Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗോഡ്‌സെക്ക് ക്ഷേത്രമൊരുങ്ങുന്നു; താജ്മഹലും ചാർമിനാറുമെല്ലാം ഹൈന്ദവരുടെ പൂർവിക സ്വത്ത്! വിമാനം കണ്ടുപിടച്ചത് വേദ കാലഘട്ടത്തിലെ ഋഷിമാർ; കൃഷിയും ഇണചേരലും ഇനി വേദിക്ക് സയസിലൂടെ: ഇതാ മോദി പറഞ്ഞ നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങൾ !

ഗോഡ്‌സെക്ക് ക്ഷേത്രമൊരുങ്ങുന്നു; താജ്മഹലും ചാർമിനാറുമെല്ലാം ഹൈന്ദവരുടെ പൂർവിക സ്വത്ത്! വിമാനം കണ്ടുപിടച്ചത് വേദ കാലഘട്ടത്തിലെ ഋഷിമാർ; കൃഷിയും ഇണചേരലും ഇനി വേദിക്ക് സയസിലൂടെ: ഇതാ മോദി പറഞ്ഞ നല്ല കാലം വരുന്നതിന്റെ ലക്ഷണങ്ങൾ !

എം മാധവദാസ്

നോക്കുക, ലോകത്തിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഇങ്ങനെ നടക്കുമോ. ആ രാഷ്ട്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ലോകം മുഴവൻ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തെ വെടിവച്ചുകൊന്ന്, ഇരുപതാംനുറ്റാണ്ടിലെ എറ്റവും വലിയ കുറ്റകൃത്യം ചെയ്ത മനുഷ്യന് ക്ഷേത്രമുയർത്താനും നാടുനീളെ പ്രതിമകൾ സ്ഥാപിക്കാനും ഫണ്ടുപിരിക്കയെന്നത്. ആൽബർട്ട് ഐൻസ്റ്റീൻ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് എത്ര ശരിയാണ്. വർഷങ്ങൾ കഴിയുമ്പോൾ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവെന്നുപോലും ജനം വിശ്വസിക്കില്ല. സർവമനുഷ്യരെയും സ്‌നേഹിക്കാൻ മാത്രമറിയാവുന്ന ആ ജീവനെ കശാപ്പുചെയ്ത മനുഷ്യൻ ഇന്ന് പുണ്യാളനാവുന്നു. ഗാന്ധിയെന്നത് നമുക്ക് ചിരിക്കുന്ന പച്ചനോട്ടുകളിലെ മുഖം മാത്രം. (എബ്രാഹം ലിങ്കന്റെ കൊലപാതകിക്ക് സ്മാരകം പണിയണമെന്ന് പറഞ്ഞാൽ അമേരിക്കയിലുണ്ടാകുന്ന പുകിലെന്തായിരിക്കും) അതെ, നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപോലെ പതുക്കെ ഇന്ത്യയിൽ നല്ലകാലം വരുന്നുണ്ട്.

