എപ്പടി പാടിനാരോ?
ഷാജി ജേക്കബ്
കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്കാരിക ജീവചരിത്രഗ്രന്ഥമാണ് ഇന്ദിരാമേനോന്റെ എപ്പടി പാടിനാരോ? രണ്ടു കാരണങ്ങളാണ് ഇതിനുളളത്. ഒന്ന്, എം.എൽ. വസന്തകുമാരി കർണാടകസംഗീതത്തിലെ സുവർണദശ എന്നു വിശേഷിപ്പിച്ച 1930-65 കാലത്ത് ഉയർന്നുവന്ന ഏറ്റവും പ്രഖ്യാതരായ പതിനാല് ഗായകരെക്കുറിച്ചുളള അനുപമസുന്ദരമായ ജീവിതരേഖകളാണ് ഈ ഗ്രന്ഥത്തിലുളളത്. രണ്ട്, എഴുത്തിന്റെ സൗന്ദര്യത്തെ വായനയുടെ സൗഭാഗ്യമാക്കാൻ കഴിയുന്ന വിവർത്തനത്തിന്റെ സൗന്ദര്യം ഇത്രമേൽ ആകർഷകമായി വെളിപ്പെടുന്ന മറ്റൊരു ഗ്രന്ഥം അടുത്തകാലത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇന്ദിരാമേനോന്റെ എഴുത്തും പി.കെ. ഉത്തമന്റെ വിവർത്തനവും, ശാസ്ത്രീയമാകട്ടെ, ജനപ്രിയമാകട്ടെ, സംഗീതസാഹിത്യത്തിന്റെ മണ്ഡലത്തിൽ മലയാളത്തിലിന്നോളമുണ്ടായിട്ടുളള ഏറ്റവും മികച്ച കൃതിയായി 'എപ്പടി പാടിനാരോ'യെ മാറ്റുന്നു.
ക്ലാസിക്കൽ കലകളെക്കുറിച്ചുളള പഠനങ്ങളിൽ മിക്കപ്പോഴും മേൽക്കൈ നേടുന്നത് മതാത്മകവും മിത്തിക്കലുമായ സവർണഭാവനാ ലോകങ്ങളായിരിക്കും. ഭൗതികവും മാനുഷികവുമായ ചരിത്രത്തെ അവ പിന്നാക്കം തളളും. ഇന്ദിരാമേനോന്റെ ഈ ഗ്രന്ഥം അനിതരസാധാരണമാംവിധം സാമൂഹികവും മാനവികവുമായി കർണാടകസംഗീതകലയെ സമീപിക്കുകയും ചരിത്രപരവും വിമർശനാത്മകവുമായി അതിന്റെ മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.
കൃഷ്ണാനദിക്കു തെക്കും കാവേരിനദിക്കു വടക്കുമുളള ഭൂപ്രദേശത്തെ ഒരു സംഗീതപദ്ധതിയെയാണ് കർണാടകസംഗീതം എന്നു വിളിച്ചുപോരുന്നത്. അഞ്ചുനൂറ്റാണ്ടെങ്കിലുമായി പല സംഗീതധാരകളിലൊന്നായി ഈ പാരമ്പര്യം ഇടമുറിയാതെ നിലനിന്നു വരുന്നുമുണ്ട്. വായ്പാട്ടിന്റെയും വാദ്യോപകരണങ്ങളുടെയും തനതുശൈലിയിലൂന്നി, സാഹിത്യത്തിലെന്നപോലെ സംഗീതത്തിന്റെ രാഗ-താള-മേള-ലയ പദ്ധതികളിലും മൗലികമായി വേറിട്ടുനിൽക്കുന്നു കർണാടകസംഗീതം. തുടക്കം തൊട്ടിന്നുവരെ ഇത് ഒരു വരേണ്യകലയും സംസ്കാരവുമാണ് - 'ശങ്കരാഭരണം' സിനിമ സൃഷ്ടിച്ച ജനപ്രിയതരംഗത്തിന്റെ ഇടവേളയൊഴിച്ചാൽ.
