അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി
2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ തന്നെ രേഖപ്പെടുത്തുന്നത്. എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് ന്യൂ ജേഴ്സിയിലെ ഏഴാം കോൺഗ്രെസ്സെഷണൽ ഡിസ്ട്രിക്ടിൽ നടക്കുന്നത്.
അമേരിക്കൻ ജനപ്രതിനിധി മണ്ഡലത്തിലെ 247 അംഗങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് , ഡെമൊക്രാറ്റിക് പാർട്ടി പ്രതിനിധികൾ 188 മാത്രമേയുള്ളു. രണ്ടു വര്‍ഷം കൂടുമ്പോൾ ഈ തിരഞ്ഞെടുപ്പ് നടത്തപ്പെടും. സുപ്രധാനമായ എല്ലാ നിയമ നിർമ്മാണവും ഭരണ നയപരിപാടികളും ഈ സമിതിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ ആര് പ്രസിഡണ്ട് ആയാലും ജനപ്രതിനിധിസഭ ഏതു പാർട്ടിയുടെ കൂടെ എന്നതിനെ ആശ്രയിച്ചാണ് ഭരണം നിർവ്വഹിക്കപെടുക. പ്രസിഡന്റിനെ ശ്വാസം മുട്ടിച്ചു ബഡ്ജറ്റ് പിടിച്ചു നിർത്താനും ഈ സമിതിക്കു ആകും.
കഴിഞ്ഞ നാല് തവണയും 50 ശതമാനം മുതൽ 59 ശതമാനം വരെ വോട്ട് നേടി ജയിച്ച റിപ്പബ്ലിക്കൻ പ്രതിനിധി ലിയോണാർഡ് ലാൻസ്നെതിരെ കന്നിയങ്കം കുറിച്ചിരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട , ഇളംതലമുറ മലയാളി പീറ്റർ ജേക്കബ് ആണ്. അപൂർവമായി മാത്രം ഡമോക്രാറ്റുകൾ വിജയിക്കപ്പെട്ട ഈ മണ്ഡലം 79 ശതമാനം വെള്ളക്കാർ താമസിക്കുന്ന റിപ്പബ്ലിക്കൻ മുൻതൂക്കമുള്ള മണ്ഡലമാണ്.
ചിട്ടയായ പ്രചാരണവും ശാന്തമായ ഇടപെടലുകളും, വ്യക്തമായ കാഴ്ചപ്പാടുകളും കൊണ്ട് എതിരാളിയെ വിളറി പിടിപ്പിച്ചിരിക്കയാണ് 31 കാരനായ പീറ്റർ ജേക്കബ്. വൻ ഭൂരിപക്ഷത്തിൽ 2 വര്‍ഷം മുൻപ് ഇവിടെ ജയിച്ച ലാൻസ് , വർഗീയ വിദ്വേഷം പുറത്തിറക്കിയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പീറ്റർ ജേക്കബിന്റെ ചിത്രത്തോടൊപ്പം ക്രിമിനലുകളുടെയും ഭീകരരുടെയും ചിത്രം ചേർത്തുവച്ചു വെബ് സൈറ്റുകളിലും മറ്റും വിദ്വേഷം വിതക്കയും വെള്ളക്കാരെ ഇളക്കി തന്റെ കസേര ഉറപ്പിക്കാനും ആണ് ശ്രമിക്കുന്നത്. ഇതുകാരണം 2 തവണ പീറ്റർ ജേക്കബിന്റെ വീട് ആക്രമിക്കപ്പെട്ടു.
ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഊതി വീർപ്പിച്ച വെള്ളക്കാരന്റെ അരക്ഷിത ബോധവും, കുടിയേറ്റക്കാരോട് അവർക്കുള്ള അസഹിഷ്ണതയും, മറയില്ലാതെ പുറത്തുവന്നു. അത് പ്രാദേശിക തലത്തിലും ആഞ്ഞടിക്കുന്നുണ്ട്. ഇന്നർ സിറ്റികളിൽ ഒരു വലിയ കൂട്ടം വെള്ളക്കാർ കടുത്ത സമ്മർദ്ദത്തിൽ തന്നെയാണ് ; അതാണ് വോട്ട് ആക്കിയെടുക്കാൻ ഉള്ള റിപ്പബ്ലിക്കൻ പാർട്ടി തന്ത്രവും.
ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനു അവസാന നിമിഷം വരെ തലവേദന സൃഷ്ട്ടിച്ച, ജനപക്ഷത്തു നിലയുറപ്പിച്ച , അധ്വാന വർഗ്ഗത്തിന്റെ സമുന്നത പോരാളി ബെർണി സാന്‍ഡേഴ്സ് ഈ വോട്ട് ബെൽറ്റിൽ തന്നെയായിരുന്നു മേധാവിത്വം നേടിയിരുന്നത്. ബെർണി സാന്‍ഡേഴ്സ് പീറ്റർ ജേക്കബിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി അരക്ഷിതരും അനാഥരും ആയിമാറിയ വെള്ളക്കാരുടെ ഒരു വലിയകൂട്ടം പീറ്ററിന് പിന്നിൽ നിരന്നു . സ്വന്തം പാർട്ടിയിൽതന്നെ ട്രംപ് ഉണ്ടാക്കിയ മുറിപ്പാടുകൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രകോപിതരായ കുറെവോട്ടറന്മാരെ പാർട്ടി മാറി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ന്യൂ ജേഴ്സിയിൽ ഈ മണ്ഡലത്തിലൂടെ കടന്നു പോകാൻ പോകുന്ന ഓയിൽപൈപ്പ് ലൈൻ ചുറ്റിപ്പറ്റി ഇപ്പോഴത്തെ പ്രതിനിധി ലാൻസ്നെതിരെ നിലനിൽക്കുന്ന ജനവിരോധം ഒക്കെയാണ് പീറ്ററിന് അനുകൂലമാകുന്ന ഘടകങ്ങൾ. കൂടാതെ, തന്റെ വീട് ആക്രമിക്കപ്പെട്ടത് എല്ലാ ദേശീയ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തതോടുകൂടി, ഉർവശി ശാപം ഉപകാരം എന്നപോലെ പീറ്റർ ജേക്കബ് തിളങ്ങുന്ന താരമായി മാറി. തന്റെ പ്രചാരണ വാഹനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുമ്പോൾ വലിയ കൂട്ടമാണ് അവിടെ തടിച്ചു കൂടുന്നത്. വളരെ ലളിതമായ രീതിയിൽ, ഒരു സുഹൃത് എന്നപോലെ പീറ്റർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് മതിപ്പോടെയാണ് വോട്ടറന്മാർ വീക്ഷിക്കുന്നത്. 6 ലക്ഷം വരുന്ന വോട്ടറന്മാരെ കഴിവതും നേരിൽ കണ്ടു വോട്ട് ചോദിക്കാനാണ് ഇനിയുള്ള സമയം അദ്ദേഹം നീക്കി വച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ അഡ്മിഷന് പോകാൻ തീരുമാനിച്ചത് മാറ്റിവച്ചു, തന്റെ ജീവിതത്തിനു സന്തോഷം തരുന്നത് മറ്റൊരു വഴിയാണെന്ന് തുറന്നു പറയാൻ 20 വയസുള്ള പീറ്ററിന് കഴിഞ്ഞിരുന്നു. മലങ്കര ഓർത്തഡോക്ൾസ് സഭയുടെ, ഡോവർ സെന്റ് തോമസ് ദേവാലയത്തിൽ സൺഡേ സ്കൂൾ പഠിക്കുമ്പോഴും, അൾത്താരയിൽ ശിശ്രൂഷകനായി പ്രവർത്തിക്കുമ്പോഴും പീറ്ററിന്റെ വേറിട്ട ശബ്ദം പലരും ശ്രദ്ധിച്ചിരുന്നു. തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി ഉറച്ച നിലപാടും, കേവലം ഒരു വിശ്വാസത്തിൽ തളച്ചിടപ്പെടാതെ, വിശ്വ മാനവ വീക്ഷണമാണ് തനിക്കു ചേർന്നതെന്നും ഉള്ള സ്വയ വിലയിരുത്തൽ പീറ്ററിനെ അടുത്തറിയാവുന്നവർക്കു നന്നേ തിരിച്ചറിഞ്ഞിരുന്നു.
സെന്റ് ലൂയിസ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ പീറ്റർ കലാലയത്തിലും തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. ചെറു പ്രായത്തി തന്നെ, അരിസ്റ്റോട്ടിലും, ശ്രീബുദ്ധനും ആരാധ്യപുരുഷന്മാരായി, മഹാഭാരതവും ഭഗവത് ഗീതയും പഠിക്കാൻ ശ്രമിച്ചു, ജോൺ ഫ് കെന്നഡി തന്റെ ഹീറോ ആയി. വുമൺ ട്രാഫിക്കിങ്ങിനും ആഫ്രിക്കയിലെ ഡാർഫോറിൽ നടക്കുന്ന മനുഷ്യ കുരുതിക്കുമെതിരെ മുന്നണി പോരാളിയാളിയായി നിരത്തിലിറങ്ങി. പള്ളികളെയും കച്ചവടക്കാരെയും , ആശുപത്രികളെയും , സ്കൂളുകളെയും ഉൾപ്പെടുത്തി ന്യൂ ജേഴ്സിയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി വിജയകരമായി പീറ്റർ നടപ്പിലാക്കി. മാനസീക രോഗികളെ സമൂഹത്തിന്റെ കാണാപ്പുറങ്ങളിൽ നിന്ന് കൈപിടിച്ച് കൊണ്ടുവന്നു അവരുടെ പുനരധിവാസവും , തൊഴിലും തുടങ്ങിയ പദ്ധതിയും പീറ്ററിന്റെ സ്വപ്ന പദ്ധതിയാണ്. ജീവിതത്തിന്റെ നനുത്ത പ്രതിസന്ധികളെ നേരിൽ കണ്ടു, നിറവും വർഗ്ഗവും നോക്കാതെ, അവർക്കു വേണ്ടി, പ്രവർത്തിക്കുവാൻ കഴിയുന്നത് ഈ ചെറുപ്പക്കാരനെ വിനയാതീതനാക്കുന്നു.
ആദ്രതയും കാരുണ്യവും ഉള്ള വഴി കണ്ടെത്താൻ പീറ്ററിനു വിളക്കു കാട്ടികൊടുത്ത പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും സഹോദരി ബിനുവും സുഹൃത്തുക്കളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. സ്വദേശമായ, കോട്ടയത്തുള്ള വാഴൂരിലും പീറ്ററിന് പിന്തുണ നേർന്നുകൊണ്ട്, ഫ്ളക്സ് ബോർഡ് ഒരുക്കി നിരവധിപ്പേർ വിജയം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു.
തന്റെ മുത്തച്ഛൻ എലിയാസ് പീറ്ററും , തന്റെ മാതുലൻ റിട്ടയേർഡ് ചീഫ് ഇൻഫർമേഷൻ ഓഫീസർ എലിയാസ് പി. പീറ്ററും വിത്തിട്ട പാതയിലൂടെ ഇളംതലമുറ മനുഷ്യ സേവനത്തിനു മാന്യമായ ഇടംതേടുന്നു. കുട്ടിയായിരിക്കുമ്പോൾ ശേഖരിച്ചു വച്ചിരുന്ന ചെറു സമ്പാദ്യം മദർ തെരേസയുടെ ചാരിറ്റിക്ക് അയച്ചു കൊടുത്തിരുന്നു. മദർ തെരേസ്സ അന്ന് അയച്ചു കൊടുത്ത സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് ' നിനക്കായി ഞാൻ പ്രാർത്ഥിക്കും ' പീറ്റർ തന്റെ ഹൃദയത്തിൽ എഴുതിച്ചേർത്തു. ആ വിശുദ്ധയുടെ പ്രാർത്ഥന സഫലമാകട്ടെ എന്ന് ആശിക്കുന്നു. മലയാളം വ്യക്തമായി സംസാരിക്കുന്ന പീറ്റർ ജേക്കബ് യു . എസ് . ജനപ്രതിനിധി സഭയിൽ തിളങ്ങി നിൽക്കട്ടെ എന്നും എല്ലാ മലയാളിയോടും ചേർന്ന് ആശംസിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