Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈയിൽ വിസ ലഭിക്കണമെങ്കിൽ ഇനി മുതൽ ഇൻഷുറൻസ് നിർബന്ധം; സന്ദർശക, താമസ വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ബാധകമാകും

ദുബൈയിൽ വിസ ലഭിക്കണമെങ്കിൽ ഇനി മുതൽ ഇൻഷുറൻസ് നിർബന്ധം; സന്ദർശക, താമസ വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് ബാധകമാകും


ദുബൈ: ദുബൈ സർക്കാർ നടപ്പാക്കുന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടുഘട്ടം പൂർത്തിയായതായി ദുബൈ ഹെൽത്ത് അഥോറിറ്റി അധികൃതർ അറിയിച്ചു.നൂറിന് മുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ കമ്പനികളും വിസ ലഭിക്കാൻ ഇനി ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ഫാമിലി വിസയിലുള്ള കുടുംബാംഗങ്ങൾക്കും ഇതോടെ ഇൻഷുറൻസ് നിർബന്ധമാകും.

നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടുഘട്ടങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. സ്വദേശികളും വിദേശികളുമടക്കം 27 ലക്ഷം പേർക്ക് ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചതായി ദുബൈ ഹെൽത്ത് അഥോറിറ്റി ഹെൽത്ത് ഫണ്ടിങ് ഡയറക്ടർ ഹൈദർ അൽ യൂസുഫ് പറഞ്ഞു. നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഇനി മുതൽ വിസ ലഭിക്കാൻ ഇനി ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.

നൂറിൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് അടുത്തവർഷം ജൂണിൽ മാത്രമേ നിയമം ബാധകമാകൂ. നൂറിന് മുകളിൽ ജീവനക്കാരുടള്ള സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന ചട്ടം ഈമാസം ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കമ്പനികൾ വിസക്ക് അപേക്ഷിക്കുമ്പോൾ തൊഴിലാളിക്ക് ഇൻഷുറൻസ് കമ്പനി നൽകിയ മെഡിക്കൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പുവരുത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണ്. വിസ പുതുക്കുന്ന സമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും.

ഇൻഷുറൻസ് കമ്പനികൾ സൗജന്യമായാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.വിസക്ക് അപേക്ഷിക്കാനായി താമസകുടിയേറ്റ വകുപ്പ് ഓഫിസിലത്തെുമ്പോൾ മറ്റ് രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. ഓൺലൈനായി അപേക്ഷിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

അടുത്ത ഘട്ടത്തിൽ സന്ദർശക വിസയിലത്തെുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാകും. ഇതിന്റെ വിശദാംശങ്ങൾ അഥോറിറ്റി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഹൈദർ അൽ യൂസുഫ് പറഞ്ഞു. മൂന്നാംഘട്ടത്തിൽ ജീവനക്കാർക്ക് പുറമെ അവർ സ്‌പോൺസർ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന്റെ പ്രീമിയം തുക ജീവനക്കാരാണ് വഹിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP