ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്
എം മാധവദാസ്
മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച രീതി അമ്പരപ്പിക്കുന്നതാണ്.
മദ്യമേ വിഷമദ്യമേ.....
രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഫാസിസ്റ്റുകൾ കടന്നുവരികയെന്നത് വലിയ ഗവേഷണം നടക്കുന്ന വിഷയമാണ്. ജനാധിപത്യ ഭരണകൂടത്തിൽ ഫാസിസത്തിന് കടന്നുവരാൻ കഴിയില്ലെന്നത് നമ്മൾ മൂന്നാംലോകത്തിന്റെ പൈങ്കിളി ധാരണമാത്രമാണ്. റിജിഡ് ഫാസിസ്റ്റുകളേക്കാൾ, ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് വരുത്തിത്തീർക്കുന്ന സോഷ്യൽ ഫാസിസ്റ്റുകളാണ് അപകടം. ഹിറ്റ്ലർതൊട്ട് ബെൻയാമിൻ നെതനാഹ്യുവരെയും നമ്മുടെ നാട്ടിലെ 'സംഘികൾ' തൊട്ട് 'സുടാപ്പികൾവരെ' നീളുന്ന റിജിഡ് ഫാസിസിറ്റുകളെ എതിർക്കാൻ എളുപ്പമാണ്. അവർ അവരുടെ അജണ്ട യാതൊരു മറയുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ അവരറിയാതെ പുറത്തുവരും. എന്നാൽ സോഷ്യൽ ഫാസിസിറ്റുകൾ ചിരിച്ചുകൊണ്ട് കഴുത്തറക്കും. ഒറ്റവ്യക്തിയുടെ ഈഗോയുടെ പുറത്തുണ്ടായ തീരുമാനം, അതെത്ര അബദ്ധമാണെന്ന് അവർക്കുതന്നെ ബോധ്യമുണ്ടെങ്കിലും, അത് ഒരു ജനതയുടെമേൽ അടിച്ചേല്പിക്കും. മാത്രമല്ല, അത് ജന നന്മക്കായുള്ള ഒന്നാന്തരം പ്രവർത്തിയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കയുംചെയ്യും. ആ രീതിയിൽ ഒന്നായിരുന്നു നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പുതിയ മദ്യനയം.
മദ്യനയത്തേക്കാൾ ഈ ലേഖകനെയൊക്കെ ഞെട്ടിച്ചത് അത് കൊണ്ടുവന്നതിലെ ഫാസിസ്റ്റ് തിയറിയാണ്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടി വന്നത് എതാനും നിമിഷങ്ങൾമാത്രം. ഒരു പഠന റിപ്പോർട്ടിന്റെയോ, വിദഗ്ധ സമിതിയുടെയോ ശിപാർശ വേണ്ട. ടൈപ്പ് ചെയ്ത ഒരു തുണ്ടുകടലാസ് യു.ഡി.എഫ് യോഗത്തിൽ വായിക്കുന്നു; അമ്പരന്ന് കണ്ണുതള്ളിപ്പോയ എല്ലാവരും അത് അംഗീകരിക്കുന്നു. മദ്യം ഇല്ലാതാക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പുറത്താണെങ്കിൽ അത് പോട്ടേന്ന് വെക്കാം. ഇത് സുധീരനും, മാണിയും, ലീഗും കൂടി കൂറുമുന്നണിയുണ്ടാക്കുമെന്ന് ചീപ്പ് ഈഗോയുടെ പുറത്ത് സ്വന്തം നിലനില്പ് ഭദ്രമാക്കാനുള്ള നടപടി. അതും ശമ്പളവും പെൻഷനും കഴിഞ്ഞാൽ അരിക്കാശ് പോലും ബാക്കിയില്ലാത്ത രീതിയിൽ ഖജനാവ് കാലിയാവുന്ന കാലത്താണ് പതിനായിരത്തോളംകോടി രൂപ പുല്ലുപോലെ വേണ്ടെന്നുവച്ചത്. മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർ തറവാട്ടിലെ കാരണവന്മ്മാരെയാണ് ഉമ്മൻ ചാണ്ടിയുടെ നടപടി ഓർമ്മിപ്പിക്കുന്നത്. (നഷ്ടമാവുന്ന വരുമാനം നികത്താൻ എന്തെങ്കിലും പോംവഴി നിർദേശിച്ചിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കാമായിരുന്നു) ഇതിനെ കേരളത്തിലെ മാദ്ധ്യമങ്ങൾ വാഴ്ത്തുമ്പോൾ പേടിതോന്നുന്നു. ഇത്രക്ക് വാശിയും താൻപോരിമയും ഇമേജ് നിലനിർത്താനായി എന്തുംചെയ്യാമെന്ന സ്വാർഥതയും പ്രകടിപ്പിക്കുന്ന ഒരാൾ കേരളത്തെ ഭാവിയിൽ എങ്ങോട്ടാണ് നയിക്കുക.
