പ്രസ്റ്റൺ പള്ളി ഇന്ന് മുതൽ കാത്തീഡ്രലാകും; മെത്രാന്മാരെല്ലാവരും എത്തി ചേർന്നു; നാളെ മെത്രാഭിഷേകത്തിന് പോകുന്നവർ ഇക്കാര്യങ്ങൾ മറക്കാതിരിക്കുക
ഇംഗ്ലീഷുകാരിൽ നിന്നും ഏറ്റെടുത്ത പ്രസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് പള്ളി ഇന്ന് മുതൽ സെന്റ് അൽഫോൻസാ കത്തീഡ്രലായി അറിയപ്പെടും. ഇന്നു വൈകുന്നേരമാണ് കത്തീഡ്രൽ രൂപീകരണ ചടങ്ങ് നടക്കുക. ഇന്നലെയോടെ കേരളത്തിൽ നിന്നുള്ള എല്ലാ മെത്രാന്മാരും യുകെയിൽ എത്തി ചേർന്നിരിക്കുകയാണ്. ഇതോടെ നാളെ പ്രസ്റ്റണിൽ നടക്കുന്ന സീറോ മലബാർ രൂപത ആശീർവാദവും മെത്രാഭിഷേക ചടങ്ങും ആവേശകരമാകും.
പ്രസ്റ്റൺ പള്ളി കത്തീഡ്രലായി ഇന്ന് ഏറ്റെടുക്കും; പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ വൈകിട്ട് 6 മണിക്ക് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കത്തീഡ്രലായി ഉയർത്തപ്പെടുന്ന പ്രസ്റ്റൺ സെന്റ് അൽഫോൻസാ പള്ളി ഏറ്റെടുക്കുന്ന ചടങ്ങും കത്തീഡ്രലായി പുനർസമർപ്പണവും ആഘോഷമായ സായാഹ്ന നമസ്കാര പ്രാർത്ഥനയും (റംശാ പ്രാർത്ഥന) ഇന്ന് വൈകിട്ട് നടക്കും. ഇന്നലെ യുകെയിലെത്തിച്ചേർന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്. മറ്റു പിതാക്കന്മാരും നിരവധി വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരാകും.
ഇന്ന് വൈകിട്ട് 6 മണിക്ക് വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകി അവരെ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. 6. 10 ന് ഇതുവരെ ലങ്കാസ്റ്റർ രൂപതയുടെ സ്വന്തമായിരുന്ന പ്രസ്റ്റൺ സെന്റ് ഇഗ്നേഷ്യസ് പള്ളി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പള്ളിയായും കത്തീഡ്രലായും ഏറ്റെടുക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. തുടർന്ന് രൂപതയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വി, അൽഫോൻസാമ്മയ്ക്ക് ദേവാലയം സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടക്കും.
6.30 ന് സഭയുടെ യാമപ്രാർത്ഥനയിലെ ഔദ്യോഗിക സന്ധ്യാ നമസ്കാരമായ 'റംശാ പ്രാർത്ഥന'' തുടർന്ന് നടക്കും. ഇത് ഞായറാഴ്ച നടക്കുന്ന മെത്രാഭിഷേകത്തിന് രൂപത ഒന്നാകെ പ്രാർത്ഥിച്ച് ഒരുങ്ങുന്ന അവസരം കൂടിയാണ്. ''റംശാ പ്രാർത്ഥന'' എന്നാണ് ഈ സായാഹ്ന നമസ്കാരം അറിയപ്പെടുന്നത്. പ്രാർത്ഥനയുടെ സമാപനത്തിൽ വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പു കൊണ്ടുള്ള ആശിർവാദം നൽകപ്പെടും. 7. 30 ന് സമാപന പ്രാർത്ഥനകളോടും ആശിർവാദത്തോടും കൂടെ കത്തീഡ്രൽ ഏറ്റെടുക്കൽ ചടങ്ങ് പൂർണ്ണമാകും.
ഔദ്യോഗികമായ ഈ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വെള്ളിയാഴ്ച രാത്രിയിലെന്നത് പോലെ ശനിയാഴ്ച രാത്രിയിലും ജാഗര പ്രാർത്ഥനാ ശുശ്രൂഷ (നൈറ്റ് വിജിൽ) ഉണ്ടായിരിക്കും. ലോകത്തുള്ള എല്ലാ കത്തീഡ്രൽ ദേവാലയങ്ങളും കരുണയുടെ വിശുദ്ധ കവാടങ്ങളായി സഭാ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സെന്റ് അൽഫോൻസാ ദേവാലയം പ്രസ്റ്റൺ കത്തീഡ്രലായി ഉയർത്തപ്പെട്ട ഉടനെ തന്നെ കരുണയുടെ കവാടമുള്ള ദേവാലയമായി പ്രഖ്യാപിക്കപ്പെടുന്നതും കരുണയുടെ വാതിൽ തുറക്കപ്പെടുന്നതുമാണ്.
മെത്രാഭിഷേകത്തിന് തലേ ദിവസം നടക്കുന്ന ഈ സുപ്രധാന തിരുക്കർമ്മങ്ങിൽ പങ്കു ചേർന്ന് പ്രാർത്ഥിച്ച് ഒരുങ്ങാൻ ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയും ജോയിന്റ് കൺവീനറും നിലവിൽ പ്രസ്റ്റൺ പള്ളി വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയിലും എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുന്നു.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെത്തി; മെത്രാഭിഷേകത്തിനും രൂപതാ ഉദ്ഘാടനത്തിനും മുഖ്യ കാർമ്മികനാകും
സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി ഇന്നലെ വൈകിട്ട് 7. 30ന് യുകെയിലെത്തിച്ചേർന്നു. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ജനറൽ കൺവീനർ റവ. ഫാ: തോമസ് പാറയടിയിൽ, ജോയിന്റ് കൺവീനർ റവ. ഫാ: മാത്യു ചൂരപൊയ്കയിൽ, സ്വീകരണ കമ്മറ്റി കൺവീനർ റവ. ഫാ: സജി മലയിൽ പുത്തൻപുര, മറ്റ് കമ്മറ്റിയംഗങ്ങൾ വൈദികർ വിശ്വാസികൾ എന്നിവർ ചേർന്ന് കർദ്ദിനാൾ തിരുമേനിക്ക് ഊഷ്മള സ്വീകരണം നൽകി.
വിമാനത്താവളത്തിൽ നിന്ന് ലങ്കാസ്റ്റർ രൂപതാ ആസ്ഥാനത്തെത്തിയ കർദ്ദിനാൾ ഇന്നലെ രാത്രി വിശ്രമിച്ച ശേഷം ഇന്ന് മെത്രാഭിഷേക ചടങ്ങുകളുടെയും സ്ഥാനാരോഗണ ശുശ്രൂഷയുടെയും റിഹേഴ്സൽ നിയുക്ത മെത്രാനൊപ്പം നടത്തും. തുടർന്ന് പ്രാർത്ഥനയിലും ആത്മീയ ഒരുക്കത്തിലുമായിരിക്കുന്ന പിതാക്കന്മാർ വൈകിട്ട് കത്തീഡ്രൽ ഏറ്റെടുക്കുകയും പുനർ സമർപ്പണം നടത്തുകയും ചെയ്യുന്ന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കാനെത്തും.
തന്റെ സുധീരമായ കർമ്മ ശേഷിയും നേതൃത്വപാടവവും കൊണ്ടു സീറോ മലബാർ സഭയെ നയിക്കുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആത്മീയ ദീർഘവീക്ഷണത്തിന്റെയും റോമിലെ പരിശുദ്ധ സിംഹാസനവുമായി സൂക്ഷിക്കുന്ന നല്ല ബന്ധത്തിന്റെയും ഫലമായാണ് ഗ്രേറ്റ് ബ്രിട്ടണിലും സീറോ മലബാർ രൂപത യാഥാർത്ഥ്യമാക്കാൻ ഇടയായത്. അമേരിക്കയിലും ഓസ്ട്രേലിയായിലും കാനഡയിലും പുതിയ രൂപതകളും എക്സാർക്കേറ്റും വന്നതിനുശേഷം ഗ്രേറ്റ് ബ്രിട്ടണിലും പുതിയ രൂപത നേടിയെടുക്കാനായത് സഭയുടെ വളർച്ചയുടെ വലിയ സൂചനയാണ്. ഈ വലിയ സഭയുടെ തലവൻ എന്ന നിലയിൽ ആത്മാഭിമാനത്തിന്റെയും നിർവൃതിയുടെയും കൂടി നിമിഷങ്ങളാണ് മാർ ജോർജ് ആലഞ്ചേരിക്കിത്.
ലോകത്തിലെ പൗരസ്ത്യ സഭകളിൽ ഉക്രേനിയൻ കത്തോലിക്കാ സഭ കഴിഞ്ഞാൽ അംഗ സംഖ്യയിൽ രണ്ടാം സ്ഥാനത്താണ് 50 ലക്ഷത്തിനടുത്ത് വിശ്വാസികളുള്ള സീറോ മലബാർ സഭ.
പ്രസ്റ്റൺ മെത്രാഭിഷേകം ''മറക്കരുതേ ഈ 15 പ്രധാനപ്പെട്ട കാര്യങ്ങൾ''
മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും 'ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത' ഉദ്ഘാടത്തിനുമായി എത്തുന്ന എല്ലാവരുടെയും ശ്രദ്ധയിലേയ്ക്കായി ഏറ്റവും പ്രധാനപ്പെട്ട 15 കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
- എൻട്രി പാസ് ഇല്ലാത്ത ആർക്കും സ്റ്റേഡിയത്തിനുള്ളിൽ കടക്കാനാവില്ല എന്നതിനാൽ ആരും അവരുടെ എൻട്രി പാസ്സുകൾ മറക്കരുത്. ആ പാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗേയ്റ്റിലൂടെ മാത്രം കടക്കാനും നിശ്ചയിച്ചു തന്നിരിക്കുന്ന സീറ്റുകളിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഇനിയും ടിക്കറ്റ് ആവശ്യമുള്ളവർ മെത്രാഭിഷേക കമ്മറ്റിയുമായി ബന്ധപ്പെടണം.
- രാവിലെ 11. 30 മുതലായിരിക്കും വിശ്വാസികൾക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കുന്നത്. താമസിച്ച് വരുന്നത് ഒഴിവാക്കാൻ നേരത്തെ പുറപ്പെടാൻ ശ്രദ്ധിക്കു. രണ്ടര മണിക്കൂറിൽ കൂടുതൽ യാത്രാദൂരമുള്ളവരും ബസുകളിലും കോച്ചുകളിലുമായി വരുന്നവരും നിങ്ങളുടെ ഡ്രൈവർ ആദ്യ രണ്ടര മണുക്കൂറിനു ശേഷം എടുക്കുന്ന ബ്രേയ്ക്കിന്റെ സമയം കൂടി മുൻകൂട്ടി കണ്ട് യാത്ര പുറപ്പെടാൻ ശ്രദ്ധിക്കുക.
- പ്രാർത്ഥനാ ശുശ്രൂഷകൾ ഗാനാലാപനത്തോടെയും ജപമാല പ്രാർത്ഥനയോടെയും 12 മണിക്ക് ആരംഭിക്കും. ഈ ശുശ്രൂഷകൾക്കിടയിൽ സ്റ്റേഡിയത്തിലേക്ക് കടന്നു വരുന്നവർ സംസാരിച്ച് പ്രാർത്ഥനാ ആന്തരീക്ഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- ഭക്ഷണം: യാത്രയിലുടനീളവും തിരുക്കർമ്മൾക്കിടയിലും ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്ര ഭക്ഷണവും വെള്ളവും കരുതണം. കുട്ടികൾക്കുള്ള പ്രത്യേക ഭക്ഷണങ്ങളും മറക്കരുത്. എല്ലാ പരിപാടികളുടെയും സമാപനത്തിൽ മെത്രാഭിഷേക കമ്മറ്റി ഒരുക്കിയിരിക്കുന്ന ലഘു റിഫ്രഷ്മെന്റ്സ് അതാത് ഇരിപ്പിടങ്ങളിൽ ലഭിക്കുന്നതായിരിക്കും.
- ഡ്രസ്സ് കോഡ്: ഏറ്റവും വിശുദ്ധമായ ഒരു ആത്മീയ കർമ്മത്തിൽ പങ്കു ചേരാനെത്തുന്നതിനാൽ എല്ലാവരും പ്രാർത്ഥനാ അന്തരീക്ഷത്തിനു ചേർന്ന വസ്ത്രധാരണം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ആത്മീയ അവസരങ്ങൾക്ക് ചേരാത്ത ഭക്ഷണ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
- സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്ന വോളണ്ടിയേഴ്സ് വാഹന പാർക്കിങ്ങിൽ സഹായിക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്കു ചെയ്യുക. ബസിനുള്ള എൻട്രി പാസ്സുകളും എടുക്കാൻ മറക്കരുത്.
- കാലാവസ്ഥാ വ്യതിയാനമുണ്ടായാൽ കുട ഉപയോഗിക്കാൻ പറ്റില്ല. പകരം എല്ലാവരും ''റെയ്ൻ കോട്ട്'' കരുതേണ്ടതാണ്.
- സ്റ്റേഡിയത്തിനുള്ളിലും പരിസരങ്ങളിലുമായി നിങ്ങളെ സഹായിക്കാനായി സേവനം ചെയ്യുന്ന വോളണ്ടിയേഴ്സിന്റെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണ്.
- പ്രാർത്ഥനകൾക്കുപയോഗിക്കുന്ന പുസ്തകങ്ങളും മെത്രാഭിഷേക കമ്മറ്റിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രസിദ്ധീകരണങ്ങളും സ്റ്റേഡിയത്തിനുള്ളിൽ വച്ചു തന്നെ നൽകപ്പെടുന്നതാണ്. ക്രിസ്തീയ സ്നേഹത്തിനും സഭയുടെ ആത്മീയതയ്ക്കും നിരക്കാത്ത മറ്റു പ്രസിദ്ധീകരണങ്ങളോ ലഘു ലേഖകളെ വാങ്ങാതിരക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്.
- തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തുന്ന എല്ലാ വൈദികരും ഗോൾഡൻ കളറുള്ള കാപ്പാ സെറ്റ് (സീറോ മലബാർ കുർബാന തിരുവസ്ത്രം) കൊണ്ടു വരികയും തിരുക്കർമ്മങ്ങളുടെ സമയത്ത് അവ അണിയുകയും ചെയ്യേണ്ടതാണ്.
- ലത്തീൻ കത്തോലിക്ക സഭയെ പ്രതിനിധീകരിക്കുന്നവർ ചുവപ്പു കളറുള്ള ചോസിബിൾ (ലത്തീൻ കുർബാന തിരുവസ്ത്രം) കൊണ്ടു വരേണ്ടതുമാണ്. വൈദികർ ഓരോ കുസ്തോദിയും (സിബോറിയം) കൊണ്ടു വരേണ്ടതാണ്.
- ഭിന്നശേഷിയുള്ളവരുടെ യാത്ര ഉപകരണങ്ങൾ കുട്ടികളുടെ പ്രാം എന്നിവ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതിന് അനുവാദമുണ്ടായിരിക്കുന്നതാണ്.
- ലഘുഭക്ഷണം ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ സ്റ്റേഡിയം കമ്മറ്റിയുടെ ഫുഡ് കൗണ്ടറിൽ നിന്ന് അവ വാങ്ങാവുന്നതാണ്.
- ഏറ്റവും വലിയ ഒരുക്കം ആത്മീയ ഒരുക്കമാണന്നതിനാൽ എല്ലാവരും മെത്രാഭിഷേക ചടങ്ങുകളിലേക്ക് പ്രാർത്ഥിച്ച് ഒരുങ്ങി വരണമെന്ന് ഓർമ്മിപ്പിക്കുന്നു.
- വളരെ നേരത്തെ എത്തുന്നവർക്ക് കത്തീഡ്രലായി ഉയർത്തപ്പെടുന്ന പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം സന്ദർശിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
മെത്രാഭിഷേക വേദിയുടെ വിലാസം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്