കുത്തഴിഞ്ഞ സംഘാടനം, ലീഗുകാരുടെ ജാഡ, അപ്പീലുകളുടെ പ്രവാഹം, നേരം പുലർന്ന് അവസാനിക്കുന്ന മൽസരങ്ങൾ, കുഴഞ്ഞുവീഴുന്ന കുട്ടികൾ; കോഴിക്കോട് സ്കൂൾ കലോൽസവം ദേശീയ ഗെയിംസ് സംഘാടനം പോലെ നാണക്കേട്!
എം മാധവദാസ്
ഉളുപ്പില്ലാത്തവന് ആസനത്തിൽ ആൽ മുളച്ചാൽ അതും ഒരു തണൽ എന്ന പഴഞ്ചൊല്ലിന്റെ യഥാർത്ഥരൂപം അറിയണമെങ്കിൽ ഇപ്പോൾ കോഴിക്കോട്ട് നടക്കുന്ന കേരള സ്കൂൾ കലോൽസവത്തിലേക്ക് ഒന്നുവരണം. അപ്പീലും, തല്ലും പാതിരാവരെ നീളുന്ന മൽസരങ്ങളുമായി കുളമായിട്ടും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ മേള ചരിത്ര വിജയത്തിലേക്കാണെന്ന് വീമ്പടിക്കുന്നു! സത്യത്തിൽ കഴിഞ്ഞ പത്തുപതിഞ്ച് വർഷത്തിനിടയിൽ ഏറ്റവും മോശമായി സംഘടിപ്പിക്കപ്പെട്ട മേളയാണിത്. പത്രങ്ങളും ചാനലുകളും കാണിക്കുന്ന അതിശയോക്തി പ്രയോഗങ്ങുടെയും പൈങ്കിളി കഥകളുടെയും നിറം പിടിച്ച സുഖത്തിൽ എല്ലാവരും അത് മറുക്കുന്നു. ഒരുകാര്യത്തെക്കുറിച്ചും വ്യക്തതയില്ലാത്ത കുറെ ഉദ്യോഗസ്ഥർ, പ്രാഞ്ചിയേട്ടന്മാരെ അനുസ്മരിപ്പിച്ച് തലങ്ങും വിലങ്ങും കുറെ ലീഗ് കുട്ടിനേതാക്കൾ. ഒരുരാത്രി മുഴുവൻ നീളുന്ന നൃത്തങ്ങൾ, ഒന്നര ദിവസം നീളുന്ന നാടകം, പ്രധാനവേദികളിൽ കസേര കൊണ്ടിടാൻ പോലും ആളില്ല. രണ്ട് തകര ഷെഡുകൾ കൂട്ടിയിട്ടാൽ മുഖ്യവേദിയിലെ ബാത്ത്റൂമായി. ബാക്കിയുള്ളിടത്തെല്ലാം നാറ്റത്തിന്റെ കളിതന്നെ. മൽസരത്തിനിടെ കറണ്ട് പോവുന്നു, വരുന്നു. റിസൾട്ട് ടാബുലേറ്റ് ചെയ്യാൻ എടുക്കുന്നത് മണിക്കൂറുകളാണ്. ഒരു സംശയംപോലും ചോദിച്ചാൽ പരിഹരിക്കാൻ നാഥനില്ല. ഒന്നിനുമാത്രം കുറവില്ല. അഴിമതിക്ക്. പന്തലുതൊട്ട് , പപ്പടം കാച്ചൽ വരെ അഴിമതിയാണ്. അവർ കോമൺവെൽത്ത് ഗെയിംസിൽ നിന്നും, ദേശീയഗെയിംസിൽ നിന്നും കൈയിട്ടുവാരിയപ്പോൾ നമുക്കിതാ ഒരു വെള്ളാന!
കുടത്ത ബാലപീഡനം
സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ മറുപുറമറിയേണ്ടവർ, ഒപ്പനയും, സംഘനൃത്തവും, മാർഗം കളിയുമൊക്കെ കഴിഞ്ഞ് ഒന്ന് വേദിയുടെ പിന്നാമ്പുറത്തേക്കൊന്ന് പോയിനോക്കണം. തലകറങ്ങി വീഴുന്നവർ, എണീക്കാൻപോലും പറ്റാത്തവർ, ഛർദിക്കുന്നവർ, വായിൽനിന്ന് നുരയും പതയും വരുന്നവർ...ബി.പി താഴാതിരക്കാനായി നെഞ്ചമർത്തുന്നു, വീശുന്നു, ഗ്ളൂക്കോസ് കുടിപ്പിക്കുന്നു. എന്തോ വാഹനാപകടം കഴിഞ്ഞുള്ള രക്ഷാപ്രവർത്തനമാണിതെന്ന് തോന്നിപ്പോകും.
അതായത് 14പേർ മൽസരിക്കേണ്ടിടത്ത് കൂട്ട അപ്പീൽകാരണം നാൽപ്പത്തിയഞ്ചും അമ്പതും പേർ എത്തിയാലുള്ള അവസ്ഥ എന്തായിരിക്കും. മേക്കപ്പിട്ട് പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ഇരുന്ന കുട്ടികളുടെ അവസ്ഥയെന്താവും. അതുകൊണ്ടുതന്നെയാണ് ഇവർ കുഴഞ്ഞ് വീഴുന്നതും. ഇത്തരം വലിയൊരു പീഡാനുഭവത്തിലൂടെ കടന്നുപോയൽ പിന്നെ ഈ കുട്ടികൾ ഭാവിയിൽ കലയെ വെറുക്കുമെന്ന് ഉറപ്പല്ലേ.
അപ്പീൽ പ്രവാഹം, അഴിമതി
ജില്ലാ സ്കൂൾ കലോൽസവത്തിലെ മൽസരഫലം ചോദ്യംചെയ്തുകൊണ്ട് സംസ്ഥാനതലത്തിലേക്ക് അയിരത്തി മുന്നൂറിലധികം കുട്ടികൾ അപ്പീലുമായി എത്തിയതാണ് മേളയെ ഫലത്തിൽ താളംതെറ്റിച്ചത്. ഈ അപ്പീലുകൾ അനുവദിക്കുന്നതിൽ അഴിമതിയാണെന്ന് ആർക്കാണ് അറിയാത്തത്. ഡി.ഡി.ഇ മാർ കാശുവാങ്ങിയാണ് കാര്യങ്ങൾ തീർപ്പാക്കുന്നതെന്ന് പ്രശസ്ത നൃത്താധ്യാപിക റിഗാറ്റ ഗിരിജാ ചന്ദ്രനൊക്കെ പരസ്യമായി ആരോപിച്ചിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കൂടുതൽ അപ്പീലുകൾ അനുവദിച്ച് പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഡി.ഡി.ഇ മാർക്കെതിരെ പൊതുവിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഇത് കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്ന് വ്യക്തമാണ്. മുൻകാലങ്ങളിൽ ഇത്തരം വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം നടന്നിട്ട് എന്ത് ഫലമാണ് ഉണ്ടായത്. മാത്രമല്ല ഭരണകക്ഷി രാഷ്ട്രീയക്കാരാണ് ഡി.ഡി.ഇ മാർക്ക് ഒത്താശചെയ്യുന്നതും. കുറെ അപ്പീലുകളൊക്കെ ലീഗുകാർ എടുത്തുകൊണ്ടുപോയി പാർട്ടി ഓഫീസിൽവച്ച് തീർപ്പാക്കിയെന്ന ഉപകഥയും ഇതോടൊപ്പമുണ്ട്.സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ മറുപുറമറിയേണ്ടവർ, ഒപ്പനയും, സംഘനൃത്തവും, മാർഗം കളിയുമൊക്കെ കഴിഞ്ഞ് ഒന്ന് വേദിയുടെ പിന്നാമ്പുറത്തേക്കൊന്ന് പോയിനോക്കണം. തലകറങ്ങി വീഴുന്നവർ, എണീക്കാൻപോലും പറ്റാത്തവർ, ഛർദിക്കുന്നവർ, വായിൽനിന്ന് നുരയും പതയും വരുന്നവർ...ബി.പി താഴാതിരക്കാനായി നെഞ്ചമർത്തുന്നു, വീശുന്നു, ഗ്ളൂക്കോസ് കുടിപ്പിക്കുന്നു. എന്തോ വാഹനാപകടം കഴിഞ്ഞുള്ള രക്ഷാപ്രവർത്തനമാണിതെന്ന് തോന്നിപ്പോകും.
ഇപ്പോഴിതാ കോടതി മാത്രമല്ല, ഒംബുഡ്സ്മാനും, ലോകായുക്തയും, ഉപലോകായുക്തയും, ബാലാവകാശ കമ്മീഷനുമൊക്കെ അപ്പീൽ അനുവദിച്ച് കുട്ടികളെ മേളക്ക് വിടുകയാണ്. വെള്ളക്കടലാസിൽ എഴുതിക്കൊടുക്കുന്നവർക്കൊക്കെ അത് വായിച്ചുപോലും നോക്കാതെ അപ്പീൽ അനുവദിച്ച് ബാലാവകാശ കമ്മിഷൻ ചരിത്രം സൃഷ്ടിച്ചു. ഒന്നും രണ്ടുമല്ല, നൂറിലധികം അപ്പീലുകളാണ് കമ്മിഷൻ അനുവദിച്ചത്. ഇതോടെ മേള താളംതെറ്റി ബാലാവകാശങ്ങൾമൊത്തമായി ലംഘിക്കപ്പെടുകയാണെന്ന് കമ്മിഷൻ അറിയുന്നില്ല. ഓഡിറ്റ്ചെയ്യാത്ത പണം പലപ്പോഴും അനുവദിക്കപ്പെടുന്നതിനാൽ കാശുപുട്ടടിക്കാനുള്ളവർക്ക് നല്ല ചാൻസാണ് ഈ മേള. അഡ്വക്കേറ്റ് ഡി.ബി. ബിനു വിവരാവകാശ പ്രകാരം എടുത്ത രേഖകളിൽ കടുത്ത അഴിമതിയാണ് ജില്ലാ കലോൽസവങ്ങളിൽ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിക്കാണ് പന്തൽപ്പണിവരെ തീർക്കുക. ഭക്ഷണം വാങ്ങിയതുതൊട്ട് സകലതിലുമുണ്ട് മലബാറുകാർ പറയുന്ന 'ഇസ്ക്കൽ'. കേരളം ഒരു വെള്ളരിക്കാപ്പട്ടണമായതുകൊണ്ട് ആര് ചോദിക്കാൻ ആരു പറയാൻ. അദ്ധ്യാപകർക്കും നല്ല കുശാലാണ് ഈ മേള. കലോൽവസ ഡ്യൂട്ടിയിലാണെന്ന് ഫോം പൂരിപ്പിച്ചുകൊടുത്ത് ഒരു പണിയുമെടുക്കാതെ മുങ്ങിനടക്കാം. കഴിഞ്ഞതവണ ഡി.പി.ഐ ബിജുപ്രഭാകർ നടത്തിയ അന്വേഷണത്തിൽ കുറെ മുങ്ങൽ വിദഗ്ധരായ അദ്ധ്യാപകരെ പിടികൂടി താക്കീത് ചെയ്തിരുന്നു.
മാദ്ധ്യമങ്ങളുടെ മേള; ലീഗുകാരുടെയും
ഒരുകാലത്ത നമ്മുടെ അഭിമാനമായിരുന്ന കേരളസ്കൂൾ കലോൽസവം ഈ രീതിയിൽ പിടുത്തം വിടാനുള്ള അടിസ്ഥാന കാരണമെന്താണ്. ഏറ്റവും പ്രധാനം മന്ത്രി അബ്ദുറബ്ബിന്റെ ദുരഭിമാനവും, ഉദ്യോഗസ്ഥരോടുള്ള സമീപനവും തന്നെയാണ്. കഴിഞ്ഞ തവണ പൊതുവിദ്യാഭ്യാസ ഡയറക്റായിരുന്ന ബിജു പ്രഭാകർ കലോത്സവങ്ങളെ നവീകരിക്കാനുള്ള പദ്ധതികളുമായി ഒരുപാട് മുന്നോട്ട് പോയതായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തെ മാറ്റി. കാരണം എല്ലാവർക്കും അറിയാം. മന്ത്രിയുടെയും ലീഗീകാരുകെയും ചൊൽപ്പടിക്ക് നിൽക്കാൻ ബിജുവിനെ കിട്ടില്ല. മുൻ ഡി.പി.ഐ മുഹമ്മദ് ഹനീഷും കലോത്സവ പരിഷ്ക്കരണത്തിന് ഒരുപാട് ആശയങ്ങൾ ഉള്ളവരായിരുന്നു. പക്ഷേ അദ്ദേഹത്തെയും പൊാടുന്നനെ സ്ഥലംമാറ്റി. പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറാകട്ടെ ദീർഘകാല അവധി കഴിഞ്ഞ് തിരച്ചത്തെിയതേയുള്ളൂ. മന്ത്രിയുമായി നല്ല സുഖത്തിലല്ലാത്ത ഇദ്ദേഹവും മേളക്കാര്യത്തിലടക്കം നിസ്സഹകരണ മനോഭാവം തുടരുകയാണ്.അഡ്വക്കേറ്റ് ഡി.ബി. ബിനു വിവരാവകാശ പ്രകാരം എടുത്ത രേഖകളിൽ കടുത്ത അഴിമതിയാണ് ജില്ലാ കലോൽസവങ്ങളിൽ നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിക്കാണ് പന്തൽപ്പണിവരെ തീർക്കുക. ഭക്ഷണം വാങ്ങിയതുതൊട്ട് സകലതിലുമുണ്ട് മലബാറുകാർ പറയുന്ന 'ഇസ്ക്കൽ'. കേരളം ഒരു വെള്ളരിക്കാപ്പട്ടണമായതുകൊണ്ട് ആര് ചോദിക്കാൻ ആരു പറയാൻ. അദ്ധ്യാപകർക്കും നല്ല കുശാലാണ് ഈ മേള. കലോൽവസ ഡ്യൂട്ടിയിലാണെന്ന് ഫോം പൂരിപ്പിച്ചുകൊടുത്ത് ഒരു പണിയുമെടുക്കാതെ മുങ്ങിനടക്കാം. കഴിഞ്ഞതവണ ഡി.പി.ഐ ബിജുപ്രഭാകർ നടത്തിയ അന്വേഷണത്തിൽ കുറെ മുങ്ങൽ വിദഗ്ധരായ അദ്ധ്യാപകരെ പിടികൂടി താക്കീത് ചെയ്തിരുന്നു.
ഇപ്പോൾ ഗത്യന്തരമില്ലാതെ അപ്പീലുകൾ കുറക്കുമെന്നും കലോൽസവ മാന്വൽ പരിഷ്ക്കരിക്കുമെന്നൊക്കെ മന്ത്രി തട്ടിവിടുകയാണ്. അപ്പോൾ കഴിഞ്ഞ കൊല്ലത്തെ കമ്മറ്റികളൊക്കെ എന്തായി എന്ന ചോദ്യത്തിന് ഉത്തരമില്ല. മാത്രമല്ല, മനോരമക്കും മന്ത്രിക്കും ഈ മേളയിൽ ഒരു രഹസ്യ അജണ്ടയുണ്ടെന്നും ആരോപണമുണ്ട്. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്കൂളുകളെക്കൂടി ഉൾപ്പെടുത്തി മേള വികസിപ്പിക്കണമെന്നാണ് മനോരമയുടെ ബുദ്ധി. അതോടെ മന്ത്രിയുടെ അഭിപ്രായവും അതുതന്നെയായി. എന്നാൽ സർക്കാർ ചെയ്യേണ്ടത് പൊതു വിദ്യാഭ്യാസ സംരക്ഷണമാണെന്നും സി.ബി.എസ്.ഇക്കാരെ ഉൾപ്പെടുത്തിയാൽ ഇപ്പോൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് കിട്ടുന്ന മേൽക്കൈ നഷ്ടമാവുമെന്ന് ലീഗ് അദ്ധ്യാപക സംഘടനവരെ അറിയിച്ചതോടെയാണ് മന്ത്രി മുന്നോട്ടുവച്ചകാൽ താൽക്കാലികമായി പിൻവലിച്ചത്.
ഇത് ലീഗ് മേളയാക്കുന്നതിൽ പ്രതിഷേധിച്ചെന്നോണം കോൺഗ്രസ് നേതാക്കൾവരെ പരോക്ഷമായി നിസ്സഹകരണത്തിലാണ്. പ്രതിപക്ഷത്തെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇടതു അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 'വിശപ്പാണ് ഏറ്റവും വലിയ വിപ്ലവാചാര്യൻ എന്ന് ബേർഡ് വച്ചുകൊണ്ട്' പഴയിടത്തിന്റെ ബോറൻ ഭക്ഷണം വിളമ്പുന്നു. (റേഷനരിപോലത്തെ ചോറിൽ, നേർപ്പിച്ച സാമ്പാറും ചില ഏക്രൂട്ടി കറികളുമായി സദ്യയൊരുക്കുന്ന പഴയിടത്തെയും 'നളൻ' എന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കാറ്) നല്ല സംഘാടകനും ഇടതു എംഎൽഎയുമായ എ.പ്രദീപ്കുമാർ എല്ലാറ്റിൽ നിന്നും മാറിനിൽക്കയാണ്. അത്തും പുത്തിയുമായ മേയർ എ.കെ പ്രേമജമും ഉള്ളതും ഇല്ലാത്തതും കണക്കാണ്. ഒരു സർക്കാർ എൽ.ഡി ക്ളർക്കിന്റെ കാര്യപ്രാപ്തി പോലുമില്ലാത്ത ജില്ലാ കലക്ടർ ലതയും, ഷൈൻചെയ്യണമെന്നല്ലാതെ മറ്റ് അജണ്ടകളൊന്നുമില്ലാത്ത മന്ത്രി എം.കെ മുനീറുമാണ് മേളയുടെ മറ്റ് സംഘാടകർ. ഇത് ഇങ്ങനെ നാഥനില്ലാക്കളരിയായെന്നതിൽ പിന്നെ അത്ഭുതമുണ്ടോ.ഇത് ലീഗ് മേളയാക്കുന്നതിൽ പ്രതിഷേധിച്ചെന്നോണം കോൺഗ്രസ് നേതാക്കൾവരെ പരോക്ഷമായി നിസ്സഹകരണത്തിലാണ്. പ്രതിപക്ഷത്തെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇടതു അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ 'വിശപ്പാണ് ഏറ്റവും വലിയ വിപ്ലവാചാര്യൻ എന്ന് ബേർഡ് വച്ചുകൊണ്ട്' പഴയിടത്തിന്റെ ബോറൻ ഭക്ഷണം വിളമ്പുന്നു. (റേഷനരിപോലത്തെ ചോറിൽ, നേർപ്പിച്ച സാമ്പാറും ചില ഏക്രൂട്ടി കറികളുമായി സദ്യയൊരുക്കുന്ന പഴയിടത്തെയും 'നളൻ' എന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കാറ്) നല്ല സംഘാടകനും ഇടതു എംഎൽഎയുമായ എ.പ്രദീപ്കുമാർ എല്ലാറ്റിൽ നിന്നും മാറിനിൽക്കയാണ്.
മേളകൊണ്ട് ഗുണമുണ്ടാവുന്ന ഒരു കൂട്ടർ മാദ്ധ്യമങ്ങളാണ്. അവർ നടത്തുന്ന സമാന്തര ഉൽസവമായി സത്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള മാറുകയാണ്. ആട്ടവും പാട്ടും സെലിബ്രിറ്റികളും തീറ്റ മൽസരങ്ങളുമായി അവരാണ് മേള ഓളമാക്കുന്നത്. മേളയിലെ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിലല്ല, ഇപ്പോൾ പിതാവ് മരിച്ച കുട്ടികളുടെയും, സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെയും കദന കഥ കണ്ടെത്തുന്ന തിരക്കിലാണ് നമ്മുടെ മീഡിയ. അതിനിടയിൽ ഈ മേളയിൽകാണുന്ന പിടിപ്പുകേടുകളും കുട്ടികളുടെ കഷ്ടപ്പാടും ആരും അറിയുന്നില്ലെന്ന് മാത്രം.
വാൽക്കഷ്ണം: മേളയലെ മുഖ്യവേദിയിലെ പന്തലിൽ ശിഹാബ് തങ്ങളുടെ ഫോട്ടോ സ്ഥാപിച്ചുകൊണ്ട് ഇത് തങ്ങളൂടെ മാത്രം മേളയാണെന്ന് ലീഗുകാർ ഉറപ്പിച്ചിരുന്നു. സാധാരണ മൺമറഞ്ഞ പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഒക്കെ പടങ്ങളാണ് ഇവിടെ വെക്കാറ്. എത്ര വിമർശനം വന്നിട്ടും ലീഗുകാർ ഇത് മാറ്റിയില്ല. അല്ലെങ്കിലും ലീഗിന്റെ പ്രധാനമന്ത്രി തന്നെയല്ലേ ശിഹാബ് തങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്