ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്നേഹപൂർവ്വം ചില കാര്യങ്ങൾ
ഷാജൻ സ്കറിയ
ഈ കുറിപ്പെഴുതാൻ തുടങ്ങുന്നതിന് മുൻപ് എനിക്കേറ്റവും പ്രിയപ്പെട്ട പത്ര പ്രവർത്തകരിൽ ഒരാൾ വിളിച്ചു. നിങ്ങൾ എന്തിനാണ് ഷാജൻ, ഇങ്ങനെ ആത്മപീഡനം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തിൽ ഇതൊരു ആത്മ പീഡനം തന്നെയാണ്. ഒരു പത്രപ്രവർത്തകൻ ആണ് എന്ന് അഭിമാനത്തോടെ എപ്പോഴും പറയുന്ന ഞാൻ എന്റെ സഹപ്രവർത്തകരുമായി യുദ്ധം ചെയ്യുന്നത് അനീതിയാണ് എന്നറിയാം. ഒരു ധാർമ്മിക പോരാട്ടം എന്ന നിലയിൽ ഇതിനെ ഏറ്റെടുക്കാൻ ഞാൻ ഒരു മദ്യ വിരുദ്ധൻ പോലും അല്ല. എന്നാൽ ഞാൻ ഒരു തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആണെന്ന് സംഘടിതമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുമ്പോൾ മിണ്ടാതിരുന്നാൽ ചിലരെങ്കിലും തെറ്റിദ്ധരിക്കില്ലെ എന്ന ചോദ്യത്തിന് മുൻപിൽ നിശബ്ദനാകാൻ സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഈ കോളം ഞാൻ ആരംഭിക്കന്നത് ആരോടെങ്കിലും യുദ്ധം ചെയ്യാനോ ആരെയെങ്കിലും വെല്ലു വിളിക്കാനോ അല്ല. പ്രത്യുത സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രം. എന്ന് മാത്രവുമല്ല പത്രക്കാർക്കെതിരെ മറുനാടൻ യുദ്ധം ചെയ്യുന്നു എന്ന് സൂചന ലഭിച്ചപ്പോൾ അനേകം പേരാണ് ദുരന്തജീവിതത്തിന്റെ കഥകളുമായി ഞങ്ങളെ ബന്ധപ്പെട്ടത്. വളരെ കുറച്ച് കച്ചവടക്കാർ മാദ്ധ്യമ പ്രവർത്തകന്റെ വേഷം അണിഞ്ഞ് നടത്തുന്ന കൂട്ടിക്കൊടുപ്പുകളുടെ കഥ പറഞ്ഞ് പത്രക്കാർ എന്ന ഒരു വിഭാഗത്തെ സമൂഹത്തിൽ അവഹേളിക്കാൻ എനിക്ക് താല്പര്യം ഇല്ല. അതേ സമയം വ്യക്തി എന്ന നിലയിലും പത്ര പ്രവർത്തകൻ എന്ന നിലയിലും എന്നെ ആക്രമിക്കുന്നവർക്ക് മറുപടി പറഞ്ഞില്ലെങ്കിൽ അത് മറുനാടൻ മലയാളിയോട് ചെയ്യുന്ന ദ്രോഹം ആകും എന്നത് കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എനിക്കെതിരെ തലസ്ഥാനത്തെ ഒരു വിഭാഗം പത്രപ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങൾക്ക് മറുപടി പറയുക മാത്രമാണ് എന്റെ ലക്ഷ്യം.
മാതൃഭൂമി ചാനൽ ലേഖകൻ വി എസ് മാർഷൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞ് തന്നെ തുടങ്ങാം. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ഇന്നലെ മറുനാടൻ എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ പ്രസ്സ് ക്ലബിനെ കുറിച്ചുള്ള വാക്കുകൾക്ക് ഇനി പ്രത്യേകം മറുപടിയുടെ ആവശ്യം ഇല്ല.
"മിസ്റ്റർ ഷാജൻ, നിങ്ങൾക്കെതിരായ നിരവധി വാർത്തകൾ കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് മെയിലിൽ ലഭിക്കുന്നുണ്ട്. പക്ഷെ ഇന്നുവരെ അത്തരം വാർത്തകൾ പുറത്ത് വിടാതിരുന്നത് തന്നെ പേടിച്ചിട്ടല്ല. ഒരു ഓൺലൈൻ പത്രം നടത്തുന്ന നിങ്ങൾക്കെതിരെ വരുന്ന വാർത്തകൾ നൽകി മുഴുവൻ ഓൺലൈൻ വാർത്തകളെയും മാദ്ധ്യമ പ്രവർത്തകരെയും പൊതു സമൂഹത്തിന് മുന്നിൽ വിശ്വാസ്യതയില്ലാതാക്കരുത് എന്ന് കരുതി മാത്രമാണ്. ഭൂതകാലത്തും വർത്തമാനകാലത്തും താൻ സ്വന്തമാക്കിയ പേരുദോഷം ഞാനായിട്ട് ചാർത്തി തന്നതല്ല. നിങ്ങളുടെ ചെയ്തികൾ മാത്രമാണത്. വന്ന വഴികൾ അത്ര സുതാര്യമല്ലായിരുന്നു എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഒന്നൊന്നായി തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തേണ്ടി വരും" - ഇതായിരുന്നു മാർഷലിന്റെ ഭീഷണി.
