സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നതും അനാഥാലയത്തിൽ നിന്നും പണം മോഷ്ടിക്കുന്നതും എങ്ങനെ? മറുനാടൻ എഡിറ്റർ എഴുതുന്നു
ഷാജൻ സ്കറിയ
എനിക്കെതിരെ ഹാലിളകി നുണ പ്രചാരണം നടത്തിയ അഭിനവ പത്ര പ്രവർത്തകർക്ക് മറുപടി എന്ന നിലയിൽ ആയിരുന്നു ഞാൻ കോളം ആരംഭിച്ചത്. എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ വിമർശകർ പൂർണ്ണമായും നിശബ്ദരായത് ഈ പരമ്പര തുടരാൻ എനിക്ക് ധാർമ്മികമായ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത്തരം ഒരു പ്രഭാഷണം തീർത്തും അരോചകമായി തുടങ്ങിയെന്ന് ചിലർ പറയുകയും ചെയ്തതോടെ രണ്ട് ദിവസം ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ ഒരുപാട് കാര്യങ്ങൾ പറയാൻ തുനിഞ്ഞ ശേഷം പെട്ടന്ന് നിർത്തുന്നതിൽ ഒരു ദുരൂഹത തോന്നും എന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാൽ ഞാൻ രണ്ടോ മൂന്നോ ദിവസം കൂടി കുറിപ്പ് തുടരുകയാണ്.
സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നു, ചാരിറ്റി ഫണ്ട് പിരിച്ച് പണം തട്ടിക്കുന്നു, യുകെയിലെ ചില പ്രമുഖരിൽ നിന്നും പണം കൈപ്പറ്റി എന്നിവയൊക്കെയാണ് പ്രധാന ആരോപണങ്ങൾ. ഈ ആരോപണങ്ങൾക്ക് ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത്. വിവരങ്ങൾ അറിയാൻ കഷ്ടപ്പെട്ടിരുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ നൽകിയായിരുന്നു ബ്രിട്ടീഷ് മലയാളിയുടെ തുടക്കം. ഇമിഗ്രേഷൻ നിയമ പരിഷ്കരണം മാറ്റാൻ നടത്തിയ ഇടപെടലും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഒരു വർഷം തികയും മുൻപ് യുകെയിലെ മലയാളി അസ്സോസിയേഷനുകളെ ഒരു കുടക്കീഴിൽ ആക്കാൻ വേണ്ടി ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ യുക്മ എന്നൊരു സംഘടന ആരംഭിച്ചിരുന്നു. യുക്മ എന്ന സംഘടന യുകെയിൽ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനകളിൽ ഒന്നായി മാറി. പൂർണ്ണമായും ജനാധിപത്യക്രമത്തിലൂടെ സ്ഥാപിച്ച യുക്മയുടെ നേതാക്കൾ ബ്രിട്ടീഷ് മലയാളിയെ തള്ളിപ്പറഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് പിൽക്കാല ചരിത്രം.
ഓരോ വർഷവും ഓരോ പുതിയ സംഭവങ്ങളുമായി യുകെയിലെ മലയാളികൾക്കിടയിലെ സ്വാധീനം ബ്രിട്ടീഷ് മലയാളി നിലനിർത്തി വരികയാണ്. മറുനാടൻ മലയാളി തികഞ്ഞ പ്രൊഫഷണലിസത്തോടെ ഒരു സമ്പൂർണ്ണ പത്രം ആയി മാറിയിട്ടും ബ്രിട്ടീഷ് മലയാളിയുടെ പ്രാധാന്യത്തിന് കുറവ് വന്നില്ല. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് മലയാളി അസ്സോസിയേഷൻസ് തുടങ്ങിയവ തുടർന്നുണ്ടായ വിജയങ്ങളുടെ നേർ അടയാളങ്ങൾ ആണ്. ഇവ ഓരോന്നിനെക്കുറിച്ചും പറയാൻ തുനിയുന്നില്ലെങ്കിലും കൗതുകത്തോടെ എന്റെ കുറിപ്പ് വായിക്കുന്നവർക്ക് വേണ്ടി ചിലത് പറാതിരിക്കാൻ സാധ്യമല്ല. യുകെയിലെ മലയാളികൾക്കിടയിലെ തട്ടിപ്പും വെട്ടിപ്പും ഒക്കെയാണ് ബ്രിട്ടീഷ് മലയാളിയുടെ പ്രധാന വാർത്തകൾ എങ്കിലും നല്ല കാര്യങ്ങൽ ചെയ്ത് ശ്രദ്ധ നേടിയവരെ സ്മരിക്കാൻ ഞങ്ങൾ എപ്പോഴും ബാധ്യസ്ഥരായിരുന്നു. യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.മുൻപ് കേരളത്തിൽ പത്ര പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന കെആർ ഷൈജുമോൻ എന്ന യുവ പത്രപ്രവർത്തകൻ ബ്രിട്ടീഷ് മലയാളിയുടെ റെസിഡന്റ് എഡിറ്ററായി ചുമതല ഏറ്റതോടെ ഇത്തരം ധാരാളം മാതൃകകൾ ഞങ്ങൾ വാർത്ത ആക്കി. നാട്ടിൽ നിന്നും ഭാര്യയോടൊപ്പം യുകെയിൽ എത്തിയ ഒരു കൃഷിക്കാരൻ യുകെയിലും കൃഷി തുടങ്ങിയ വാർത്ത അനേകം മലയാളികളെ ആണ് പാർട്ട് ടൈം കൃഷിക്കാരാക്കി മാറ്റിയത്. യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.
യുകെയിലെ മലയാളികൾക്കിടയിൽ നടക്കുന്ന മതത്തിന്റെ പേരിൽ അല്ലാത്ത ഏറ്റവും വലിയ സാംസ്കാരിക സംഗമം ആണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്. പോയ വർഷം യുകെയിലെ മലയാളികൾക്കിടയിൽ ഏറ്റവും അധികം സ്വാധീനം ഉറപ്പിച്ച അഞ്ച് പേരെ വീതം നാല് വിഭാഗങ്ങളിലായി തിരഞ്ഞെടുത്തു വോട്ടിങ് നടത്തിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ന്യൂസ് പേഴ്സൺ, നേഴ്സ്, യങ്ങ് ടാലന്റ് അസ്സോസിയേഷൻ എന്നിങ്ങനെ നാല് വിഭാഗത്തിലാണ് പ്രഗൽഭരെ കണ്ടെത്തുന്നത്. ഇങ്ങനെ ഫൈനലിൽ കടന്ന് കൂടുന്ന 20 പേരെക്കുറിച്ചും വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു വോട്ടിങ് നടത്തി ഏറ്റവും അധികം വോട്ട് നേടുന്നവരെ ജേതാക്കളായി പ്രഖ്യാപിക്കുകയാണ് രീതി. കഴിഞ്ഞ മേയിൽ ലണ്ടനിൽ വച്ച് ബ്രിട്ടീഷ് മലയാളി നടത്തിയത് നാലാമത്തെ അവാർഡ് നൈറ്റ് ആയിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പൂർണ്ണമായും സൗജന്യമായി പ്രവേശനം നൽകുന്ന ഒരു സാംസ്കാരിക ദിനമാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്, രാവിലെ 11 മുതൽ രാത്രി ഒൻപത് വരെ ഒട്ടേറെ പരിപാടികൾ അരങ്ങേറും.
യുകെയിലെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷയിൽ സായിപ്പൻ കുഞ്ഞുങ്ങളെ തോല്പിച്ച് ഉന്നത വിജയം നേടുന്ന കുരുന്നുകളും വാർത്തയുടെ കാരണക്കാരായി മാറി. ഇങ്ങനെ ശ്രദ്ധേയമായ പ്രവർത്തികൾ ചെയ്യുന്നവരെ ആദരിക്കാൻ ഒരു അവാർഡ് ഏർപ്പെടുത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഷൈജുമോൻ തന്നെ ആയിരുന്നു. സാം തിരുവാതിൽ എന്ന കോഴഞ്ചേരിക്കാരൻ ഇതൊരു സങ്കല്പമായി മാറ്റിയപ്പോൾ പിറന്നതാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്.ജേതാക്കൾക്കും ഫൈനലിസ്റ്റുകൾക്കും അവാർഡ് വിതരണം ചെയ്യാനുള്ള പരിപാടിയോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് നടത്തുക. യുകെയിലെ ഏറ്റവും പ്രതിഭയുള്ളവർക്ക് മികച്ച സ്റ്റേജിൽ അവസരം നൽകുന്നത് വഴി സൗജന്യമായാണ് ഇവർ പരിപാടി നടത്തുന്നത്. രണ്ടാമത്തെ അവാർഡ് നൈറ്റ് മുതൽ ഈ പരിപാടിയോടൊപ്പം മിസ് കേരള യൂറോപ്പ് എന്ന പേരിലും മലയാളി മങ്ക എന്ന പേരിലും ഓരോ മത്സരങ്ങൾ കൂടി നടത്താൻ ആരംഭിച്ചു. യുകെയിലെ മലയാളികളായ അവിവാഹിതരായ പെൺകുട്ടികൾക്ക് വേണ്ടി മിസ്സ് കേരളയും വിവാഹം കഴിച്ച വീട്ടമ്മമാർക്ക് വേണ്ടി മലയാളി മങ്കയും മത്സരം നടത്തുക. യുകെയിലെ മലയാളി സ്ത്രീകൾക്ക് അവസരം ഒരുക്കുക എന്നതും അവാർഡ് നൈറ്റിലേക്ക് ആളെ ആകർഷിക്കും എന്നതുമാണ് ഇതിന്റെ ഉദ്ദേശം. ഇതിന്റെ നടത്തിപ്പിന്റെ ചുമതല സ്തീകൾക്ക് മാത്രമാണ്. ഇന്നേ വരെ ഒരു പേരുദോഷവും കേൾപ്പിക്കാതെ അതീവ ശ്രദ്ധയോടെയാണ് ഇത് നടത്തുന്നത്. അവാർഡ് നൈറ്റിന് വേണ്ടി ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ പ്രമുഖരും ചേർന്ന് ഒരു പ്രത്യേക കമ്മറ്റി തന്നെ പ്രവർത്തിക്കുന്നത് കൊണ്ട് ഒരു കാര്യവും ഞാൻ അറിയുക പോലുമില്ല.
ഒന്നുമില്ലായ്മയിൽ നിന്നും വാർത്ത ഉണ്ടാക്കാൻ വിദഗ്ധരായവർ സ്വാഭാവികമായും ഈ സൗന്ദര്യമത്സരത്തിന്റെ നെഗറ്റീവ് പബ്ലിസിറ്റി സാധ്യത ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ്. അവരുടെ ലക്ഷ്യം വ്യക്തമാണ്. എന്തോ ആരോപണം ഉണ്ട് എന്നൊരു തോന്നൽ ഉണ്ടാക്കി പരമാവധി ആളുകളെ അകറ്റി നിർത്തുകയാണ്. ഈ ദുഷ്പ്രചരണം കഴിഞ്ഞ വർഷത്തെ മത്സരത്തെ കാര്യമായി ബാധിച്ചിരുന്നു എന്നു പറയാതെ വയ്യ.
മാഞ്ചസ്റ്ററിൽ വച്ച് 2012 ൽ നടത്തിയ അവാർഡ് നൈറ്റിൽ ആണ് ആദ്യമായി മിസ്സ് കേരള യൂറപ്പ് മത്സരം നടത്തിയത്. ഒന്നാമതെത്തിയവർക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഓഡീഷനിൽ പങ്കെടുക്കാനും അവസരം നൽകുമെന് പറഞ്ഞിരുന്നു. എന്നാൽ വിജയിച്ചവരോ തോറ്റവരോ ഒന്നും താല്പര്യം കാണിച്ച് എത്തിയില്ല. ലെസ്റ്ററിൽ വച്ച് നടന്ന അവാർഡ് നൈറ്റിൽ അതിഥിയായി എത്തിയ പ്രശസ്ത നിർമ്മാതാവ് ലസ്റ്റിൻ സ്റ്റീഫൻ താല്പര്യം ഉള്ളവരെ പരിഗണിക്കാം എന്ന് പറഞ്ഞതാണ്. എന്നാൽ ആരും താല്പര്യം കാട്ടിയില്ല എന്നതാണ് സത്യം. ഈ വർഷം ഞങ്ങളുടെ മുഖ്യാതിഥിയായി നടൻ മധു ആയിരുന്നു. പാരക്കാരെ പേടിച്ച് പരിപാടി നടക്കുന്ന അന്ന് വരെ വിശിഷ്ടാതിഥിയുടെ പേര് വെളിയിൽ പറയാൻ കഴിയില്ല എന്നത് മാത്രമാണ് ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ഈ വർഷത്തെ അവാർഡ് നൈറ്റിന് വിശിഷ്ടാതിഥിയായി എത്തുമെന്ന് ഏറ്റിരുന്നത് പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു. ഞാൻ തട്ടിപ്പുകാരൻ ആണ്, പങ്കെടുക്കരുതെന്ന് നിരവധി പേർ ജിത്തുവിനെ വിളിച്ച് പറഞ്ഞു എന്ന് ജിത്തു പറയുന്നു. വിസ പ്രൊസസ്സിംഗിൽ കാലതാമസം വന്നതുകൊണ്ട് ജിത്തുവിനെ യു കെയിലേക്ക് കൊണ്ട് പോകാൻ സാധിച്ചില്ല. ജിത്തുവിന്റെ പേര് ആളുകൂട്ടാൻ വേണ്ടി മനപ്പൂർവ്വം പ്രചരിപ്പിച്ചതാണ് എന്നാണ് തുടർന്ന് പലരും ജിത്തുവിനോട് പറഞ്ഞത്. ഇത് ഒരു പരിധിവരെ ജിത്തു വിശ്വസിച്ചിരിക്കുന്നു എന്നാണ് ജിത്തുവിനെ ഏർപ്പാടാക്കിത്തന്ന എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്.
യു കെയിലെ സാധാരണക്കാരായ ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് മാത്രം ഇതെക്കുറിച്ചൊന്നും യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് അവർ ബ്രിട്ടീഷ് മലയാളി മുൻപോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങൾക്കും പൂർണ്ണ പിന്തുണ നല്കുന്നത്. ഓരോ അവാർഡ് നൈറ്റിലും ധാരാളം അപേക്ഷകർ ഉണ്ട്. കുറഞ്ഞത് 3000 പേർ എങ്കിലും പങ്കെടുക്കുന്ന വലിയ പരിപാടിയായി ഇത് മാറുന്നു. എങ്കിലും ഈ ആരോപണങ്ങൾ ഒക്കെ ശരിയാണ് എന്ന് വിശ്വസിക്കുന്ന അനേകം പേർ ഉണ്ടാവും എന്നതാണ് ദാരുണമായ കാര്യം. എല്ലാ വിജയത്തിന്റെയും പിന്നിൽ ഇത്തരം ചില കയ്പ്പുനീര് കൂടി ഉണ്ടാവും എന്ന് ഓർക്കുമ്പോൾ അതൊക്കെ വിസ്മരിക്കുന്നു എന്ന് മാത്രം.
ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? നാളെ വായിക്കാം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്