അതുമാത്രമോ. വെറും അപരിഷ്‌കൃതമായ മൂന്നാംലോകമാണ് ഇന്ത്യയെന്ന് വിശ്വസിക്കുന്ന ചില പാശ്ചാത്യ ബുദ്ധിജീവികൾക്ക് പരിഹസിക്കാനുള്ള എന്തെല്ലാം വകുപ്പാണ് സംഘി സംഘടനകൾ അടുത്തകാലത്ത് ഒരുക്കിക്കൊടുത്തത്. ഒരു ഹിന്ദുയുവതിക്ക് പരമാവധി നാലുകുട്ടികൾ വേണമെന്നും അങ്ങനെയാണെങ്കിൽ ഒരാളെ ഡോക്ടറും, തുടർന്നുള്ളവരെ എൻജീനീയറും സൈനികനും സാമൂഹിക പ്രവർത്തകനുമാക്കി ഈ നാടിനെ രക്ഷിക്കാമെന്നും വിശ്വഹിന്ദു പരിഷത്ത്, പരമാവധി മുസ്ലിം യുവതികളെ പ്രേമിച്ചുകൊണ്ട് ലൗ ജിഹാദിന് തിരിച്ചടിക്കണമെന്ന് ബജ്രംഗ്ദൾ, കരീനാ കപൂറിനെ ഉദാഹരിച്ചുകൊണ്ട് ലൗ ജിഹാദിൽപെട്ടവരെ തിരിച്ചുകൊണ്ടുവരുമെന്ന് ബംജ്രംഗ്ദൾ വനിതാ വിഭാഗമായ ദൂർഗാവാഹിനി, മിശ്രവിവാഹം തന്നെ പ്രോൽസാഹിപ്പിക്കരുതെന്ന് ആർഎസ്എസ്, ന്യൂനപക്ഷങ്ങളൂടെ സ്വത്തുക്കൾ പരിശോധിക്കണമെന്ന് പ്രവീൺഭായ് തൊഗാഡിയ, ചുംബനസമരക്കാരെ നഗ്‌നരായി നടത്തുമെന്ന് ഹനുമാൻസേന! ഉത്തരേന്ത്യയിൽ പള്ളിലച്ചനെ ഫാദർ എന്ന് വിളിക്കുന്നത് വിലക്കിയതും, മോദി അധികാരത്തിൽ കേറിയശേഷം നൂറോളം ക്രസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതും, താജ്മഹലും ചാർമിനാറും തൊട്ടുള്ള നിരവധി പൗരാണിക കേന്ദ്രങ്ങൾ മുമ്പ് ക്ഷേത്രമായിരുന്നെന്നും അവ ഹിന്ദുക്കളുടെ പൂർവസ്വത്താണെന്നുമുള്ള അവകാശവാദവും ഇതോടൊപ്പം ചേർത്തുവായിക്കണം. ഏറ്റവും ഒടുവിലായി ആർഎസ്എസ് തലവൻ അസന്നിഗ്ധമായി പറഞ്ഞു. 'നമ്മുടെ സ്വത്തുക്കൾ അന്യർ കട്ടുകൊണ്ടുപോയിരിക്കയാണ്. മോഷ്ടാവിനെ പിടിക്കുന്നതോടെ മോഷണമുതലും തിരച്ചുകിട്ടണം' എന്താണ് ഇതിന്റെ അർഥമെന്ന് ഇവിടെ പച്ചക്ക് എഴുതാൻ പേടിയാവുന്നു. വികസനത്തിന്റെ എല്ലാ അജണ്ടകളും മാറ്റിവച്ച് ഫാസിസമെന്നത് നമ്മുടെ പടിവാതിലിൽ എത്തിയെന്ന് മതേതര ഇന്ത്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

പാഠപുസ്തകങ്ങൾക്കും വാഴ്‌സിറ്റികൾക്കും പിന്നാലെ ശാസ്ത്രത്തെയും കാവിവത്ക്കരിക്കയാണ്. വിമാനം കണ്ടുപിടിച്ചത് വേദകാലഘട്ടത്തിലെ ഋഷിമാരാണത്രേ.! ഹവനവും ഹോമവും യജ്ഞവും നടത്തി വിത്തെറിയേണ്ട വേദിക്ക് അഗ്രിക്ക് കൾച്ചർ ഇതിന് പിറകേയുണ്ട്. എന്തിന് സാക്ഷി മഹാരാജിനെപ്പോലുള്ള ഉഗ്രവിഷമുള്ള സംഘികൾക്ക് ലൈഗിക ബന്ധംപോലും വേദിക് സയൻസ്പ്രകാരമുള്ള പവിത്രമായ ആർഷഭാരത പ്രക്രിയയാണ്. പണ്ടൊക്കെ തങ്ങൾ നല്ല സന്താനങ്ങളെ ലഭിക്കണേ എന്ന പ്രാർത്ഥനയോടെയാണ് ദമ്പതിമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുള്ളതെന്നും അതുണ്ടൊണ് ഭഗവാൻ ആ ഗർഭപാത്രത്തിൽ അവതരിക്കുന്നതെന്നുമാണ് അദ്ദേഹം ഈയിടെ പറഞ്ഞത്. ചീത്ത സന്താനങ്ങൾ ഉണ്ടാവുന്നത് വെറും ആനന്ദത്തിനായി ഹിന്ദുധർമ്മങ്ങൾക്ക് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടാണത്രേ.! ഇതിനെയൊക്കെയായിരിക്കണം സനാതനാമായ ദൂർഗന്ധമെന്ന് ഒ.വി വിജയൻ വിശേഷിപ്പിച്ചത്. കേവലും ഗോവധനിരോധനവും രാമക്ഷേത്രവുമായി 'നിഷ്‌ക്കളങ്കമായി' തുടങ്ങിയ ഹിന്ദുത്വ കാമ്പയിൻ എവിടെയത്തെിയെന്ന് ചുരുക്കം.വെറും അപരിഷ്‌കൃതമായ മൂന്നാംലോകമാണ് ഇന്ത്യയെന്ന് വിശ്വസിക്കുന്ന ചില പാശ്ചാത്യ ബുദ്ധിജീവികൾക്ക് പരിഹസിക്കാനുള്ള എന്തെല്ലാം വകുപ്പാണ് സംഘി സംഘടനകൾ അടുത്തകാലത്ത് ഒരുക്കിക്കൊടുത്തത്. ഒരു ഹിന്ദുയുവതിക്ക് പരമാവധി നാലുകുട്ടികൾ വേണമെന്നും അങ്ങനെയാണെങ്കിൽ ഒരാളെ ഡോക്ടറും, തുടർന്നുള്ളവരെ എൻജീനീയറും സൈനികനും സാമൂഹിക പ്രവർത്തകനുമാക്കി ഈ നാടിനെ രക്ഷിക്കാമെന്നും വിശ്വഹിന്ദു പരിഷത്ത്, പരമാവധി മുസ്ലിം യുവതികളെ പ്രേമിച്ചുകൊണ്ട് ലൗ ജിഹാദിന് തിരിച്ചടിക്കണമെന്ന് ബജ്രംഗ്ദൾ

