മമ്മൂട്ടിയോട് ചെയ്തതുകൊടിയ അനീതി; ഒരു അവാർഡുമില്ലാതെ 'മുന്നറിയിപ്പിനെ' തമസ്ക്കരിച്ചത് എന്തുകൊണ്ട്? 'ഹൗ ഓൾഡ് ആർ യു'പോലെയുള്ള പീറ പടങ്ങളെയാണോ ജൂറി പ്രോത്സാഹിപ്പിക്കേണ്ടത്; ദേശീയ ചലച്ചിത്ര പുരസ്ക്കാരം വിമർശിക്കപ്പെടുന്നു
എം മാധവദാസ്
കഴിഞ്ഞ കാൽനൂറ്റാണ്ടായി, ഒരു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചാലുടൻ ഒരു വിവാദം ഉറപ്പാണ്. അവാർഡ് കിട്ടാത്തതിലെ കൊതിക്കെറുവും, ചരടുവലികളിൽ പുറത്തായതിന്റെ പ്രതിഷേധവുമൊക്കെയായി കുറച്ചുകാലം അതങ്ങനെ കൊഴുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ നോക്കുക. എടുത്തുപറയത്തക്ക പ്രതിഷേധമോ, എതിർപ്പോ ഒന്നും ഉണ്ടായില്ല. കുറ്റം പറയരുതല്ലോ, മുൻ വർഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ഇത്തവണ അവാർഡിൽ ഭൂരിഭാഗവും വന്നുചേർന്നത് അത് അർഹിക്കുന്ന കൈകളിൽ തന്നെയാണെന്നതിൽ, ജൂറി ചെയർമാൻ ഭാരതീരാജയ്ക്കും അഭിമാനിക്കാവുന്നതാണ്. പ്രത്യേകിച്ചും മറാഠി ചിത്രമായ 'കോർട്ട്' മികച്ച ചിത്രമായതൊക്കെ കൃത്യമായ വിലയിരുത്തൽ തന്നെയാണ്. ഭരണകൂട ഭീകരതക്കുള്ള ശക്തമായ താക്കീതായ ഈ ചിത്രം, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ കൈയടികളോടെയാണ് പ്രദർശിപ്പിച്ചത്. (ഐ.ടിആക്ടിലെ കരിനിയമമായ 66എ വകുപ്പ് സുപ്രീംകോടതി എടുത്തുമാറ്റിയ അന്നുതന്നെയാണ് ഈ സിനിമക്ക് അവാർഡ് കിട്ടുന്നതെന്നും ഓർക്കണം). അതുപോലെ തന്നെ കന്നഡ ചിത്രമായ 'നാനു അവനല്ല അവളു', ഹിന്ദിചിത്രങ്ങളായ 'ക്വീൻ', 'മേരീകോം', 'ഹൈദർ' തമിഴ് ചിത്രമായ 'ജിഗർതണ്ട' തുടങ്ങിയ അവാർഡ് കിട്ടിയ ചിത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാണ്.
നിലവാരത്തകർച്ചയുടെ നെല്ലിപ്പലകയിൽ എത്തിനിൽക്കുന്ന മലയാള സിനിമയ്ക്ക് മുൻകാലങ്ങളെപ്പോലെ തിളങ്ങാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ലെങ്കിലും ഒരു മികച്ച സിനിമയെയും നടനെയും തഴഞ്ഞതിന് ഈ ജൂറി മറുപടി പറയേണ്ടതുണ്ട്. അത്രയ്ക്ക് ഹൃദ്യമായിരുന്നു വേണുവിന്റെ 'മുന്നറിയിപ്പ്' എന്ന സിനിമയും, നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ അഭിനയവും!
മമ്മൂട്ടി തന്നെയല്ലേ, പോയവർഷത്തെ മികച്ച നടൻ?
