Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ

ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ

എം മാധവദാസ്

രാണ് വിശുദ്ധർ. ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും സാമൂഹികമനുഷ്യാവകാശ പ്രവർത്തകയുമായ എല്ലൻ ജോൺസൻ 'ഗാർഡിയൻ' പത്രത്തിൽ എഴുതിയ കുറിപ്പിലെ ചോദ്യങ്ങളാണിത്. ( സമാനമായ അഭിപ്രായം നമ്മുടെ വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലും കണ്ടു) 'പരിശുദ്ധപാപങ്ങളുടെ പേരിൽ' (പുരോഹിതരുടെ ലൈംഗിക അതിക്രമവും മറ്റും) അവർ മാർപ്പാപ്പയെയും മതം വളമിടുന്ന സാമ്രാജ്യത്വത്തിന്റെ പേരിൽ അവർ ഒബാമയെയും ഒരുപോലെ നിർത്തിപ്പൊരിക്കുന്നു. (അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടായതുകൊണ്ട് അവിടെയൊക്കെ ലേഖനത്തിന് മറുപടി മറുലേഖനമാണ്. അല്ലാതെ ഫേസ്‌ബുക്ക് പോസ്റ്റിന്റെപേരിൽ പൊലീസ് പിടിക്കുന്നതുപോലുള്ള നമ്മുടെ നാട്ടിലെ ഉഡായിപ്പുകൾ ചെലവാവില്ല)

ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും, സിസ്റ്റർ എവുപ്രാസ്യ എലുവത്തിങ്കലിനെയും വിശുദ്ധരാക്കുക വഴി കേരളത്തിലുണ്ടായ ഭക്തി വ്യവസായത്തിന്റെ ഉള്ളുകള്ളികളും ഒരു മതേതര സമൂഹത്തിൽ ചർച്ചയാവേണ്ടതുണ്ട്. സഭക്ക് അവർ ഇഷ്ടപ്പെടുന്നവരെ വിശുദ്ധനാക്കാനും ആക്കാതിരിക്കാനം ന്യായമുണ്ട്. എന്നാൽ അതിന് മാനദണ്ഡമായി ദിവ്യാത്ഭുതകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുമ്പോൾ സഭ മാനവസംസ്‌കൃതിയോട് പുറം തിരഞ്ഞ് നിൽക്കയാണ്. മാത്രമല്ല ഒന്നാംലോകത്തെപോലല്ല, മൂന്നാലോകം. അവിടുത്തെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. ഇവിടെ ഇങ്ങനെയൊരു ആത്മീയ അടിമത്തം നിലനിൽക്കേണ്ടത് സഭയുടെ ആവശ്യംകൂടിയാണെന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ കാണാം.

പുരോഹിതരില്ലാതെ പള്ളികൾ പൂട്ടുമ്പോൾ

ലോകവ്യാപകമായി പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ഏണ്ണം കുറഞ്ഞുകുറഞ്ഞു വരികയാണെന്നതിൽ യാതൊരു തർക്കവുമില്ല. വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ L'Osservatore Romano തന്നെ ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് ലോകമെമ്പാടുമുള്ള കന്യാസ്ത്രീകളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി. പള്ളീലച്ചന്മാരെ കിട്ടാത്തതിനാൽ നോർവെയിലും, സ്വീഡനിലും, ജർമ്മനിയിലും, റഷ്യയിലുമൊക്കെ പള്ളികൾ അടഞ്ഞുകിടക്കയോ, അല്ലെങ്കിൽ ഞായറാഴ്ചമാത്രം തുറന്ന് പ്രവർത്തിക്കയും ചെയ്യുന്ന അവസ്ഥ വരുന്നു. മൂന്നുവർഷം മുമ്പത്തെ കണക്ക് ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ് എഴുതുന്നത്, ഇന്ന് ലോകത്താകെ 7,50,000 കന്യാസ്ത്രീകൾ മാത്രമാണ് ഉള്ളതെന്നാണ്. പുരോഹിതന്മാർ, വികാരികൾ, സന്യാസികൾ എന്നിവരെല്ലാവരും ഉൾപ്പെടുന്ന പുരുഷവിഭാഗത്തിൽപെട്ട സഭയിലെ പട്ടക്കാരുടെ എണ്ണം ആകെ 1,92,000 മാത്രമാണ്. കത്തോലിക്കാ സഭ നിയന്ത്രിക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും വലിയ സാമ്രാജ്യം കണക്കിലെടുക്കുമ്പോൾ ഈ 'സ്‌ട്രെങ്ങ്ത്ത് 'വച്ച് അവർ കഷ്ടപ്പെടുകയാണെന്ന് ചുരുക്കം. മൂന്നുവർഷം മുമ്പത്തെ കണക്കായതിനാൽ ഇത് വീണ്ടും കുറയുമെന്ന് ഉറപ്പാണ്. അമേരിക്കയിൽ ആകെയുള്ള കന്യാസ്ത്രീകളുടെ ശരാശരി പ്രായം 72 വയസ്സാണ്. ഇതിന്റെ അർഥമെന്താണ്. സഭയിലേക്ക് പുതുതായി കടന്നുവരുവരുടെ നിരക്ക് കുത്തനെ ഇടിയുകയാണ്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അണുകുടുംബങ്ങൾ വ്യാപകമാവുകയും പലരാജ്യങ്ങളും സീറോപോപ്പുലേഷൻ ഗ്രോത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിൽ, പഴയപോലെ മൂത്തകുട്ടിയെ കത്തനാരാക്കാമെന്നൊന്നും ആരും നേർച്ച നേരുകയില്ലല്ലോ.മൂന്നുവർഷം മുമ്പത്തെ കണക്ക് ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ് എഴുതുന്നത്, ഇന്ന് ലോകത്താകെ 7,50,000 കന്യാസ്ത്രീകൾ മാത്രമാണ് ഉള്ളതെന്നാണ്. പുരോഹിതന്മാർ, വികാരികൾ, സന്യാസികൾ എന്നിവരെല്ലാവരും ഉൾപ്പെടുന്ന പുരുഷവിഭാഗത്തിൽപെട്ട സഭയിലെ പട്ടക്കാരുടെ എണ്ണം ആകെ 1,92,000 മാത്രമാണ്. കത്തോലിക്കാ സഭ നിയന്ത്രിക്കുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും വലിയ സാമ്രാജ്യം കണക്കിലെടുക്കുമ്പോൾ ഈ 'സ്‌ട്രെങ്ങ്ത്ത് 'വച്ച് അവർ കഷ്ടപ്പെടുകയാണെന്ന് ചുരുക്കം.

