സന്തോഷ് പണ്ഡിറ്റിന് സ്‌നേഹപൂർവം; സാഡിസ്റ്റുകളായ മലയാളികളേ ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്; അയാൾക്ക് വേണ്ടത് സാന്ത്വനവും പരിചരണവുമല്ലേ?
എം മാധവദാസ്
പണ്ടൊക്കെ ഓരോനാട്ടിലും ഒരോ ആസ്ഥാന വിദൂഷകർ ഉണ്ടാവും. നമ്മൾ എത്ര പരിഹസിച്ചാലും കാര്യം പിടികിട്ടിലെന്നതാണ് ഇത്തരക്കാരുടെ പ്രത്യേകത. ആൽത്തറയിലും, കടത്തിണ്ണയിലും, പുഴക്കരയിലുമൊക്കെ വെടിപറഞ്ഞിരിക്കുന്ന യുവാക്കളുടെ കൂട്ടങ്ങൾക്ക് നേരംപോക്കിനുള്ള ഉപകരണങ്ങളായിരുന്നു ഇവർ. എന്നാലോ, ഒരു കല്യാണമോ, മരണമോ എന്നുവേണ്ട, നാട്ടിൽ എന്ത് അടിയന്തിരമുണ്ടായാലും ആദ്യം ഓടിയത്തെുക ഇവരായിരക്കും. വീട്ടമ്മമാർക്ക് വിറക് ശേഖരിച്ചുകൊടുക്കും, കുട്ടികളെ തോണിയിലിരുത്തി അക്കരെ കടത്തിവിടും, ആരെങ്കിലും ആശുപത്രിയിലായാൽ കൂട്ടിരിക്കും. ഒന്നിനും നയാപൈസ പ്രതിഫലവും വാങ്ങില്ല. കല്യാണവീടുകളിലാണിവർ അരങ്ങുതകർക്കുക. ഡിസ്‌ക്കോ ഡാൻസായിരുന്നു പ്രധാനം. മൂപ്പിക്കാൻ കുറെ യുവാക്കളും. നേരംവെളുക്കുംവരെ അവർ അയാളെ കളിയാക്കിയും ഡാൻസ് കളിപ്പിച്ചും സമയം കൊല്ലും.
വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ നാട്ടിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളായിരുന്നു 'അഞ്ചുപൈസയുടെ കുറവുള്ളവരെന്ന്' നാം വിളിച്ച് പരിഹസിച്ചിരുന്ന ഇവരൊക്കെയെന്ന് തോന്നുന്നു. മൽസരാധിഷ്ടിത ലോകത്തിന്റെ യാതൊരു ആധികളുമില്ലാതെ അപ്പൂപ്പൻ താടിപോലെ പാറി നടക്കുന്ന മനുഷ്യർ. 'തകര' സിനിമയിൽ ഭരതനും, 'ചക്കരമുത്തിൽ' ലോഹിതദാസും ഇത്തരക്കാരുടെ ജീവിതം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. അവരൊന്നും മാനസിക രോഗമുള്ളവരായിരുന്നില്ല. നല്ലൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനൊ, ബിഹേവിയറൽ തെറാപ്പിസ്റ്റിനോ പരിഹരിച്ചെടുക്കാവുന്ന ചെറിയ വ്യക്തിത്വവൈകല്യങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നതെന്ന് ഇന്ന് നമുക്കറിയാം.
സമൂഹത്തിന് ഇരപിടക്കുന്ന മൃഗത്തിന്റെ സ്വഭാവമുണ്ട് പലപ്പോഴും. എം ടി എഴുതിയതുപോലെ ഒരുത്തൻ വീഴുന്നത് കണ്ട് ആഹ്ലാദിക്കാൻ കുഴികുത്തികാത്തിരിക്കുന്ന സമൂഹം. ആധുനികതയുടെ പുറംപൂച്ച് എത്രകാണിച്ചാലും മറ്റുള്ളവനെ പരിഹസിക്കുമ്പോൾകിട്ടുന്ന സാഡിസ്റ്റിക്ക് ആനന്ദത്തിനുവേണ്ടി കാത്തിരിക്കുന്നവരാണ് നമ്മൾ. പക്ഷേ കുടുംബാസൂത്രണപ്രസ്ഥാനം ശക്തമാവുകയും, മലയാളി കൂട്ടുകുടുംബത്തിൽനിന്ന് അണുകുടംബത്തിലേക്ക് മാറുകയും ചെയ്തതോടെ ഇത്തരം ലൈവ് കൊമേഡിയന്മാരൊക്കെ കുറ്റിയറ്റുപോയി. പക്ഷേ അപ്പോഴിതാ പുതിയൊരു അവതാരം രംഗത്തുവന്നിരിക്കുന്നു. സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്.!
നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും അയാളെ പരിഹസിക്കാം. ഫോണിൽ തെറിപറയാം. യാതൊരു പ്രശ്‌നവുമില്ല. കൈയിലൊന്ന് തൊട്ടുപോയതിന് ആരാധകരുടെ മുഖത്തടിക്കുന്ന മെഗാതാരങ്ങളുള്ള ഈ നാട്ടിൽ ഈ സൂപ്പർതാരത്തെ തിരിച്ച് ആരാധകരാണ് തല്ലുന്നത്. കുറച്ചുമാസങ്ങൾക്ക്മുമ്പ് കോഴിക്കോട് ഒരു മൊബൈൽഫോൺ കട ഉദ്ഘാടനത്തിനുശേഷം സംഘാടകർ തന്നെ ഉന്തും തള്ളുമുണ്ടാക്കി ഈ സൂപ്പർതാരത്തെ തല്ലിയോടിക്കയിരുന്നു. (അവർക്ക് ആവശ്യത്തിന് പബ്ലിസിറ്റിയും കിട്ടി, നയാപൈസ പ്രതിഫലവും കൊടുക്കേണ്ട).
സാമൂഹികശ്രാസ്ത്രജ്ഞന്മാർ ശരിക്കും ഒരു സ്‌പെസിമായെടുത്ത് പഠിക്കേണ്ടതാണ് സന്തോഷിന്റെ ജീവിതം. നെഗറ്റിവിറ്റിയെ ആഘോഷിക്കാനുള്ള മൃഗസമാനമായ ഒരു തൃഷ്ണ മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെസ്മണ്ട് മോറിസിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർ ചുണ്ടിക്കാട്ടിയതിന്റെ പ്രായോഗിക രൂപം.നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും അയാളെ പരിഹസിക്കാം. ഫോണിൽ തെറിപറയാം. യാതൊരു പ്രശ്‌നവുമില്ല. കൈയിലൊന്ന് തൊട്ടുപോയതിന് ആരാധകരുടെ മുഖത്തടിക്കുന്ന മെഗാതാരങ്ങളുള്ള ഈ നാട്ടിൽ ഈ സൂപ്പർതാരത്തെ തിരിച്ച് ആരാധകരാണ് തല്ലുന്നത്. കുറച്ചുമാസങ്ങൾക്ക്മുമ്പ് കോഴിക്കോട് ഒരു മൊബൈൽഫോൺ കട ഉദ്ഘാടനത്തിനുശേഷം സംഘാടകർ തന്നെ ഉന്തും തള്ളുമുണ്ടാക്കി ഈ സൂപ്പർതാരത്തെ തല്ലിയോടിക്കയിരുന്നു. (അവർക്ക് ആവശ്യത്തിന് പബ്ലിസിറ്റിയും കിട്ടി, നയാപൈസ പ്രതിഫലവും കൊടുക്കേണ്ട).
പക്ഷേ പൊതുസമൂഹത്തിന് അതൊരു മാതൃകയാണോ. ഇപ്പോൾ അങ്ങനെയും ലേഖനങ്ങൾ ഉണ്ടാവുന്നു. പക്ഷേ സന്തോഷിനെകൊണ്ട് ഉണ്ടാവുന്നതും, ഉണ്ടാകാവുന്നതുമായ അപകടങ്ങൾ ആരും മുന്നിൽ കാണുന്നില്ല. അത് ആരും അയാൾക്ക് പറഞ്ഞുകൊടുക്കുന്നുമില്ല. സന്തോഷിന്റെ പുതിയ സിനിമയായ 'ട്വിന്റുമോൻ എന്ന കോടീശ്വരൻ' എന്ന സിനിമയിലെ അങ്ങേയറ്റം അശ്ലീലമായ ഗാനം കണ്ടപ്പോഴാണ് ഇക്കാര്യം ഇനിയും തുറന്നെഴുതാൻ വൈകരുതെന്ന് തോന്നിയത്.