ഒരിക്കൽ മമ്മൂട്ടിതന്നെ പറഞ്ഞ കാര്യമാണ്. ഈയിടെയായി ഒരോ അവാർഡ് കമ്മറ്റിയും ശ്രദ്ധിക്കുന്നത് തനിക്ക് എങ്ങനെ അവാർഡ് തരാം എന്നല്ല, എങ്ങനെ ഒഴിവാക്കാം എന്നാണെന്ന്. മൂന്നുതവണ ദേശീയ പുരസ്ക്കാരം കിട്ടിയത്, നാലാമതൊന്ന് കിട്ടുന്നതിനുള്ള അയോഗ്യതയാണെന്ന രീതിയിലാണ് ചിലരുടെ പ്രതികരണം. ഇത്തവണയും അതുപോലൊന്ന് വർക്കൗട്ടായെന്ന് സംശയിക്കണം. കാരണം അവാർഡിന്റെ തുടക്കം മുതൽ പറഞ്ഞുകേട്ട പേരാണ് മമ്മൂട്ടിയുടേത്. പിന്നെ അവസാനദിനം എന്താണ് സംഭവിച്ചത്.
സ്പോർട്സ് പോലെ ടേപ്പ് വച്ച് അളന്ന് വിജയിയെ നിശ്ചയിക്കാൻ കഴിയുന്നതല്ലല്ലോ കല. വ്യത്യസ്ത അഭിരുചിയുള്ളവർക്ക് മികച്ച ചിത്രങ്ങളുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഇത് സ്വാഭാവികം മാത്രം.
പക്ഷേ അവാഡ് കിട്ടിയ പ്രമുഖ ചിത്രങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ, മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നത്. ഇതിനർഥം ഇപ്പോൾ മികച്ചു നടനുള്ള അവാർഡ് കിട്ടിയ കന്നട നടൻ സഞ്ചാരി വിജയ് മോശമാണെന്നല്ല. ഒരു മൂന്നാംലിംഗക്കാരനായി മികച്ച കൈയടക്കത്തോടെയാണ് വിജയ് ആ വേഷം ചെയ്തത്. ചാന്തുപൊട്ടിൽ കോമാളി മോഡൽ വേഷമൊരുക്കി, മൂന്നാംലിംഗക്കാരെ അപമാനിച്ച നമ്മുടെ ദിലീപൊക്കെ, ഡീവിഡിയെടുത്ത് പഠിക്കേണ്ടതാണ് സഞ്ചാരി വിജയിന്റെ പ്രകടനം. (മലയാളത്തിൽ മനോജ് കെ ജയന്റെയും, തിലകന്റെയും ഹിജഡവേഷങ്ങളാണ് ഇതോട് കിടപിടിക്കുന്നത്). സഞ്ചാരിയെന്ന ട്രൂപ്പിലുടെ വന്ന ഈ നടൻ തീയേറ്റർ അനുഭവങ്ങളിലൂടെ ഊതിക്കാച്ചപ്പെട്ടവനാണ്.ഒരു ചിരി പാളിയാൽ ആകെ പോവുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ, അസാധാരണ പ്രതിഭ വേണം. അത് എത്ര ഗംഭീരമായാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ലോക സിനിമയിൽതന്നെ ഈ കഥാപാത്രം മമ്മൂട്ടിയേക്കാൾ നന്നായി അവതരിപ്പിക്കാൻ കഴിയുന്നവർ വിരളമായിരക്കുമെന്ന് പ്രമുഖ നിരൂപകർ, ഈ സിനിമ ഇറങ്ങിയപ്പോൾ എഴുതിയത് ഓർക്കുന്നു.പക്ഷേ ഈ സിനിമയിൽ വിജയിന് മേക്കപ്പിന്റെയും മെയ്ക്ക് ഓവറിന്റെയും ആനുകൂല്യമുണ്ട്. മമ്മൂട്ടിക്ക് അതില്ല. 'മുന്നറിയിപ്പിലെ' സി.