ഫോർച്യൂണർ ഇൻഷ്വർ ചെയ്യാൻ നിപ്പോൺ ടൊയോട്ട 1,19,000 രൂപ പറഞ്ഞിടത്ത് നൽകേണ്ടി വന്നത് 54,000 രൂപ മാത്രം; അമിയോക്ക് ഇവി എം 25,000 രൂപ ക്വാട്ട് ചെയ്തപ്പോൾ കൊടുക്കേണ്ടി വന്നത് 10,000വും: പുത്തൻ കാറു വാങ്ങുന്നവർ ഒരു കാരണവശാലും ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുതാത്തത് എന്തുകൊണ്ട്?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നിങ്ങൾ ഒരു പുത്തൻ കാറു വാങ്ങാൻ തീരുമാനിച്ചാൽ സ്വാഭാവികമായും ചെയ്യുക ആവശ്യമായി ഒരു കാർ ഡീലറെ പോയി കാണുകയും അവർ വിശദമായ ഒരു ക്വാട്ട് തരികയുമാണ്. ഓൺ റോഡ് പ്രൈസ് എന്ന പേരിൽ അവർ നൽകുന്ന വിലയിൽ റോഡ് ടാക്സും ഇൻഷുറൻസും ഒക്കെ ഇതിൽ അടങ്ങിയിരിക്കും. സാധാരണഗതിക്ക് എല്ലാവരും തന്നെ അതു അംഗീകരിക്കുകയും വാങ്ങുകയുമാണ് ചെയ്യുന്നത്. അതു പലപ്പോഴും കാർ വാങ്ങുന്നവരുടെ ചുമതല ആണെന്ന് തോന്നിക്കുന്ന തരത്തിൽ മാർക്കറ്റ് ചെയ്യാൻ ഡീലർമാർക്കും വിരുതാണ്.
ഒരുപടി കൂടി കടന്നു കാറിന്റെ ലോണുകൾ പോലും ഇപ്പോൾ ഡീലർമാർ അടിച്ചേൽപ്പിക്കുന്നു. ലോണിനു വേണ്ടിയാണ് എന്നു തോന്നിക്കുക പോലും ചെയ്യാതെയാണ് പലപ്പോഴും ഒപ്പിട്ടു വാങ്ങുന്നത്. ലോൺ പോയിട്ടു ഇൻഷുറൻസ് പോലും ഡീലർമാരിൽ നിന്നു എടുക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. ഡീലർമാർ അടിച്ചേൽപ്പിക്കുന്ന ഇൻഷുറൻസ് വിപണിയിൽ ഉള്ളതിന്റെ ഇരട്ടിയിൽ എങ്കിലും അധികം വില കൂടിയതാവും എന്നതാണ് സത്യം. എന്നാൽ പലരും അതറിയുന്നില്ല. 90 ശതമാനം പേരും ഈ ചതിക്കുഴി അറിയാതെ ഡീലർമാർ വച്ചു നീട്ടുന്ന ഇൻഷുറൻസിനു കൈ കൊടുക്കുകയാണ്.
അതിനു വഴങ്ങാത്തവർക്ക് ബുക്ക് ചെയ്ത കാർ നൽകുകയില്ല എന്നു പോലും പറയുന്ന തരത്തിലേക്കു ചില ഡീലർമാർ വളർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം ഒരു ടെലിഫോൺ സംഭാഷണം മറുനാടൻ പുറത്തു വിട്ടിരുന്നു. കാർ ബുക്കു ചെയ്ത ഒരാൾ അവിടെ നിന്നും ഇൻഷുറൻസ് എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സെയിൽസ് ഏജന്റും തുടർന്നു മാനേജരും ഒക്കെ പറയുന്ന പച്ചക്കള്ളങ്ങൾ ആണു ആ വീഡിയോ വ്യക്തമാക്കിയത്.
ഡീലർമാർ നേരിട്ടു നൽകുന്ന ഇൻഷുറൻസും പുറത്തു നിന്നു ലഭിക്കുന്ന ഇൻഷുറൻസും തമ്മിലുള്ള വില വ്യത്യാസം അറിയാൻ രണ്ടു കാറുകളുടെ ഇടപാടുകൾ മറുനാടൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ടൊയോട്ടയുടെ പുതിയ മോഡൽ ഫോർച്യൂണർ വാങ്ങിയ ഒരു മാദ്ധ്യമ പ്രവർത്തകനും ഫോക്സ് വാഗന്റെ അമിയോ എന്ന കാർ വാങ്ങിയ ഒരു പിആർ ഏജന്റുമാണ് ഇരകൾ. മാദ്ധ്യമ പ്രവർത്തകൻ വാങ്ങിയ ഫോർച്യൂണിന് ഇൻഷുറൻസായി നിപ്പോൺ ടൊയോട്ട പറഞ്ഞത് 1,19,000 രൂപ ആയിരുന്നെങ്കിൽ പിആർ ഏജന്റ് വാങ്ങിയ അമിയോയ്ക്ക് ക്വോട്ട് ചെയ്തിരിക്കുന്നത് 24,500 രൂപയായിരുന്നു. മാദ്ധ്യമ പ്രവർത്തകന് 54,000 രൂപയ്ക്കും പിആർ ഏജന്റിന് 10,000 രൂപയ്ക്കും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഫുൾ കവറേജുള്ള ഇൻഷുറൻസ് ലഭിച്ചു എന്നതാണ് വ്യത്യസ്തം.
പുതിയ ടൊയോട്ടോ വാഹനം വാങ്ങാൻ വേണ്ടി ഇക്കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്തെ നിപ്പോൺ ടൊയോട്ട വാഹന ഡീലർമാരെ സമീപിച്ചത്. ഇൻഷുറൻസ് ഡീലർമാർ മുഖേന വാങ്ങാമെന്ന് കരുതി അതിന് എത്ര തുകയാകും എന്നന്വേഷിച്ചു. നിപ്പോൺ ടൊയോട്ട 1,19,000 രൂപയാകുമെന്ന് അറിയിച്ചത്. ഇതോടെ ഇത് വേണ്ടെന്നു വച്ച മാദ്ധ്യമപ്രവർത്തകൻ നേരിട്ട് ഇൻഷുറൻസ് സംവിധാനം നോക്കുകയായിരുന്നു. ഡീലർമാർ പറഞ്ഞതിലും പകുതിയിൽ താഴെ തുകയേ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ചെലവായൂള്ളു. സമാനമായ അനുഭവമായിരുന്നു പി ആർ ഏജന്റിനും ഉണ്ടായത്. ഇതിൽ നിന്നു തന്നെ വ്യക്തമാകുന്നത് യാതൊരു കാരണവശാലും വാഹന ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുത് എന്നതാണ്.
മിക്ക വാഹന ഡീലർമാരും ഇൻഷുറൻസ് വാഹനം വാങ്ങുന്നതിന് ഒപ്പം വേണമെന്ന് വിധത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ, യാതൊരു വിധത്തിലും ഈ കെണിയിൽ വീഴാതിരിക്കുക എന്നതാണ് ഇതിന് വേണ്ടത്. പലപ്പോഴും ചതിയിലൂടെ ഉപഭോക്താക്കളെ ഇൻഷുറൻസ് എടുപ്പിക്കാറുമുണ്ട്. കൃത്യമായി വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകുമ്പോൾ ഇൻഷുറൻ അടക്കാതെ കാർ വിട്ടു നൽകാൻ കഴിയില്ലെന്ന് പോലും ഡീലർമാർ ചെയ്യുന്നത്.
യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള വാഹന ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞചെലവിൽ വാഹനങ്ങൾക്ക് പരിരക്ഷ നേടാൻ പുതിയ വാഹനം വാങ്ങുന്നവർക്ക് സാധിക്കുക. ഇത്തരത്തിൽ ചെലവുകുറഞ്ഞ കമ്പനികളുടെ ഇൻഷ്വറൻസ് സ്വീകരിക്കുകയെന്നത് കസ്റ്റമറുടെ അവകാശവുമാണ്. എന്നാൽ വാഹനം കിട്ടണമെങ്കിൽ തങ്ങളുടെ തന്നെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്ന് പറഞ്ഞ് ഡീലർമാർ വലിയ തട്ടിപ്പിനാണ് വഴിയൊരുക്കുന്നത്. വാങ്ങാൻ പോകുന്ന വണ്ടിയുടെ ചേസിസ് നമ്പർ, മോഡൽ തുടങ്ങിയ വിവരങ്ങൾ നൽകി ഏത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വേണമെങ്കിലും ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം വാഹനത്തിന് പരിരക്ഷ നേടാം. വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള വിശദാശംങ്ങൾ ചുവടെ വിശദമായി കൊടുക്കുന്നു.
ഓൺലൈൻ ഇൻഷുറൻസുള്ള കമ്പനികൾ ഏതൊക്കെ?
പണരഹിതവിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കേന്ദ്ര സർക്കാരും കൂടിച്ചേർന്നാണ് ഓൺലൈൻ ഇൻഷുറൻസ് ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റൽ, നാഷണൽ എന്നീ പൊതുമേഖലാ കമ്പനികളാണ് ഇളവുകൾ നല്കുന്നത്. സാധാരണ പോളിസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്കൗണ്ട് നിരക്കിൽ കിട്ടുന്ന പോളിസിക്കുമുണ്ടാകും. പ്രീമിയം തുകയുടെ പത്തു ശതമാനം ഇളവാണ് കേന്ദ്രം നല്കുന്നത്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അധിക ആനുകൂല്യവും ചേരുമ്പോൾ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.
എൻജിൻ ചേസിസ് നമ്പറുകൾ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക
അതേസമയം, പുതിയ വണ്ടികൾക്കുള്ള ഇൻഷുറൻസിനു മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പോളിസി പുതുക്കുമ്പോൾ ഇതു ലഭ്യമാകില്ല. ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ലളിതമായ കാര്യങ്ങളേ ഉപഭോക്താവ് ചെയ്യേണ്ടതുള്ളൂ. പുതിയ വണ്ടിയുടെ എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക. എടിഎം കാർഡും കൈയിൽ കരുതി വേണ്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടി ഉടമയുടെ വിലാസവും വാഹനത്തിന്റെ എൻജിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം. വണ്ടിയുടെ മോഡൽ മാത്രം കൊടുത്താൽ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റിൽ കിട്ടും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
നെറ്റ് ബാങ്കിങ് വഴിയോ കാർഡ് മുഖാന്തരമോ പണമടയ്ക്കാം. മൊബൈൽ വാലറ്റുകളും ഉപയോഗിക്കാം. അപ്പോൾതന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈ പ്രിന്റ് കൊടുത്താൽ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. അഞ്ചു മിനിട്ടു കൊണ്ട് കാര്യങ്ങൾ കഴിയും.
ഇൻഷുറൻസിന്റെ ഇടനിലക്കാരോട് റ്റാറ്റ പറയാം
ഇൻഷുറൻസ് പോളിസികൾ ഇന്റർനെറ്റിലൂടെ വാങ്ങുന്നതുമൂലം ഉപഭോക്താവിന് ഒട്ടേറെ പ്രയോജനങ്ങളാണു ലഭിക്കുന്നത്. പുഷ് മാർക്കറ്റിങ് ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ഉപഭോക്താവിനു പിന്നാലെ നടന്ന് നിർബന്ധമായി പോളിസികൾ എടുപ്പിക്കുന്നത് പതിവു കാഴ്ചയാണ്. ഇടപാടുകൾ ഓൺലൈനാകുമ്പോൾ ഇടനിലക്കാരൻ ഇല്ലാതാകുന്നു. കമ്പനിയും ഉപഭോക്താവും തമ്മിൽ നേരിട്ടായിരിക്കും കച്ചവടം. ഏതു കമ്പനിയുടെ ഏതു പ്ലാൻ അനുസരിച്ചുള്ള പോളിസി തെരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്കു തീരുമാനിക്കാം. അനാവശ്യമായ ഇൻഷുറൻസ് പോളിസികൾ ഏജന്റ് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.
വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിയെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും ഉപഭോക്താവിന് ഇന്റർനെറ്റിലൂടെ സാധിക്കും. പ്രൊഡക്റ്റുകളും പ്ലാനുകളും എല്ലാം വിശദമായി വിലയിരുത്തുന്ന വെബ്സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിക്ക് മറ്റു കമ്പനികൾ നല്കുന്ന വാഗ്ദാനങ്ങൾ ഉപഭോക്താവിനു പരിശോധിക്കാം. ഒരു മുറിയിലിരുന്ന് ഒരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്.
വിവിധ പോളിസിയെക്കുറിച്ചുള്ള ഫീഡ്ബാക്കുകളും ഇന്റർനെറ്റിൽതന്നെ ലഭ്യമാണ്. മുമ്പ് ഇതേ പോളിസി ഉപയോഗിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ ശരിയായ പോളിസി തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഫീഡ്ബാക്കുകൾക്കും റേറ്റിംഗുകൾക്കും വേണ്ടി മാത്രം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം വേഗത്തിലെടുക്കാൻ ഇത്തരം സൈറ്റുകൾ സഹായിക്കും. ഇൻഷുറൻസ് റേറ്റിങ് ഏജൻസികളുടെയും മറ്റ് അധികൃതരയുടെയും വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും കൃത്യമായി നഷ്ടപരിഹാരം നല്കുന്നതിലുള്ള അവരുടെ ചരിത്രവും മനസിലാക്കാൻ ഉപഭോക്താവിനാകും. അതുപോലതന്നെ ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇൻഷുറൻസ് വകുപ്പിന്റെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരിക്കും.
വാഹന ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ നടത്തിയ ഒരു കണക്കെടുപ്പിൽ വാഹന ഇൻഷുറൻസിൽ 24 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽ 12 ശതമാനവും ഉണ്ടായിരിക്കുന്നതായി കണ്ടെത്തപ്പെട്ടു.
ഇതൊടൊപ്പം തന്നെ വാഹന ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഇൻഷുർ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി നൽകുന്നുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, എൻജിൻചേസിസ് നമ്പർ, ഇൻഷുർ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പർ, പിൻകോഡ് എന്നിവ ആണ് അറിയാൻ കഴിയുക. 25 ഓളം ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇങ്ങനെ ലഭിക്കും.
https://uiic.co.in/product/motor
http://www.newindia.co.in/calcis/motor1.aspx
https://www.orientalinsurance.org.in/
https://www.gibl.in/car-insurance/
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്