കന്യാസ്ത്രീകളുടെ സാമ്പത്തിക ശാസ്ത്രം

മ്പത്തും ദൈവവിളിയും വിപരീത അനുപാതത്തിലാണ് പ്രവർത്തിക്കുന്നതെന്നത് ഒരു പച്ച പരമാർഥമാണ്. ഇതോടെ താരതമ്യേന ദാരിദ്രം കുടുതലുള്ള ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലാണ് സഭയുടെ കണ്ണ്. പട്ടക്കാരേക്കാൾ, കന്യാസ്ത്രീകളാണ്, സഭയൂടെ സാമ്പത്തിക ശക്തി. കന്യാസ്ത്രീകൾക്ക് കിട്ടുന്ന ശമ്പളം അവരല്ല, അവരുടെ ചുമതല വഹിക്കുന്ന മദർ സൂപ്പീരിയറാണ് കൈകാര്യം ചെയ്യുക. ഇതോടെ തുഛമായി വേതനം കഴിച്ച് ബാക്കിയുള്ളത് സഭയിലേക്കുതന്നെ തിരച്ചത്തെുകയാണെന്ന് സിസ്റ്റർ ജസ്മിയൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം അധ്വാനത്തിൽനിന്നുള്ള വരുമാനം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, സദാസമയവും നിരീക്ഷണത്തിലെന്നപോലെ ജീവിക്കേണ്ടി വരുന്നെന്നും അവർ പറയുന്നു. ചങ്ങലക്കുള്ളിലെ സുരക്ഷിതത്വത്തെപ്പറ്റി അടിമ ആനന്ദത്തോടെ പറയുന്നതുപോലെയാണ് കന്യാസ്ത്രീകളൂടെ അവസ്ഥയെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ ആകെയുള്ള കന്യാസ്ത്രീകളിൽ 90 ശതമാനവും കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ നിന്നാണ്. അതായത് ഇവിടങ്ങളിൽ കൂടുതൽ പേർ ദൈവവൃത്തിയിലേക്ക് വന്നില്ലെങ്കിൽ സഭയുടെ ദൈനംദിന പണിമുട്ടും. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആശുപത്രികൾ, കോളജുകൾ, നഴ്‌സിങ് പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയുള്ള സഭയുടെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവാനുള്ള അടിസ്ഥാന മനുഷ്യശേഷി കിട്ടുന്നത് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീ റിക്രൂട്ട്‌മെന്റിലൂടെയാണ്. കൂടാതെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെപോയി പ്രതിഫലമില്ലാതെ സേവനംചെയ്യാൻ ഇക്കാലത്ത് ആരെയാണ് കിട്ടുക. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും മധ്യകേരളത്തിൽ നിന്ന് കന്യാസ്ത്രീകളും പുരോഹിതരും വളർന്നുവരേണ്ടത് ആഗോള സഭയുടെ ആവശ്യമാണ്. പണ്ടൊക്കെ മുന്നൂറും, നാന്നൂറും വർഷമെടുത്ത് പൂർത്തിയാവുന്ന കാനോണൈസേഷൻ പക്രിയകളൊക്കെ താരതമ്യേന വേഗത്തിൽ നടക്കുന്നതും, അൽഫോൽസാമ്മക്ക് പിന്നാലെ എവുപ്രാസാമ്മയും ചാവറയച്ചനും വിശുദ്ധ പദവിയിലത്തെുന്നതിന്റെയും ഒരുവശം ഇതുകൂടിയാണ്.ഇന്ത്യയിൽ ആകെയുള്ള കന്യാസ്ത്രീകളിൽ 90 ശതമാനവും കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ നിന്നാണ്. അതായത് ഇവിടങ്ങളിൽ കൂടുതൽ പേർ ദൈവവൃത്തിയിലേക്ക് വന്നില്ലെങ്കിൽ സഭയുടെ ദൈനംദിന പണിമുട്ടും. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആശുപത്രികൾ, കോളജുകൾ, നഴ്‌സിങ് പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ തുടങ്ങിയുള്ള സഭയുടെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോവാനുള്ള അടിസ്ഥാന മനുഷ്യശേഷി കിട്ടുന്നത് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീ റിക്രൂട്ട്‌മെന്റിലൂടെയാണ്. കൂടാതെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെപോയി പ്രതിഫലമില്ലാതെ സേവനംചെയ്യാൻ ഇക്കാലത്ത് ആരെയാണ് കിട്ടുക. 

ബ്രാഹ്മണരുടെ പൂർവികത്വം അവകാശപ്പെടുന്നവരും തോമശ്ലീഹാവഴി നേരിട്ട് മാമോദീസ മുക്കിയവരാണെന്നൊക്കെ അഭിമാനിക്കുന്ന കേരളത്തിലെ സുറിയാനി കൈസ്ര്തവർക്കിടയിൽ പണ്ടൊക്കെ ഒരു പുരോഹിതൻ ഉണ്ടാവുക എന്നത് അന്തസിന്റെകൂടി ഭാഗമായിരുന്നു. എന്നാൽ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയും ആ ധാരണകളെല്ലാം ഇല്ലാതാക്കി. ആത്മീയമായ ഒരു അടിമത്തത്തിന്റെയും ആൾദൈവ സമാനമായ ഒരു കരിസ്മയും ഇല്ലെങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും എന്ന സഭയുടെ തിരച്ചറിവുകൂടി വിശുദ്ധ പദവികൾക്ക് പിന്നിലുണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസ് നിരീക്ഷിക്കുന്നു.

