ഹിയറിംഗും ഫയറിംഗും: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങൾ
കോരസൺ വർഗീസ്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങൾ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീർഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവിൽ മാത്രമാണ് യഥാർത്ഥ കഥാനായകൻ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയിൽപീലി നൃത്തം മാത്രം.
എല്ലാ സംവിധാനങ്ങളെയും മുൾമുനയിൽ നിർത്തി കുബേരനായ ഡൊണാഡ് ട്രംപ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിപ്രായ വോട്ടിംഗിൽ മികച്ച പ്രകടനം ആണ് കാഴ്ചവെയ്ക്കുന്നതെങ്കിലും, അത് വോട്ടായി മാറണമെന്നില്ല. കഴിവുണ്ടെന്നു പൊതുവേ ധരിച്ചിരുന്നവരാരും അത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുമില്ല. അതിനാൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒരു അനിശ്ചിതത്വം നിഴലാടുന്നുണ്ട്. മറിച്ച് ഡമോക്രാറ്റിക് പാർട്ടിയിൽ ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കക്കാരനെ പ്രസിഡന്റാക്കാൻ കഴിഞ്ഞു എന്നത് കൂടാതെ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
ഏറ്റവും ഒടുവിൽ വൈസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തുനിന്നു പിൻവാങ്ങിയതോടെ, തനിക്ക് എതിരില്ല എന്ന രീതിയീലാണ് ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയാവാൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പത്നിയും, മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലാരി ക്ലിന്റൺ തയ്യാറെടുക്കുന്നത്. ആദ്യത്തെ വനിതാ പ്രസിഡന്റ്, പ്രഥമ വനിത പ്രസിഡന്റ് ആവുന്നു, തുടങ്ങിയ വിശേഷങ്ങളാണ് ഇനിയും ഡമോക്രാറ്റിക് പാർട്ടിക്ക് സമ്മാനിക്കാനുള്ളത്. ഇത്തരം ഒരു വീരഗാഥ രചിക്കാനുള്ള പുറപ്പാടിനിടയിലാണ് ഗ്രാന്റ് ഓൾഡ് പാർട്ടിയെന്നു അവകാശപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടി ഒരു പുതിയ അടവു പുറത്തിറക്കിയത്.
ഹിലാരി ക്ലിന്റൺ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് 2012ൽ ലിബിയയിലെ ബംഗാഡിയിൽ അമേരിക്കൻ സ്ഥാനപതി സ്ഥാപനം ആക്രമിക്കപ്പെടുകയും, അമേരിക്കൻ സ്ഥാനപതിയായിരുന്ന ക്രിസ് സ്റ്റീവൻസ് ദാരുണമായി കൊല ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ വന്ന സുരക്ഷാ വീഴ്ചകളും ഹിലാരി ക്ലിന്റൺ നടത്തിയ ഇ-മെയിൽ സന്ദേശങ്ങൾ സ്വകാര്യ സന്ദേശങ്ങളുമായി കൂട്ടിക്കുഴച്ചതും വൻ പിടിപ്പുകേടാണെന്നു സ്ഥാപിച്ചെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള കോൺഗ്രസ്, സെലക്ട് കമ്മിറ്റിയെ നിയോഗിച്ചു.
മുൻ പ്രോസിക്യൂട്ടറായിരുന്ന ട്രേയ് ഗോവ്ഡി (Trey Gowdy)യുടെ നേതൃത്വത്തിൽ പതിനൊന്നു മണിക്കൂർ നീണ്ട പബ്ലിക് ഹിയറിങ് ഹിലാരി ക്ലിന്റൺ എന്ന വ്യക്തിയെ പൊരിക്കാനും, രാഷ്ട്രീയമായി വസ്ത്രാക്ഷേപം ചെയ്യാനും ലഭിച്ച ഒരവസരവും വിട്ടുകളഞ്ഞില്ല. പക്ഷേ പണി പാളിപ്പോയി. നോട്ടത്തിലും ഭാവത്തിലും, പരുക്കവും നിഗൂഢതയും നിലനിർത്തി, പുശ്ചവും പരിഹാസവും മിന്നിമറഞ്ഞ മുഖവും സമ്മാനിച്ച്, അളന്നു തൂക്കി കൊടുത്ത ദൃഢമായ മറുപടികൾ പ്രേക്ഷകരെ അമ്പരപ്പിച്ചു. അത് ഹിലാരിയുടെ മാറ്റ് കൂട്ടുവാൻ സഹായകരവുമായി. നിർണ്ണായക മണ്ടലമായ അയോവയിൽ, തൊട്ടടുത്ത സ്ഥാനാർത്ഥി വെർമണ്ട് സെനറ്റർ ബേർണി സാന്റേർസനെക്കാൾ വൻ കുതിപ്പാണ് മോൺമൗത്ത് യൂണിവേഴ്സിറ്റി പോളിൽ ഹിലാരിക്ക് രേഖപ്പെടുത്തിയത്.
ഒരു സ്ത്രീ എന്ന പരിഗണന ഹിലാരിക്ക് ആവശ്യമായി വന്നേയില്ല. കാരണം ഒരു സ്ത്രീതന്നെയാണോ സംസാരിക്കുന്നതെന്ന് പലരും അടക്കം പറഞ്ഞു തുടങ്ങി. ഒരു അവസരത്തിൽ ഉത്തരം കണ്ടു പിടിക്കുവാനായി സ്വന്തം സ്റ്റാഫിനോട് ചോദിച്ചു കൊള്ളുവാൻ കമ്മിറ്റി നിർദ്ദേശിച്ചുവെങ്കിലും, തനിക്ക് അതിന്റെ ആവശ്യമില്ല എന്നും, പലകാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ തക്ക പിടിപ്പ് തനിക്കുണ്ട് എന്നും മറുപടി പറയാനും അവസരം മുതലാക്കി. തന്റെ ഉത്തരവാദിത്തത്തിലുണ്ടായിരുന്ന വിദേശ സ്ഥാനപതിമന്ദിരങ്ങളും, അമേരിക്കൻ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ഹിലാരിക്കാവില്ല, ഒരു അമേരിക്കക്കാരന് സുരക്ഷയും സംരക്ഷണവും നൽകാൻ ഹിലാരിക്കാവില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ തന്റെ വിദേശനയങ്ങൾ ഒന്നൊന്നായി എണ്ണിനിരത്തി തന്റെ വിജയം ആഘോഷിക്കുവാനാണ് അവർ തയ്യാറായത്. ബംഗസ്സിയിലെ സ്ഥാനപതി ആക്രമണത്തിനു മുമ്പ് സ്ഥാനപതി ക്രിസ് സ്റ്റീവൻസുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നോ? എത്ര രാത്രിയിൽ സംസാരിച്ചു? എത്ര പ്രാവശ്യം എന്നൊക്കെ ചോദിച്ചപ്പോൾ ക്രൂരമായ ഒരു അട്ടഹാസമാണ് അവർ സമ്മാനിച്ചത്. അക്രമണ വാർത്തയ്ക്കു ശേഷം രാത്രിയിൽ ഉറങ്ങാനായോ? തനിയെയാണോ കിടന്നത് എന്നൊക്കെയുള്ള പൈങ്കിളി ചോദ്യത്തിന് നിലക്കാത്ത നാടകീയമായ പൊട്ടിച്ചിരി മറുപടിയായിക്കൊടുത്തപ്പോൾ, ചോദ്യകർത്താക്കൾക്ക് എങ്ങനെയും തലയൂരിപ്പോകണം എന്നാണ് തോന്നുന്നതെന്ന് ലക്ഷക്കണക്കിന് കാണികൾക്ക് തോന്നിയത്.
യുഎസ്സിന്റെ 67-ാമത് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ 112 രാജ്യങ്ങളാണ് സന്ദർശിച്ചത്. 9,56,733 എയർ മൈൽസും, ഒരു റിക്കാഡും സൃഷ്ടിച്ചിട്ടാണ് ഹിലാരി വിട വാങ്ങിയത്. തന്റെ കൈമുട്ട് ഒടിഞ്ഞില്ലായിരുന്നെങ്കിൽ ഇതും കടത്തി വെട്ടിയേനെ, ഒടുവിൽ തലച്ചോറിനേറ്റ ക്ഷതം പല യാത്രകളും വെട്ടിച്ചുരുക്കിച്ചു.
2001 മുതൽ 2009 വരെ രണ്ടു തവണകളായി ന്യൂയോർക്കിൽ നിന്നും ഡെനറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവരുടെ കാലത്ത് സംഭവിച്ച സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം വേൾഡ് ട്രേഡ് സെന്റർ പുനരുദ്ധാനത്തിന് 21 ബില്യൺ ഡോളർ ഗവർമെന്റിൽ നിന്നും അനുവദിപ്പിക്കാൻ അവർക്കായി. 42-ാമത് യുഎസ് പ്രസിഡന്റിന്റെ പത്നി എന്നനിലയിലല്ല, കൊ-പ്രസിഡന്റ് എന്ന നിലയിലാണ് അവർ വൈറ്റ് ഹൗസിൽ അന്തിയുറങ്ങിയത്.
1947, ഒക്ടോബർ 26-ാം തീയതി ജനിച്ച ഹിലാരി, സ്ത്രീ എന്ന യാതൊരു പരിഗണനയ്ക്കും വിലകൊടുക്കാതെയാണ് വളർത്തപ്പെട്ടത്. വെൽസിലി കോളജിൽ പഠിക്കുന്ന കാലത്ത് ഡോ. മാർട്ടിൻ ലൂദർ കിങ് കൊല്ലപ്പെട്ടതിനെ തുടർന്ന് 2 ദിവസം സമരത്തിനിറങ്ങി. 1968ൽ കോളജ് സ്റ്റുഡന്റ് ഗവർമെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർ ഒരിക്കൽ അമേരിക്കൻ പ്രസിഡന്റാവുമെന്ന് അന്നേ ചില കൂട്ടുകാർ പറയുമായിരുന്നു. വെൽസിലി കോളജിന്റെ ചരിത്രിത്തിലാദ്യമായി കോളജിന്റെ ആമുഖപ്രസംഗത്തിനൊടുവിൽ പ്രേക്ഷകർ 7 മിനിട്ട് എഴുന്നേറ്റുനിന്ന് കൈ അടിച്ച് അഭിനന്ദിച്ചത്. യേൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ബിൽ ക്ലിന്റണുമായി പ്രണയത്തിലായത്. ആ ബന്ധം ഒരു വിവാഹത്തിൽ എത്തിച്ചേരാൻ അവർ താല്പര്യപ്പെട്ടിരുന്നില്ല. അതിനാൽ ക്ലിന്റന്റെ ഓരോ വിവാഹ അഭ്യർത്ഥനയും അവർ നിരസിച്ചിരുന്നു. മറ്റൊരാളുടെ പേരിനൊപ്പം അറിയപ്പെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണം. ഒടുവിൽ ഹൃദയം ബുദ്ധിക്കു കീഴടങ്ങുകയാണെന്നാണ് തന്റെ വിവാഹ തീരുമാനത്തെപ്പറ്റി ഹിലാരി പറഞ്ഞത്.
'സാമർത്ഥ്യവീര്യം' (Smart Power) ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനനിരതയാകുന്ന ഹിലാരിയുടെ ജീവിതം ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. അർക്കൻസാസ് ഗവർണറായിരുന്ന ബിൽക്ലിന്റന്റെ ഭാര്യ അന്നേ ഏറ്റവും പ്രഗത്ഭയായ 100 അഭിഭാഷകരിൽ ഒരാളായി അറിയപ്പെടുകയും സ്റ്റേറ്റിലെ ഗവർണറായ ബിൽക്ലിന്റണേക്കാൾ പ്രതിഫലം സമ്പാദിക്കുകയും ചെയ്യുമായിരുന്നു. അന്ന് തുടങ്ങിയ ബിസിനസ് ഇടപാടുകൾ മൂലം ഉയർന്നുവന്ന പ്രമാദമായ വൈറ്റ് വാട്ടർ വിവാദം, ഒരു സ്ത്രീ, ഭാര്യ എന്ന നിലയിൽ ഏറ്റവും വിഷമം പിടിച്ച ക്ലിന്റൺ - മോണിക്ക ലിവൽസ്ക പ്രശ്നങ്ങളും, അനുബന്ധമായി ലോകം മുഴുവൻ വീക്ഷിച്ച കുറ്റവിചാരണകളും വെറ്റ് ഹൗസിലെ ഡെപ്യൂട്ടി കൗൺസിൽ ആയിരുന്ന വിൻസെന്റ് ഫോസ്റ്ററുടെ ആത്മഹത്യ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോൾ ഹിലാരി നടത്തിയ സ്വകാര്യ ഇ-മെയിലുകൾ ബന്ധപ്പെടുത്തിയ ആരോപണങ്ങൾ, ലിബിയൻ എംബസി അക്രമണം ഒരു വ്യക്തി എന്ന നിലയിൽ അവർ നേരിട്ട ചില പ്രധാന വെല്ലുവിളികൾ മാത്രം. ഇതൊന്നും അവരുടെ നിശ്ചയദാർഢ്യത്തെയോ, വ്യക്തിത്വത്തെയോ തകർക്കാനായില്ല; അത്തരം ഒരു ജനുസ്സാണ് ഹിലാരി. വീണ്ടും - വീണ്ടും ചർച്ച ചെയ്യുന്ന (Talk It Over) എന്ന തന്റെ സ്വന്തമായ പത്രപംക്തി, അവർ തന്റെ ജീവിതത്തിന്റെ പ്രകടന പത്രികയാക്കി മാറ്റി എന്നു പറയാം.
ഷേക്സ്പിയറിന്റെ എക്കാലത്തെയും പ്രസിദ്ധമായ 'ലേഡിമക്ബത്ത്' എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ഹിലാരിയോട് ചിലർ ഉപമിക്കാറുണ്ട്. സ്ഥാനമോഹം, മനഃശക്തി, രൗദ്രം - നാട്യം എന്നീ ഭാവങ്ങളോടൊപ്പം തികഞ്ഞ മന:സാന്നിദ്ധ്യവും, ഊർജവും ഒപ്പം ദയയും കൂടിക്കുഴഞ്ഞ ഒരു ഗംഭീരൻ കഥാപാത്രമാണ് ലേഡിമക്ബത്ത്. തന്റെ അഭിലാഷത്തിനു വേണ്ടി ഏതറ്റവും പോകാനും, തന്റെ ബലവും സ്വാധീനവും ഏതൊക്കെ നിലയിൽ ആരുടെ ഒക്കെ മേലെയും ചെലുത്തുവാനും ഉള്ള മെയ് വഴക്കം ലേഡി മക്ബത്തിനുണ്ടായിരുന്നതിനാൽ അവർ ദുർബലനായ മക്ബത്തിനെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കയും ഒടുവിൽ ഭരണം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. മക്ബത്തിനോട് ലേഡി മക്ബത്ത് പറയുന്ന ഒരു വാചകം പ്രസിദ്ധമാണ്. 'screw your courage to the sticking place and we will not fail.' തന്റെ കഴിവിൽ പൂർണ വിശ്വാസമുള്ള ഹിലാരി, യാതൊന്നിനും തന്റെ ഇശ്ചാശക്തിക്കു മുമ്പിൽ അടിയറ വെയ്ക്കാൻ ഒരുക്കമല്ല.
എന്നാൽ അമേരിക്കയുടെ പ്രതാപകാലം 'സാമർത്ഥ്യ വീര്യത്തിനോ' അതോ മനുഷ്യനെ മനസ്സിലാക്കുന്ന തത്വ ചിന്തകനായ രാജാവിനോ ' (philosopher king) എന്നാണ് അറിയേണ്ടത്. പ്ലേറ്റോ 'റിപ്പബ്ലിക്ക്' എന്ന ഗ്രന്ഥത്തിൽ തന്റെ ഉട്ടോപ്യൻ ആശയം പറയുന്നത്, രാജ്യം ഭരിക്കേണ്ടത് ഒരു ബുദ്ധി രാക്ഷസനല്ല, പകരം തത്വജ്ഞാനിയായ രാജാവാണ്, ഭരണ കർത്താവായി കടഞ്ഞെടുത്ത നായകൻ അയാൾ എത്തുന്നതുവരെ ശൂന്യമായ കസേര (empty chair) എടുത്തിടൂ. അമേരിക്കയുടെ ഭരണചക്രം തിരിക്കാനുള്ള പുതിയ ആളിനെത്തേടി ഈ ശൂന്യമായ കസേര കാത്തിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്