പുരന്ദരദാസൻ, അന്നമാചാര്യർ എന്നിവർക്കുശേഷം ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരും പിന്നീട് സ്വാതിതിരുനാളുമാണ് കർണാടകസംഗീതത്തിലെ ഏറ്റവും പ്രാമാണികരായ കൃതികർത്താക്കൾ. തഞ്ചാവൂരിലും പിന്നീട് മദിരാശിയിലുമായി വളർന്നുപടർന്ന ഈ സംഗീതത്തിൽ ഓരോ കാലത്തും അതിപ്രഗത്ഭരായ സംഗീതജ്ഞരുണ്ടായി - ഗായകരും വാദ്യോപകരണ വിദഗ്ദ്ധരുമായി. ഇവരിൽ 1930-65 കാലത്തെ ഏറ്റവും പ്രശസ്തരായ പതിനാലു ഗായകരെക്കുറിച്ചാണ് ഇന്ദിരാമേനോൻ എഴുതുന്നത്. ഈ ഗായകരുടെയും അവർ പ്രതിനിധാനം ചെയ്ത സംഗീതസംസ്കാരത്തിന്റെയും പൊതുപശ്ചാത്തലവും അതിന്റെ സാമൂഹികതയും ഗ്രന്ഥകാരി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു : 'മദ്രാസ് സംഗീതകേന്ദ്രമായി ഉയർന്നുവന്നതിന് ശേഷം വന്നത് മാറ്റത്തിന്റെ കാലമായിരുന്നു. മാറ്റം സാംസ്കാരികം മാത്രമായിരുന്നില്ല. സാങ്കേതികവിദ്യാരംഗത്തും വമ്പിച്ച മാറ്റങ്ങൾ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്രാമഫോണും, 1930-കളിൽ റേഡിയോയും രംഗപ്രവേശം ചെയ്തു. രണ്ടും സംഗീതത്തിന്റെ അവതരണത്തിലും വിതരണത്തിലും പരിണാമപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രാമഫോണും റേഡിയോയും ചേർന്ന് എല്ലാം നിരപ്പാക്കിയെന്ന് പറയാം. സാമൂഹ്യമായ വേലിക്കെട്ടുകൾ പൊളിച്ചുനീക്കി. അദൃശ്യരായ ശ്രോതാക്കളിലേയ്ക്ക് സംഗീതം എത്തിക്കുക വഴി സംഗീതത്തിനുണ്ടായിരുന്ന ആഢ്യത്വം അവസാനിപ്പിച്ചു. ഭയം മൂലമോ അന്ധവിശ്വാസം മൂലമോ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ഗായകന്മാർ ഗ്രാമഫോണിനെ തിരസ്കരിച്ചു. അതേസമയം, ദേവദാസീസമ്പ്രദായവിരുദ്ധപ്രസ്ഥാനത്തിന്റെ സമ്മർദ്ദം മൂലം നൃത്തമുപേക്ഷിച്ച് സംഗീതത്തിലേയ്ക്ക് തിരിഞ്ഞ ദേവദാസികളായ ഗായികമാർ ഈ അവസരം മുതലെടുത്തു. പുതിയ കാലത്തിന്റെ രക്ഷാധികാരിയുടെ വിളിക്ക് അവർ ആകാംക്ഷാപൂർവം കാതോർത്തു. 1930-കളിൽ മൈക്രോഫോൺ പ്രചാരത്തിൽ വന്നത് ഗായികമാർക്ക് അനുഗ്രഹമായി. ശബ്ദത്തിന്റെ പരിമിതികൾ പ്രശ്നമല്ലാതായിത്തീർന്നു.
ആദ്യം വ്യാപാരിവർഗ്ഗവും പിന്നാലെ സാമാന്യജനങ്ങളും രക്ഷാധികാരികളായി ഉയർന്നുവരിക എന്നത് പുതിയ നഗരപരിഷ്കൃതിയിൽ അനിവാര്യമായിരുന്നു. പൊതുജനപങ്കാളിത്തംമൂലം ഉണ്ടാകാനിടയുളള നിലവാരത്തകർച്ചയെക്കുറിച്ചുളള ചർച്ചകൾ തുടരവേതന്നെ, സംഗീതസഭകൾ കൂണുപോലെ മുളച്ചുപൊന്തുകയും സംഗീതത്തിന്റെ ശ്രീകോവിൽ പൊതുജനങ്ങൾക്ക് മുമ്പിൽ മലർക്കെ തുറക്കപ്പെടുകയും ചെയ്തു'.
അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, മുസിരി സുബ്രഹ്മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മധുര മണി അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ടി.വൃന്ദ, ടി. മുക്ത, എം.എസ്. സുബ്ബുലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, ജി.എൻ. ബാലസുബ്രഹ്മണ്യം, എം.എൽ. വസന്തകുമാരി, പാലക്കാട് കെ.വി. നാരായണസ്വാമി, എം.ഡി. രാമനാഥൻ എന്നിവരുടെ ഗംഭീരങ്ങളായ കലാജീവചരിത്രങ്ങൾ അതിനിശിതവും സൂക്ഷ്മവുമായ സംഗീതകലാബോധത്തോടെ വാക്കുകളിലാവിഷ്ക്കരിക്കുന്നു ഈ ഗ്രന്ഥം.
അസാമാന്യമായ സംഗീതബോധവും സൗന്ദര്യശിക്ഷണവും ഭാഷാശൈലിയും നിരീക്ഷണപാടവവും വിമർശനശേഷിയും ഒത്തിണങ്ങിയവയാണ് ഈ ജീവിതരേഖകൾ ഒന്നടങ്കം. കർണാടകസംഗീതപാരമ്പര്യത്തിൽ ഇരുപതാം നൂറ്റാണ്ടിൽ മദിരാശി കേന്ദ്രീകരിച്ചുണ്ടായ നവീകരണത്തിന്റെയും റേഡിയോ, മൈക്രോഫോൺ, റെക്കോർഡിങ്, സിനിമ തുടങ്ങിയ സാങ്കേതികതകൾ സൃഷ്ടിച്ച വഴിമാറ്റങ്ങളുടെയും ആലാപനരംഗത്തും പക്കമേളരംഗത്തും നിലനിന്ന സ്ത്രീവിവേചനം അവസാനിച്ചുതുടങ്ങിയ സന്ദർഭങ്ങളുടെയും ദേശീയപ്രസ്ഥാനം മുതൽ ജാതിവിരുദ്ധപ്രസ്ഥാനം വരെയുളളവ സൃഷ്ടിച്ച നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിലാണ് 1930-65 കാലത്തെ ഈ സാംസ്കാരികരൂപത്തിന്റെ ഒരു സവിശേഷ ചരിത്രഘട്ടമായി ഇന്ദിരാമേനോൻ അടയാളപ്പെടുത്തുന്നത്. മേല്പറഞ്ഞ നാലു ചരിത്ര-രാഷ്ട്രീയ സന്ദർഭങ്ങളിൽ നിന്നാണ് ഈ സംഗീതപഠനത്തിന്റെ സൗന്ദര്യശാസ്ത്രം അവർ വികസിപ്പിച്ചെടുക്കുന്നതും. അതിഭൗതികതയുടെയും മതാത്മകതയുടെയും അചരിത്രത്തിന്റെയും കലായുക്തികൾ അവർ സംശയരഹിതമായിത്തന്നെ കൈവിടുന്നു. എന്നിട്ട്, നാനാവിധ മാറ്റങ്ങളോട് സർഗാത്മകമായി പ്രതികരിച്ച മഹാഗായകരുടെ പ്രതിഭാവിലാസങ്ങളെ ഒരു തലമുറയുടെ ആസ്വാദന സൗഭാഗ്യമായി കോറിയിടുന്നു.
