അപൂർവതയുമായി എറണാകുളം മഹാരാജാസിലെ 'മഹാരാജകീയം' ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും
കൊച്ചി: അത്യപൂർവതയുമായി 'മഹാരാജകീയം' ഞായറാഴ്ച. ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ പ്രഭപരത്തി നിൽക്കുന്ന എറണാകുളം മഹാരാജാസ് കോളജിന്റെ പ്രൊഡക്ടുകളുടെയും കുടുംബാംഗങ്ങളുടെയും സമാനതകളില്ലാത്ത സംഗമമാണ് മഹരാജകീയമെന്ന പേരിൽ അറിയപ്പെടുന്ന പൂർവ വിദ്യാർത്ഥികളുടെ സംഗമം.
142 വർഷം പിന്നിടുന്ന കലാലയത്തിൽ ആയിരം പൂർണചന്ദ്രന്മാരെ കണ്ട വന്ദ്യവയോധികർ മുതൽ കലാലയം വിട്ടിറങ്ങിയ യുവത്വങ്ങൾവരെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഗൃഹാതുരതയോടെ ഒന്നിച്ചണിനിരക്കാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ സംഘാടകർ പരിപാടിയുടെ വിജയത്തിന് മെയ്യും മനവും മറന്നോട്ടത്തിലാണ്. ഇതൊരു സംഗമമല്ല, വികാരമാണെന്ന ചിന്തയാണ് മഹാരാജാസിന്റെ പൂർവ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാനടൻ മമ്മൂട്ടി മുതൽ മുൻ മന്ത്രിമാരായ എ. കെ ആന്റണിയും വയലാർ രവിയും തുടങ്ങി മലയാളി സമൂഹത്തിന്റെ പരിച്ഛേദമായ നീണ്ട നിര തന്നെ പൂർവ വിദ്യാർത്ഥികളുടെ റോളിലുണ്ടാകും. തലമുറകളുടെ സംഗമവേദിയിൽ ഇത്തവണ ഏറ്റവും ചർച്ചയാവുക കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കലാരംഗത്ത്, പ്രത്യേകിച്ച് സിനിമ മേഖലയിൽ മഹാരാജാസ് നേടിയ ഔന്നിത്യമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
എല്ലാ വിദ്യാലയങ്ങളിലും പൂർവ വിദ്യാർത്ഥി സംഘടനകളും വാർഷികങ്ങളുമൊക്കെയുണ്ടെങ്കിലും മഹാരാജാസിന്റെ മഹാരാജകീയത്തിന്റെ പ്രത്യേകത മറ്റൊരിടത്തുമില്ലെന്നു നിസംശയം പറയാം. നാല് വർഷത്തിലൊരിക്കൽമാത്രം എല്ലാ തിരക്കുകളിലുംനിന്ന് വേറിട്ട് ഓടിയെത്തി മനസു പങ്കിടുന്നവരുടെ സൗഹൃദമാണിത്. പണ്ഡിതനായും പാമരനായും കഴിയുന്ന പഴയ കൂട്ടുകാർ അഹമെന്ന ഭാവമില്ലാതെ കൂട്ടുചേരുന്ന അപൂർവചാരുതയാകും ഇവിടെയൊരുങ്ങുക. ഹാജർ വച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ അപരാധമാകുമെന്ന ചിന്തയോടെയാണ് പഴയ തിരുമുറ്റത്തെത്തുക. അവിടെ പൂർവ കാമുകർ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒക്കെയായി കൊച്ചുമക്കളുമായെത്തും. ഓർമകൾ ഇടയ്ക്കിടെ കൈവിട്ടുപോകുന്നവരും പതിറ്റാണ്ടുകൾക്കപ്പുറത്തെ സതീർത്ഥ്യരെ കാണുന്ന മാത്രയിൽ പേരു ചൊല്ലി വിളിക്കുന്നവരും വരെ കൂട്ടത്തിലുണ്ടാകും. തന്റെ കാലടികൾ പതിഞ്ഞ മണ്ണും തണൽതന്ന മരങ്ങളും ഇരിന്നു പഠിച്ച ക്ലാസ് മുറികളുമൊക്കെ മക്കളെയും കൊച്ചുമക്കളെയും ജീവിത പങ്കാളികളെയുമൊക്കെ കാണിച്ചുകൊടുക്കാനുള്ള വികാരാവേശം മഹാരാജകീയത്തിൽ ദൃശ്യമാകും. ആൾക്കൂട്ടത്തിൽ പഴയ ചങ്ങാതിയെ തേടുന്ന അനേകം കണ്ണുകളുണ്ടാകും. പറഞ്ഞാലും തീരാത്ത കഥകളുമായി വൈകിയും ചുറ്റിത്തിരിയുന്നവരെയും കാണാനാകുമെന്നു മുൻകാല അനുഭവ വെളിച്ചത്തിൽ സംഘാടകർ പറയുന്നു.
സമസ്ത മേഖലകളിലും കലാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇതിൽ മഹാരാജാസിന്റെ കഥയും ഇവിടുത്തെ പഴയ വിദ്യാർത്ഥികളുടെ കഴിവും സിനിമയിലൂടെ പ്രോജ്വലിച്ച നാല് വർഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻചർച്ചയാണ്. ജയറാമിന്റെ മകൻ കാളിദാസൻ നായകനായ പൂമരം മഹാരാജാസിലൂടെ ശ്രദ്ധേയമാകുന്നു. ഞാനും ഞാനുമെന്റാളും ..... എന്ന ഗാനം മഹാരാജാസിലെ കുട്ടികളുടെ ഒരു കാലത്തെ ഹിറ്റ് പാട്ടാണ്. ഏതാനും വർഷങ്ങൾക്കൊണ്ട് ഒന്നാംനിര സംവിധായകരിൽ ഒരാളായി ആഷിക് അബു മാറി. ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്സിക്കൻ അപാരത മാർച്ച് മൂന്നിന് തീയേറ്ററുകളിലെത്തും. കോളജുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയും. ഇതേദിവസം തന്നെ റിലീസാകുന്ന, 86 പുതുമുഖങ്ങളുമായുള്ള അങ്കമാലി ഡയറീസ് എന്ന സിനിമയുടെ വരവും മഹരാജാസിന്റെ യശസേറ്റുമെന്നാണ് പ്രതീക്ഷ. ഇതിന്റെ മുന്നണിയിലും പിന്നണിയിലുമേറെയും മഹാരാജാസിന്റെ തന്നെ പൂർവ വിദ്യാർത്ഥികളാണ്. കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ നായക പദവിയിലെത്തിയ വിഷ്ണുവും ഈ കലാലയതണലിൽ നിന്നുള്ള കലാകാരൻ തന്നെ. മഹാരാജാസിന് പ്രണയപൂർവം എന്ന പേരിൽ രവി കുറ്റിക്കാട് 2001-ൽ പുറത്തിറക്കിയ പുസ്തകം ഹൃദ്യമായ വായനാനുഭവമാണ് സമ്മാനിച്ചത്. നർമത്തിന്റെ അകമ്പടിയോടെ, മഹാരാജാസിന്റെ ന്യൂ ജെൻ വേർഷൻ എന്ന് ആഷിഖ് അബു വിശേഷിപ്പിച്ച പുസ്തകം മഹാരാജകീയത്തിൽ പ്രകാശനം ചെയ്യും. സന്തോഷ് പെരുവയാണ് ഓർമക്കുറിപ്പുകളോടെ ഇത് തയാറാക്കിയിട്ടുള്ളത്. പ്രമുഖരുടെ ഓർമക്കുറിപ്പുകളും അപൂർവ ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള സുവനീറിന്റെ പ്രകാശനവും ഉണ്ടാകും. നിരവധി പുരസ്കാരങ്ങൾ നേടിയ കമ്മട്ടിപ്പാടം എന്ന സിനിമയുടെ സംവിധായകൻ രാജീവ് രവിയും മഹാരാജാസിന്റെ അഭിമാനപാത്രമാണ്.