ജിന്നുകളുടെ ഊർജത്തിന് മറുപടി ഭാരതത്തിന്റെ വിമാനം

ശീതയുദ്ധകാലത്ത് ഒരു അമേരിക്കക്കാരനും, റഷ്യക്കാരനും, ഇന്ത്യാക്കാരനും വീമ്പടിച്ച പഴയൊരു കഥയുണ്ട്. റഷ്യക്കാരൻ പറഞ്ഞു. 'ഞങ്ങളുടെ നാട്ടിൽ ഖനനം നടത്തിയപ്പോൾ മൂവായിരം വർഷങ്ങൾക്കുമുമ്പ് ചില ലിഖിതങ്ങൾ കണ്ടെടുത്തിരുന്നു. അക്കാലത്തുതന്നെ അവിടെ തപാൽ സമ്പ്രദായം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണത്'. അമേരിക്കക്കാരൻ പറഞ്ഞു. 'ഞങ്ങളുടെ നാട്ടിൽനിന്ന് കുറെ കമ്പികളാണ് കിട്ടിയത്. മൂവായിരം വർഷങ്ങൾക്കു മുമ്പുതന്നെ യു.എസിൽ കമ്പിത്തപ്പാൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്'. ഇന്ത്യാക്കാരനും വിട്ടുകൊടുത്തില്ല. 'ഞങ്ങളുടെ നാട്ടിൽ ഖനനം നടത്തിയപ്പോൾ ഒന്നും കിട്ടിയില്ല.'. അതോടെ വലിയ ബഡായി പ്രതീക്ഷിച്ച റഷ്യാക്കരും അമേരിക്കക്കാരനും അമ്പരന്നു. പക്ഷേ ഇന്ത്യാക്കാരൻ തുടർന്നു. 'അതിനർഥം ഇവിടെ പണ്ടുതൊട്ടേ കമ്പിയില്ലാക്കമ്പി സംവിധാനം നിലവിലുണ്ടായിരുന്നു എന്നാണ്. കമ്പിത്തപ്പാലൊക്കെ ഞങ്ങളുടെ നാട്ടിൽ അപ്പോളെക്കും ഔട്ട് ഡേറ്റഡ് ആയി'. ഈ രീതിയിലുള്ള പൊങ്ങച്ച മൽസരത്തിന് സമാനമായ കാര്യങ്ങളാണ് ശാസ്ത്ര കോൺഗ്രസിൽവരെ ഇപ്പോൾ സംഭവിക്കുന്നത്.

ഇന്ത്യൻ സയൻസ് കോൺഗ്രസിന് മോദി ഭരണത്തിൽ വെറും ഹസ്തരേഖാ കോൺഗ്രസിന്റെ വിലയേ ഉള്ളൂ. എഴായിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഗ്രഹാന്തരയാത്രക്കുള്ള വിമാനങ്ങൾ ഉണ്ടായിരുന്നു എന്ന വങ്കത്തമൊക്കെ ആധികാരികമായ ശാസ്ത്രമാണെന്ന് പറയാൻ എങ്ങനെയാണ് ധൈര്യം വരുന്നത്. ജിന്നുകൾ അനന്തമായ ഊർജത്തിന്റെ സ്രേതസ്സുകളാണെന്ന് ഈയിടെ പാക്കിസ്ഥാനിൽ ഒരു ശാസ്ത്രജ്ഞന്റെ പഠനം വായിച്ചിരുന്നു! പാക്കിസ്ഥാന് അപ്പപ്പോൾ മറുപടികൊടുത്തില്ലെങ്കിൽ പിന്നെ എന്ത് ഇന്ത്യ.

ഈ സയൻസ് കോൺഗ്രസിലെ പ്രബന്ധങ്ങൾ വിശ്വസിച്ചാൽ ലോകത്തിന്റെ ചരിത്രം തന്നെ മാറ്റി എഴുതേണ്ടിവരും. സൈക്കിളുപോലും ഇല്ലാത്ത കാലത്ത് വിമാനം പറത്തിയ വീരന്മാരാണെല്ലോ നാം. ഇരുമ്പ് കണ്ടുപിടിച്ചതുപോലും നാം വിമാനം പറത്തിയതിന് എത്രയോ കഴിഞ്ഞാണ്. അതിലും അഞ്ഞൂറു വർഷം കഴിഞ്ഞാണ് ചക്രം കണ്ടെത്തിയത്. (ചക്രമില്ലാതെ പറക്കുന്ന പുഷ്പക വിമാനമായിരിക്കണം ഇവർ വിഭാവനം ചെയ്യുന്നത്) കൃഷിചെയ്യാൻ തുടങ്ങിയത് അതിനുശേഷമാണ്. നമ്മൾ വിമാനം പറത്തി മൂവായിരം വർഷംകഴിഞ്ഞാണ് ലോകത്ത് വൈദ്യുതിപോലും കണ്ടുപിടിച്ചത്. പട്ടിണിയും പരിവെട്ടവുമാണെകിലും ഒരു ഭാരതീയനെന്ന നിലയിൽ അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം!സൈക്കിളുപോലും ഇല്ലാത്ത കാലത്ത് വിമാനം പറത്തിയ വീരന്മാരാണെല്ലോ നാം. ഇരുമ്പ് കണ്ടുപിടിച്ചതുപോലും നാം വിമാനം പറത്തിയതിന് എത്രയോ കഴിഞ്ഞാണ്. അതിലും അഞ്ഞൂറു വർഷം കഴിഞ്ഞാണ് ചക്രം കണ്ടെത്തിയത്. (ചക്രമില്ലാതെ പറക്കുന്ന പുഷ്പക വിമാനമായിരിക്കണം ഇവർ വിഭാവനം ചെയ്യുന്നത്) കൃഷിചെയ്യാൻ തുടങ്ങിയത് അതിനുശേഷമാണ്. നമ്മൾ വിമാനം പറത്തി മൂവായിരം വർഷംകഴിഞ്ഞാണ് ലോകത്ത് വൈദ്യുതിപോലും കണ്ടുപിടിച്ചത്. പട്ടിണിയും പരിവെട്ടവുമാണെകിലും ഒരു ഭാരതീയനെന്ന നിലയിൽ അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം! -

പ്രകൃതിക്ഷോഭവും കീടങ്ങളുടെ ആക്രമണവും ഒക്കെ ഒഴിവാക്കി നല്ല വിളകിട്ടാനും സംഘപരിവാറിന്റെ കൈയിൽ മാർഗങ്ങളുണ്ട്. അതാണ് വേദിക്ക് അഗ്രികൾച്ചർ. കൃഷിക്കുമുമ്പ് ഭൂമിപൂജതൊട്ടുള്ള ഒരുപാട് സംഗതികളുണ്ട്. വയലിൽ ഹോമവും ഹവനവുമൊക്കെ നടത്തിവേണം വിത്തെറിയാൻ. സാക്ഷി മഹാരാജിനെപ്പോലുള്ളവർക്ക് അതിനായി പ്രത്രേ്യക പുസ്തകവുമുണ്ട്. ഹോമം നടത്തി മഴപെയ്യിക്കാമെന്നുവരെയുള്ള തട്ടിപ്പുകൾ ശാസ്ത്രകോൺഗ്രസിൽ വരെ എത്തുമ്പോഴാണ് ഇതിനുപിന്നിലുള്ള പ്രത്യയശാസ്ത്ര പദ്ധതി എത്ര ശക്തമാണെന്ന് നാം തിരച്ചറിയുക. വയലിൽ വിത്തെറിയുന്നപോലുള്ള ഒരു പ്രക്രിയ മാത്രമാണ് ഇവർക്ക് ലൈംഗികബന്ധവും. ഇതിനും അതിന്റെതായ ഗ്രന്ഥങ്ങൾ ഉണ്ട്. കാമസൂത്രത്തിന്റെ നാട്ടിൽനിന്ന് നാം ഏങ്ങോട്ടാണ് പോവുന്നത്?

നല്ലകാലം വരുമ്പോൾ

നി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ നല്ല കാലത്തിലേക്കു വരാം. മന്മോഹന്റെ അഞ്ചുനായാപൈസക്ക് കൊള്ളാത്ത ഭരണമാണല്ലോ മോദിക്ക് ഇത്രയേറെ പിന്തുണകൊടുത്തത്. മോദിക്ക് വോട്ടുചെയ്തവരിൽ കൂടുതലും 18നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളായിരുന്നു. ഒരു യന്ത്രപ്പാവയെപ്പോലുള്ള മന്മോഹന്റെ തണുപ്പൻ നിലപാടിനുപകരം കാഴ്ചപ്പാടുകളുള്ള, അഴിമതിവിരുദ്ധനായ, നന്നായി പണിയെടുക്കുന്ന, വികസനം കൊണ്ടുവരാൻ കഴിയുന്ന മനുഷ്യൻ എന്ന നിലയിലാണ് ഇവരൊക്കെ മോദിയെ പിന്തുണച്ചത്. വികസനം എന്നത് വെറും പുറംപൂച്ച് മാത്രമാണെന്നും തനി വർഗീയ വിഷങ്ങളാണ് മോദിക്ക് പിറകിൽ അണിനിരക്കുന്നതെന്നും യു.ആർ അനന്തമൂർത്തിതൊട്ട് അരുദ്ധതീറോയ് വരെയുള്ള ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവികൾ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അത് എത്രശരിയായി എന്ന് ഈ അൽപകാലം തെളിയിക്കുന്നു.

അദാനി ഗ്രൂപ്പിനെപ്പോലുള്ള ശത കോടീശ്വരന്മാർ സഹസ്ര കോടീശ്വരന്മാരയി എന്നതൊഴിച്ചാൽ സാധാരണക്കാരന് എന്തുമാറ്റമാണ് മോദിയെക്കൊണ്ട് ഉണ്ടായത്. എന്തായി സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ കാര്യം. എണ്ണവിലിയിടിവിന്റെ പശ്ചാത്തലത്തിൽ 29രൂപയാണ് പാക് സർക്കാർ വരെ കുറച്ചത്. നമ്മുടെ നാട്ടിലോ. വിദേശത്തോ ഇന്ത്യയുടെ നഷ്ടമായ വില വീണ്ടുകിട്ടിയോ. തായ്‌ലൻഡ്, ഫിലിപ്പീൻസ് എംബസിപോലും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളേക്കാൾ എത്ര ശക്തമാണ്. പാസ്‌പോർട്ട് ഇപ്പോഴും സ്‌പോൺസർ കസ്റ്റഡിയിൽ വെക്കുന്നത് അവസാനിപ്പിക്കാൻ നമുക്കായിട്ടുണ്ടോ. കൊച്ചുരാജ്യമായ ശ്രീലങ്കപോലും ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തും വെടിവച്ചുകൊന്നും ആനന്ദിക്കുന്നു. ഇവിടെ ആകെയുള്ളത് വർഗീയവേതാളങ്ങളുടെ സംഘനൃത്തമാണ്.

