തദ്ദേശ സംവരണത്തിലൊതുങ്ങുന്ന സ്ത്രീ ശാക്തീകരണം: ഡോ. സിന്ധു ജോയി എഴുതുന്നു
നവംബർ മാസം രണ്ടാം തീയതി നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം നാടെങ്ങും മുഴങ്ങി കേൾക്കാം. കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ പോരിന് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരന്നുകഴിഞ്ഞു. അവയിൽ പകുതിയോളം വനിതകളാണെന്ന് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്നാൽ താഴെതട്ടിലുള്ള ഈ സ്ത്രീ സംവരണവും, ശാക്തീകരണത്തെപ്പറ്റിയുള്ള പ്രസംഗങ്ങളും അവിടെ മാത്രമായി ഒതുങ്ങുന്നത് എന്താണെന്ന ആശങ്കയുമുണ്ട്.
പറഞ്ഞുവരുന്നത് നിയമസഭയിലും പാർലമെന്റിലുമൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനെപ്പറ്റിയാണ്. എവിടെ നമ്മുടെ വനിതാ സംവരണ ബിൽ? പ്രക്ഷോഭങ്ങളും ചർച്ചകളും പ്രഖ്യാപനങ്ങളുമായി വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഈ ബിൽ രാജ്യസഭയിൽ പാസാക്കിയതിൽ മാത്രമായി ഒതുങ്ങിപ്പോയത്? ലിംഗ സമത്വവും ലിംഗ നീതിയുമെല്ലാം പൂർണമാകണമെങ്കിൽ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ തുല്യത അനിവാര്യമാണ്, പ്രത്യേകിച്ച് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ.
ഇന്ത്യയിൽ മാത്രമല്ല ലോകരാജ്യങ്ങളും, സ്ത്രീ സംഘടനകളും, ഐക്യരാഷ്ട്രസഭയുമെല്ലാം ഏറെക്കാലമായി ചർച്ചകൾ നടത്തി നയരൂപീകരണം നടത്തുന്ന മേഖലയാണ് 'സ്ത്രീ തുല്യത'. എന്നാൽ ആഗോളതലത്തിൽ തന്നെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലെ സ്ത്രീ ശാക്തീകരണം പൂർണതയിലെത്തിയിട്ടില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് ഇപ്പോഴും അധികാര മേഖലകളിൽ തുല്യതയിലെത്താൻ കഴിഞ്ഞിട്ടില്ല.
നമ്മുടെ രാജ്യത്താകട്ടെ സ്ത്രീക്കും പുരുഷനും തുല്യമാ അവകാശങ്ങൾ നൽകുന്ന ഭരണഘടനയുണ്ട്. ലിംഗം, വർണ്ണം, മതം തുടങ്ങിയയുടെ പേരിലുള്ള യാതൊരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ട പാർലമെന്റുകൾ ഉൾപ്പടെ സ്ത്രീകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകുവാൻ ഇനിയുമായിട്ടില്ല. ഇപ്പോഴത്തെ ലോകസഭയിലെ വനിതാ പ്രാതിനിധ്യം പതിനൊന്ന് ശതമാനമാണ് എന്നത് ഇതിന്റെ ഉദാഹരണമാണ്.
ഇന്റർ പാർലമെന്ററി യൂണിയൻ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകരാഷ്ട്രങ്ങളിൽ തൊണ്ണൂറ്റിയെട്ട് മാത്രമാണ്. അയൽരാജ്യമായ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ നമ്മളെക്കാൾ ഏറെ മുന്നിലാണ്. അതോടൊപ്പം പെൺഭ്രൂണഹത്യ, പെൺശിശുഹത്യ, സ്ത്രീപീഡനം, ഗാർഹിക അതിക്രമങ്ങൾ, സ്ത്രീധന പീഡനങ്ങൾ, ലൈംഗിക പീഡനങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ പീഡനങ്ങൾ തുടങ്ങിയ രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ കൂടുതൽ വനിതകൾ അധികാരത്തിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് രാജ്യം സ്ത്രീ തുല്യതയെക്കുറിച്ച് ചർച്ച ചെയ്യാത്തത്.
പാർലമെന്റിലും, സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ 2010 മാർച്ച് ഒൻപതിനായിരുന്നു രാജ്യസഭയിൽ പാസാക്കിയത്. എന്നാൽ ഇതിലും വർഷങ്ങൾക്കു മുൻപ് 1996-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയാണ് 108-ാം ഭരണഘടന ഭേദഗതിയിലുൾപ്പെടുത്തി വനിതാ സംവരണ ബിൽ സഭയിൽ കൊണ്ടുവന്നത്. അത് സമാജ് വാദി പാർട്ടി, ആർ.ജെ.ഡി. തുടങ്ങിയ പാർട്ടികളുടെ ശക്തമായ എതിർപ്പുകളുണ്ടാകുകയും ബിൽ പരിശോധിച്ച് ഭേദഗതികൾ വരുത്തി വീണ്ടും അവതരിപ്പിക്കാൻ ഗീതാ മുഖർജി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. 1996 ഡിസംബർ ഇരുപതിനു മുൻപ് (അന്നത്തെ പാർലമെന്റ് പിരിയുന്നതിനു മുൻപ്) അജണ്ടയിൽ ഉൾപ്പെടുത്തി പാസാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. എന്നാൽ എതിർപ്പിനെ തുടർന്ന് അത് നടന്നില്ല.
വീണ്ടും 2004-ൽ അന്നത്തെ യു.പി.എസ്. സർക്കാർ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തി ബിൽ അവതരിപ്പിച്ചുവെങ്കിലും പാസാക്കാനായില്ല. വീണ്ടും 2008 രാജ്യസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതിനെ തുടർന്നാണ് ബിൽ അവതരിപ്പിക്കപ്പെട്ടതും പാസായതും. കേരളത്തിലുൾപ്പെടെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകൾ ഇന്നും അധികാരം പങ്കുവയ്ക്കുന്ന പ്രക്രിയയിൽ ഏറെക്കുറെ പുറത്തുതന്നെയാണ്. നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം സമൂഹത്തിലെ വലിയൊരു വിഭാഗമായ സ്ത്രീകൾക്ക് ലഭിക്കാതെ പോകുന്നത് നീതിനിഷേധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീസംവരണം ഉണ്ടാക്കിയ അതിശയകരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്ത്രീകളെ മുഖ്യധാരയിലേക്കും രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ അകത്തളങ്ങളിലേക്കും എത്തിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു. നമുക്ക് വേണ്ടത് ത്രിതല പഞ്ചായത്തിൽ മാത്രമുള്ള തുല്യത അധികാരമല്ല മറിച്ച്, ഇന്ത്യൻ പാർലമെന്റിൽ ഉൾപ്പെടെ സ്ത്രീ ശബ്ദങ്ങൾ മുഴങ്ങിക്കേൾക്കണം! ഒരുപക്ഷേ സംവരണനബിൽ അവതരിപ്പിച്ച് പാസാക്കാൻ നമുക്ക് കഴിഞ്ഞില്ലായിരിക്കാം, എന്നാൽ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളെ കൂടുതൽ മത്സരിപ്പിക്കാനും, ലിംഗനീതി ഉറപ്പാക്കാനും രാഷ്ട്രീയപാർട്ടികൾ മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