എഷ്യാനെറ്റുപോലുള്ള മാദ്ധ്യമങ്ങൾ തുടങ്ങിയിട്ട അമിതമായ കവറേജ് മറ്റ് മാദ്ധ്യമങ്ങളും ഏറ്റുപിടച്ചതോടെ ചാവറയച്ചനും, എവുപ്രസാമ്മയും കേരളത്തിൽ ശരിക്കും തരംഗമായി. കത്തോലിക്കരുടെ സ്‌ക്കൂളുകളിൽ ഇവരെ മാതൃകയാക്കാനും ഈ രീതിയിലുള്ള ജീവിത പാതയിലേക്ക് കടന്നുവരാനും അച്ചന്മാർ വിദ്യാർത്ഥികളെ ഉപദേശിച്ചു. അൽഫോൽസാമ്മയുടെയും, എവുപ്രാസാമ്മയുടെയും, ചാവറയച്ചന്റെയും വേഷം അണിയിച്ച് കുട്ടികൾ കോട്ടയത്തും ഇടുക്കിയിലുമൊക്കെ റാലി നടത്തി. കട്ടൗട്ടിലും ഹോർഡിങ്ങിലുമൊക്കെ ഇവർ നിറഞ്ഞു നിന്നു. പള്ളികളിൽ നിന്ന് ഇവരുടെ കബറിടങ്ങളിലേക്ക് ഘോഷയാത്രകൾ നടന്നു. അൽഫോൻസാമ്മയും, എവുപ്രാസ്യാമ്മയും പിഞ്ചുപെൺകുട്ടികളുടെ മനസ്സിൽ വൈകാരികമായി സ്വാധീനിക്കപ്പെടാൻ തക്ക ബിംബങ്ങളായി വളർന്നു കഴിഞ്ഞു. സഹനമാണ് ഒരു വ്യക്തിയുടെ ആന്ത്യന്തിക ജീവിത ലക്ഷ്യം എന്ന ധാരണ ഉറച്ചുപോകുന്നത്, അവരുടെ വ്യക്തിത്വത്തെ തന്നെ സാരമായി ബാധിക്കുമെന്ന് വിവിധ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കയും, കരയേണ്ടിടത്ത് കരയുകയും, ചിരിക്കേണ്ടടത്ത് ചിരിക്കുകയും ചെയ്യാതെ പിന്നെന്ത് ജീവിതം. പക്ഷേ സഭക്ക് അതൊന്നും പ്രശ്‌നമല്ല. ആ മനോഭാവത്തെ അൽപ്പംകൂടി വളർത്തിയാലേ കേരളത്തിൽനിന്ന് വിശ്വാസ വ്യവസായം തഴക്കുകയുള്ളൂ.

പ്രാർത്ഥനകൊണ്ട് രോഗശാന്തിയുണ്ടാവുമോ?

വിശുദ്ധ പദവിയിലെ എറ്റവും യുക്തി രഹിതവും പൊതുസമൂഹത്തിന് തെറ്റായ സന്ദേശവും കൊടുക്കുന്നകാര്യം പ്രാർത്ഥന കൊണ്ട് രോഗം മാറുമെന്നതാണ്. സനൽ ഇടമുറുകിനെപ്പോലുള്ള യുക്തിവാദികൾ എഴുതിയതുപോലെ, അങ്ങനെയാണെങ്കിൽ മാർപ്പാപ്പക്ക് അസുഖം വന്നപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ട കാര്യമെന്താണ്. വിശുദ്ധ പദവിക്ക് അർഹമാവണമെങ്കിൽ പ്രാർത്ഥിച്ചപ്പോൾ രോഗം മാറ്റി എന്ന് ഒരാൾ പറയണം. അതായത് പ്രാർത്ഥിച്ചപ്പോൾ, ദൈവത്തിന്റെ അടുത്തു ചെന്നു മധ്യസ്ഥനായി നിന്നു ഒരു മൂന്നാമൻ പ്രാർത്ഥിക്കണം. വിശ്വാസിയുടെ പ്രാർത്ഥന ദൈവം നേരിട്ടു കേൾക്കില്ല എന്നു പറയുന്നതു തന്നെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള അഭേദ്യ ബന്ധത്തെ തള്ളിപ്പറയൽ ആണെന്ന് വിമതരായ പ്രൊട്ടസ്റ്റന്റ് സന്യാസിമാർ ഈയിടെ എഴുതുകയുണ്ടായി.നമ്മുടെ മുരിങ്ങൂർ ധ്യാനകേന്ദ്രം തൊട്ട് ലോകമെമ്പാടും പടർന്ന് പന്തലിച്ച കോടികളുടെ വ്യവസായമാണ് അത്ഭുതരോഗ ശാന്തി. (ഇടക്കെപ്പോഴൊ, ഇതിനെ വിമർശിച്ചുകൊണ്ട് കെ.സി.ബി.സിയുടെ ഒരു കുറിപ്പ് കണ്ടിരുന്നു) പ്രാർത്ഥനാവ്യവസായത്തിനുള്ള അനൗദ്യോഗിക അംഗീകരമാണ് ഇതെന്ന് കൂടി പറയേണ്ടിവരുന്നു. വിശ്വാസത്തെയും ശാസ്ത്രത്തെയും ഏതാണ്ട് യോജിപ്പിച്ചുകൊണ്ടുപോകാൻ പുതിയ മാർപ്പാപ്പ അധികാരമേറ്റയുടൻ ശ്രമിച്ചിരുന്നെങ്കിലും ഈ മാസ് ഹിസ്റ്റീരിയക്കിടയിൽ അതെല്ലാം കുത്തിയൊലിച്ച് പോയെന്ന് പറയേണ്ടതില്ലല്ലേ. 

മാത്രമല്ല, നമ്മുടെ മുരിങ്ങൂർ ധ്യാനകേന്ദ്രം തൊട്ട് ലോകമെമ്പാടും പടർന്ന് പന്തലിച്ച കോടികളുടെ വ്യവസായമാണ് അത്ഭുതരോഗ ശാന്തി. (ഇടക്കെപ്പോഴൊ, ഇതിനെ വിമർശിച്ചുകൊണ്ട് കെ.സി.ബി.സിയുടെ ഒരു കുറിപ്പ് കണ്ടിരുന്നു) പ്രാർത്ഥനാവ്യവസായത്തിനുള്ള അനൗദ്യോഗിക അംഗീകരമാണ് ഇതെന്ന് കൂടി പറയേണ്ടിവരുന്നു. വിശ്വാസത്തെയും ശാസ്ത്രത്തെയും ഏതാണ്ട് യോജിപ്പിച്ചുകൊണ്ടുപോകാൻ പുതിയ മാർപ്പാപ്പ അധികാരമേറ്റയുടൻ ശ്രമിച്ചിരുന്നെങ്കിലും ഈ മാസ് ഹിസ്റ്റീരിയക്കിടയിൽ അതെല്ലാം കുത്തിയൊലിച്ച് പോയെന്ന് പറയേണ്ടതില്ലല്ലേ. ( ഏതാനും ശാസ്ത്ര സത്യങ്ങളെ വൈകിയ വേളയിലെങ്കിലും അംഗീകരിക്കാനുള്ള ശ്രമം പുതിയ മാർപ്പാപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടായത് മറക്കുന്നില്ല) മനുഷ്യൻെ അവന്റെ കർമ്മത്തിൽ അത്മവിശ്വാസത്തോടെ ഉറച്ചു നിർത്തുന്നതിന് പകരം കുറെ മനോരോഗികളെയാണ് പ്രാർത്ഥനാ വ്യവസായം സൃഷ്ടിക്കുന്നതെന്ന് പ്രശ്‌സത മനഃശാസ്ത്രജ്ഞൻ കൂടിയായ മാർട്ടിൻ സെലിഗ്മാനൊക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

കേരളത്തിന് ഇത്രയേറെ സംഭാവനചെയ്ത ചാവറയച്ചൻ എന്ന സന്യാസി വര്യനെ സാംസ്‌ക്കാരിക ലോകം എന്തുകൊണ്ട് ഇതുവരെ തീണ്ടാപ്പാടകലെ നിർത്തിയെന്നതും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടത്. സംഘപരിവാർ പ്രചരിപ്പിക്കുന്നപോലെ മതപരിവർത്തനം എന്ന ഒറ്റ അജണ്ടയിലായിരുന്നില്ല, ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇന്നും അവരിൽ പലരും സുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നു. അവരിലെ ആദ്യ കണ്ണിയായിരുന്ന ചാവറയച്ചൻ. കേരളത്തിലെ ആദ്യമായി ദലിതർക്ക് വേണ്ടി സംസ്‌കൃതം പള്ളിക്കൂടം (1846), കേരളത്തിൽ ആദ്യമായി ക്രിസ്ത്യാനിക്കും ഹിന്ദുവിനും മുസ്ലീമിനും ദളിതർക്കും ഒരിമിച്ചു ഇരുന്ന് പഠിക്കാൻ ഉള്ള പബ്ലിക്ക് പള്ളിക്കൂടം (1847) എന്നിവ സ്ഥാപിച്ചതുതൊട്ട് തൊഴിലാളികൾക്ക് ജോലി സമയം നിജപെടുത്താൻ പോരാടിയതടക്കമുള്ള (അതും ഷിക്കാഗോ സമരത്തിന്റെ രണ്ടു വർഷം മുമ്പ്) ചാവറയച്ചന്റെ ജീവിതം ആശ്ചര്യം ഉളവാക്കുന്നതാണ്. ( ഈയിടെയാണ് ചാവറയച്ചന്റെ തലവച്ച് സിപിഐ(എം) ലോക്കൽ സമ്മേളത്തിന്റെ ഒരു പോസ്റ്റർ കണ്ടു!) പക്ഷേ അതെല്ലാം മാറ്റി നിർത്തിക്കൊണ്ട് കാൻസർ രോഗംമാറ്റാനായി നടത്തിയ മധ്യസ്ഥ പ്രാർത്ഥനയുടെ പേരിലാണ് ചാവറയച്ചൻ അറിയപ്പെടേണ്ടതെങ്കിൽ, കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.

ഇത് തീർത്ഥാടന വ്യവസായം; സി.എം.ഐ സഭ കോർപ്പറേറ്റ് കമ്പനിയെപ്പോലെ

തിന്റെ അത്യന്തികമായ ഗുണഭോക്താക്കൾ നേർച്ചപ്പെട്ടികളൊരുക്കി കാത്തിരിക്കുന്ന തീർത്ഥാടന വ്യവസായക്കാരാണ്. ചാവറയച്ചന്റെ കബറിടത്തിന്റെ പേരിൽ സി.എം.ഐ സഭയും, വരാപ്പുഴ അതിരൂപതയും തമ്മിലുള്ള തർക്കംതന്നെ നല്ല ഉദാഹരണം. കാർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ( സി.എം.ഐ) സന്യാസസമൂഹത്തിന്റെ സ്ഥാപകൻകൂടിയായ ചാവറയച്ചൻ വിശുദ്ധനാവുമ്പോൾ അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രമായിരുന്ന മാന്നാനമാണ് ഔദ്യോഗിക തീർത്ഥാടനകേന്ദ്രമാവേണ്ടത് എന്ന നിലപാടിലാണ് സി.എം.ഐ സഭാധികൃതർ. എന്നാൽ ചാവറയച്ചൻ തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവിടുകയും മരിച്ചപ്പോൾ സംസ്‌ക്കരിക്കയും ചെയ്ത കൂനമ്മാവാണ് തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കേണ്ടത് എന്ന നിലപാടിലാണ് വാരാപ്പുഴ അതിരൂപത. 1871ൽ ജനുവരി 3ന് മരിച്ച ചാവറയച്ചന്റെ ഭൗതികാവശിഷ്ടങ്ങൾ 18 വർഷത്തിനുശേഷം കൂനമ്മാവിൽനിന്ന് കബറിടം തുറന്ന് മാന്നാനത്തേക്ക് കൊണ്ടുപോയി എന്നാണ് പറയുന്നത്. ഇതിന് വേണ്ടത്ര തെളിവില്‌ളെന്നാണ് വാരപ്പുഴ അതിരൂപതയുടെ വാദം. കൂനമ്മാവിനെ അവഗണിച്ച് മാന്നാനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സർക്കാർ ശ്രമിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.

ഈ വിവാദത്തെക്കുറിച്ച് എഴുത്തുകാരൻ സക്കറിയ ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത് നോക്കുക. 'ഇന്ത്യയിൽതന്നെ സന്ന്യസ്തരുടെ അറിയപ്പെടുന്ന കോർപ്പറേറ്റ് കമ്പനിയാണ് സി.എം.ഐ സഭ. കത്തോലിക്ക സഭയിലെ തന്നെ ഏറ്റവും സമ്പന്ന വിഭാഗമാണവർ. ചാവറയച്ചന്റെ പേരിലുള്ള ഈ പോരാട്ടം അഭിമാനത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ളതാണ്. മാന്നാനത്തിനു പകരം കൂനമ്മാവാണ് അംഗീകരിക്കപ്പെടുന്നതെങ്കിൽ സി.എം.ഐ സഭക്കുള്ള വരുമാനം കുറയും. ഇത് അവർക്ക് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. അൽഫോൻസാമ്മയെ വിശുദ്ധയാക്കിയയോടെ ലക്ഷക്കണക്കിന് രൂപയുടെ അധികവരുമാനമാണ് സഭക്കുണ്ടായതെന്ന് വ്യക്തമാണ്.'ചാവറയച്ചന്റെ ലക്ഷ്യത്തിൽനിന്ന് സി.എം.ഐ സഭ ഒരുപാട് അകന്നുപോയെന്നും പറയാതെ വയ്യ. സ്‌കൂളുകളും കോളേജുകളും സ്വാശ്രയ വ്യവസായവുമായി കോടികൾ ആസ്തിയുള്ള ഒരു കോർപ്പറേറ്റ് കമ്പനിയെപ്പോലെയാണ് അവരുടെ പ്രവർത്തനമെന്ന് വിമർശനമുണ്ട്.

സിസ്റ്റർ അഭയയെ എന്തുകൊണ്ട് വിശുദ്ധയാക്കുന്നില്ല?

ചോദ്യം ഈ ലേഖകന്റെതല്ല. അഭയാകേസ് കത്തിനിൽക്കുന്ന കാലത്ത് പത്ത്പന്ത്രണ്ട് വർഷംമുമ്പ് സാക്ഷാൽ ലോനപ്പൻ നമ്പാടൻ പത്രസമ്മേളം നടത്തി ആവശ്യപ്പെട്ടതാണിത്. ഒരുമനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയായ ബ്രഹ്മചര്യം അടിച്ചേൽപ്പിക്കുക വഴി സഭയാണ് പുരോഹിതരെ വഴിതെറ്റിച്ചതെന്നും, അത് വെളിച്ചത്തുകൊണ്ടുവരിക എന്ന 'അത്ഭുതപ്രവർത്തിക്ക്' നിമിത്തമായതിനാൽ അഭയയെ വിശുദ്ധപദവിക്ക് പരിഗണിക്കാമെന്നുമായിരുന്നു നമ്പാടന്മാഷ് വാദിച്ചത്. മാഷിന്റെ നാക്കിന്റെ ചൂട് നന്നായറിയാവുന്നതുകൊണ്ടായിരിക്കണം അന്ന് തിരുസഭക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല. എവുപ്രാസ്യാമ്മ സഹനത്തിന്റെ മാതൃകയായിരുന്നെങ്കിൽ അഭയ എന്തിന്റെതായിരുന്നെന്ന പ്രസക്തമായ ചോദ്യമുന്നയിക്കാൻ ഇന്ന് നമ്പാടൻ മാഷില്ലാതെപോയി.'ഇന്ത്യയിൽതന്നെ സന്ന്യസ്തരുടെ അറിയപ്പെടുന്ന കോർപ്പറേറ്റ് കമ്പനിയാണ് സി.എം.ഐ സഭ. കത്തോലിക്ക സഭയിലെ തന്നെ ഏറ്റവും സമ്പന്ന വിഭാഗമാണവർ. ചാവറയച്ചന്റെ പേരിലുള്ള ഈ പോരാട്ടം അഭിമാനത്തിന്റെയും സമ്പത്തിന്റെയും പേരിലുള്ളതാണ്. മാന്നാനത്തിനു പകരം കൂനമ്മാവാണ് അംഗീകരിക്കപ്പെടുന്നതെങ്കിൽ സി.എം.ഐ സഭക്കുള്ള വരുമാനം കുറയും. 

ഈ കരിസ്മാറ്റിക്ക് കോലാഹലത്തിനിടയിൽ അഭയയെ ഓർത്തത്, ആഗോളവ്യാപകമായി പുരോഹിത വർഗം എത്തിപ്പെട്ട ജീർണ്ണതയെക്കുറിച്ചുകൂടി സൂചിപ്പിക്കാനാണ്. പുരോഹിതരടക്കമുള്ള സഭയിലെ പുരുഷവർഗം, കുട്ടികളെ പീഡിപ്പിച്ചതുതൊട്ടുള്ള നിരവധി കേസുകളിൽ കുടുങ്ങിയതുമൂലം കോടിക്കണക്കിന് ഡോളറാണ് അമേരിക്കയിലടക്കം സഭക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നത്. പല വൈദികരും ഇരുമ്പഴിക്കുള്ളിലായി. (അവിടെയൊക്കെ അങ്ങനെയാണ്. കേസുണ്ടായാൽ സമുദായ പ്രമാണിത്വവും, രാഷ്ട്രീയക്കാരുടെ ശിപാർശയുമായി തേച്ചുമാച്ചുകളയാനാവില്ല. മാർപ്പാപ്പയായാലും പിടിക്കപ്പെട്ടാൽ അകത്താവും) വൈദികവൃത്തിയിൽനിന്ന് മോചനം പ്രാപിച്ചവർ എഴുതിയ പുസ്തങ്ങളും, അവരുടെ വെബ് സൈറ്റിലെ വിവരങ്ങളും വായിച്ചാൽ രതിവൈകൃതങ്ങളുടെ നീണ്ട നിര കണ്ട് ഭയന്നുപോവും. (ഇത് അരമനകളിൽ മാത്രമല്ല. എവിടെയൊക്കെ ലൈംഗികതയെ അടിച്ചമർത്തുന്നോ അവിടെയൊക്കെയുണ്ട്. ആൾദൈവങ്ങളുടെ ആശ്രമങ്ങളിൽ, അനാഥാലയങ്ങളിൽ, പാർട്ടിഓഫീസുകളിൽ ഒക്കെ!) വീഞ്ഞുൾപ്പടെയുള്ള എല്ലാ ഭൗതിക സുഖങ്ങളുമുണ്ട്, സെക്‌സ്മാത്രം ഇല്ല എന്ന അവസ്ഥയിൽ ആരാണ് വഴിതെറ്റാത്തത്. മറ്റുചില സഭകളെപ്പോലെ കത്തോലിക്കാ പുരോഹിതതർക്കും വിവാഹം അനുവദിക്കണമെന്നുപറഞ്ഞും യൂറോപ്പിൽ കാമ്പയിൻ നടക്കുന്നുണ്ട്.

വാൽക്കഷ്ണം: കരൺഥാപ്പർ എന്ന ആരാധ്യനായ മാദ്ധ്യമപ്രവർത്തകന്റെ ദൃശ്യമാദ്ധ്യമ വിചാരണയുടെ പേര് അനുകരിച്ച് 'ഡെവിൾസ് അഡ്വക്കേറ്റ് ' എന്ന് ഈ കോളത്തിന് പേരിടുമ്പോൾ യഥാർത്ഥ ചെകുത്താന്റെ അഭിഭാഷകരെക്കുറിച്ച് എപ്പോഴെങ്കിലും എഴുതേണ്ടിവരുമെന്ന് കരുതിയതല്ല. വിശുദ്ധപദവിയിലേക്കുള്ള യാത്രക്കിടയിലെ കനോൻ വക്കീലാണ് ഡെവിൾസ് അഡ്വക്കേറ്റ്. വിശുദ്ധനാക്കപ്പെടേണ്ട വ്യക്തിയുടെ അത്ഭുതകൃത്യത്തെ തലനാരിഴ കീറി വിചാരണചെയ്യേണ്ട ചുമതലയാണ് ഇയാൾക്ക്. അതായത് അത്ഭുതകൃത്യം നടന്നു എന്നല്ല, നടന്നില്ല എന്ന് സ്ഥാപിക്കലാണ് ഡെവിൾസ് അഡ്വക്കേറ്റിന്റെ പണി. എത്ര വിചിത്രമായ സാദൃശ്യങ്ങൾ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP