വീണ ജോർജ്ജ് മുത്തൂറ്റിന്റെയോ ഓർത്തഡോക്സ് സഭയുടെ സ്പോൺസേഡ് സ്ഥാനാർത്ഥിയോ? എന്തുകൊണ്ടാണ് ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടത് ഒരു അത്യാവശ്യം ആവുന്നത്?
ഷാജൻ സ്കറിയ
ഈ ലേഖകൻ ഈ ലേഖകനെ കുറിച്ച് സ്വയം വിലയിരുത്തുന്നത് ഒരു നിഷ്പക്ഷൻ ആണ് എന്നാണ്. നിഷ്പക്ഷത എന്നത് ഏറ്റവും വലിയ കള്ളം ആയതിനാൽ ഇത് ആരെങ്കിലും വക വച്ച് തരും എന്ന് എനിക്ക് തന്നെ വിശ്വാസം ഇല്ല. എങ്കിലും എന്റെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ എനിക്ക് അധികാരം ഉണ്ടല്ലോ. ഞാൻ നിഷ്പക്ഷൻ ആണ് എന്ന് കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഇവിടെ പ്രസക്തം രാഷ്ട്രീയം ആയതുകൊണ്ട് ജയിക്കണം എന്നും തോല്ക്കണം എന്നും ഞാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും ഉണ്ട് എന്നത് തന്നെയാണ്. ഉദാഹരണത്തിന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ എല്ലാ പുരോഗമന വാദികളും എതിർക്കുമ്പോൾ പുരോഗമന വാദി എന്ന് സ്വയം മാർക്കിടുന്ന ഈ ലേഖകന് അങ്ങനെ ഒരു വിശ്വാസം ഇല്ല. എന്ന് മാത്രമല്ല നേമത്ത് രാജഗോപാൽ തന്നെയാണ് ജയിക്കേണ്ടത് എന്ന വിശ്വാസക്കാരനുമാണ്.
ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, ആലപ്പുഴ തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ ലേഖനത്തിന്റെ വിഷയം ഓ രാജഗോപാലോ മറ്റുള്ളവരോ അല്ല, വീണാ ജോർജ് ആണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഡിഎഫ് മണ്ഡലങ്ങളിൽ ഒന്നും നായർ വോട്ടുകളുടെ ബലത്തിൽ മാത്രം വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്ന മണ്ഡലവുമായ ആറന്മുളയിൽ വീണ ജോർജ് ജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ ഞാൻ ആളല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആരെല്ലാം തോറ്റാലും ഏത് മുന്നണി അധികാരത്തിൽ വന്നാലും വീണ ജോർജ് ജയിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. വീണ എന്റെ സുഹൃത്തായതുകൊണ്ടല്ല ഈ ആഗ്രഹം. എന്റെ സുഹൃത്തുക്കളായ ഒരു ഡസനോളം പേരെങ്കിലും മത്സര രംഗത്തുള്ളപ്പോൾ എനിക്ക് വീണയോട് പ്രത്യേക സ്നേഹം തോന്നേണ്ട കാര്യമില്ലല്ലോ.
വീണ അന്തസുള്ള ഒരു സ്ത്രീയായത് തന്നെയാണ് എന്റെ ആഗ്രഹത്തിന്റെ പ്രധാന കാരണം. അപ്പോൾ ഒരു ചോദ്യം വരും, വേറെ അന്തസുള്ള സ്ത്രീകൾ ഇല്ലേ എന്ന്? തീർച്ചയായും ഉണ്ടാവും. പ്രത്യേകിച്ച് വളരെക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ. കെ ആർ ഗൗരിയമ്മയെ പോലെയുള്ള സ്ത്രീകൾ ജനപ്രതിനിധികളായിന്നു എന്ന് ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ അവസരം കിട്ടുന്ന ഭൂരിപക്ഷം സ്ത്രീകളും ആരുടെയെങ്കിലും ഏറാന്മുളികളും രാഷ്രീയ വളർച്ചയ്ക്കുവേണ്ടി സ്വന്തം നിലപാട് വ്യക്തിത്വവും പണയം വെയ്ക്കുന്നവരുമാണെന്ന് മറുന്നുകൂടാ. യുവജനപ്രതിനിധിയായ രാഹുൽ ഗാന്ധിയുടെ
പ്രതിനിധിയായി മന്ത്രിയായ പി കെ ജയലക്ഷ്മി ഇന്നുവരെ സ്വന്തമായി ഒരു വരി ഉച്ഛരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സ്ത്രീപീഡനം കേസിൽ ഇരയ്ക്ക് പകരം പീഡകനൊപ്പം നിന്ന വനിതാ നേതാക്കൾ ഉണ്ട് രണ്ട് മുന്നണികളിലും.ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, മാരാരിക്കുളത്ത് തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ അർത്ഥത്തിൽ മാത്രമാണ് ഞാൻ വീണയെ അന്തസുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലപാടും, സാമൂഹ്യ വിഷയങ്ങൾ ശക്തമായി ഇടപെട്ടിട്ടുള്ള ഒരു വനിതയാണ് വീണ ജോർജ്. വീണയുടെ രാഷ്ട്രീയ നിലപാടുകൾ എക്കാലത്തും ഇടത് പുരോഗമന ആശങ്ങളോടും സ്ത്രീകളോടും, ദളിതരോടും പരിസ്ഥിതിയോടും, ദുർബലരോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരുന്നു. മനോരമ ചാനലിലും ഇന്ത്യാവിഷനിലും ഒക്കെ ജോലി ചെയ്യുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാദ്ധ്യമ പ്രവർത്തകയാണ് താൻ എന്ന് വീണ പലതവണ തെളിച്ചിരുന്നു. അത്തരം ഒരു സാമൂഹ്യ ബന്ധത്തിന്റെ ഭാഗമായി കൂടിയാണ് വീണ സ്ഥാനാർത്ഥിയായി വരുന്നത്. സ്ത്രീകളോട് അന്തസില്ലാതെ പ്രവർത്തിച്ചു എന്ന ആരോപണം നേരിടുന്ന ആറന്മുള പൈതൃക ഗ്രാമത്തെ ഒരു വിമാനത്താവളത്തിന്റെ പേരിൽ തച്ചുടയ്ക്കാൻ ശ്രമിച്ച ശിവദാസൻ നായരെന്ന നെഗറ്റീവ് രാഷ്ട്രീയക്കാരനെതിരെയുള്ള ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് വീണ എന്ന് പറയാതെ വയ്യ.
നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. എന്നാൽ അതേ പട്ടികയിൽ വീണയെ ഉൾപ്പെടുത്തുന്നത് അനീതിയും അധാർമ്മികവും യുക്തിരഹിതവുമായി മാറും.
മാദ്ധ്യമ പ്രവർത്തക എന്നനിലയിൽ വീണ ജോർജ് ഒരിക്കലും പക്ഷാപാതമായി പെരുമാറിയിട്ടില്ല, റിപ്പോർട്ടർ ചാനലിൽ വീണ ജോലിക്ക് ചേർന്നിട്ട് മാസങ്ങൾ മാത്രം ആയിട്ടുള്ളു. അതിന് മുമ്പ് ഇന്ത്യാവിഷനിലും ടിവിന്യൂവിലും മനോരമയിലും കൈരളിയിലും ഒക്കെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തും വീണ മാന്യത വിട്ടൊരു അക്രമണവും ഒരു നേതാവിനെതിരെയും നടത്തിയിട്ടില്ല. രാഷ്ട്രീയ പക്ഷം ചേർന്ന് നേതാക്കളെ അരിഞ്ഞ് വീഴ്ത്തിയിട്ടില്ല. റിപ്പോർട്ടർ ചാനലിൽ ചേർന്ന ശേഷവും സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യത്തോടെ വീണ മാദ്ധ്യമപ്രവർത്തനം നടത്തി എന്ന് പറയാൻ സാധ്യമല്ല. നികേഷിനെ അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി കൊണ്ട് വീണ ജോർജിനെയും അടിക്കുന്നത് അനുചിതമാണ് എന്ന് സൂചിപ്പിക്കാൻ ആണ് ഇക്കാര്യം പറഞ്ഞത്.നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല.
വീണയ്ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ കുപ്രചരണം വീണ മുത്തൂറ്റിന്റെ സ്പോൺസേഡ് സ്ഥാനാർത്ഥി ആണെന്നും ഓർത്തോഡോക്സ് സഭയുടെ സ്ഥാനാർത്ഥി ആണെന്നതുമാണ്. വീണ ജോർജ് എന്ന പേര് കേട്ടതുകൊണ്ട് പലരും തെറ്റിദ്ധരിച്ച് നടത്തുന്ന പ്രചരണമാണിത്. തിരുമേനിയുടെ സ്വാധീനം മാറ്റിവച്ച് ശ്രമിച്ചാൽ ഓർത്തഡോക്സ് സഭയ്ക്ക് മൂന്ന് പ്രധാന അധികാരികളാണുള്ളത്. വൈദിക ട്രസ്റ്റി, ആത്മായ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവയാണ് ഈ സ്ഥാനങ്ങൾ. ഇത് മൂന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന പദവികളാണ്. ആത്മായ ട്രസ്റ്റി മുത്തൂറ്റ് ജോർജ്ജും സഭ സെക്രട്ടറി വീണയുടെ ഭർത്താവായ ജോർജുമാണ്. ഈ ഒരു ബന്ധം മാത്രമാണ് രണ്ട് പേരും തമ്മിലുള്ളത്. ഓർത്തഡോക്സ് സഭയിലെ രാഷ്ട്രീയം അറിയാവുന്നവർക്കറിയാം മുത്തൂറ്റ് ജോർജും വീണയുടെ ഭർത്താവ് ജോർജും എന്നും എല്ലാക്കാര്യത്തിലും രണ്ട് തട്ടിലായിരുന്നു എന്ന്. അതുകൊണ്ട് തന്നെ മുത്തൂറ്റുകാരുടെ നോമിനിയാണ് വീണ എന്ന വാദം അർത്ഥശൂന്യം ആകുന്നു.
ഇനി സഭാബന്ധത്തിന്റെ കാര്യം എടുക്കുക. വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. സഭയുടെ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത് പലപ്പോഴും സഭയ്ക്ക് ഏറ്റവും താല്പര്യമുള്ള വ്യക്തികളെ ആയിരിക്കും.
വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. അങ്ങനെ സഭ സ്ഥാനാർത്ഥി ആക്കണമെങ്കിൽ വീണയെ എന്തിന് ചൂണ്ടിക്കാട്ടുന്നു? വീണയുടെ ഭർത്താവിനെ തന്നെ ഉയർത്തിക്കാട്ടാൻ എന്തായിരുന്നു തടസ്സം? വീണയെ ഓർത്തഡോക്സ് സഭയുടെ അക്കൗണ്ടിൽ ആരും പെടുത്തേണ്ട് എന്ന് ചില മെത്രാന്മാർ പരസ്യ പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണയ്ക്ക് പത്തനംതിട്ട മണ്ഡലം നഷ്ടപ്പെട്ടത് സഭ ഉടക്കുമായി രംഗത്ത് വന്നതോടെയായിരുന്നു. ഏതെങ്കിലും ഒരു ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് തിരുവല്ലയിലെ ജോസഫ് എം പുതുശ്ശേരി ആണ് എന്ന് വ്യക്തമാക്കട്ടെ.
വീണ ജോർജ് സ്ഥാനാർത്ഥിയായത് സാമൂഹ്യ ബോധ്യം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തക എന്ന പരിഗണനകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും ക്രിസ്ത്യൻ വോട്ട് എന്ന ലക്ഷ്യവും സിപിഎമ്മിന് ഉണ്ടായിരുന്നിരിക്കാം. രാജിവച്ച സർക്കാർ ഉദ്യോഗസ്ഥർക്കും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും റിട്ടയർ ചെയ്ത കോളജ് അദ്ധ്യാപകർക്കും അഭിഭാഷകർക്കും സിനിമാക്കാർക്കും ഒക്കെ സ്ഥാനാർത്ഥിയാവാമെങ്കിൽ അദ്ധ്യാപികയും മാദ്ധ്യമ പ്രവർത്തകയും ആയിരുന്ന വീണ ജോർജ്ജിനും സ്ഥാനാർത്ഥിയാകാം. അന്തസ്സോടെ സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനും കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേയ്ക്ക് വരാനും വീണയുടെ സ്ഥാനാർത്ഥിത്വം കാരണമാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന. വീണയെ ജയിപ്പിക്കേണ്ടത് ആറന്മുളയിലെ സ്ത്രീകളുടെ ഉത്തരവാദിത്തം ആണ്. പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങളിൽ സ്വന്തം വ്യക്തിത്വമുള്ള സ്ത്രീകൾ കടന്നുവരട്ടെ. അതിനുള്ള ഒരു തുടക്കമായി വീണ മാറട്ടെ എന്നാണ് എന്റെ ആഗ്രഹം.
Stories you may Like
- ഒരാളെയും അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസ്: ഇവിടെ വേറെ നിയമമോ?
- ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം
- എസ്എഫ്ഐ നേതാവ് സഹപാഠിയുടെ മൂക്കിടിച്ച് തകർത്തിട്ട് മൂന്നു ദിവസം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്