ഈ ഭീഷണിക്ക് മുൻപ് മാർഷൽ മറ്റൊരു പ്രസ്താവന കൂടി നടത്തിയിരുന്നു. അതിതായിരുന്നു:
"എന്താണ് പ്രസ്സ് ക്ലബിനോടുള്ള ഷാജൻ സ്കറിയായുടെ കലിപ്പിന് കാരണമെന്ന് തിരക്കി... സ്വന്തം ഭാര്യക്ക് അർജ്ജുന അവാർഡ് കിട്ടാൻ വേണ്ടി മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഏതൊരു ഭർത്താവിനും ശുപാർശ നൽകാം. എന്നാൽ, തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറിയായ സ്പോർട്സ് ലേഖകന് നിങ്ങൾ നൽകിയ ശുപാർശ അദ്ദേഹം ചവറ്റു കൊട്ടയിൽ തട്ടിയെന്ന് കരുതി പ്രസ്സ് ക്ലബിനെതിരെ കള്ളവാർത്ത പടച്ചുവിടാൻ പാടില്ലായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്കായി ഈ വൃത്തികേട് കാണിക്കരുതായിരുന്നു. അങ്ങേക്ക് പ്രസ്സ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനാകണമെന്ന് മോഹമുണ്ടായതും അന്നത്തെ പ്രസ്സ് ക്ലബ് പ്രസിഡന്റ് അത് അനുവദിക്കാതിരുന്നതും മറ്റൊരു കാര്യം. ഈ ദേഷ്യമെല്ലാം അങ്ങ് തീർത്തത് ഇല്ലാത്ത വാർത്ത നൽകിയാണ്. പ്രസ്സ് ക്ലബിൽ അവിടുത്തെ അംഗങ്ങൾ കള്ള് കുടിക്കുന്നത് അത്ര വലിയ ആനക്കാര്യമല്ലെന്ന് മനസ്സിലായതുകൊണ്ടാണ് ആരും ഇത് ഒന്നാം പേജ് വാർത്തയാക്കി അഹങ്കരിക്കാതിരുന്നത്. അങ്ങ് വിദേശ രാജ്യങ്ങളിൽ ഒരുപാട് തട്ടിപ്പു നടത്തിയതായുള്ള വാർത്തകൾ ഒക്കെ കണ്ടു..കൊള്ളാം അങ്ങ് കഴിവുള്ള മാദ്ധ്യമ മുതലാളിയാണ്..ഒരിക്കലും എന്നെ പോലെയുള്ള ഒരു സാദാ പത്രപ്രവർത്തകന് അങ്ങയെ പോലെ മാദ്ധ്യമശിങ്കം ആകാൻ കഴിയില്ല. പക്ഷെ, നാളെയൊരിക്കൽ മൈക്കും പേനയും താഴെ വച്ച് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുമ്പോൾ...ദേ ആ പോകുന്നത് ഒരു കച്ചവടക്കാരനായിരുന്നുവെന്ന് ആരെ കൊണ്ടും പറയിപ്പിക്കില്ല."
ഇത്രയും മാർഷൽ പറയുകയും അത് മറ്റ് സഹ പ്രവർത്തകർ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഈ ലേഖനം പ്രതികരിക്കാതിരുന്നാൽ മറുനാടൻ ടീമിന് തന്നെയും മോശം എന്ന് വിലയിരുത്തപ്പെട്ടതിനാലാണ് ഞാൻ മറുപടിയുമായി രംഗത്ത് വരുന്നത്. പ്രിയപ്പെട്ട മാർഷൽ, എനിക്ക് ഒന്നേ പറയാനുള്ളൂ. ഒരു ഉത്തമ മാദ്ധ്യമ പ്രവർത്തകൻ ഗോസിപ്പുകളുടെ പിന്നാലെ നടക്കേണ്ടയാളല്ല. ആർക്കും ആർക്കെതിരെയും എന്തും പറയാവുന്ന കാലം ആണിത്. പണ്ടൊക്കെ അങ്ങനെ പറയണമെങ്കിൽ നേർക്കുനേർ നിന്ന തെറി വിളിക്കുകയോ ഊമക്കത്ത് എഴുതുകയോ വേണമായിരുന്നു. ഇന്ന് ഫേസ് ബുക്ക് വഴിയും, ഒരു പണിയും ഇല്ലാത്തവർ ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കാൻ തുടങ്ങിയ ഓൺലൈൻ പത്രങ്ങൾ വഴിയും എന്തും പറയാം. എന്നാൽ ഉത്തരവാദിത്വം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തകൻ അത്തരം കെണികളിൽ വീഴില്ല. എന്നാൽ ഈ കേട്ട ഗോസിപ്പുകൾ ഒക്കെയാണ് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകൾക്ക് കാരണമെങ്കിൽ താങ്കളുടെ മുൻപിൽ വാർത്തയായി വരുന്ന സാധാരണക്കാരുടെ അവസ്ഥ എന്താകും?
മാർഷൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് ചുവടെ പറയുന്ന ആരോപണങ്ങൾ ആണ്?
- ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു.
- എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല.
- എന്റെ ഭാര്യക്ക് അർജ്ജുന അവാർഡ് ലഭിക്കാൻ വേണ്ടി ഞാൻ തലസ്ഥാനത്തെ ഒരു മാദ്ധ്യമ പ്രവർത്തകന് നൽകിയ ശുപാർശ അയാൾ തള്ളിക്കളഞ്ഞിട്ട് വാശി തീർക്കാൻ ഞാൻ പ്രസ്സ് ക്ലബിനെതിരെ വാർത്ത എഴുതി.
- പ്രസ്സ് ക്ലബിലെ ജേർണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ദുഃഖമാണ് വാർത്തകൾക്ക് പിന്നിൽ.
- വിദേശത്തും സ്വദേശത്തുമായി ഞാൻ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
മാർഷലിന്റെ ആരോപണം കൂടാതെ മറ്റ് ചില മാദ്ധ്യമ പ്രവർത്തകനും ആരോപണങ്ങളുമായി രംഗത്തുണ്ട്. അതിൽ ചിലത് ചുവടെ കൊടുക്കുന്നു.
- ജോബി ജോർജ് എന്നൊരു തട്ടിപ്പുകാരനിൽ നിന്നും ഞാൻ വാർത്ത നൽകാതിരിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി.
- സൗന്ദര്യ മത്സരങ്ങൾ നടത്തി സിനിമ വാഗ്ദാനം നൽകി പെൺകുട്ടികളെ വശീകരിക്കുന്നു.
- ചാരിറ്റി എന്ന പേരിൽ പണപ്പിരിവ് നടത്തുന്നു.
- ഒരു അനാഥാലയത്തിന് വേണ്ടി ചാരിറ്റി എന്ന പേരിൽ പണം പിരിച്ച് ഞാൻ ഉപജീവനം നടത്തി.
- ഡെന്മാർക്കിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ എന്ന് പറഞ്ഞ് യുകെയിലെ ഒരു റുക്രൂട്ട്മെന്റ് ഏജന്റിൽ നിന്നും 35 ലക്ഷം കൈക്കൂലി വാങ്ങി.
- യുകെയിലെ മാന്യനായ ഒരു കോൺഗ്രസ്സ് നേതാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് അയാളുടെ കച്ചവടം പൂട്ടിച്ചു.
ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഏഴ് വർഷം മുൻപ് ഞാൻ ആദ്യ ഓൺലൈൻ പോർട്ടൽ തുടങ്ങിയപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന ആരോപണങ്ങളെ സാധാരണഗതിക്ക് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകി എന്റെ വിലപിടിപ്പേറിയ സമയം വൃഥാവിൽ ആക്കുന്നതിനോട് ഞാൻ ഒരു തരത്തിലും യോജിച്ചിട്ടില്ലായിരുന്നു. എന്നു മാത്രമല്ല ഇത്തരം ആരോപണങ്ങൾ ഇതുവരെ ഉയർത്തിയിരുന്നത് തട്ടിപ്പുകാരും വെട്ടിപ്പുകാരും ആയിരുന്നു എന്നത് കൊണ്ട് തന്നെ ആ ആരോപണങ്ങൾ സ്വയം ഇല്ലാതാവുക ആയിരുന്നു. എന്നാൽ കേരളത്തിലെ അറിയപ്പെടുന്ന പത്ര ലേഖകർ ഇത് പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ മറുപടി പറഞ്ഞേ മതിയാവൂ എന്നാണ് ഞാൻ കരുതുന്നത്. രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും ഒക്കെ ചേർന്ന ഒരു മാഫിയ ആയി പ്രവർത്തിക്കുന്ന കേരളത്തിൽ മറുനാടൻ ഒരു ആശ്വാസം ആണെന്ന് കരുതുന്ന അനേകായിരം ജനങ്ങൾ ഉണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ഓരോന്നിനും മറുപടി നൽകുന്നത്.
ഈ ആരോപണങ്ങളെക്കുറിച്ച് വിശദമായി തന്നെ മറുപടി നൽകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. വരും ദിവസങ്ങളിൽ ഓരോ വിഷയത്തെക്കുറിച്ചും എഴുതുന്നതാണ്. എന്നാൽ കൃത്യം മറുപടി ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉണ്ട്. ഭൂതകാലത്തും വർത്തമാനകാലത്തും ഞാൻ ഏറെ പേരുദോഷം കേൾപ്പിച്ചിരിക്കുന്നു എന്നും എന്റെ വഴികൾ ഒന്നും സുതാര്യമായിരുന്നില്ല എന്നുമുള്ള ആരോപണങ്ങൾ ആണിത്. പ്രിയ മാർഷൽ, താങ്കൾക്ക് തെറ്റ് പറ്റി എന്ന് പറയുന്നതിൽ എനിക്ക് നിരാശയുണ്ട്. സത്യത്തിന്റെ വഴിയിലൂടെ അല്ലാതെ ഞാൻ നടന്ന എന്തെങ്കിലും ഒരു കാര്യം നിങ്ങൾക്ക് തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ പറയുന്നത് ഞാൻ ചെയ്യാം. വെറുതെ ആരോപണം ഉന്നയിക്കാതെ പറയുന്ന കാര്യങ്ങൾ പിന്തുണയ്ക്കുന്ന എന്തെങ്കിലും രേഖകൾ വേണ്ട, ലോജിക് എങ്കിലും നിങ്ങൾ ഹാജരാക്കൂ. എന്നിട്ടാവാം നമുക്ക് സംവാദം. ബ്രിട്ടീഷ് മലയാളി എന്ന പേരിൽ ഞാൻ തുടങ്ങിയ ഓൺലൈൻ പോർട്ടൽ ഉറക്കം കെടുത്തിയ ഒരു സംഘം ആളുകൾ എന്റെ വിശ്വാസ്യത തകർക്കാൻ വരുത്തി തീർക്കുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത കള്ളക്കഥകളിൽ ഒരു മാദ്ധ്യമ പ്രവർത്തകൻ വീണുപോവുന്നത് എന്റെ ഭൂതകാലത്തേക്കുറിച്ച് യാതൊരു അറിവും താങ്കൾക്ക് ഇല്ലാത്തത് കൊണ്ടാണ് എന്ന് പറയട്ടെ.
വഴിയിൽ കിടന്ന് ഒരു രൂപ കിട്ടിയാൽ അത് പോക്കറ്റിൽ വയ്ക്കുന്നത് പോലും തെറ്റാണ് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ആ പണം അടുത്തുള്ള അമ്പലത്തിലെയോ പള്ളിയിലെയോ നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ഭിക്ഷ യാചിക്കുന്ന ആർക്കെങ്കിലും നൽകുകയോ ചെയ്യാതേ ഉറങ്ങാൻ തയ്യാറാകാത്ത വ്യക്തിയാണ് ഞാൻ. എന്റെ വഴികൾ എന്നും സുതാര്യം ആയിരുന്നു. സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചേ പഠിക്കാവൂ എന്ന് തീരുമാനിച്ച് പത്താം ക്ലാസ്സിൽ പഠനം നിർത്തി കൂലിപ്പണി തുടങ്ങിയ ഒരു സാധാരണക്കാരനായ കൗമാരക്കാരനിൽ തുടങ്ങിയതാണ് എന്റെ ജീവിതം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ ആയിരുന്നില്ല ഞാൻ. കഠിനാദ്ധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും പ്രതിസന്ധികളെ മറികടന്നു തന്നെയാണ് കഴിഞ്ഞ 28 വർഷവും ഞാൻ ജീവിച്ചത്.
എന്റെ വഴികൾ സുതാര്യം അല്ല എന്ന് താങ്കൾ കരുതുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്റെ ഗ്രാമത്തിലേക്ക് ഒരു സന്ദർശനം നടത്തുകയാണ്. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഇടകടത്തി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഗ്രാമത്തിൽ ചെന്ന് വഴിയിൽ കാണുന്ന ആരോടെങ്കിലും എന്നെക്കുറിച്ച് തിരക്കാം. നിങ്ങൾക്ക് എന്റെ ജീവിതത്തിലെ സുതാര്യതയെക്കുറിച്ച് കൃത്യമായി മനസ്സിലാവും. എന്നിട്ടാവാം നമുക്ക് സംവാദം. കൂലിപ്പണി എടുത്ത് കോളേജ് ജീവിതം നടത്തുകയും അടുക്കള പണി ചെയ്ത് ജേർണലിസം പഠിക്കുകയും ചെയ്താണ് ഞാൻ പ്രിയ സ്നേഹിത ഇപ്പോൾ താങ്കളെ വെല്ലു വിളിക്കുന്നത്. ആ വിവരം നാളെ വിശദമായി എഴുതാം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്