ആദർശലഹരിയിൽ അവർ
മദ്യ നിരോധനമെന്ന ആശയം അപ്രായോഗികമാണെന്ന്, താഴത്തങ്ങാടി ചന്തയിൽനിന്ന് രാഷ്ട്രീയം പഠിച്ച ഉമ്മൻ ചാണ്ടിക്കെന്നല്ല,കേരളത്തിലെ ഓരോ ഖദർധാരിക്കും നന്നായറിയാം. എന്നാൽ മത മേലധ്യക്ഷന്മാരും മീഡിയയും ഉണ്ടാക്കുന്ന പൊതുബോധത്തിൽ നിന്ന് മാറിച്ചിന്തിക്കാനുള്ള ധൈര്യം അവർക്കില്ല. നമ്മളേക്കാൾ എത്രയോ ശക്തവും സുസംഘടിതവുമായ പൊലീസ് സംവിധാനവും സിവിൽ ഭരണകൂടവുമുള്ള അമേരിക്കയിൽ 1920 ൽ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന മദ്യ നിരോധനം പീന്നീട് എടുത്തുകളയേണ്ടിവന്നു. അപ്പോളെക്കും ഒരു ഗുണമുണ്ടായി. രാജ്യം ഇറ്റലിയിലെ സിസിലിയിൽ നിന്ന് കുടിയേറിയ മാഫിയകളുടെ കൈയിലായി. മാഫിയ എന്ന വാക്കുതന്നെ പ്രശസ്തമാവുന്നത് അമേരിക്കൻ മദ്യനിരോധന കാലത്താണ്. ലോകത്തിലെ ആദ്യത്തെ അധോലോക രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ( മാഫിയയുടെ ഭാഷയിൽ ബോസ് ഓഫ് ദി ബോസസ്) ലക്കി ലൂസിയാനൊ ഉണ്ടാകുന്നത് ഇക്കാലത്താണ്. പിന്നീട് ലോകത്തെ വിറപ്പിച്ച കപ്പോണും ( 'ഗോഡ്ഫാദർ' സിനമയിൽകാണുന്നത് ഇദ്ദേഹത്തിന്റെ ജീവിതമാണ്) മദ്യംകടത്തി കോടികൾ സമ്പാദിച്ചാണ് മറ്റ് അധോലാക പ്രവർത്തനങ്ങളിലേക്ക് തിരയുന്നത്. ഇന്ത്യയിൽതന്നെ മുംബെയിലെ മദ്യനിരോധത്തിന് ചുവടുപിടിച്ചാണ് ആദ്യകാല അധോലോക നേതാക്കളായ ഹാജിമസ്താൻ തൊട്ട് വരദരാജ മുതലിയാർവരെ പിടിച്ചുനിന്നത്. ഈ മസ്താനാണ് അന്ന് കൊച്ചു ഖില്ലാടിയായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ കൈയിൽ ആദ്യമായി ഒരു തോക്ക് വച്ചുകൊടുക്കുന്നത് എന്നതുകൂടി നോക്കുമ്പോൾ മദ്യനിരോധത്തിന്റെ പാർശ്വഫലങ്ങൾ വ്യക്തമാണ്.
ഗാന്ധിജിയുടെയും മോദിജിയുടെയും നാടായ മദ്യ നിരോധിത ഗുജറാത്തിൽ പെട്ടിക്കടകളില്പോലും ലഹരി സുലഭം. പിന്നെയാണോ മംഗലശ്ശേരി നീലകണ്ഠന്റെ പോലെ, വിലക്കുന്നത് ചെയ്യാനുള്ള ത്വര ജന്മനായുള്ള സമൂഹമായ മലയാളികളുടെ കാര്യം. കേരളത്തിൽ തന്നെ 1967ൽ മലബാറിലടക്കം ഉണ്ടായിരുന്ന മദ്യ നിരോധം പിൻവലിച്ചത് അത് പ്രായോഗികമല്ലെന്ന് വ്യക്തമായി ബോധ്യമായതിനാലാണ്. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും അത് സുലഭമാണ്.
സർക്കാറിന് കോടികൾ പോയിക്കിട്ടിയെന്ന് മാത്രമല്ല കേരളത്തെ മാഫിയാരാജിലേക്ക് തള്ളിവിടുന്നതുമാണ് ഈ തീരുമാനമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായറിയാം. സുധീരനെപ്പോലെ ആദർശം തലക്കുപിടിച്ചവർക്കുമറിയാം. (ലഹരിയേക്കാൾ മാരകമായ ആദർശഭ്രമം, ആൾദൈവ സംസ്ക്കാരം എന്നിവ നിരോധിക്കാൻ വകുപ്പുണ്ടാവുമോ?)എന്നിട്ടും അവർ ജനങ്ങളെ പറ്റിക്കുന്നു. സുധീരനു വേണ്ടിയിരുന്നത് അടുത്ത മുഖ്യമന്ത്രിപദത്തിലത്തൊൻ ഉമ്മൻ ചാണ്ടിയെ കുരുക്കയായിരുന്നു. പക്ഷേ കുതന്ത്രങ്ങളുടെ മാർപ്പാപ്പയായ ഉമ്മൻ ചാണ്ടി സകല ബാറുകളും പൂട്ടാൻ ഉത്തരവിട്ട് ഏവരെയും കടത്തിവെട്ടി. നിരോധനത്തിന്റെ നായകനെന്ന രീതിയിൽ ഉമ്മൻ ചാണ്ടിക്ക് പൂച്ചെണ്ട്; മദ്യദുരന്തവും മാഫിയാരാജുമുണ്ടായാൽ പഴി സുധീരന്. ഇത് ചെന്നിത്തലക്കും ലീഗിനുമൊക്കെയുള്ള മുന്നറിയിപ്പാണ്. എന്റെ സമ്മതത്തോടെയോ, മൗനാനുവാദത്തോടെയോ നിങ്ങൾ എന്ത് അഴിമതിയോ, തോന്നിവാസമോ നടത്തിക്കോളൂ, ഞാൻ കൂട്ടുണ്ടാവും. (ഗണേഷ്കുമാറിന് തല്ലുകിട്ടിയതുതൊട്ട് പ്ളസ്ടു അഴിമതിവരെ ന്യായീകരിച്ചയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഓർക്കണം) പക്ഷേ എന്റെ മുകളിൽ കയറിക്കളിച്ചാൽ ഈ വള്ളം ഞാൻ മുക്കും. ഇനി അടുത്തകാലത്തൊന്നും ഉമ്മൻ ചാണ്ടിയോട് മുട്ടാൽ കെല്പില്ലാതെ എതിരാളികൾ നിസ്തേജരായെന്ന് ചുരുക്കം. യു.ഡി.എഫ് യോഗം കഴിഞ്ഞ് ചോരവാർന്നുപോയ രീതിയിൽ ഇറങ്ങിവരുന്നു സുധീരന്റെയും മാണിയുടെയും മുഖങ്ങൾ നൽകുന്ന സൂചന അതാണ്.
കുംഭകോണങ്ങളുടെ തമ്പുരാൻ
നെയ്മർ കേരളത്തിലേക്കെന്ന വ്യാജവാർത്തകേട്ടപ്പോൾ ഒരു വിരുതൻ ഫേസ്ബുക്കിൽ കമന്റ് ചെയ്തതോർക്കുന്നു. 'ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കേരളമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത് നട്ടെല്ലിന്റെ ചികിൽസക്കായിരിക്കില്ല, ചിലപ്പോൾ നട്ടെല്ലില്ലാതെയും എങ്ങനെ ജീവിക്കാം എന്ന് പഠിക്കുന്നതിനായിരിക്കാം.'
കേരളത്തിലെ ഒരുമുഖ്യമന്ത്രിയും നേരിടാത്തത്ര നാണംകെട്ട ആരോപണങ്ങളുണ്ടായിട്ടും, ആസനത്തിൽ ആൽമുളച്ചവനെപ്പോലെ പിടിച്ചുനിലക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ 'മിടുക്ക്' സോഷ്യാപൊളിറ്റിക്കൽ വിദ്യാർത്ഥികളൊക്കെ ഗവേഷണം ചെയ്യേണ്ടതാണ്. മന്ത്രിസഭയിലെ അംഗങ്ങൾക്കുനേരെ ലൈംഗിക ആരോപണം വന്ന സോളാർ കേസൊക്കെ ഒതുക്കിയ പ്രൊഫഷണൽ 'മിടുക്ക്' നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെട്ടേനെ. ശ്രീധരൻനായരുടെ മൊഴിയെത്തുടർന്ന് ആപ്പിലായപ്പോൾ ഇപ്പോൾ രാജിവെക്കുമെന്നു കരുതിയവരെയെല്ലാം അമ്പരപ്പിച്ച് എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാനറിയാമെന്ന് അദ്ദേഹം തെളിയിച്ചു. ഈ രാഷ്ട്രീയ ഉളുപ്പില്ലായ്മയെ മുഖമടച്ച് വിമർശിക്കുന്നതിനുപകരം 'തന്ത്രം' എന്ന് പേരിട്ടാണ് മീഡിയ പുറം ചൊറിഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയസാംസ്ക്കാരിക നിരൂപകനായ അഡ്വക്കേറ്റ് ജയശങ്കർ ചൂണ്ടിക്കാട്ടിയപോലെ, ഉമ്മൻ ചാണ്ടിയേയും കുടുംബത്തെക്കുറിച്ചുമൊക്കെ നാട്ടുകാർ ചായക്കടയിൽ നിന്ന് പറയുന്നതൊക്കെ കേട്ടാൽ നാണിച്ചുപോകും. മുഖ്യമന്ത്രിയുടെ കൂടെ പെട്ടിപ്പിടിച്ചു നടക്കുന്ന പാവം പയ്യൻ കുരുവിള ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മ്മാരായത്. ജോപ്പനും കോപ്പനും ജിക്കുമോനുമൊക്കെ എത്രപേരെ പറഞ്ഞുപറ്റിച്ച് തെരുവാധാരമാക്കി. മുത്തൂറ്റ് അടക്കമുള്ളവർക്ക് ഉമ്മൻ ചാണ്ടി കുടുംബവുമായുള്ള ബന്ധംതൊട്ട് സലീംരാജ് എങ്ങനെയാണ് അദ്ദേഹത്തെ ബ്ളാക്ക്മെയിൽചെയ്യുന്നത് എന്നതുവരെ അങ്ങാടിപ്പാട്ടാണ്. (കടകംപള്ളി ഭൂമി തട്ടിപ്പൊക്കെ പഠിച്ചുനോക്കിയാൽ നടുങ്ങിപ്പോവും. വർഷങ്ങളായി ഒരു പ്രദേശത്തുതാമസിക്കുന്നവരോട് ഒരു സുപ്രഭാതത്തിൽ അധികൃതർ പറയുന്നു, ഇതിന് കരമടക്കാൻ കഴിയില്ല ഇത് തർക്ക ഭൂമിയാണെന്ന്. സലീംരാജിന് ആ ഭൂമിയിൽ കണ്ണുവെന്നതോടെ അത് തർക്കഭൂമിയാവുന്നു. സനിമയിൽ മാത്രമേ മുമ്പ് ഇത്തരം മാഫിയകളെ കേരളം കണ്ടിട്ടുള്ളൂ) മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന കടുത്ത പരാമർശമല്ല, നാളെ ഉമ്മൻ ചാണ്ടിതന്നെയാണോ, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ചോദിച്ചാലും അദ്ദേഹത്തിന് കുലുക്കമുണ്ടാവില്ല. ഇതിന് തൊലിക്കട്ടിയെന്നല്ല പറയുക.
ഇതിന്റെ മറ്റൊരു രൂപമാണ് ഈഗൊ. എന്നെ കുടുക്കാൻ ശ്രമിച്ചാൽ എല്ലാറ്റിനേയും കൊണ്ടേ ഞാൻപോവൂ എന്ന വാശി. ഇനി നാളെ അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്കൂളുകളെപ്പറ്റി ഇതുപോലൊരു തർക്കമുണ്ടാവുകയാണെന്ന് കരുതുക. മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കുന്ന കേരളാ സിലബസാണ് നമുക്കുവേണ്ടതെന്ന് വി എം സുധീരൻ നിലപാടെക്കും. സ്വാഭാവികമായി പത്രങ്ങളും ചാനലുകളും അതേറ്റ് പിടിക്കും. കോൺഗ്രസിലും യു.ഡി.എഫിലും വലിയ തർക്കമാവുന്നു. ഉമ്മൻ ചാണ്ടിയും കൂട്ടരും സി.ബി.എസ്.ഇക്കാരിൽ നിന്ന് പണം വാങ്ങിയെന്ന് സുധീരനുംകൂട്ടരും പറഞ്ഞു പരത്തുന്നു. ഭാഷാ സ്നേഹികളും ഭാഷാദ്രോഹികളും എന്ന നിലയിലേക്ക് തർക്കം വളരുന്നു. അപ്പോൾ ചാണക്യനായ ഉമ്മൻ ചാണ്ടി എന്തുചെയ്യും. കേരളസിലബസിൽ അടക്കംപ്പെടുന്ന മുഴുവൻ ഇംഗ്ളീഷ് മീഡയം സ്കൂളുകളുടെയും അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള കുറുപ്പടി പോക്കറ്റിൽ നിന്നെടുത്ത് വായിച്ച്, മൊത്തം യു.ഡി.എഫ് നേതാക്കളെയും ബ്ളീച്ചാക്കും.! ഇത് കേരളമെന്ന വെള്ളരിക്കാപ്പട്ടണമാണ്. എന്തും സംഭവിക്കാം.
വാൽക്കഷ്ണം: പത്തുപതിനഞ്ച് വർഷങ്ങൾക്കുമുമ്പ് മലബാറിലുണ്ടായ ഒരു വാഹനാപകടത്തിൽ ബസിന്റെ മുൻസീറ്റുകളിൽ യാത്രചെയ്യുകയായിരുന്നു നിരവധി സ്ത്രീകൾ മരിച്ചു. ഇതോടെ സർക്കാർ പുതിയ ഉത്തവരിറക്കി. ഇനി മുതൽ സ്ത്രീകൾ ബസിന്റെ പിൻവാതിലിലൂടെ കയറണമെന്ന്. പ്രൈവറ്റ് ബസുകളിൽ വനിതാ സംവരണസീറ്റുകൾ മുന്നിൽനിന്ന് പിന്നിലേക്ക് മാറ്റി. ഇത് വലിയ അസൗകര്യമാണെന്ന് ആരൊക്കെ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല. അപ്പോഴതാ മറ്റൊരപകടത്തിൽ ഒരു ലോറി ബസിന് പിന്നിലിടിച്ച് നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. അതോടെ ബസുകളിലെ സീറ്റ് പഴയപോലെ മുൻഭാഗത്തേക്കാക്കി ഉത്തരവായി! സർക്കാർ കാര്യം മുറപോലെയെന്ന് പറയുന്നത് ഇതിനാണ്. മദ്യനിരോധവും എന്താവുമെന്ന് നമുക്ക് കാത്തിരുന്ന് കാണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്