പണ്ഡിറ്റ് കൾട്ട് ഉണ്ടായവിധം
ഒരുഭാഗത്തുനിന്ന് അതികഠിനമായി പരിഹസിക്കപ്പെടുമ്പോൾ മറുഭാഗത്ത് അയാൾക്ക് അനുകൂലമായി സഹതാപതരംഗം രൂപപ്പെടുമെന്നത് ഒരു സാമൂഹികശാസ്ത്ര സിദ്ധാന്തമാണ്. അതായത് നെഗറ്റീവ് പബ്ലിസിറ്റി ഒരു ഘട്ടം കഴിഞ്ഞാൽ പോസറ്റീവായി മാറുമെന്ന് ചുരുക്കം. (നമ്മുടെ വി.എസിനെ പാർട്ടി അടിച്ചമർത്തി സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹത്തിന് അനുകൂലമായി കേരളം മുഴുവനുണ്ടായ തരംഗം ഓർത്തുനോക്കുക). മാത്രമല്ല, കടുത്ത മാനസിക രോഗമുള്ളവരെപ്പോലും സിദ്ധന്മാരാക്കി ആരാധിക്കുന്ന നാടാണിത്. ചവറുകൂനയ്ക്കുള്ളിൽ ജീവിക്കുന്ന ഒരു ഭ്രാന്തനെ ചവറുബാബയായും, ഒന്നും മിണ്ടാതെ ഒരു ഗുഹക്കുള്ളിൽ കഴിഞ്ഞ ഒരു മനുഷ്യനെ മൗനിബാബയായുമൊക്കെ ആരാധിക്കാൻ നമുക്ക് തിടുക്കമാണ്. ( ഇവിടെ മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇത്തരം കൾട്ടുകൾ ഉണ്ടായിട്ടുണ്ട്. കുളിക്കാതെയും, വസ്ത്രംമാറാതെയും നടക്കുന്ന വിരൂപനായ റാസ്പുട്ടിനോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടനായി റഷ്യയിലെ തമ്പുരാട്ടിമാർ ക്യൂ നിന്ന സംഭവങ്ങൾ ചരിത്രത്തിലുണ്ട്!) ഹിറ്റ്‌ലറിന്റെ കാലത്ത് ഗീബൽസൊക്കെ പറഞ്ഞപോലെ ഒരു നുണ ആത്മവിശ്വാസത്തോടെ ആയിരംതവണ ആവർത്തിച്ചാൽ അത് സത്യമായി മാറും. അങ്ങനെ കേട്ടുകേട്ട് സന്തോഷിന്റെ പൊട്ടത്തരങ്ങളെയും ബഡായികളെയും മലയാളി മധ്യവർഗം സ്‌നേഹിക്കാൻ തുടങ്ങി.
സൂര്യ ടിവിയുടെ മലയാളി ഹൗസ് എന്ന കുപ്രസിദ്ധമായ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിന് കിട്ടിയ സ്വീകാര്യത നോക്കുക. നമ്മുടെ അശ്വമേധം ജി.എസ് പ്രദീപും, ആർഷഭാരത വീരൻ രാഹുൽ ഈശ്വറും അടക്കമുള്ളവർ അസൂയയും കുശുമ്പും പരദൂഷണവും 'പഞ്ചാരയടിയുമായി' ഹൗസിൽ നേരം പോക്കിയപ്പോൾ, താരതമ്യേന മാന്യനെന്ന് തോനിപ്പിച്ച സന്തോഷിന് അനുകൂലമായി നിരവധി പ്രേക്ഷകർ. സൂത്രശാലികളായ മറ്റുള്ളവർ തറ തുടപ്പിക്കുക, കക്കൂസ് കഴുകിക്കുക തുടങ്ങിയ പണികൾ സന്തോഷിന്റെ തലയിലിട്ട് കൊടുത്തപ്പോൾ, സാധാരണ പ്രേക്ഷകരുടെ മനസ്സ് അയാൾക്കൊപ്പം പോയി. ആദ്യ തവണ പരിപാടിയിൽനിന്ന് ഔട്ടായെങ്കിലും ജനങ്ങളുടെ പ്രതിഷേധംമൂലം സൂര്യാ ടീവിക്ക് അയാളെ തിരച്ചുകൊണ്ടുവരേണ്ടിവന്നു. മലയാളി ഹൗസിൽനിന്ന് നെഗറ്റീവ് അഭിപ്രായമില്ലാതെ പുറത്തുകടന്ന ഏക മൽസരാർഥി സന്തോഷാണ്. മറ്റുള്ളവരുടെ അഹന്തയും ധിക്കാരവും കലർന്ന പ്രവർത്തികളാണ് സന്തോഷിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോൾ അയാൾക്ക് സിനിമാതാരങ്ങളുടെ സംഘടനയാ 'അമ്മയിൽ' അംഗത്വം കൊടുക്കണമെന്ന് വാദിക്കുന്നവരുണ്ട്. വിണ്ണിൽ ജീവിക്കുന്ന താരങ്ങൾക്കൊപ്പം മണ്ണിൽ ജീവിക്കുന്ന ഒരു സാധാരണക്കാരൻ നിൽക്കുന്നതിന്റെ സുഖം ജനം ഭാവനയിൽ കാണുന്നു.
പുളുവടിയിൽ കെട്ടിപ്പടുത്ത ഒരു ജീവിതം
സ്ഥിരമായി കളവുകൾ പറയുകയും അടിമുടി സാങ്കൽപ്പികലോകത്തിൽ ജീവിക്കുകയും ചെയ്യുന്നവർക്ക് അത്രയും സാരമല്ലാത്ത ചില വ്യക്തിത്വ വികാസ പ്രശ്‌നങ്ങൾ വരും. സന്തോഷിന്റെ പെരുമാറ്റത്തിൽ ഓരോ ഘട്ടത്തിലും അത് പ്രകടമാണ്. ചിലപ്പോൾ അയാൾ ചില ചർച്ചകളിൽ നിസ്സാരകാര്യത്തിന് വയലന്റ് ആവുന്നത് കാണാം. മറ്റുചിലപ്പോൾ പച്ചത്തെറി ആളുകൾ പറഞ്ഞാലും ഇളിച്ചുകൊണ്ട് ഇരിക്കുന്നതും കാണാം. സ്വയം പടുത്തുയർത്തിയ കളവുകളുടെ കൂമ്പാരത്തിൽ ജീവിക്കുന്നതുകൊണ്ട് മുമ്പ് എന്തായിരുന്നു പറഞ്ഞതെന്നൊന്നും സന്തോഷ് ഓർക്കാറില്ല. ഇന്റർനെറ്റ് സെലിബ്രിറ്റി ജീവിതത്തിന്റെ ആദ്യ നാളുകളിൽ താൻ അവിവാഹിതനാണെന്നാണ് അയാൾ പറഞ്ഞത്. പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു വിവാഹമോചിതനാണെന്നം ഒരു കുട്ടിയുണ്ടെന്നും.
ഇങ്ങനെ ഓരോകാര്യവും എടുത്തുനോക്കിയാൽ, അടിമുടി നുണകൾകൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് സന്തോഷെന്ന് ബോധ്യപ്പെടും. തനിക്ക് മൂന്നുവിഷയത്തിൽ ബിരുദവും, ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇപ്പോൾ പി.എച്ച്.ഡിക്ക് കറസ്‌പോൻഡൻസ് കോഴ്‌സ് വഴി പഠിക്കയാണെന്നൊക്കെ പാവം ഒരിടത്ത് തട്ടിവിടുന്നത് കേട്ടു. കാലിക്കറ്റിൽ ഇദ്ദേഹം റാങ്കോടെയാണത്രേ ബിരുദം നേടിയത്!
ഇത്തരം പുളുവടികൾകൊണ്ടൊന്നും സമുഹത്തിന് വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ സന്തോഷിന്റെ വേറെ ചില വർത്തമാനങ്ങൾ ചെറുപ്പക്കാരിൽ തെറ്റിദ്ധാരണ വളർത്തുന്നതാണ്. ഉദാഹരണമായി യൂ ട്യൂബിലൂടെ ഓരോഹിറ്റിനും അഞ്ചുരൂപവച്ച് തനിക്ക് കിട്ടുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സന്തോഷ് പറഞ്ഞത്. മറ്റൊന്നിൽ ഒരു രൂപയും. സത്യത്തിലെന്താണ്. യൂ ട്യൂബിൽനിന്ന് സന്തോഷ് പണ്ഡിറ്റിന് നാളിതുവരെ ഒരു നയാപ്പെസയും കിട്ടിയിട്ടില്ല. അങ്ങനെ തോന്നിയപോയെ ഗൂഗിളും യൂട്യൂബുമൊന്നും കാശ് എറിഞ്ഞുകൊടുക്കില്ല. അവർക്ക് പ്രത്യേക ചാനൽവേണമെന്നതടക്കമുള്ള നിരവധി മാനദണ്ഡങ്ങളുമൊക്കെയുണ്ട്. പക്ഷേ അതൊന്നും മനസ്സിലാക്കാതെ സന്തോഷിന് ഇന്റർനെറ്റുവഴി കോടികൾ കിട്ടുന്നുണ്ടെന്ന് ബുദ്ധിമാനായ മലയാളി കേറിയങ്ങ് വിശ്വസിച്ചു. ഇതിന്റെ കുഴപ്പം കൗമാരക്കാരും യുവാക്കളും ഇത് അനുകരിക്കുമെന്നതാണ്. എന്തെങ്കിലും ഒരു വീഡിയൊ അപ്പ്‌ലോഡ് ചെയ്ത് കുറെ ഹിറ്റു കിട്ടിയാൽ യൂ ട്യൂബ് ഞങ്ങളെ പോറ്റിക്കോളും എന്ന ധാരണവരും. സൈനബാ, ഫാത്തിമാ എന്നൊക്കെ തുടങ്ങുന്ന അൽബവും ഹോം സിനിമകളുമൊക്കെയായി മലബാറിലെ ചെക്കന്മാരൊക്കെ കുറെക്കാലം വട്ടംകറങ്ങിയത് ഈ ധാരണവച്ചാണെന്ന് തോനുന്നു. (ഒരു ഹിറ്റിന് അഞ്ചുരൂപവച്ച് കിട്ടുകയാണെങ്കിൽ മലയാള സിനിമയൊക്കെ നേരെയങ്ങ് നെറ്റിൽ റിലീസ് ചെയ്താൽപോരെ. അപ്പോൾപിന്നെ വ്യാജന്മാരുടെ പ്രശ്‌നവും വരില്ല).
ഒരാൾതന്നെ എല്ലാം ജോലികളും ചെയ്യുകയെന്നത് അങ്ങേയറ്റത്തെ അത്മവിശ്വാസത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് ഈയിടെ അതിവിപ്ലവകാരിയായ ഒരു ബുജി എഴുതിയ ലേഖനത്തിൽ എടുത്തുപറയുന്നുണ്ട് സന്തോഷിനെ. കൈവച്ചമേഖലകളിൽ ഏതെിങ്കിലും ഒന്ന് വൃത്തിയായിചെയ്യാൻ പറ്റിയിരുന്നെങ്കിൽ സന്തോഷിനെ അംഗീകരിക്കാമായിരുന്നു. ഒന്നിലും കൃത്യമായ ധാരണയില്ലാതെ എല്ലാറ്റിലേക്കും എടുത്തുചാടുന്ന ശരാശരി മലയാളിയുടെ സ്വഭാവം തന്നെയാണ് ആട്, തേക്ക് മാഞ്ചിയം തട്ടിപ്പുകാർതൊട്ട് നെറ്റ് വർക്ക്മാർക്കറ്റിങ്ങുകാർവരെ മുതലെടുക്കുന്നത്. ആത്മവിശ്വാസത്തിന്റെയല്ല, ശരാശരി മലയാളിയുടെ വിവരക്കേടിന്റെ പ്രതിനിധിയാണ് സത്യത്തിൽ സന്തോഷ്.
ഇനി തന്റെ സിനിമകളൊക്കെ സൂപ്പർ ഹിറ്റാണെന്നും വൻ സാമ്പത്തിക ലാഭമാണെന്നുമുള്ള സന്തോഷിന്റെ അവകാശവാദത്തിലേക്കുവരാം. 'കൃഷ്ണനും രാധയും' എതാനും ദിവസം തീയേറ്ററിൽ ഓടിയെന്നത് സത്യമാണ്. പക്ഷേ അതൊരു സൂപ്പർ ഹിറ്റൊന്നും ആയിരുന്നില്ല. കുരങ്ങുകളികാണുന്ന രസത്തിൽ, കൂക്കലും ബഹളവുമായി തീയേറ്റിൽ അർമാദിക്കാനാണ് ചെറുപ്പക്കാർ ഈ സിനിമക്ക് വന്നത്. മസിലുപിടിച്ചുള്ള മലയാളിയുടെ പതിവ് ദിനചര്യയിൽ വല്ലപ്പോഴുമല്ലേ, ഒരു പ്രാക്ടിക്കൽകോമഡി വീണുകിട്ടുക. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടൊക്കെ പ്രസരിപ്പിക്കുന്ന നിഷേധജീവിതത്തിന്റെ വല്ലാത്തൊരു ക്രിമിനൽ ആനന്ദം സന്തോഷിന്റെ ആ സിനിമ അവർക്ക് നൽകി. കേരളത്തിൽ അത്യപൂർവമായ ഈ കൗണ്ടർ സിനിമകേട്ട് ചാനലുകളും ഓടിക്കൂടി. ചാനലുകാർ ക്യാമറയുമായി വരുമ്പോൾ സിനിമക്ക് വന്നവർ മുഖം പൊത്തിയാണ് ഓടിയിരുന്നത്! ഒരാഴ്ചകൊണ്ട് ഈ ആൾക്കൂട്ടം ഇല്ലാതവുകയും ചെയ്തു.
എന്നാലും നിർമ്മാണചെലവ് കുറവായതിനാലും മറ്റും 'കൃഷ്ണനും രാധയും' സാമ്പത്തികമായി വിജയിച്ചെന്ന് പറയാം. പക്ഷേ ഇതിനുശേഷം സന്തോഷിന്റെ ഒരു സിനിമകൂടി ഇറങ്ങിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ. അവയൊക്കെ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഓടിയത്. എന്നിട്ടും സന്തോഷ് പറയുന്നത് അവയൊക്കെ ലക്ഷങ്ങൾ ലാഭം നേടിയെന്നാണ്. ഒരു ചർച്ചയിൽ ആരോ പ്രകോപിപ്പിച്ചപ്പോൾ അറിയാതെ സത്യം പറഞ്ഞുപോയി. 'എനിക്ക് രണ്ട് വീടുണ്ടായിരുന്നു. അവയിലൊന്ന് വിറ്റാണ് സിനിമയെടുത്ത്. അതിൽ നിങ്ങൾക്കെന്താണിത്ര കൃമി കടി' എന്നൊക്കെ ഒരൊറ്റ അലറൽ. അപ്പോൾ അതാണ് കാര്യം. ലക്ഷങ്ങൾ ലാഭമായിരുന്നെങ്കിൽ വീട് എങ്ങനെ വിൽക്കേണ്ടിവന്നു. സന്തോഷിന്റെ നാട്ടുകാരും ഇക്കാര്യം ശരിവെക്കുന്നു.
സത്യം പറഞ്ഞാൽ ഒരു ശരാശരി മനുഷ്യന് വേണ്ടതൊക്കെ കുടുംബപരമായി കിട്ടിയ ഭാഗ്യവാനാണ് സന്തോഷ്. അത്യാവശ്യം നല്ല സാമ്പത്തികമുണ്ട്. ഭൂസ്വത്തുണ്ട്. പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ വളരെ ചെറുപ്പത്തിൽതന്നെ സർക്കാർ ജോലിയും കിട്ടി. കൈയിൽ കിട്ടിയ സർക്കാർ ജോലി രാജിവച്ച് മുഴുവൻ സമയ സിനിമക്കാരനാവുമെന്നാണ് സന്തോഷ് ഇപ്പോൾ പറഞ്ഞു നടക്കുന്നത്. കുറെക്കാലം ശമ്പളമില്ലാ അവധിയും എടുത്തു. ഇതിനുപുറമെ ഓരോ കോമാളക്കളികൾകൊണ്ട് നാടുമുഴുവൻ പരിഹാസ്യനാവുകയും ചെയ്താലോ. സ്വന്തം ഭാര്യക്കുപോലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. നമ്മൾ സന്തോഷിനെ 'പ്രോൽസാഹിപ്പിക്കുന്നത്' അയാൾ നമ്മുടെ ആരുമല്ലാത്തതുകൊണ്ടാണ്. നമ്മളെ സംബന്ധിച്ച് ഒരു കാർട്ടൂൺ കഥാപാത്രം മാത്രമാണയാൾ. നമ്മുടെ മകനോ, സഹോദരനോ ആണ് ഇക്കളി കളിക്കുന്നതെങ്കിൽ നമ്മുടെ മുഖം മാറും. (സന്തോഷിന് ഒരു കുട്ടിയുണ്ടെന്ന കാര്യം മറക്കരുത്. സ്‌ക്കൂളിൽവച്ചൊക്കെ എന്തുമാത്രം അവഹേളനങ്ങളായിരക്കും ആ കുട്ടിക്ക് നേരിടേണ്ടിവരിക.) ആരാന്റെ അമ്മക്ക് ഭ്രാന്തുവരുമ്പോൾ കാണാൻ നല്ല ചേൽ
കുബുദ്ധികൾ മുതലെടുക്കുമോ
നേരത്തെ പറഞ്ഞ 'തകര' സിനിമയിലെന്നപോലെ എവിടെയും കാണും കുറെ ചെല്ലപ്പനാശാരിമാർ. (സിനിമയിൽ നെടുമുടിവേണുചെയ്ത കഥാപാത്രം) തകരകളെ പറഞ്ഞിളക്കിവിട്ട് കുളംകലക്കുന്നത് അവരാണ്. പടം പിടിച്ച് സന്തോഷിന്റെ വീടു വിറ്റുപോയെങ്കിലും ചുറ്റിപ്പറ്റി നടന്നവർ പലരും കാശുണ്ടാക്കിയെന്നാണ് കേട്ടുകേൾവി. സന്തോഷിനെപ്പോലുള്ളവർക്ക് കാശ് കണക്കുപറഞ്ഞ് വാങ്ങാനുള്ള കഴിവൊന്നുമില്ല. ചാനലുകാർക്കും അതുതന്നെയാണ് വേണ്ടത്. അവർക്ക് ഓണത്തിനുംമറ്റും ഒരു സെലിബ്രിറ്റിയെ ഇന്റർവ്യൂ നടത്തണമെങ്കിൽ എത്രരൂപയുടെ ചെലവുണ്ട്. സന്തോഷിന് പബ്ലിസിറ്റിമാത്രം മതി. താരത്തിന്റെ ജാഡ മുഴുവൻ സഹിക്കണമെന്ന് മാത്രമല്ല, എല്ലാ ഉൽസവസീസണിലും ഒരേ കാര്യം പറഞ്ഞുപറഞ്ഞ് ടി.വി ഓണാക്കുമ്പോൾ തന്നെ ജനം ' ഇവനൊക്കെ ഇനിയും ചത്തില്ലേ' എന്ന് ചോദിക്കുന്ന അവസ്ഥവന്നിരിക്കുന്നു. സന്തോഷിന്റെ അസംബന്ധമറുപടികൾ അവിടെയും വ്യത്യസ്തത പുലർത്തുന്നു. പക്ഷേ യഥാർഥ അപകടം ഇതൊന്നുമല്ല. ഒരു സെക്‌സ് റാക്കറ്റിന്റെ സൂചനകൾ തുടക്കംമുതലേ സന്തോഷിനെ വലംവച്ചുണ്ടായിരുന്നെന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ആരാധകർ കോപിക്കരുത്. സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യനെ മലയാളികൾ അദ്യമായി കാണുന്നത് യൂ ട്യൂബിൽ അപ്പ്‌ലോഡ് ചെയ്ത ഒരു വൃത്തികെട്ട പാട്ടിലൂടെയാണ്.നിങ്ങളുടെ കുടംബത്തിലാണ് ഇതുപോലെ പരിഹസിക്കപ്പെടുന്ന ഒരാൾ ഉണ്ടായിരുന്നതെങ്കിൽ എന്തുചെയ്യുമായിരുന്നു. അയാൾ ജീവിതകാലം മൂഴവൻ ഇങ്ങനെ കളിയാക്കപ്പെട്ട് ജീവിക്കണമെന്നോ, അല്ലെങ്കിൽ എല്ലാവരും ആദരിക്കുന്ന വ്യക്തിയായി മാറണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അങ്ങനെയാണെങ്കിൽ സന്തോഷിന് വേണ്ടത് സമൂഹത്തിന്റെ സാന്ത്വനവും പരിചരണവും വ്യക്തിത്വവൈകല്യങ്ങൾ മാറ്റാനുള്ള ചെറിയൊരു ചികിത്സയുമാണ്. ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ സന്തോഷും അതുതന്നെ ആഗ്രഹിക്കുന്നുണ്ടാവും. 'മഴവിൽ മനോരമയുടെ' കോമഡി ഫെസ്റ്റിവലിൽ ഒരിക്കൽ പങ്കെടുത്തപ്പോൾ 'എനിക്ക് വട്ടാണല്ലോ' എന്ന് സന്തോഷ് പറഞ്ഞപ്പോൾ, വിധികർത്താവായി വന്ന നമ്മുടെ ചീഫ് വിപ്പ് പി.സി ജോർജ് ഒരിക്കലും അങ്ങനെ പറയരുതെന്ന് ഉപദേശിച്ചത് ഓർക്കുന്നു.
സിനിമാതാരങ്ങളുടെ പതിവ് ആകാരരൂപങ്ങളൊന്നുമില്ലാത്ത, ശരാശരി മലയാളിയുടെ ദൃഷ്ടിയിൽ വിരൂപനായ ഒരാൾ, അയാൾക്ക് ഒട്ടും ചേരാത്ത സ്യൂട്ടും കോട്ടുമൊക്കെ ധരിച്ച്, ഒരു ലൊക്കട പാട്ടുമായി പ്രായപൂർത്തിയായിട്ടില്ലെന്നുപോലും തോന്നിക്കുന്ന ഒന്നു രണ്ട് കൊച്ചു പെൺകുട്ടികളുടെ കൂടെ ആടിപ്പാടുന്നു. പിറകിലുടെ കൈയിട്ട് ഒരു പെൺകുട്ടിയെ സ്തനങ്ങളിൽ തട്ടിക്കൊണ്ട് സന്തോഷ് കെട്ടിപ്പിടിക്കുന്നതായിരുന്നു ആ പാട്ടിന്റെ ഹൈലൈറ്റ്. മാത്രമല്ല ഈ കുട്ടികളുടെ ഫോൺനമ്പറും താഴെ കമൻസിൽ ആരോ ഇട്ടിരുന്നു. ആദ്യ ഇതു കണ്ടവരൊക്കെ അമ്പരുന്നു. പിന്നെ തെറിവിളി തുടങ്ങിയതോടെ അത് ഡിലീറ്റായി. ആൽബം, സിനിമ, സീരിയൽ എന്ന് പറഞ്ഞാണ് കേരളത്തിലെ സെക്‌സ് റാക്കറ്റുകളിൽ ഭൂരിഭാഗം പ്രവർത്തിക്കുന്നതെന്നകാര്യം മറന്നുപോവരുത്. സന്തോഷിന്റെ ശുദ്ധത അവരൊരു മറയാക്കി എടുക്കാൻ നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ടിന്റുമോൻ എന്ന കോടീശ്വരൻ' എന്ന സിനിമയുടെ പാട്ട് കണ്ടാൽ തോന്നും. ജെ.സി.ബിയിലൊക്കെ ഇരുത്തി ഒരു പെൺകുട്ടിയെ അതി വൾഗറായി ചിത്രീകരിച്ചാണ് അതിലെ ഒരു ഗാനം!
നേരത്തെ പറഞ്ഞ ഒരു ചോദ്യം ആവർത്തിക്കട്ടെ. നിങ്ങളുടെ കുടംബത്തിലാണ് ഇതുപോലെ പരിഹസിക്കപ്പെടുന്ന ഒരാൾ ഉണ്ടായിരുന്നതെങ്കിൽ എന്തുചെയ്യുമായിരുന്നു. അയാൾ ജീവിതകാലം മൂഴവൻ ഇങ്ങനെ കളിയാക്കപ്പെട്ട് ജീവിക്കണമെന്നോ, അല്ലെങ്കിൽ എല്ലാവരും ആദരിക്കുന്ന വ്യക്തിയായി മാറണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അങ്ങനെയാണെങ്കിൽ സന്തോഷിന് വേണ്ടത് സമൂഹത്തിന്റെ സാന്ത്വനവും പരിചരണവും വ്യക്തിത്വവൈകല്യങ്ങൾ മാറ്റാനുള്ള ചെറിയൊരു ചികിത്സയുമാണ്. ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ സന്തോഷും അതുതന്നെ ആഗ്രഹിക്കുന്നുണ്ടാവും. 'മഴവിൽ മനോരമയുടെ' കോമഡി ഫെസ്റ്റിവലിൽ ഒരിക്കൽ പങ്കെടുത്തപ്പോൾ 'എനിക്ക് വട്ടാണല്ലോ' എന്ന് സന്തോഷ് പറഞ്ഞപ്പോൾ, വിധികർത്താവായി വന്ന നമ്മുടെ ചീഫ് വിപ്പ് പി.സി ജോർജ് ഒരിക്കലും അങ്ങനെ പറയരുതെന്ന് ഉപദേശിച്ചത് ഓർക്കുന്നു. നിങ്ങൾക്കുണ്ടെന്ന് തോനുന്നു കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലാതെ, സ്വയം പരിഹാസ്യനാവുന്ന പരിപാടികൾ ചെയ്യരുതെന്നും ജോർജ് പറഞ്ഞു. (ഇത്രയും കാലത്തെ ഇന്റർവ്യൂ പ്രഹസനങ്ങൾക്കിടയിൽ ആദ്യമായിട്ടായിരിക്കണം സന്തോഷിന് ഒരാൾ നല്ലത് പറഞ്ഞുകൊടുക്കുന്നത്) അപ്പോൾ സന്തോഷിന്റെ മുഖഭാവമെന്നു കാണേണ്ടതായിരുന്നു. ചിലപ്പോൾ തോന്നും, സാഡിസ്‌ററുകളായ മലയാളികളോട് എലിപ്പത്തായത്തിലെ ഉണ്ണിയെപ്പോലെ (കരമന) കൈകൾകൂപ്പി അയാൾ യാചിക്കയാണ്. എന്നെ ഉപദ്രവിക്കരുതേയെന്ന്!
വാൽക്കഷ്ണം: ബണ്ടിചോറെന്ന കൊടും കള്ളനെ പിടകൂടിയശേഷം പരിശോധിച്ചപ്പോഴാണ് അയാൾക്ക് കടുത്ത മനോരോഗം കൂടിയുണ്ടൈന്ന് പൊലീസിന് വെളിപ്പെട്ടത്. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നുമൊക്കെയുള്ള വിചാരം ഈ അസുഖത്തിന്റെ ഭാഗമായാണത്ര ബണ്ടിയിൽ ഉറച്ചുപോയത്. സി.സി.ടി.വിയിലേക്കൊക്കെ നോക്കി ടാറ്റ കൊടുത്ത് മോഷ്ടിക്കാനിറങ്ങത് ബണ്ടിയുടെ ധൈര്യത്തിന്റെ ലക്ഷണയിട്ടാണല്ലോ നാം ധരിച്ചുവച്ചിരുന്നത്.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