Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹലിന്റെ ഈദുൽ ഫിത്തർ ആഘോഷത്തിന് ഇക്കുറി മാറ്റ് ഏറെ; ആയിരം പേർക്ക് ഇഫ്താർ വിരുന്ന് നൽകിയ നിർവൃതിയിൽ പതിനൊന്നുകാരൻ

സഹലിന്റെ ഈദുൽ ഫിത്തർ ആഘോഷത്തിന് ഇക്കുറി മാറ്റ് ഏറെ; ആയിരം പേർക്ക് ഇഫ്താർ വിരുന്ന് നൽകിയ നിർവൃതിയിൽ പതിനൊന്നുകാരൻ

അജ്മാൻ: ഇക്കുറി സഹലിന്റെ ഈദുൽ ഫിത്ർ ആഘോഷത്തിന് നിറം കൂടും. സജ ലേബർ ക്യാംപിലെ 1000 പേർക്ക് ഇഫ്താർ വിരുന്നു നൽകാനായതിന്റെ സന്തോഷത്തിലാണ് സഹൽ.

കഴിഞ്ഞ വർഷം, തന്റെ പത്താം ജന്മദിനത്തിൽ സഹൽ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് വിലയേറിയ കളിപ്പാട്ടമോ ഗാഡ്ജറ്റുകളോ വിനോദ യാത്രയോ ആയിരുന്നില്ല, പകരം മരുഭൂമിയിൽ കഷ്ടപ്പെടുന്ന മനുഷ്യർക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നായിരുന്നു. അങ്ങനെയാണ് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂൾ വിദ്യാർത്ഥിയായ സഹലും സഹോദരൻ ലഹലും സജ ലേബർ ക്യാമ്പിലെത്തിയത്. അന്ന് 800 പേർക്ക് വിരുന്നൊരുക്കി അവർ മടങ്ങി.

ഈ വർഷം തന്റെ പതിനൊന്നാം ജന്മദിനത്തിൽ സഹൽ വീണ്ടും സജ ക്യാംപിലെത്തി. കൂട്ടിന് ലഹനും രക്ഷിതാക്കളുമുണ്ടായിരുന്നു. ഇത്തവണ 1000 പേർക്കുള്ള വിരുന്നുമായിട്ടായിരുന്നു വരവ്. റമദാനിന്റെ നന്മ ചേർത്തുവച്ച് ആയിരം പേർക്കുള്ള നോമ്പ് തുറ.

രണ്ടു വർഷം മുൻപ് വളണ്ടിയർ ആയിട്ടാണ് സഹൽ ആദ്യമായി സജ കാമ്പിലെത്തിയത്. ടീം ഇഫ്താർ നടത്തുന്ന വിരുന്നിൽ വളന്റീർ ആയി എത്തിയപ്പോഴാണ് വീടും നാടും വിട്ട്, പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു താമസിക്കുന്നവരൂണ്ടെന്ന് മനസ്സിലായത് . അപ്പോൾ അവന്റെ കുഞ്ഞു മനസ്സ് വേദനിച്ചു. ഒരു ദിവസം പോലും ഉപ്പയെ വിട്ട് നിൽക്കാൻ കഴിയാത്ത അവൻ കുടുംബത്തിനായി പ്രവാസിയായ മനുഷ്യരെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. അങ്ങനെയാണ് അവർക്ക് ഇഫ്താർ ഒരുക്കുന്ന മോഹം മനസ്സിൽ ഉദിച്ചത്.

കുട്ടികൾ, പ്രത്യേകിച്ചും പ്രവാസി കുട്ടികൾ, വീടിന്റെ അകത്തളങ്ങളിലെ ഗെയിമിങ്ങ് ലോകത്തു മാത്രമൊതുങ്ങി ജീവിക്കുന്ന കാലത്ത് മാതൃകയാവുകയാണ് സഹൽ.
'നാം നല്ല നിലക്ക് ജീവിക്കുമ്പോൾ തന്നെ കഴിയുന്നത്ര പാവപ്പെട്ടവരെയും ഓർക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്‌ന. നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ മറന്നുപോകരുതല്ലോ. കഴിവിന്റെ പരമാവധി മറ്റുള്ളവരുടെ ജീവിതത്തെ സഹായിക്കണം. കൂടെ നിൽക്കാനാവണം. ' - സഹൽ പറഞ്ഞു.

'കാരുണ്യം എല്ലാവരിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം യു.എ.ഇ ' ഇയർ ഓഫ് ഗിവിങ്' ആചരിക്കുകയാണ്. അതിനോടു സഹകരിക്കണമെന്നും മനസ്സിലുണ്ടായിരുന്നു' സഹൽ പറഞ്ഞു. ആരും നിർബന്ധിച്ചിട്ടോ പറഞ്ഞിട്ടോ അല്ല ഇങ്ങനെയൊരു വഴി സഹൽ തിരഞ്ഞെടുത്തത് എന്ന് അഭിമാനപൂർവം മാതാപിതാക്കളായ സി.ടി ഷംസുവും ജസീലയും പറയുന്നു. ' അവന്റെ സ്വന്തം തീരുമാനമാണ്' ഷംസു പറഞ്ഞു. കോഴിക്കോട് മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂർ സ്വദേശിയാണ് ഷംസു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP