കാമറ: കലയും കാലവും
ഷാജി ജേക്കബ്
'You dont take a photograph, you make it' Ansel Adams
'യാഥാർഥ്യത്തിന്റെ ഒരു തന്മാത്ര പിടിച്ചെടുക്കാനാണ് എന്റെ ശ്രമം' ('I want only to capture a minute part of realtiy') എന്ന് പറഞ്ഞത് വിഖ്യാത ഫോട്ടോഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രസൺ ആണ്. ആൻസൽ ആഡംസിനെപ്പോലെ, റോബർട്ട് കാപ്പയെപ്പോലെ, രഘുറായിയെപ്പോലെയൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയുടെ തലത്തിൽ വിസ്മയങ്ങൾ സൃഷ്ടിച്ച മലയാളികളില്ല.
ചെറുനിലകളിൽ താരപദവി കൈവരിച്ച ചില ചലച്ചിത്ര-സ്റ്റിൽ കാമറാമാന്മാരും പത്രഫോട്ടോഗ്രാഫർമാരും ഉണ്ടെന്നതൊഴിച്ചാൽ ഈ രംഗത്ത് കേരളത്തിന് ദേശീയതലത്തിലെങ്കിലും അഭിമാനിക്കാവുന്നവരായി ആരുമില്ല. ഇന്നിപ്പോൾ ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്ത് വന്യജീവി ഫോട്ടോഗ്രഫിയിലും മറ്റും ദേശീയ ശ്രദ്ധ നേടുന്ന ചിലരൊഴിച്ചാൽ മലയാളികളുടെ സാന്നിധ്യം തീരെ ദൃശ്യമല്ലതന്നെ.
എങ്കിലും ഇതാ രണ്ടു ഫോട്ടോഗ്രാഫർമാർ മലയാളിയുടെ രണ്ടു ജനപ്രിയ സാംസ്കാരിക ബിംബങ്ങളെ കാലങ്ങളോളം തങ്ങളുടെ കാമറയുമായിപിന്തുടർന്ന് രചിച്ച ദൃശ്യജീവചരിത്രങ്ങൾപോലെ രണ്ടു പുസ്തകങ്ങൾ-അഥവാ ഫോട്ടോ ആൽബങ്ങൾ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 'എം ടി.യുടെ കാലം' എന്ന പേരിൽ പുനലൂർ രാജനും 'യേശുദാസ്: ഒപ്പം നടന്ന കാമറ' എന്ന പേരിൽ പി. ഡേവിഡുമാണ് മലയാളത്തിൽ തീരെ പരിചിതമല്ലാത്ത ഈയൊരു മേഖലയിൽ ശ്രദ്ധേയമായ ചുവടുകൾ വയ്ക്കുന്നത്.
ഫോട്ടോഗ്രഫിയുടെ ചരിത്രം, ബ്ലാക്ക് ആൻഡ് വൈറ്റ്, സ്റ്റിൽ തലങ്ങളിൽ നിന്ന് കളർ, വീഡിയോ, ഡിജിറ്റൽ തലങ്ങളിലേക്കു നടത്തിയ വൻ കുതിപ്പിന്റെ സാങ്കേതിക-കലാരേഖയാകുന്നു, ഇരുപതാം നൂറ്റാണ്ടുതന്നെയും. നിശ്ചല-ചലന ചിത്രങ്ങൾ, ബ്ലാക്ക് ആൻഡ് വൈറ്റ്-കളർ ചിത്രങ്ങൾ എന്നീ ദ്വന്ദ്വങ്ങൾ അവയുടെ കലാപരതയിലും സൗന്ദര്യപരതയിലും ഇന്നും തുടരുന്ന ഒരു തർക്കജീവിതമുണ്ട്. ഭാവപ്രതീതിയിൽ, യാഥാർഥ്യനിഷ്ഠതയിൽ, അർഥദ്യോതനത്തിൽ ഒക്കെ ഈ തർക്കം നിലനിൽക്കുന്നു.
ഇ.എം.എസ്, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി എന്നിവരാണെന്നു തോന്നുന്നു, ബഹുജന മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുള്ള ആധുനിക മലയാളികൾ. പത്രഫോട്ടോഗ്രാഫർമാരാകട്ടെ, അമച്വർ ഫോട്ടോഗ്രാഫർമാരാകട്ടെ, നിശ്ചലച്ചിത്രങ്ങളിൽ ജീവിതം സംഭരിച്ചുവയ്ക്കുന്ന കലാകാരരാണ് മികച്ച ഫോട്ടോഗ്രാഫർമാരെന്നു തെളിയിക്കുന്നു, ഈ പുസ്തകങ്ങൾ രണ്ടും.
(ഒരു ഫോട്ടോഗ്രാഫറെ നായകനാക്കി അടുത്ത കാലത്തിറങ്ങിയ 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിൽ, താൻ കടയിലേക്കു പോകുകയാണെന്ന് ചാച്ചനോട് പറയുന്ന മഹേഷിനെ, മറ്റൊരുകാലത്തിന്റെ ഫോട്ടോഗ്രാഫർ തന്നെയായ ചാച്ചൻ തിരുത്തുന്നു: 'കടയല്ല, സ്റ്റുഡിയോ'. യാന്തികമായ ഒരു പ്രവൃത്തിയെന്ന നിലയിൽ മാത്രം ഫോട്ടോഗ്രഫിയെ കണ്ട മഹേഷിനെ ചാച്ചൻ പല സന്ദർഭങ്ങളിലായി ജീവനുള്ള ഒരു കലയും സർഗപ്രക്രിയയുമാണ് അതെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.)
എം ടി.യെക്കുറിച്ചുള്ള തന്റെ ഫോട്ടോചരിത്രത്തിനാമുഖമായി ബഷീർഫോട്ടോകളിലൂടെ പ്രസിദ്ധനായ പുനലൂർ രാജൻ എഴുതുന്നു: 'ബഷീറിനെയെന്ന പോലെ എം ടി.യെ ഏറെക്കാലം പിന്തുടരാൻ എനിക്കു കഴിഞ്ഞില്ല. ഞാനെടുത്ത ബഷീർപടങ്ങൾക്കു കണക്കില്ല. എം ടി.യുടെ പടങ്ങൾക്കു കണക്കുണ്ട്. വാക്കുകൾ അളന്നുതൂക്കി ഉപയോഗിക്കുന്ന എം ടി.യുടെ ചിത്രങ്ങളും അളന്നുതൂക്കി മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ'. ഏകാന്തപഥികനും അന്തർമുഖനും ചിരിമറന്നയാളുമായ എം ടി.യുടെ ഭാവജീവിതത്തിന്റെ ആകെക്കൂടിയുള്ള നിശ്ചല ദൃശ്യചരിത്രമായി മാറുന്നു, അതുവഴി പുനലൂർ രാജന്റെ ഈ ചിത്രശേഖരം.
രാജന്റെ ഫോട്ടോഗ്രഫിയെക്കുറിച്ച് ബഷീറിനെന്നപോലെ എം ടി.ക്കും വലിയ മതിപ്പാണ്. അദ്ദേഹം എഴുതുന്നു: 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്. പേര് : പുനലൂർ രാജൻ'.
എം ടി.യുടെ ഏകാന്തനിമിഷങ്ങൾ, നിർമ്മമഭാവങ്ങൾ, ചിന്താമാത്രകൾ, സൗഹൃദ മുഹൂർത്തങ്ങൾ, ആഹ്ലാദ സന്ദർഭങ്ങൾ, ആനന്ദവേളകൾ, തൊഴിൽസാന്നിധ്യങ്ങൾ, കുടുംബസാമീപ്യങ്ങൾ, പ്രഭാഷണവേദികൾ, ചലച്ചിത്രനിർമ്മാണരംഗങ്ങൾ... ജീവിതം നിശ്ചലതയിലേക്ക് ഒപ്പിയെടുക്കുന്ന ദൃശ്യരേഖകളാകുന്നു, ഈ ചിത്രങ്ങൾ. ബഷീർ, തകഴി, പൊറ്റക്കാട്, എൻ.പി, അഴീക്കോട്, മുണ്ടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയ എഴുത്തുകാർക്കൊപ്പവും പി. ഭാസ്കരൻ, പ്രേംനസീർ, പത്മരാജൻ, എം.ബി. ശ്രീനിവാസൻ, ശോഭനാ പരമേശ്വരൻനായർ, കെ. രാമചന്ദ്രബാബു തുടങ്ങിയ ചലച്ചിത്രപ്രവർത്തകർക്കൊപ്പവും എം ടി. ചെലവിട്ട നിമിഷങ്ങളുടെ 1950കൾ തൊട്ടുള്ള ചിത്രങ്ങളാണ് ഇവ. കാലസൂചനയില്ല എന്നതാണ് ഈ ചിത്രങ്ങളുടെ പുസ്തകരൂപത്തിന്റെ പരിമിതി.
യേശുദാസിനെക്കുറിച്ചുള്ള ഡേവിഡിന്റെ ചിത്രങ്ങൾക്കു കുറെക്കൂടി കണിശവും സൂക്ഷ്മവുമായ കാലത്തുടർച്ചയും ജീവിതബന്ധവുമുണ്ട്. യേശുദാസിന്റെ മദിരാശിജീവിതം തുടങ്ങുന്ന 1963-64 കാലംതൊട്ട് ആ കലാകാരനെ തന്റെ കാമറയുമായി പിന്തുടരുകയായിരുന്നു ഡേവിഡ്. അന്ന് ചലച്ചിത്രരംഗത്ത് തിരക്കുള്ള സ്റ്റിൽ ഫോട്ടോഗ്രഫറാണ് ഡേവിഡ്. യേശുദാസിന് നൂറു രൂപ പ്രതിഫലമുള്ള കാലത്ത് എഴുന്നൂറ്റമ്പതുരൂപ പ്രതിഫലം കിട്ടിയിരുന്നയാൾ. യേശുദാസിന്റെ വ്യക്തിജീവിതവും കലാജീവിതവും കുടുംബജീവിതവും സാമൂഹ്യജീവിതവും ഏറെ അടുത്തുനിന്നു കണ്ട ഒരാളെന്ന നിലയിൽ ഡേവിഡിന്റേത് പുനലൂർ രാജന്റേതിനേക്കാൾ സഫലവും സാർഥകവുമായ ഒരു ദൃശ്യജീവചരിത്രനിർമ്മാണമാകുന്നു. അഗസ്റ്റിൻ ജോസഫിന്റെ മരണവും യേശുദാസിന്റെ ആദ്യകാല റെക്കോർഡിംഗുകളും മുതൽ തുടങ്ങുന്നു, ഡേവിഡിന്റെ ഫോട്ടോഗ്രാഫുകൾ. ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും ചലച്ചിത്രനിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ളവരുമൊത്തുള്ള യേശുദാസിന്റെ കലാമുഹൂർത്തങ്ങൾ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള വ്യക്തിജീവിതസന്ദർഭങ്ങൾ, വിരളമായ അഭിനയസന്ദർഭങ്ങൾ.... ഓരോന്നും ഡേവിഡ് പകർത്തുന്നു.
എന്തായാലും രണ്ടു മലയാളികളുടെ ഒട്ടുമേ ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലാത്ത ജീവിതം, കാലത്തെ പിടിച്ചെടുക്കുന്ന കാമറയുടെ കലകൊണ്ടു രേഖപ്പെടുത്തുന്ന അസാധാരണമായ രചനകളായി മാറുന്നു, ഈ പുസ്തകങ്ങൾ.
എം ടി.യുടെ കാലം
പുനലൂർ രാജൻ, മാതൃഭൂമി ബുക്സ്
2015, വില: 400 രൂപ
യേശുദാസ്: ഒപ്പം നടന്ന കാമറ
പി. ഡേവിഡ്, മാതൃഭൂമി ബുക്സ്
2015, വില: 400 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