കുറച്ചകലെ നിന്ന ഡ്രൈവർ എന്നെയൊന്നു പാളി നോക്കി. പുകയുന്ന ബീഡിക്കുറ്റി ദൂരേയ്‌ക്കെറിഞ്ഞ് വണ്ടിയിൽ കയറി. പഴുതാര പോലെ വളഞ്ഞുപുളഞ്ഞ് താഴേയ്ക്കു നീണ്ടുകിടക്കുന്ന റോഡുവഴി ജീപ്പുമെല്ലെ പുറപ്പെട്ടു.
നേരം സന്ധ്യയായി. കർക്കിടകമായിരുന്നെങ്കിലും കുറച്ചുമുമ്പുവരെ ഒരുവിധം തെളിഞ്ഞ അന്തരീക്ഷമായിരുന്നു.
അമ്മയോടും ഭാര്യയോടും നാളത്തെക്കാര്യം ഒന്നുപറഞ്ഞാലൊ. ഞാൻ ആലോചിച്ചു. അയ്യയ്യൊ വേണ്ട. അവർ റെ#ുതെ ബഹളമുണ്ടാക്കും. പോകാൻ പാടില്ലെന്നു നിർബന്ധം
പിടിച്ചാലോ ? പാർട്ടി കമ്മിറ്റിയിൽ സ്വയം ചുമതലയേറ്റ ഞാൻ കാലുമാറിയാൽ ബാക്കി സഖാക്കളെന്തു ചെയ്യും. പരിപാടി തകർന്നുപോയാലൊ.! നാട്ടുകാർ മുഴുവൻ എന്നെ
'പേടിത്തൊണ്ടൻ', 'വെറും ഭീരു' എന്നൊക്കെ വിളിച്ചുകളിയാക്കും.
ഇല്ല!. ആരോടും പറയുന്നില്ല.! പാർട്ടി പറഞ്ഞതു ഞാൻ ചെയ്യും. ഞാൻ മനസ്സിലുറപ്പിച്ചു മെയിൻ റോഡിലേയ്ക്ക് മെല്ലെ നടന്നു.
രാത്രിയിൽ ഞാൻ തങ്ങേണ്ടതായ വീട് എതെന്നു എൻകെയും മക്കാരിക്കയും കൂടി പറഞ്ഞിരുന്നു.
റോഡുവാക്കിലുള്ള പാർട്ടി അനുഭാവി കുടുംബം. ഓലമേഞ്ഞ ആ വീടിന്റെ താഴത്തെപടിയിൽ നിന്നുനോക്കിയാൽ കച്ചേരിത്താഴം കാണാം. രാവിലെ മെയിന്റോഡു വഴി പോരരുത്. ആ വീടിന്റെ പിന്നാമ്പുറം വഴി എത്തിയാൽ മതി. അവരുടെ നിർദ്ദേശമതായിരുന്നു. ഞാനാവീടിന്റെ അകത്തേയ്ക്കു കടന്നുചെന്നു.
വില്ലേജാഫീസ് ജീവനക്കാരനായ വിജയൻചേട്ടനും അച്ഛനും അമ്മയും നിലത്ത് ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കാൻ അവർ ഇരുന്നു.
എന്നെ കണ്ടയുടനെ 'ങാ ! ബാ! വന്നുകൈകഴുക്!' അച്ഛൻ കുട്ടപ്പന്റെ സന്തോടത്തോടെയുള്ള വാക്കുകൾ
ഞാനവർക്കൊപ്പമിരുന്നു. ചക്കക്കുരുവും മാങ്ങയും മുരിങ്ങായ്ക്കായും ഉണക്കചെമ്മീനുമിട്ട് തേങ്ങയരച്ചകറ്റി. ഉണക്കപ്പരവ മൊരുമൊരാന്നു വറുത്തതും നല്ല ചൂടൻചോറും . ഞാനൊരു പെരുക്കു പെരുക്കി.
നാട്ടുവിശേഷങ്ങളും കുടുംബകാര്യങ്ങളും കുടുംബകാര്യങ്ങളുമായി രാവേറെചെന്നിട്ടും ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു.
മഴ തകർത്തു പെയ്യുകയാണ്.
കർക്കിടകം അങ്ങിനെയാണ്. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്ന ദിവസം നന്നെ ഒപ്പംചേരാൻ ഒളിച്ചുമാറി നിന്ന ഒരു കൂട്ടുകാരനെപ്പോലെ രാവിലെ തന്നെ മഴ തുടങ്ങുകയായിരുന്നു. ഇന്ന് രാവിലെയൊന്നും ഒരു തുള്ളിപെയ്തില്ല.
രാത്രി ആവാൻ കാത്തു നിൽക്കുകയായിരുന്നു.
ഓലമേഞ്ഞ വീടിനുമേൽ മഴ വീഴുമ്പോൾ ഇമ്പമാർന്നൊരു ശബ്ദം കേൾക്കാം. വാദ്യോപകരണങ്ങൾക്കൊന്നിനും കാഴ്ചവയ്ക്കാനാവാത്ത പ്രകൃതിനമുക്കായി നൽകുന്ന പ്രത്യേകതരം ശീലുകൾ.!
ആ വീട്ടിൽ ഞാനൊഴികെ മറ്റെല്ലാവരും ഉറങ്ങിത്തുടങ്ങിയിട്ട് മണിക്കൂറുകളായിക്കാണും. വീടിന്റെ പുറകിലെ വരാന്തയിലുള്ള ഒരു കൊച്ചുമുറിയിൽ കഷ്ടിച്ചൊരാൾക്കു നീണ്ടുനിവർന്നു കിടക്കാൻ പറ്റുന്ന മേശമേൽ തഴപ്പാവിരിച്ച് ഞാൻ കിടന്നു.
ഉടുത്തിരുന്നത് പിഞ്ചിത്തുടങ്ങിയ ഒരു കള്ളിമുണ്ടും പുതയ്ക്കാൻ ഒരു വെള്ളമുണ്ടും. രണ്ടും നന്നായി അലക്കിയുണക്കി മേശപ്പുറത്ത് മടക്കിവച്ചിരുന്നു.
ശബ്ദഘോഷങ്ങളില്ലാത്ത ഇടിമിന്നലുകൾ!
ഓലക്കീറുകൾക്കിടയിലൂടെ മിന്നുന്ന വാളുകൾ ആയി.
തലകൊയ്‌തെടുക്കാൻ വരുമ്പൊലെ. ഒട്ടും ഉറങ്ങാനാവുന്നില്ല!
ഒരുപക്ഷേ അനന്തമായ ജയിൽവാസം. അല്ലെങ്കിൽ നിരന്തരവും ഭീകരവുമായ പൊലീസുമർദ്ദനം. ഇത് എതാണെങ്കിലും സഹിക്കണം. പതറരുതെന്ന് എൻ.കെ. പറഞ്ഞതാണല്ലൊ!
നെറുക മുതൽ കാലിന്റെ പെരുവിരൽ വരെ സർവ്വാംഗം അരിയുറുമ്പുകൾ അരിച്ചിറങ്ങുമ്പോലെ!
പേടി കൊണ്ടുള്ള ഒരുതരം വിറയൽ.
ഓർക്കുന്തോറും ഞെട്ടിത്തരിക്കുകയാണ്.
എന്തെങ്കിലും സംഭവിച്ചാൽ ആർക്കെങ്കിലും വന്ന് ഒന്നന്വേഷിക്കാൻ പോലും കഴിയാത്ത ഭീകരാവസ്ഥ.!
ഒരു പോസ്റ്റർ പോലും എഴുതി ഒട്ടിക്കാനാവില്ല. നോട്ടീസടിക്കാൻ കഴിയില്ല. ഒരു കൊച്ചുപ്രകടനം പോലും നടത്താനൊ. ചിന്തിക്കാനൊ കഴിയില്ല.
സെൻസർഷിപ്പു കാരണം പാർട്ടി അറിയേണ്ടുന്ന, ജനങ്ങളെ അറിയിക്കേണ്ടുന്ന ഒന്നും ദേശാഭിമാനിക്കു പോലും പ്രസിദ്ധീകരിക്കാൻ പറ്റുന്നില്ല.
ഒരു വണ്ടി വന്നുനിന്നു. ചടപടാന്ന് കുറെ പട്ടാളക്കാർ ചാടിയിറങ്ങി പാഞ്ഞുവന്ന് എന്നെ വളഞ്ഞു. ആകാശത്തേയ്ക്കു ചറപറാന്ന് കുറെ വെടിവച്ചു. താക്കിന്റെ പാത്തികൊണ്ട് നെഞ്ചത്തേയ്ക്ക് ആഞ്ഞുകുത്താനൊരുത്തൻ.! ഞാനാ കൈതടഞ്ഞു.!
'ഹേയ് ഇതെന്താ കൈ തട്ടിക്കളയുന്നത് ? മണിയെത്രയായീന്നാ വിചാരം.? ഇന്നാ ഇതു കുടിച്ച് നന്നായി ഒന്നു കുളിച്ച് റെഡിയാവ്. ക്ഷീണം മാറട്ടെ!'
വിജയൻ ചേട്ടൻ പുലർച്ചെ ചുക്കുകാപ്പിയുമായി വന്നുവിളിച്ചതാണ്. പലതും ആലോചിച്ചാലോചിച്ച് എപ്പോഴൊ ഞാനുറങ്ങിപ്പോയി. അന്നത്തെ പ്രായക്കുറവും തീഷ്ണമായ പ്രശ്‌നങ്ങളെ നേരിട്ടുള്ള അനുഭവങ്ങളില്ലായ്മയും ആണ് ചില സമയങ്ങളിൽ ഞാനൊരു പേടിത്തൊണ്ടൻ ആയി മാറാനിടയായത്.
പകച്ചുള്ള എന്റെ നോട്ടം കണ്ട് വിജയൻചേട്ടൻ തന്നെ ഒരു സത്യം പറഞ്ഞു.
'എന്തോ ദുഃസ്വപ്നം കണ്ട് പേടിച്ചുപോയീന്നാ തോന്നണെ'
'ഏയ്' ജാള്യം മറച്ചു ഞാനതു നിഷേധിച്ചു.
മഴ തോർന്നിട്ടില്ല. എഴുന്നേറ്റിരുന്ന് പുറത്തേയ്ക്കുനോക്കി. ഓരോ മഴത്തുള്ളിയും മണ്ണിന്റെ വിരിമാറിലേയ്‌ക്കൊട്ടിച്ചേരാനുള്ള ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുന്നു. ഒടുവിൽ ചിരിതൂവി ചിതറിത്തെറിച്ചെന്നെ നോക്കുമ്പോലെ!
ചൂടുള്ള ചുക്കുകാപ്പിയൂതി ഊതി ആസ്വദിച്ചുകുടിച്ചു. എത്രയോ പ്രധാന നേതാക്കൾ ജയിലഴിക്കുള്ളിലായി. പ്രമുഖരായ എത്ര നേതാക്കളെയാണീ ഭരണകൂടം കൊല്ലാക്കൊല ചെയ്തത്.? വെറും പാവപ്പെട്ട കൂലിപ്പണിക്കാരെവരെ കെടക്കപ്പായിൽ നിന്നും കൊണ്ടുപോയി കൊന്നു കൊല വിളിച്ചില്ലെ ? വന്നുവന്നു പാവപ്പെട്ടവന്റെ ഹൃദയവികാരമായ മഹാനായ എകെജിയെ വരെ തല്ലാൻ ഒരു പൊലീസുകാരനെങ്ങിനെ ധൈര്യം വന്നു. ഇല്ല! തളരാൻ പാടില്ല! പതറാൻ പാടില്ല. രാജ്യത്ത് നടമാടുന്ന ഭീകരാവസ്ഥയ്‌ക്കെതിരെ പോരാടുന്നത് എന്റെ പാർട്ടി മാത്രമാണ്. സാക്ഷാൽ സിപിഐ(എം). ആ പാർട്ടി എന്നെ ഒരു ദൗത്യം എൽപ്പിച്ചിരിക്കുന്നു. മരിച്ചാലും വേണ്ടില്ല. അതിലെനിക്കു വിജയിക്കണം. അക്ഷരംപ്രതി, വള്ളിപുള്ളി തെറ്റാതെ അതെനിക്കു നടപ്പിലാക്കണം.
ഞാൻ നിമിഷനേരം കൊണ്ട് കുളിച്ചുറെഡിയായി. എന്തൊക്കെയോ തയ്യാറാക്കി ആ വീട്ടുകാരെന്നെ പ്രഭാതഭക്ഷണത്തിനു നിർബന്ധിച്ചു.
വെറുമൊരു ചായ മാത്രം നിന്ന നിൽപ്പിൽ കഴിച്ച് ഞാനിറങ്ങി. മഴ തോർന്നിരുന്നു.
വീടിന്റെ പിന്നാമ്പുറത്തുള്ള കാട്ടുചെടികൾ വകഞ്ഞുമാറ്റി ചെറിയകുന്നു കയറി സത്രക്കുന്നു സ്‌കൂളിന്റെ നടയിറങ്ങി കച്ചേരിത്താഴത്തുള്ള വഴിയിലേക്കിറങ്ങി.
നേരെ മുന്നോട്ടു നടന്നു. മുനിസിപ്പലാപ്പീസീനും മമ്മിക്കുട്ടി ബിൽഡിങ്‌സിനുമടിയിലുള്ള ചെറിയ ഇടഴവിയലൂടെ ലിബർട്ടി തങ്കപ്പന്റെ തയ്യൽക്കട പിന്നെ കുഞ്ഞൻചേട്ടന്റെ ബാർബർ ഷോപ്പ്. അവിടെ മതിലിനോട് ചേർന്നുനിന്നു നോക്കിയാൽ ഉഷാപിള്ളയുടെ കടയുടെ മുന്നിലെ ബസ്സ്‌റ്റോപ്പ് കാണാം.
ഞാനൊഴികെ മറ്റ് 14 പേരും യാത്രക്കാരെപ്പോലെ അവിടെ വന്നുനിൽക്കാനാണു നിർദ്ദേശം.
ഞാൻ റോഡിനപ്പുറെ നിന്ന് എണ്ണിനോക്കി. രണ്ടുപേരില്ല. കൂത്താട്ടുകുളത്തു വരുമെന്നറിയിച്ച അഞ്ചും റെഡി.
മൂവാറ്റുപുഴയിൽ നിന്നുള്ളവർ, ഉല്ലാപ്പിള്ളി (സ.ടി.എൻ.മോഹനൻ), മടക്കത്താനത്തു നിന്നുള്ള എ.കെ.ചന്ദ്രശേഖരൻ, വാളകത്തെ വി.വി.ഉതുപ്പ്, ത്രീസ്റ്റാർ ബീഡിക്കമ്പനിയിലെ ഉമ്മർ, കാസിം രണ്ടുപേരൊഴികെ മറ്റെല്ലാവരും എത്തിക്കഴിഞ്ഞു.
ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പരിപൂർണ്ണ ബന്ദുപോലെ പൊലീസ് വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
രണ്ടുവണ്ടികൾ അനൗൺസ്‌മെന്റു നടത്തി തെക്കുവടക്കായി ഓടുന്നു.
'പൊലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ മൂന്നുപേരിൽ കൂടുതൽ ഒരേസമയം സംഘം ചേർന്ന് സഞ്ചരിക്കുകയോ ശബ്ദഘോഷങ്ങളുണ്ടാക്കുകയോ പാടില്ല.'
അനൗൺസ്‌മെന്റ് പൊടിപൊടിക്കുന്നു. അല്പം അകലെ ഹോട്ടൽ സൽക്കാരയുടെ മുന്നിലൂടെ പൊലീസിന്റെ ഒരു റൂട്ട് മാർച്ച് കടന്നുവരികയാണ്.
അതു ഞങ്ങൾക്കടുത്തൂടെ വന്ന് പാലത്തിന്റെ മുമ്പിലെത്തി വട്ടംതിരിഞ്ഞുവന്ന വഴിയെ മാർച്ചുചെയ്തു നടന്നു നീങ്ങി.
അവർക്കു കാണാനാകാത്ത വിധം റോഡിനപ്പുറെയിപ്പുറെയായി കരുതലോടെ നിന്നു.
ടാറിട്ട റോഡിലെ മൺതരികളെ ഞെരിച്ചമർത്തി കരകര ശബ്ദമുണ്ടാക്കുന്ന കനത്ത ബൂട്ട്‌സ്! മുഴുവൻ പേരുടെയും കയ്യിൽ നിറതോക്കുകൾ. ഞാൻ എണ്ണി നോക്കി. മുപ്പത്തിനാലുപേർ.
അവരെ തൊട്ടുരുമ്മി നിറയെ പൊലീസുകാരുമായി രണ്ടുവലിയ വണ്ടികൾ മെല്ലെ കടന്നുപോയി.
ഇപ്പോൾ ഞങ്ങളുടെ മുന്നിൽ അനൗൺസ്‌മെന്റ് വണ്ടിയില്ല.
ബൂട്ട്‌സിട്ട പൊലീസുകാർ മുന്നോട്ടുപോയി.
ഇതാണ് ഏറ്റവും പറ്റിയ സമയം.
എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെ!
ഇന്ത്യൻ ബേക്കറിയുടെ മുന്നിലൂടെ നടന്ന് ഞാൻ ഞൊടിയിടെ റോഡിന്റെ നടുവിലെത്തി ഇടിനാദം പോലെ ഞാനുറക്കെ വിളിച്ചു.
'ഈങ്ക്വിലാബ് സിന്ദാബാദ്'
സഖാക്കളതേറ്റുവിളിച്ച് എന്നോടൊപ്പം ചേർന്നു.
'മാർക്‌സിസ്റ്റ് പാർട്ടി സിന്ദാബാദ്'
അന്തരീക്ഷം പ്രകമ്പനം കൊണ്ടു.
'അടിയന്തിരാവസ്ഥ അറബിക്കടലിൽ '
ഒരായിരം പേരൊന്നിച്ചലറുമ്പോലെ ഞങ്ങൾ മുന്നോട്ടുകുതിച്ചു.
പ്രകടനം കച്ചേരിത്താഴം പിന്നിട്ടു.!
ആർഡിഒ ഓഫീസിനു താഴെയെത്തി!!
പാർട്ടിനിർദ്ദേശം നടപ്പിലാക്കി ഇനി മരിച്ചാലും വേണ്ടില്ല!!!
തോക്കുധാരികളായ പൊലീസുകാർ ഞങ്ങളെ വളഞ്ഞു. അൻ#ൗൺസ്‌മെന്റ് മുഴങ്ങി. മറ്റുവണ്ടികൾ വലയം തീർത്തു. വണ്ടിയിലെ മുഴുവൻ പൊലീസുകാരും ചേർന്നു വിപുലമായ മറ്റൊരു വലയം തീർത്തു.
തുറന്നിരുന്ന കടകൾ പടപടാന്നു ഷട്ടറിട്ടു. ടൗണിലുണ്ടായിരുന്ന ആളുകൾ ഓടി കെട്ടിടങ്ങൾക്കു മുകളിൽ കയറി.
'നിയമവിരുദ്ധമായ പ്രകടനം. പിരിഞ്ഞുപോകണം. സ്വമേധയാ പിരിഞ്ഞുപോകാത്ത പക്ഷം ബലം പ്രയോഗിക്കേണ്ടി വരും.'
പരുക്കൻ ശബ്ദത്തിൽ അനൗൺസമെന്റ് നടത്തുന്ന പൊലീസുകാരന്റെ രൂക്ഷമായ നോട്ടം.
'പോടാ പുല്ലേ പൊലീസെ
തല്ലാമെങ്കിൽ തല്ലിക്കോ'
'അടിയന്തിരാവസ്ഥ അറബിക്കടലിൽ'
'മാർക്‌സിസ്റ്റ് പാർട്ടി സിന്ദാബാദ്!'
ചെകിടടപ്പിക്കുന്ന മുദ്രാവാക്യം.
ഞങ്ങൾ സഖാക്കൾ ഒരു മനുഷ്യമഹാശക്തിയായി വളർന്നതുപോലെ തോന്നി.
'ചാർജ്ജ്'
കാക്കി വേഷധാരിയായ ഒരു ഭീകരൻ പൊലീസാഫീസർ അലറി.
അടി! അടിയോടടി!! സർവ്വപേരും കൂടി സർവ്വതും പ്രയോഗിച്ചു കൊണ്ടുള്ള ഭീകരമായ മർദ്ദനം. തോളത്തും നെഞ്ചത്തും പിന്നിലുമെല്ലാം വിശ്രമമില്ലാതെ തോക്കിന്റെ പാത്തിയും ലാത്തിയും പരതിപാഞ്ഞു നടന്നു. പൊലീസും ഞങ്ങളും കെട്ടിപ്പിരണ്ട് റോഡിലുരുണ്ടും സെക്കന്റുപോലും പാഴാക്കാതെയുള്ള മൽപ്പിടുത്തങ്ങൾ.
അടിയും തൊഴിയുമേറ്റ് നിൽക്കക്കള്ളിയില്ലാതെ ആറുപേർ ഞങ്ങളെയുപേക്ഷിച്ച് ഓടി രക്ഷപെട്ടു.
ഞാനും മറ്റു ആറുപേരും പിന്നെയും പിടിച്ചുനിന്നു.
അടികൊണ്ട് ചുണ്ടും തലയും പൊട്ടി ചോരവാർന്നു. ഞഉഛ ഓഫീസിനു മുന്നിലെ ടാറിട്ട റോഡിൽ ചോര തളംകെട്ടി. പൊലീസുകാർ സംഘം ചേർന്ന് ഞങ്ങളെ ഓരോരുത്തരെയായി വാനിലേക്ക് എടുത്തെറിഞ്ഞു.ഓരോരുത്തരെയായി പൊലീസ് വാനിലേയ്‌ക്കെടുത്തെറിഞ്ഞു. ഏഴുപേരും വണ്ടിയുടെ തറയിൽ കിടന്നു. അവർ ഞങ്ങളെ ചവിട്ടിപ്പിടിച്ചു.
കിടന്ന കിടപ്പിലും ഞങ്ങൾ ഒരുമിച്ചൊന്നായി അലറി വിളിച്ചു.
'സിപിഐ(എം) സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ് '
സ്റ്റേഷിലേയ്‌ക്കെത്തട്ടെ കാണിച്ചുതരാമെന്ന ഭാവത്തിൽ ആ വലിയ പൊലീസുവണ്ടി ഞങ്ങളെയും കൊണ്ട് ചീറിപ്പാഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