ഈ ഗ്രന്ഥത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന കാവ്യസുന്ദരവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ ജീവിതാഖ്യാനങ്ങൾക്ക് ഒരുദാഹരണം മാത്രം സൂചിപ്പിക്കട്ടെ. സ്വരദുർഗയായ എം.എസ്. സുബ്ബുലക്ഷ്മിയെക്കുറിച്ച് ഇന്ദിരാമേനോൻ എഴുതുന്നു: 'കുംഭകോണവും, തുടർന്ന് മദ്രാസ്സും വന്നുകണ്ട് കീഴടക്കിയതിനുശേഷം അവസാനംവരെ ജനസഞ്ചയം സുബ്ബുലക്ഷ്മിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അത് ചേമ്പിലയിലെ വെളളംപോലെ ആയിരുന്നു. സുബ്ബുലക്ഷ്മി ജനങ്ങളോടൊത്ത് ജീവിച്ചു; അവരിൽ ഒരാളായിത്തീരാതെ. കാരണം, അവർ ജീവിച്ചിരുന്നത് മറ്റൊരു കാലത്തിലായിരുന്നു - ചിദംബരത്തെ കനകസഭയിൽ നടരാജൻ പരമാനന്ദനടനം ആടിയിരുന്ന ആ കാലത്തിൽ; തിരുവാലങ്കാട്ടെ വനസ്ഥലികളിൽ ശിവതാണ്ഡവം കണ്ട് കാരയ്ക്കൽ അമ്മയാർ ഉന്മാദനിയായി പാടിനടന്നിരുന്ന ആ കാലത്തിൽ; ശ്രീരംഗനാഥനുമായുളള തന്റെ വിവാഹത്തെപ്പറ്റി ആണ്ടാൾ സ്വപ്നം കണ്ടിരുന്ന ആ കാലത്തിൽ.
ചോളരാജാക്കന്മാാരുടെ കാലത്തെ ഒരു വെങ്കലപ്രതിമയെ, ഒരു പല്ലവശിലാവിഗ്രഹത്തെ, ഒരു അജന്താച്ചിത്രത്തെ മറ്റെല്ലാ കലാരൂപങ്ങളേക്കാളും ഉദാത്തമാക്കുന്നതെന്താണ്? ഈ ചോദ്യത്തിനുളള ഉത്തരം സുബ്ബുലക്ഷ്മിയുടെ സംഗീതത്തിൽ നമുക്ക് കണ്ടെത്താം. ആശയാവിഷ്ക്കരണത്തിലും നിർവഹണത്തിലും കാണിക്കുന്ന ധീരത; ശരിയായ അനുപാതം; അനാവശ്യ സംഗതികളെല്ലാം ഒഴിവാക്കിക്കൊണ്ട്, ഭാവാവിഷ്ക്കരണത്തിൽ പാലിക്കുന്ന മിതത്വം. ചോളകാലഘട്ടത്തിലെ ആ പാർവതീശില്പം നോക്കുക. ഹിമഗിരികന്യകയുടെ ത്രിഭംഗനില, മനോഹരമായ കരങ്ങൾ, അക്ഷോഭ്യഭാവം എന്നിവയാണ് നമ്മെ വശീകരിക്കുന്നത്. ഉമയുടെ കൈ എത്ര സുഭഗമായിട്ടാണ് താഴോട്ട് ചാഞ്ഞുകിടക്കുന്നത്! അതുതന്നെയാണ് സുബ്ബുലക്ഷ്മി 'സാമഗാന വിനോദിനീ' എന്ന് പാടുമ്പോൾ അവസാനസ്വരത്തിൽ വരുന്ന അല്പമാത്രമായ ആ താഴ്ച. ഇതൊന്നുമാത്രം പോരും അവരുടെ സംഗീതത്തെ സൗന്ദര്യാനുഭൂതിയുടെ ഉദാത്തതലങ്ങളിലേയ്ക്കുയർത്താൻ'.
വായിച്ചുതന്നെ അനുഭവിക്കണം ഈ ഗ്രന്ഥത്തിലുടനീളം തുളളിതുളുമ്പി നിറയുന്ന ഇത്തരമൊരു ആഖ്യാനശൈലിയുടെ ലാവണ്യവും സൗകുമാര്യവും.
എപ്പടി പാടിനാരോ
ഇന്ദിരാമേനോൻ/വിവ. പി.കെ. ഉത്തമൻ
മഹാത്മാഗാന്ധി സർവകലാശാലാപ്രസിദ്ധീകരണം
എസ്.പി.സി.എസ്. വിതരണം
2012, വില:200 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്