എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?
സ്ഥലം ഉദയംപേരൂരിലെ കൊച്ചുപള്ളിയുടെ വടക്കുവശത്തെ നരസിംഹസ്വാമി ക്ഷേത്രത്തിനടുത്ത്. നേരം പുലരുന്നതേയുള്ളൂ. നടുങ്ങിത്തരിച്ചു നിന്നതുപോലെ രാത്രി പരിസരം വിട്ടകലാൻ മടിച്ചു നിൽക്കുന്നു. അതുവഴി കടന്നുവന്നവർ പെട്ടെന്നു സ്തബ്ധരായി നിന്നു. റോഡരികത്ത് സ.വിദ്യാധരന്റെ സൈക്കിൾ മറിഞ്ഞുകിടക്കുന്നു. പിടിവലി നടന്നതിന്റെ ലക്ഷണം. വിദ്യാധരനെവിടെ പരശതം സാധാരണക്കാരുടെ ചങ്കിൽ നിന്നടർന്നുവീണ ആ ചോദ്യം എല്ലായിടവും തഴുകി കടന്നുപോയി.
ഐഒസിയിലെ ലോഡിങ് വിഭാഗം തൊഴിലാളിയായിരുന്നു വിദ്യാധരൻ. പതിവുപോലെ അന്നും പുലർച്ചെ അഞ്ചര മണിക്ക് ജോലിക്ക് പോകുവാൻ തയ്യാറായി. ഭാര്യ പതിവുതെറ്റിക്കാതെയുള്ള കട്ടൻകാപ്പി കൊടുത്തു യാത്രയാക്കി. രാവിലെ 6 മണിക്ക് ജോലിക്ക് കയറേണ്ട വിദ്യാധരനെ പരിസരപ്രദേശങ്ങളിലും പരിചിതസ്ഥലങ്ങളിലും നാട്ടുകാരൊന്നടങ്കം പകലും രാ്രതിയും ഇടമുറിയാതെ അന്വേഷിച്ചു. രണ്ടു ദിവസം കഴിഞ്ഞു. പാർട്ടിസഖാക്കളും പൊലീസും നാട്ടുകാരും ഒറ്റക്കെട്ടായി നീങ്ങി.
ഒടുവിൽ ഒരു കാട്ടുതീ പോലെ ആ വാർത്ത പാർട്ടി ആഫീസിലേക്ക് പടർന്നുകയറി. വിദ്യാധരന്റെ മൃതശരീരം അമ്പലമുകളിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നതിന്റെ വലതുവശത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി.
മദ്യത്തിനും മയക്കുമരുന്നിനും കൊച്ചുപള്ളി പരിസരത്ത് ഉടലെടുത്ത ഗുണ്ടാവാഴ്ചയ്ക്കും എതിരെ വിദ്യാധരനും സഖാക്കളും ശക്തമായ നിലപാടെടുത്തിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു സ.വിദ്യാധരൻ. സാമൂഹ്യവിരുദ്ധരും കൊടുംക്രിമിനലുകളുമായിരുന്ന ജെയ്സണും കൂട്ടരും ഭീഷണിപ്പെടുത്തി നോക്കി സഖാക്കൾ നെഞ്ചുവിരിച്ചതിനെ നേരിട്ടു. മുതിർന്ന പാർട്ടി നേതാവ് സ.പി.വി.പ്രഭാകരന് രക്തം കൊണ്ടെഴുതിയ ഭീഷണിക്കത്തയച്ചു. കൊലയാളികളുടെ ലാസ്റ്റ് വാണിങ് ആയിരുന്നു അത്. വിദ്യാധരന്റെ നേതൃത്വത്തിൽ വർദ്ധിതമായ വീറു പ്രകടിപ്പിച്ച് സഖാക്കളും ഗ്രാമീണവാസികളും ഒറ്റക്കെട്ടായി അണിചേർന്നു. പ്രതിഷേധയോഗങ്ങളായി. പ്രകടനങ്ങളായി. നാടു പ്രകമ്പനം കൊണ്ടു. യുവജന-ബഹുജന മുന്നേറ്റത്തെ തകർക്കാൻ പടയണിയുടെ നായകനെത്തന്നെ തകർക്കുക. കൊലയാളികൾ അതിൽ താൽക്കാലികമായി വിജയം കണ്ടു.
പുലർച്ചെ മല്പിടുത്തത്തിലൂടെയായിരുന്നു സഖാവിനെ അവർ കീഴടിക്കിയത്. കയ്യും കാലും കെട്ടി വായിൽ തുണിതിരുകി കാറിന്റെ സീറ്റിനിടയിൽ കടത്തി അങ്ങകലെയുള്ള നിബിഡവനം പോലെയുള്ള കാലടി പ്ലാന്റേഷന്റെ ഉൾഭാഗത്തൊരിടത്ത് അലമുറയിട്ടാലും ആരുംകേൾക്കാത്ത ഒരിടത്തേക്ക്.
മൂർച്ചയേറിയ ആയുധം കൊണ്ട് 156 മുറിവുകളുണ്ടാക്കി. ചെവിയിൽ ആണി അടിച്ചുകയറ്റി. ഒരു ചെവി മുറിച്ചെടുത്തു. രണ്ടുദിവസങ്ങളിലെ അനേകമണിക്കൂറുകളിലായി വേദനകൊണ്ട് ഇഞ്ചിഞ്ചായി തല്ലിപ്പിടച്ചും ചോരയൊഴുക്കിയും മെല്ലെ മെല്ലെ അവർ നമ്മുടെ സഖാവിനെ കൊന്നു തീർക്കുകയായിരുന്നു. പെട്ടെന്നു കൊല്ലാതെ വേദനയുടെ കാണാക്കയങ്ങളിൽ ആണ്ടിറങ്ങി ചോരയിൽ മുങ്ങിക്കുളിച്ചൊരു വി്പലവകാരി തല്ലിപ്പിടഞ്ഞു മരിക്കുന്നതു കണ്ടവർ ആർത്തുചിരിച്ചു.
ഒടുവിൽ മൃതശരീരം കൊക്കയിൽ എറിയാതെ അമ്പലമുകളിലേക്ക് തന്നെ കൊണ്ടുവന്നു. ഉദയംപേരൂരിലെയും തൃപ്പൂണിത്തുറയിലെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽക്കാനായിരുന്നു അത്. സഖാക്കൾ അടങ്ങിയിരുന്നില്ല. ഒടുങ്ങാത്ത വാശിയോടെ കൊലയാളികളെത്തേടി സ.സി.എൻ.സുന്ദരന്റെ നേതൃത്വത്തിൽ അവർ പൊലീസിനേക്കാൾ ഒരു ചുവടു മുന്നിലായി കരയിലത്തുണ്ടുപോലും പരതി ദിനരാത്രങ്ങൾ പാഞ്ഞുനടന്നു. അവരുടെ കണ്ണുനീർ തോർന്നിട്ടില്ല. പക്ഷേ ഒരു നിമിഷവും അവർ തളർന്നില്ല. മനുഷ്യകുലത്തിനപമാനമായ കൊലയാളികളൊന്നൊന്നായി സഖാക്കളും പൊലീസും ചേർന്ന് കൂട്ടായി വിരിച്ച വലയിൽ വീണു. നിയമം അതിന്റെ വഴിക്കു നീങ്ങി. പ്രതികളെല്ലാം അകത്തായി. സ.വിദ്യാധരന്റെ പ്രസ്ഥാനം തകർന്നില്ല. തഴച്ചുവളരുകയാണ്. പടർന്നുപന്തലിക്കുകയാണ്.
നടുക്കുന്ന ഓർമ്മകളുമായി വീണ്ടും ആ 13 -ാം തീയതി കടന്നുവരികയാണ്. പുതിയ പ്രഭാതത്തിനായി പൊരുതി മുന്നേറിയവരിൽ പലരും പിടഞ്ഞുവീണു. രക്തസാക്ഷിത്വം പോരാട്ടഭൂമിയിലണി നിരന്നവരിലേറ്റവും നെഞ്ചുറപ്പുള്ളവനവകാശപ്പെട്ട അഭിമാനമുദ്രയാണ്. ആ മുദ്ര ചാർത്തിയ അനവധി നിരവധി വിപ്ലവകാരികളിലെ ചെഞ്ചോനക്ഷത്രമായി സ.വിദ്യാധരൻ മാറി. സഖാവിന്റെ ആവേശോജ്ജ്വലമായ സമരപോരാട്ടങ്ങൾക്കും ജ്വലിക്കുന്ന ഓർമ്മകൾക്കും മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ. ലാൽസലാം പ്രിയസഖാവെ...
എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