കെ രാഘവൻ അതീവ സങ്കീർണതകൾ ഉള്ളിലൊളുപ്പിച്ച ഒരു 'ഭീകരനാണ്'. ഒരു ചിരി പാളിയാൽ ആകെ പോവുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ, അസാധാരണ പ്രതിഭ വേണം. അത് എത്ര ഗംഭീരമായാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ലോക സിനിമയിൽതന്നെ ഈ കഥാപാത്രം മമ്മൂട്ടിയേക്കാൾ നന്നായി അവതരിപ്പിക്കാൻ കഴിയുന്നവർ വിരളമായിരക്കുമെന്ന് പ്രമുഖ നിരൂപകർ, ഈ സിനിമ ഇറങ്ങിയപ്പോൾ എഴുതിയത് ഓർക്കുന്നു. നിരവധി വിദേശ ഫിലിം ഫെസ്റ്റ്വലുകളിലും 'മുന്നറിയിപ്പ്' ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യ മുതൽ ടൈംസ് നൗ വരെയുള്ളവർ ഈ ചിത്രത്തിന്റെ വേൾഡ് ക്ലാസിനെ പ്രകീർത്തിക്കുകയുണ്ടായി.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ, സർഗാത്മകമായ ഒരു ജൂറിയായിരുന്നു അതെങ്കിൽ സ്വാഭാവികമായും തർക്കം ഉണ്ടാവില്ലേ? അങ്ങനെയാണെങ്കിൽ, മുൻകാലങ്ങളിൽ ചെയ്യാറുള്ളപോലെ രണ്ടുപേർക്കും ചേർന്ന് അവാർഡ് കൊടുക്കയായിരുന്നു വേണ്ടിയിരുന്നത്. ഇനി അതല്ലെങ്കിൽ മമ്മൂട്ടിക്ക് സ്പെഷ്യൽ ജൂറി അവാർഡെങ്കിലും കൊടുക്കാമായിരുന്നു. പക്ഷേ ഇവിടെ നടനെ മാത്രമല്ല, സിനിമയെ മൊത്തമായിത്തന്നെ ഒരു പരാമർശംപോലും ഇല്ലാത്ത രീതിയിൽ കൊന്നുകളഞ്ഞു! ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രമാകേണ്ട, 'മുന്നറിയിപ്പിന്' മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡ്പോലും കിട്ടിയില്ല. (മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കിട്ടിയ സിദ്ധാർഥ ശിവയുടെ 'ഐൻ' ഭൂരിഭാഗം ആസ്വാദകരെപ്പോലെ ഈ ലേഖകനും കണ്ടിട്ടില്ല.) ജൂറി അംഗങ്ങളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴേക്കും ഭാരതീരാജ ഇടപെടുകയായിരുന്നെന്നാണ് വിവരം. ഇത്ര ഭീകരമായി അവഗണിക്കപ്പെടേണ്ട സിനിമയാണോ 'മുന്നറിയിപ്പ്'. സ്വാതന്ത്ര്യം, തടവറ, മരണം എന്നിവയിലൊക്കെ പുതിയ വിവക്ഷകൾ കണ്ടത്തെുന്ന ചിത്രം, തീയേറ്റർ വിട്ടുപോയാലും നമ്മെ വേട്ടയാടും. ഈ പടം കണ്ടുകഴിഞ്ഞിട്ട് ഓരോ സീനായി മനസ്സിൽ ഫ്ലാഷ്ബാക്ക് അടിച്ചുനോക്കുമ്പോഴാണ് രാഘവൻ എന്ന കഥാപാത്രത്തെ പൂർണസ്ഥായിൽ മനസ്സിലാക്കാൻ കഴിയുക. ഇങ്ങനെയൊരു മാനസിക വ്യായാമം ആവശ്യപ്പെടുന്ന ഒരു ഇന്ത്യൻ സിനിമ നാം കണ്ടിട്ട് എത്രകാലമായി. ഇത്ര ഭീകരമായി അവഗണിക്കപ്പെടേണ്ട സിനിമയാണോ 'മുന്നറിയിപ്പ്'. സ്വാതന്ത്ര്യം, തടവറ, മരണം എന്നിവയിലൊക്കെ പുതിയ വിവക്ഷകൾ കണ്ടത്തെുന്ന ചിത്രം, തീയേറ്റർ വിട്ടുപോയാലും നമ്മെ വേട്ടയാടും. ഈ പടം കണ്ടുകഴിഞ്ഞിട്ട് ഓരോ സീനായി മനസ്സിൽ ഫ്ലാഷ്ബാക്ക് അടിച്ചുനോക്കുമ്പോഴാണ് രാഘവൻ എന്ന കഥാപാത്രത്തെ പൂർണസ്ഥായിൽ മനസ്സിലാക്കാൻ കഴിയുക. ഇങ്ങനെയൊരു മാനസിക വ്യായാമം ആവശ്യപ്പെടുന്ന ഒരു ഇന്ത്യൻ സിനിമ നാം കണ്ടിട്ട് എത്രകാലമായി. മലയാളത്തിലെ ഡയലോഗുകൾ മാറ്റിയാൽ, ഇതൊരു ലാറ്റിനമേരിക്കൻ ചിത്രമോ, യൂറോപ്യൻ ചിത്രമായോ ആയാണ് തോന്നുക. ഇതേപ്രമേയം കിം കി ഡുക്കാണ് എടുത്തിരുന്നെങ്കിൽ നമ്മൾ മലയാളികൾ കൊണ്ടാടുമായിരുന്നു. (ഇതും ബൗദ്ധിക അടിമത്തത്തിന്റെ മറ്റൊരു തലം). പാവം വേണു, ഈ നാട്ടുകാരനായിപ്പോയി. മുറ്റത്തെ മുല്ലയ്ക്ക് എക്കാലത്തും മണമില്ലല്ലോ. മാത്രമല്ല, അങ്ങേയറ്റം മാന്യരായതുകൊണ്ട് എന്റെ സിനിമയെ അവഗണിച്ചുവെന്ന് പറഞ്ഞ് ജൂറിക്കെതിരെ ഇവരാരും തിരിയുകയില്ല എന്നതും അവഗണിച്ചവർക്ക് രക്ഷയാണ്.
അന്തജൂറി വേറെ, ഇന്തജൂറിവേറെ!
ഇനി, ഒരു മികച്ച സംവിധായകനാണെങ്കിലും ഒരു ജൂറി ചെയർമാൻ എന്ന നിലയിൽ അത്രയ്ക്ക് നല്ല ട്രാക്ക് റെക്കോർഡ് ഉള്ളയാളല്ല ഭാരതീരാജ. കഴിഞ്ഞ തവണത്തെ കേരള സംസ്ഥാന അവാർഡിന് ഇദ്ദേഹം ചെയർമാനായ സമിതി, മുഴുവൻ ചിത്രങ്ങളും കണ്ടിട്ടുപോലുമില്ലെന്ന ഗുരുതര ആരോപണമാണ് നേരിട്ടത്. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ സുരാജിനെ കേവലം ഹാസ്യനടനാക്കി അപമാനിച്ച്, 'അന്തജൂറി വേറെ ഇന്തജൂറിവേറെയെന്ന്' പറഞ്ഞ് ഭാരതീരാജ തടിയെടുത്തതൊന്നും മലയാളികൾ മറന്നിരിക്കില്ല. ഇതിനൊക്കെുള്ള കണക്ക് ഇത്തവണ ഭാരതീരാജ തീർത്തുവെന്നാണ് അനൗദ്യോഗിക വിവരം. ജയരാജിന്റെ 'ഒറ്റാലിന്' അവാർഡ് കൊടുക്കുന്ന കാര്യം വന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കയായിരുന്നത്രേ. ഒടുവിൽ ഒരു കോംപ്രമൈസ് എന്ന നിലയിലാണ് മികച്ച പരിസ്ഥിതിചിത്രത്തിനുള്ള അവാർഡ് ഇതിന് നൽകിയത്.
ഇത്തവണ ദക്ഷിണ്യേന്ത്യയിൽ നിന്നുള്ള മറ്റൊരു ജൂറി അംഗം തമിഴ് സംവിധായൻ ഭാഗ്യരാജാണ്. 'വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന' സിനിമയിലെ അഭിനയത്തിന് ദിലീപിന് സംസ്ഥാന അവാർഡ് കൊടുത്ത മഹാനാണ് ഇദ്ദേഹം. (ഓർക്കാപ്പുറത്ത് തലക്ക് അടികിട്ടിയപോലെ താൻ സ്തംഭിച്ചുപോയന്നായിരുന്നു ഈ അവാർഡിനെ കുറിച്ചുള്ള ദിലീപിന്റെ തന്നെ ആദ്യപ്രതികരണം.) പിന്നെ ഒരു നിരൂപകന്റെ പേരാണ് മലയാളത്തിൽനിന്ന് ജൂറി ലിസ്റ്റിൽ കാണുന്നത്. ഈ സിനിമയെ ഒന്ന് പ്രമോട്ടുചെയ്യാൻ അയാളും ശ്രമിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ കുറയുന്ന കാലത്താണെല്ലോ, മലയാള സിനിമക്ക് എറ്റവും കൂടുതൽ അവാർഡ് കിട്ടാറുള്ളത്.
ജൂറിയെന്നത് എന്തോ ഒരു വിശുദ്ധമായ, വിമർശനത്തിന് അതീതമായ സാധനമല്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇതു പറഞ്ഞത്. അവർ എടുത്ത മൊത്തം തീരുമാനങ്ങളും ശരിയല്ലെന്നും അഭിപ്രായമില്ല. 'മുന്നറിയിപ്പിനെ'കൂടി അംഗീകരിച്ചിരുന്നെങ്കിൽ ഈ ജൂറിയുടെ തിളക്കം എത്രയോ വർധിച്ചേനെ.
'ഹൗ ഓൾഡ് ആർ യു' പോലുള്ളവയാണോ മികച്ച ചിത്രങ്ങൾ?
ദേശീയ അവാർഡിന്റെ മുന്നോടിയായി ഉണ്ടായ ഈ വിവാദംതന്നെ നമ്മുടെ ചലച്ചിത്ര സംസ്ക്കാരം എത്ര പിറകോട്ടടിക്കയാണെന്ന് തെളിയിക്കുന്നു. 'ഹൗ ഓൾഡ് ആർ യു'എന്ന ഒരു ശരാശരി കച്ചവട സിനിമ ജൂറി കാണമെന്നായിരുന്നു ഇവിടെ കലാപം. ഒരു പത്രം നടത്തിയ കാമ്പയിനിൽപെട്ട് ദേശീയ ജൂറി ഈ സിനിമയെക്കുറിച്ച് കാര്യമായി അന്വേഷിച്ചുവത്രേ. സംസ്ഥാന ജൂറി കേന്ദ്രത്തിലേക്ക് അയക്കാതിരുന്ന ഈ സിനിമയാണത്രേ മഹത്തായ സിനിമ! ബോറടിയില്ലാതെ കണ്ടിരിക്കാവുന്നതുകൊണ്ടും, മഞ്ജുവാരിയരുടെ തിരച്ചുവരവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടു എന്നല്ലാതെ എന്ത് കലാപരമായ മേന്മയാണ് ആ സിനിമയിൽ കാണാനാവുക. കന്നഡയും ഹിന്ദിയും മറാട്ടിയുമൊക്കെ നല്ല ചിത്രങ്ങളുമായി മുന്നേറുമ്പോൾ നമുക്ക് നല്ല ചിത്രം ഏതാണെന്ന് തിരിച്ചറിയാൻപോലും കഴിയുന്നില്ല! കലികാലം എന്നല്ലാതെ എന്തു പറയാൻ.
വാൽക്കഷ്ണം: ഒരാളുടെ വീഴ്ച കാണാൺവേണ്ടി മാത്രം കെണിയൊരുക്കി കാത്തിരിക്കുന്ന ഒരു സമൂഹമാവുകയാണോ നാം. മാദ്ധ്യമപ്രവർത്തകൻ നികേഷ്കുമാറിനെ അറസ്റ്റ്ചെയ്ത് വിട്ടതൊക്കെ ആഘോഷിച്ച നവമാദ്ധ്യമങ്ങളിൽ പോലും മമ്മൂട്ടിയോടും, 'മുന്നറിയിപ്പിനോടും' ചെയ്ത് അനീതി ചർച്ചയാവുന്നില്ലല്ലോ?
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്