പക്ഷേ ഞെട്ടിപ്പിക്കുന്നത് അതല്ല. ഈ അസംബന്ധങ്ങളോടും ആക്രോശങ്ങളോടും ഇന്ത്യൻ ജനത വല്ലാതെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു എന്നതാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന അടിയന്തിരാവസ്ഥക്കാലത്തെ തന്ത്രത്തെ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കണമെന്ന് ഗുജറാത്ത് കലാപത്തിന്റെ കാലത്തുതന്നെ മോദിയും അമിത്ഷായും നന്നായി പഠിച്ചിട്ടുണ്ട്. കുറ്റം പറയരുതല്ലോ. മോദി ഭരണത്തിൽ സംഘപരിവാരം മൊത്തമായി ഉണർന്നിട്ടുണ്ട്. ദേഹമാസകലം ചരടും കെട്ടി, യാതൊരു പണിക്കും പോകാതെ മുറിക്കിത്തുപ്പി, കലുങ്കിലും പാലത്തിലും ഇരുന്ന് വർഗീയത പറഞ്ഞ് കാലം കഴിക്കുന്ന നമ്മുടെ നാട്ടിലെ സംഘിക്കുട്ടന്മാർക്കൊക്കെ ഇപ്പോഴെന്ത് ആവേശമാണ്. എന്തെല്ലാം ജോലികളാവർക്ക്.അദാനി ഗ്രൂപ്പിനെപ്പോലുള്ള ശത കോടീശ്വരന്മാർ സഹസ്ര കോടീശ്വരന്മാരയി എന്നതൊഴിച്ചാൽ സാധാരണക്കാരന് എന്തുമാറ്റമാണ് മോദിയെക്കൊണ്ട് ഉണ്ടായത്. എന്തായി സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ കാര്യം. എണ്ണവിലിയിടിവിന്റെ പശ്ചാത്തലത്തിൽ 29രൂപയാണ് പാക് സർക്കാർ വരെ കുറച്ചത്. നമ്മുടെ നാട്ടിലോ. വിദേശത്തോ ഇന്ത്യയുടെ നഷ്ടമായ വില വീണ്ടുകിട്ടിയോ. തായ്‌ലൻഡ്, ഫിലിപ്പീൻസ് എംബസിപോലും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളേക്കാൾ എത്ര ശക്തമാണ്.  

ഹിന്ദു ധർമ്മം പുനഃസ്ഥാപിക്കണം, നാട്ടിലെ പെൺകുട്ടികൾ വഴിതെറ്റിപോവുന്നുണ്ടോയെന്ന് നോക്കണം. അന്യജാതി പെൺകുട്ടികളെ പ്രണയിച്ച കുറ്റത്തിന് ദലിത് യുവാക്കളെ തല്ലിക്കൊന്ന് മരത്തിൽ കെട്ടിത്തൂക്കുന്ന, സ്ത്രീകൾ ജീൻസ് ധരിക്കരുത്, മൊബൈൽഫോൺ ഉപയോഗിക്കരുത്, ബലാൽസംഗത്തിനിരായ പെൺകുട്ടിയെ ആ മ്‌ളേച്ചന്തന്നെ വിവാഹം കഴിച്ചുകൊടുക്കണം എന്നൊക്കെ ഉത്തരവിടുന്ന ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്ത് പ്രതിനിധികളെപ്പോലെ ഇനി ഇവരൊക്കെ ആയിരിക്കുമോ കേരളത്തിലെ കാര്യവും തീരുമാനിക്കുക. ചുംബനസമരക്കാരെ നടുറോഡിലിട്ട് ഇവർ തല്ലിയപ്പോൾ പൊലീസ് നോക്കിനിന്നത് കൃത്യമായ ഒരു സൂചകമാണെന്ന് തോന്നുന്നു.

വാൽകഷ്ണം: ഇനി സംഘപരിവാരം ഇന്ത്യയിൽ അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് പറഞ്ഞ് പ്രചരിപ്പിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ ചുവടെ കുറിക്കുന്നു.

ഭാര്യക്ക് ഭർത്താവിനോടുള്ള അടിയുറച്ച സ്‌നേഹം വെളിപ്പെടുത്തുന്ന 'സതി' തുടങ്ങിയ ആചാരങ്ങൾ തിരികെ കൊണ്ടുവരണം. ഹിന്ദുകുടംബങ്ങളിൽ കുട്ടികളുടെ എണ്ണം ആറാക്കി ഉയർത്തണം; അവരിൽ രണ്ടുപേരെ സന്യാസികളാവാൻ വിട്ടുകൊടുക്കണം. പുരുഷന്മാർ സന്താനോൽപ്പാദനത്തിനല്ലാതെ, ശുക്‌ളം അനാവശ്യമായി കളയരുത്; ബ്രഹ്മചര്യം ശീലിച്ച് അവർ രാഷ്ട്രപുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണം. ബിരിയാണിയും ബീഫും നിരോധിച്ച് ഹോട്ടലുകളിൽ കാളനും, പുളിശ്ശേരിയും വിളമ്പണം. സുൽത്താൻ ബത്തേരിപോലുള്ള സ്ഥലനാമങ്ങൾ ഭാരതവത്ക്കരിച്ച് തമ്പുരാൻ ബത്തേരിയെന്നോ, വാഴുന്നോർ ബത്തേരിയെന്നോ മറ്റോ മാറ്റണം. കാലം കലികാലം. അല്ലാതെന്തു പറയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP