ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?
ഷാജൻ സ്കറിയ
തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി അവശേഷിക്കുന്നത് ഈ പരമ്പരയിലേക്ക് എന്നെ തള്ളിവിട്ട മാതൃഭൂമി ന്യൂസ് ലേഖകൻ മാർഷൽ സെബാസ്റ്റ്യന്റെ രണ്ട് ആരോപണങ്ങൾ മാത്രമാണ്: 'സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. അങ്ങേക്ക് പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്ക്ലബ് പ്രസിഡണ്ട് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്.' ഇതായിരുന്നു മാർഷലിന്റെ തിയറി.
ഈ രണ്ട് കാര്യങ്ങളും പൂർണ്ണമായും അസത്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. അർദ്ധസത്യത്തെ പ്രസ്സ് ക്ലബ്ബ് വിവാദവുമായി കൂട്ടിമുട്ടിച്ചതിന്റെ ക്രെഡിറ്റ് നല്കേണ്ടത് എന്റെ സഹപാഠിയും മലയാള മനോരമയുടെ തിരുവനന്തപുരം ലേഖകനുമായ ജയൻ മേനോനാണ്. ഇതുപത് കൊല്ലം മുൻപ് ഞങ്ങൾ ഒരുമിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്നും ജേർണലിസം പഠിച്ചതാണ്. ജയന്റെ പിതാവ് മനോരമയുടെ അന്നത്തെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററും പ്രഗത്ഭനായ പത്രപ്രവർത്തകനുമായ പി അരവിന്ദാക്ഷൻ സാർ ആയിരുന്നതിനാലും മനോരമയ്ക്ക് കുടുംബസ്നേഹം കൂടുതൽ ഉള്ളതിനാലും ജയൻ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മനോരമ ലേഖകൻ ആയി. എന്നാൽ അരവിന്ദാക്ഷൻ സർ എന്ന മഹാനായ പത്രക്കാരന്റെ വിശ്വാസ്യതയുടെ ഒരു ശതമാനം പോലും മകന് ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വാർത്ത ചോർത്തലിലൂടെ ജയൻ.
ഒരു വൈദികന് കുമ്പസാര രഹസ്യം എന്നതുപോലെ ആയിരിക്കണം ഒരു നല്ല മാദ്ധ്യമപ്രവർത്തകന് വാർത്താ സോഴ്സുകളുടെ സ്വകാര്യത സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുഹൃത്ത് എന്ന നിലയിലും സഹപാഠി എന്ന നിലയിലും ജയന് ചില വാർത്തകളുടെയെങ്കിലും സൂചന നൽകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിവാദം പൊട്ടിപ്പുറപ്പെട്ട ഉടൻ എന്നെ വിളിച്ച് ജയൻ പറഞ്ഞത്; 'നീ പറഞ്ഞ് തന്ന വാർത്തകളുടെ എല്ലാം വിവരങ്ങൾ ഞാൻ പരസ്യപ്പെടുത്തും എന്നാണ്. അതിന്റെ ഭാഗമായി ജയൻ നടത്തിയ ആദ്യ ലീക്ക് ആയിരുന്നു എന്റെ ഭാര്യകൂടിയായ അത്ലറ്റ് ബോബി അലോഷ്യസിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതു വഴി ചെയ്തത്. ബോബിയെ അനാവശ്യമായി ഇതിൽ വലിച്ചിഴച്ച ശേഷം സംസാരിച്ചപ്പോൾ ജയൻ പറഞ്ഞത് ഇതൊരു തുടക്കം മാത്രമാണ് നിന്റെ പത്രം പൂട്ടിക്കും വരെ ഞങ്ങൾ 392 പേരും ഒരുമിച്ച് ഉണ്ടാകും എന്നാണ്(തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ 392 അംഗങ്ങളാണുള്ളത്. എന്നാൽ ഇവരിൽ അനേകം പേർ എന്നെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നത് മറ്റൊരു വസ്തുത).
ബോബി അലോഷ്യസ് എന്ന അത്ലറ്റിനെ ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാളാണ് ജയൻ. 14 വർഷം മുമ്പ് ഞാൻ ദീപികയിൽ ജോലി ചെയ്യുമ്പോൾ ബോബിയുടെയും എന്റെയും വിവാഹ വാർത്ത ദീപികയിൽ വരുന്നതിന് മുമ്പ് മനോരമയിൽ എഴുതിയത് ജയൻ ആയിരുന്നു. മറ്റ് പലരെയും പോലെ വാർത്തകൾക്കു വേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ ബോബി ആരുടെയും പിന്നാലെ പോകാറില്ലെന്നും അതുകൊണ്ട് മാത്രമാണ് അർജുന അവാർഡിന് ഏറ്റവും അർഹത ഉണ്ടായിട്ടും ബോബിക്ക് ഇത് ലഭിക്കാത്തതെന്നും ഏറ്റവും നന്നായി അറിയാവുന്ന പത്രപ്രവർത്തകരിൽ ഒരാൾ കൂടിയാണ് ജയൻ. ബോബിയുമായി ബന്ധപ്പെട്ട വാർത്തകൾ പോലും ഞാൻ അറിയിച്ചിരുന്നത് ബോബിക്ക് ചെയ്യുന്ന എന്തോ ഒരു സഹായമായാണ് ജയൻ കരുതിയിരുന്നത് എന്ന് കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ മാത്രമാണ് എനിക്ക് ബോധ്യമായത്. ബോബിയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് എനിക്ക് ഇഷ്ടമാണെന്നത് സമ്മതിക്കുമ്പോൾത്തന്നെ ഇത്തരം വാർത്തകളിൽ ഒട്ടും ആവേശം കൊള്ളുന്ന വ്യക്തിയല്ല ബോബിയെന്ന് ജയൻ അറിഞ്ഞിരിക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.
ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.കഴിഞ്ഞ വർഷം സ്പോർട്സ് കൗൺസിലിൽ നിന്നും ബോബി രാജിവച്ച വാർത്ത പ്രസിദ്ധീകരിച്ചത് ജയൻ തന്നെയായിരുന്നു. മനോരമ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് സർവ്വ ചാനലുകളും ബോബിയെത്തേടി എത്തിയിരുന്നു. അവധിയെടുത്ത് മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടു വേറൊരു വീട്ടിൽ പോയിരുന്നാണ് ബോബി അതൊഴിവാക്കിയത്. ഇതൊക്കെ അറിയാവുന്ന ജയൻ ബോബിയെക്കുറിച്ച് ഇങ്ങനെ ധരിച്ചു എന്നത് ലജ്ജാവഹമായിത്തന്നെ കരുതട്ടെ. ഇത്തവണത്തെ അർജുന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ജയന് ഞാനൊരു ടെസ്റ്റ് അയച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ അർഹത ഉണ്ടായിട്ടും അർജുന അവാർഡ് ലഭിക്കാത്ത ഏക കേരളാ അത്ലറ്റായി ബോബി മാറിയെന്നും ഈ സമയത്തൊരു വാർത്തയ്ക്ക് സാധ്യത ഇല്ലേ എന്നും ചോദിച്ചൊരു ടെക്സ്റ്റായിരുന്നു അത്. ഈ ടെക്സ്റ്റ് തലസ്ഥാനത്തെ പത്രക്കാർക്ക് ഫോർവേഡ് ചെയ്ത് കൊടുത്താണ് ബോബിക്ക് അർജുന അവാർഡിനു ശുപാർശ ചെയ്യാത്തതിന്റെ പേരിലാണ് ഞാൻ പ്രസ്സ്ക്ലബ്ബിനോട് വാശി തീർക്കുന്നത് എന്ന കഥ ജയൻ മേനോൻ രൂപം നൽകിയത്.
ജയനു താല്പര്യം ഉണ്ടെങ്കിൽ ഒരു വാർത്ത ആക്കട്ടെ എന്നു ചിന്തിച്ചുകൊണ്ട് മാത്രമാണ് ഞാൻ ഫോൺ വിളിക്കുകപോലും ചെയ്യാതെ ഒരു ടെക്സ്റ്റ് മെസ്സേജിൽ അവസാനിപ്പിച്ചത്. ഇത് വാർത്തയായി വരണം എന്നെനിക്ക് ആഗ്രഹം ഉണ്ടെന്നായിരുന്നെങ്കിൽ മനോരമയിൽ ജയനേക്കാൾ സ്വാധീനമുള്ള മറ്റു പലരേയും വിളിച്ച് പറഞ്ഞ് എനിക്ക് ചെയ്യിക്കാൻ സാധിക്കുമായിരുന്നു എന്ന് ജയന് അറിയാത്തതല്ല. ഇങ്ങനെയൊരു വാർത്ത വരണമെന്ന് ബോബി ആഗ്രഹിച്ചിരുന്നെങ്കിൽ അതെഴുതാനുള്ള ധാർമ്മികത പുലർത്തുന്നവ തന്നെയാണ് കേരളത്തിലെ ഏതു പത്രവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ നടത്തിയ അധാർമ്മികമായ ഈ കള്ളപ്രചാരണം മലയാള മനോരമയിലെ ഒരു പത്രപ്രവർത്തകന് ചേർന്നതാണോ അല്ലെങ്കിൽ പി.അരവിന്ദാക്ഷന്റെ മകനു ചേർന്നതാണോ എന്ന് ജയൻ മേനോൻ അണ് ചിന്തിക്കേണ്ടത്. താൻ മനോരമയിൽ എഴുതുന്ന റിപ്പോർട്ടുകളാണ് അർജുന അവാർഡിന്റെ ആധാരം എന്ന് ജയൻ ചിന്തിച്ചാൽ ഞാൻ തർക്കിക്കാൻ ഇല്ല.
ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ.എന്നാലും ഞാൻ ചോദിച്ചോട്ടേ ജയൻ, ബോബി അലോഷ്യസിന് അർജുന അവാർഡിനു എന്തു യോഗ്യതക്കുറവാണ് അങ്ങ് കാണുന്നത്? ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനവും ഒളിമ്പിക്സിൽ പങ്കാളിത്തവും 19 വർഷം തുടർച്ചയായി ദേശീയ റിക്കോർഡും സൂക്ഷിച്ച അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വേറൊരു കായികതാരത്തെ ജയൻ ചൂണ്ടി കാണിച്ചു തരുമോ? കരയാനും കാലിൽ പിടിക്കാനും സ്വാധീനിക്കാനും മിടുക്കും ആത്മാഭിമാനം ഇല്ലായ്മയും ഉള്ള ചിലർ കുറുക്കു വഴിയിലൂടെ അർജുന അവാർഡ് വാങ്ങിയിട്ടുണ്ടാകും. എന്നാൽ ഇതു അത്തരത്തിൽ നേടിയെടുക്കേണ്ടത് അല്ല എന്ന് ഉറച്ച് വിശ്വസിച്ച് അന്തസ്സായി മിണ്ടാതിരിക്കുന്നു എന്നതുകൊണ്ട് ബോബിയെ തീരെ അനർഹയായി കരുതരുതെന്ന് ഒരു സ്പോർട്സ് ലേഖകൻ എന്ന നിലയിൽ അങ്ങയോട് ഞാൻ അപേക്ഷിക്കട്ടെ. അല്ലെങ്കിൽ ബോബിയെക്കാൾ അർഹതയുള്ള ഇതുവരെ അർജുന അവാർഡ് ലഭിച്ചിട്ടില്ലാത്ത ഒരു താരത്തിന്റെ പേര് ജയൻ പറയുമോ? ബോബിയെക്കാൾ അർഹത കുറഞ്ഞ അർജ്ജുന അവാർഡ് ലഭിച്ച അനേകരുടെ പേരുകൾ ഞാൻ ചൂണ്ടിക്കാട്ടാം.
അല്ലെങ്കിൽ വേണ്ട, ഈ വർഷം അർജുന ലഭിച്ച പലരുടെയും പ്രകടനം ജയൻ ഒന്നു പരിശോധിച്ചു നോക്കൂ. എന്നിട്ട് അനർഹയാണെന്ന് ജയൻ വിശ്വസിക്കുന്ന ബോബിയുടെ 18 വർഷത്തെ പ്രകടനങ്ങളും വിലയിരുത്തി നോക്കുക. അപ്പോൾ സ്വയം ഉത്തരം കണ്ടെത്താൻ കഴിയും. എനിക്ക് കിട്ടിയില്ലേയെന്ന് നിലവിളിച്ചുകൊണ്ട് നടക്കുന്നത് ബോബിയുടെ ശീലം അല്ലാത്തതുകൊണ്ട് മാത്രമാണ് ഇത് വിവാദം ആകാത്തത്. ബോബിക്ക് അർജുന കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളായിട്ടുകൂടി ഞാൻ ഇതിന്റെ പിന്നാലെ നടക്കാത്തത് ബോബിയുടെ രീതി ഇതല്ലാത്തതുകൊണ്ടാണ്. ഇക്കാര്യം ഒന്നും ജയന് അറിയില്ലെങ്കിൽ മനോരമയുടെ സ്പോർട്സ് പേജിന്റെ ചുമതലയുള്ള കെഎൻആർ നമ്പൂതിരിയോട് ചോദിച്ചു നോക്കുക. കേരളത്തിലെ ഏറ്റവും അനുഭവസമ്പന്നനായ നമ്പൂതിരി സാർ പറഞ്ഞ് തരും.
ഇനി മാർഷൽ പറയുന്ന രണ്ടാമത്ത ആരോപണം കൂടി പരിശോധിക്കാം. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ അദ്ധ്യാപകൻ ആകാനുള്ള മോഹം അന്നത്തെ പ്രസ്ക്ലബ്ബ് പ്രസിഡന്റ് തല്ലിക്കെടുത്തിയതിന്റെ വാശി കൂടി എനിക്കുണ്ട് എന്നതാണ് അത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ് എന്നെനിക്കറിയില്ല. എന്തായാലും അന്നത്തെ പ്രസിഡന്റ് ആയിരുന്ന പ്രദീപ് പിള്ളയോ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന എസ് രാധാകൃഷ്ണനോ ഇത്തരം അൽപ്പത്തരം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിന്റെ പിന്നിലെ കഥകൂടി പറയാം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് നാലു വർഷം മുമ്പ് ഞാൻ താമസം മാറ്റിയ സമയത്ത് അന്നത്തെ പ്രസ്സ്ക്ലബ്ബിലെ ജേർണലിസം ഡയറക്ടർ ആയിരുന്ന എൻആർഎസ് ബാബു സാറിനെ യാദൃശ്ചികമായി കാണുകയുണ്ടായി. എന്റെ അദ്ധ്യാപകനും ഞാൻ കൊതിയോടെ ആരാധിച്ചിരുന്ന പത്രപ്രവർത്തകനുമാണ് എൻആർഎസ് ബാബു സാർ. കോട്ടയത്തെ മംഗളം ജേർണലിസം സ്കൂളിൽ ഞാൻ നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചപ്പോൾ സാറാണു പറഞ്ഞത് തിരുവനന്തപുരത്ത് ഞങ്ങൾ ഒരു അദ്ധ്യാപകനെ നോക്കുന്നുണ്ട് രണ്ടുമാസം കഴിഞ്ഞുവരാൻ.
അദ്ധ്യാപനത്തോട് എനിക്ക് വലിയ മമത ഉള്ളതുകൊണ്ടും നവമാദ്ധ്യമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കാനുള്ള എന്റെ അർഹതയിൽ എനിക്ക് സംശയമില്ലാത്തതുകൊണ്ടും സാർ പറഞ്ഞത് അനുസരിച്ച് ഞാൻ ഒരിക്കൽ പ്രസ് ക്ലബ്ബിൽ ചെന്നു. എന്നാൽ പ്രസ്സ്ക്ലബ്ബിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് എൻ ആർഎസ്ബാബു സാർ ആ സമയത്ത് ഡയറക്ടർ സ്ഥാനത്തുനിന്നും മാറിയിരുന്നു. പകരം ചുമതലയേറ്റ എസ് രാധാകൃഷ്ണനേയും അന്നത്തെ പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ളയേയും ഞാൻ ചെന്നു കണ്ട് ബാബുസാർ പറഞ്ഞ കാര്യം പറയുകയായിരുന്നു. വിവരം അറിയിക്കാം എന്നവർ പറഞ്ഞതോടെ ഞാൻ മടങ്ങി. വിവരം അവർ അറിയിക്കുകയോ ഞാൻ വിവരം തേടി പോവുകയോ ചെയ്തില്ല എന്നതാണ് സത്യം. അതാണ് ഇപ്പോൾ പ്രസ്ക്ലബ്ബിലെ അദ്ധ്യാപകൻ ആകാനുള്ള മോഹം തകർത്തതിന്റെ വിദ്വേഷം എന്ന തിയറിയുടെ കാരണമായി മാറിയിരിക്കുന്നത്. ന്യായമായ യോഗ്യതകളുള്ള ഒരാൾ എന്ന നിലയിൽ അദ്ധ്യാപകൻ ആകാൻ മോഹിച്ചതും അതേക്കുറിച്ച് തിരക്കിയതും എങ്ങനെയാണ് വലിയ പാപമായി മാറിയതെന്ന് എനിക്കിതുവരെ മനസ്സിലായില്ല. അതായിരുന്നു വാശിയെങ്കിൽ നാല് കൊല്ലം മുമ്പ് ഇതേക്കുറിച്ച് എനിക്കെഴുതാമായിരുന്നല്ലോ? ഒരു മാദ്ധ്യമ പ്രവർത്തക ഈ വിവരം പറഞ്ഞപ്പോൾ ഗുണ്ടാസംഘത്തെ പോലെ നിങ്ങളിൽ ചിലർ നടത്തിയ ആക്രമണത്തോടുള്ള എതിർപ്പായി മാത്രമാണ് ഈ വിഷയത്തിൽ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പലതവണ വ്യക്തമാക്കിയതാണ്. എന്തായാലും ഈ ചർച്ചയിലൂടെ പ്രസ് ക്ലബ്ബിൽ ബാറുണ്ട് എന്ന് സമ്മതിച്ച് തന്നതിന് നന്ദി.
(ഈ ലേഖന പരമ്പര നാളെ അവസാനിക്കും)
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്