ജസ്റ്റീസ് കെ. ജി ബാലകൃഷ്ണൻ, മമ്മൂട്ടി, ദിലീപ്, സലിംകുമാർ, ജ്യോതിർമയി, എ. കെ ആന്റണി, വയലാർ രവി, മേഴ്സി രവി, പി. ടി തോമസ്, എ. എസ് സ്വാമിനാഥൻ, കെ. എസ്. എസ് നമ്പൂതിരിപ്പാട്, എൻ ഗോപാലകൃഷ്ണൻ, അപ്പൻ തമ്പുരാൻ, സി. അന്തപ്പായി, ടി.കെ. കൃഷ്ണ മോനോൻ, ചങ്ങമ്പുഴ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടപ്പള്ളി കരുണാകര മേനോൻ, ചരിത്രകാരൻ കെ.പി. പത്മനാഭ മേനോൻ, രാജലക്ഷ്മി, പി.കെ. ബാലകൃഷ്ണൻ, കെ.പി. അപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ഗ്രേസി, അൻവർ റഷീദ്, അമൽ നീരദ്, ജോഹൻ പോൾ, സമീർ താഹിർ, ഷൈജു ഖാലിദ്, രാജീവ് രവി, സംവിധായകൻ സിദ്ദിഖ്, കലാഭവൻ അൻസാർ, വിനോദ് വിജയൻ, വിനു ജോസഫ്, റ്റിനി ടോം, സാജൻ പള്ളുരുത്തി, സുരേഷ് രാജൻ, ജയകൃഷ്ണൻ ആഷിഖ് അബു, ബാബുരാജ് തുടങ്ങിയവരെല്ലാം മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരാണ്.
2008-ലാണ് ആദ്യ മഹാരാജകീയം സംഘടിപ്പിച്ചത്. അതുവരെ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനായിരുന്നു ഉണ്ടായിരുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരുസംഘം പൂർവ വിദ്യാർത്ഥികൾക്കിടയിൽ രൂപപ്പെട്ട ചിന്തയായിരുന്നു നാലാണ്ടിലൊരിക്കലുള്ള മഹാരാജകീയം. കെ. ആർ വിശ്വംഭരൻ പ്രസിഡന്റും കെ നാരായണൻ പോറ്റി സെക്രട്ടറിയുമായിരുന്ന അന്നത്തെ ഒ.എസ്. എ മഹാരാജകീയത്തെ മനസാ ഏറ്റെടുത്തു. സാമൂഹ്യ മാദ്ധ്യമങ്ങളുടെ പിൻബലത്തിൽ ലോകമെങ്ങുമുള്ള പൂർവ വിദ്യാർത്ഥികളിലേക്ക് മഹാരാജകീയം എന്ന ആശയം പ്രവഹിച്ചതോടെ ആദ്യ സംഗമം ചരിത്രമായി. പല കലാലയങ്ങളും ഇത് മാതൃകയാക്കാൻ ശ്രമിച്ചെങ്കിലും പരാജയമായി. ആദ്യ മഹാരാജകീയത്തിൽ മുഖ്യാതിഥികളായവർ കോളജിന്റെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരായ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് കെ. ജി ബാലകൃഷ്ണനും എ. കെ ആന്റണിയും ഉൾപ്പെടെയുള്ളവർ. 2012-ൽ രണ്ടാം സംഗമവും മറക്കാനാകാത്ത കൂട്ടായ്മയായിരുന്നു. മഹരാജാസിന്റെതന്നെ സ്വന്തം മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ വർഷം ഒടുവിൽ മൂന്നാം മഹാരാജകീയം നടത്താനിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ വെല്ലുവിളിയായി. എന്നാൽ മാസങ്ങൾക്കുള്ളിൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് ഒ. എസ്. എ പ്രസിഡന്റ് ജസ്റ്റീസ് പി. എസ് ഗോപിനാഥ്, സംഘാടക സമിതി ചെയർമാൻ കെ. ആർ വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായിക്കഴിഞ്ഞു.
രാവിലെ പത്തിന് കോളജിലെ പൂർവ വിദ്യാർത്ഥികൂടിയായ ഗാനരചയിതാവ് അർ. കെ ദാമോദരനും സംഗീതജ്ഞൻ ടി. എസ് രാധാകൃഷ്ണനും ചേർന്ന് ചിട്ടപ്പെടുത്തിയ സ്വാഗതഗാനം ബിജു നാരായണന്റെയും ഗണേശ് സുന്ദരത്തിന്റെയും നേതൃത്വത്തിൽ 101 പേരടങ്ങിയ ഗായക സംഘം ആലപിക്കുന്നതോടെ മഹാരാജകീയത്തിന് തുടക്കമാകും. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മന്ത്രി ടി. എം തോമസ് ഐസക്, എംപിമാരായ എ, കെ ആന്റണി, വയലാർ രവി, എംഎൽഎമാരായ പി. ടി തോമസ്, ഹൈബി ഈഡൻ തുടങ്ങിയവർ വേദിയിലുണ്ടാകും 80 വയസ് പിന്നിട്ട പൂർവ വിദ്യാർത്ഥികളെ ആദരിക്കും. മമ്മൂട്ടി സ്മരണിക പ്രകാശനം ചെയ്യും. പഠിച്ചിറങ്ങിയ കാലഘട്ടം തിരിച്ച് വിവിധ ഭാഗങ്ങളിൽ സൗഹൃദ സംഘഗമങ്ങൾ അരങ്ങേറും. 101 അംഗ സംഘത്തിന്റെ തിരുവാതിരകളി, ചലച്ചിത്രതാരങ്ങൾ അവതരിപ്പിക്കുന്ന സ്കിറ്റ്, ഗാനമേള, യുവജനോത്സവ പ്രതിഭകളുടെ കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സമീപകാലത്ത് ഉണ്ടായ ചില അനിഷ്ട സംഭവങ്ങളിൽ പൂർവിദ്യാർത്ഥികൾ ഖിന്നരാണ്. സീനിയേഴ്സ് എന്ന ചിത്രത്തിൽ കോളജിൽ കയറിയ പൊലിസിനെ ഇറക്കിവിടുന്ന കോളജ് അദ്ധ്യാപകന്റെ വേഷത്തിൽ സിദ്ദിഖിന്റെ ശ്രദ്ധേയമായ പ്രകടനമുണ്ട്. മഹാരാജാസിൽ ഒരിക്കൽ പൊലിസ് കയറിയപ്പോൾ അവരെ ഓടിച്ച ഭരതൻ എന്ന പ്രിൻസിപ്പലിന്റെ ജീവസ്സുറ്റ കഥാപാത്രമായി ഇതിനെ കാണുന്നവരുണ്ട്. അടുത്ത കാലത്ത് കുട്ടികളെ ഹോസ്റ്റലിൽ കയറി അറസ്്റ്റ് ചെയ്തതും പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതുമൊക്കെ സങ്കടകരമാണെങ്കിലും പഴയ ഓർമകളുമായി വീണ്ടും കൂട്ടിലെത്തുന്നതോടെ മനസിൽ സന്തോഷത്തിന്റെ കനലെരിയുമെന്നു തന്നെയാണ് പഴയ കുട്ടികളുടെ പക്ഷം. പ്രമുഖർ പങ്കെടുക്കുന്ന കലാവിരുന്നുകൾ മഹാരാജകീയത്തെ രാജകീയമാക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. 5000 പൂർവ വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്