ഡെബിറ്റ് ദ റിസീവർ, ക്രെഡിറ്റ് ദ ഗിവർ
പ്രീഡിഗ്രീ ഒന്നാം വർഷം മുതൽ ഡിഗ്രി അവസാനം വരെ എല്ലാ വർഷവും പഠിച്ച് പരീക്ഷയെഴുതിയിരുന്ന വിഷയം ആണ് അക്കൗണ്ടിങ്ങ്. ലോക്കൽ പ്രൊഫസർമാർ എഴുതിയ കൈപ്പുസ്തകങ്ങൾ മുതൽ വിലാസിനിയുടെ ആ ഒരിക്കലും വായിച്ചാൽ തീരാത്ത നോവലിന്റെ അത്രയും ഉള്ള സുൽത്താൻ ചന്ദും സെണ്ട്രൽ ബുക്സും ഇറക്കിയ പുസ്തകങ്ങൾ വരെ അദ്ധ്യാപകർ പഠിപ്പിച്ചും ഞാൻ പഠിച്ചും തള്ളി. ഒടുക്കം ബിരുദം എടുത്തു തലയിൽ വച്ച് സി.ഏ.ക്കു ചെന്നു ചേർന്ന് ജീവിതത്തിൽ ആദ്യമായി ഒരു ഇടത്തരം കമ്പനിയുടെ ശരിക്കുള്ള കണക്കുപുസ്തകത്തിൽ കൈ വച്ചപ്പോഴാണ് ഞാൻ ഈ അഞ്ചുവർഷം വെറുതേ പാഴാക്കിയതാണെന്നു മനസ്സിലായത്. ഞാൻ പഠിച്ചതുകൊണ്ട് പണിയെടുക്കാൻ കഴിയുന്നില്ല. പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി ഈ അഞ്ചുവർഷത്തെ സിലബസ് മൊത്തം പഠിക്കാൻ ഒരു മാസം മതിയെന്നും.
ആരോ എഴുതിയ പാഠപുസ്തകങ്ങൾ വായിച്ചു പഠിച്ചു ബിരുദവും പിന്നെ അനന്തരവും എടുക്കുന്നു. അദ്ധ്യാപകൻ ആയി ജോലി തുടങ്ങുന്നു. താൻ ക്ലാസ്സിൽ ഉരുവിട്ടു പഠിച്ചത് അരമനസ്സോടെയും അലക്ഷ്യമായും അടുത്ത ജനറേഷനു ചൊല്ലിക്കൊടുക്കുന്നു. അവരും അതു പഠിക്കുന്നു. ഇവരാരും ചായക്കടക്കാരന്റെ പറ്റുപടിപ്പുസ്തകം പോലും ജീവിതത്തിൽ തൊടുന്നുമില്ല. ഇങ്ങനെ വിഴുങ്ങിയും ശർദ്ദിച്ചും പോകുന്നത് എന്തെന്നും എന്തിനെന്നും അറിയാതെ പോകുന്ന പാഠ്യരീതിയുടെ ഇരയായി ഞാൻ അഞ്ചുവർഷങ്ങൾ അക്കൗണ്ടിങ്ങ് പഠിക്കാതെപോകൽ എന്ന സമയം പാഴാക്കലിൽ തുലച്ചു . ഇതിനിടെ ഈ വിഷയം ലോകത്ത് എത്ര പുരോഗമിച്ചെന്നും തത്വങ്ങളും സമീപനങ്ങളും മൂലപ്രമാണങ്ങളും ഒക്കെ എത്രകണ്ട് മാറിയെന്നും ഒന്നും ആരുമറിഞ്ഞിരുന്നില്ല. പഠിപ്പിക്കുന്നതും പഠിക്കുന്നതും എന്തെന്ന് തന്നെ അറിയാത്തപ്പോൾ അതിലെ മാറ്റങ്ങളിൽ എന്തു കാര്യം.
അവിടെയും തീർന്നില്ല മാഷുപാരകൾ അന്ന് സി.ഏ. വിദ്യാർത്ഥികൾക്ക് പോസ്റ്റൽ ടെസ്റ്റ് സ്കീം എന്നൊരു പരിപാടിയുണ്ടായിരുന്നു. നമ്മൾ ഉത്തരം എഴുതി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തപാലിൽ അയക്കും. കണക്ക്, എക്കണോമിക്സ്, നിയമം തുടങ്ങിയ വിഷയം ആണെങ്കിൽ അവർ അത് അവിടെയുള്ള ഏതെങ്കിലും കോളേജ് അദ്ധ്യാപകരെക്കൊണ്ട് പരിശോധിപ്പിക്കും. ഇങ്ങനെ കുറേയെണ്ണം കഴിഞ്ഞാലേ പരീക്ഷയ്ക്ക് ഇരിക്കാനുള്ള എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് കിട്ടൂ.
എക്കണോമിക്സ് ഉത്തരക്കടലാസ് ഒരെണ്ണം ഇവാല്യുവേറ്റ് ചെയ്തു വന്നപ്പോൾ ഒരു പേജിനു കുറുകേ ചുവന്ന മഷിക്ക് വെട്ട്. 'സ്റ്റുഡന്റ്'സ് ഓൺ പൊളിറ്റിക്കൽ വ്യൂസ്' എന്ന് . ഇതെന്തു പണ്ടാരം എന്ന് നോക്കിയപ്പോൾ ഞാൻ ആ പേജിൽ ദ കാസ്റ്റ്രോയെ ഉദ്ധരിച്ചു കുറച്ചു വരികൾ എഴുതിയിട്ടുണ്ട്. അണ്ണൻ എം.എ എക്കണോമിക്സ് ജയിച്ച അണ്ണാമലയോ കാമരാജോ യൂണിവേഴ്സിറ്റിയിൽ ഹോസ്വേ ദ കാസ്റ്റ്രോയെക്കുറിച്ച് പാഠപുസ്തകത്തിൽ ഉണ്ടാവില്ല, അതുകൊണ്ട് ക്യൂബേലെ മറ്റേയാളാണെന്നു ധരിച്ചു! ഗ്രൗച്ചോ മാർക്സിനെക്കൂടി ഉദ്ധരിക്കാഞ്ഞതു ഭാഗ്യം. സീറോ മാർക്സ് കിട്ടിയേനെ എന്നു ഞാൻ അങ്ങു സമാധാനിച്ചു, വേറെന്തു ചെയ്യാൻ.
ആയിടയ്ക്കാണു എക്സാമിനേഷൻ സെന്റർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വിമൻസ് കോളേജിലേക്ക് മാറ്റിയത്. സി.ഏ. പരീക്ഷയ്ക്ക് ഇൻവിജിലേറ്റർ ആയി നിന്നു പരിചയമില്ലാത്ത അദ്ധ്യാപിക എന്റെ കാൽക്കുലേറ്ററിന്റെ പൗച്ച് അകം പുറം തിരിച്ച് കാണിക്കാൻ ആവശ്യപ്പെട്ടു. അതിനകത്തെങ്ങാൻ തുണ്ടു പേപ്പർ വച്ചിട്ടുണ്ടോ എന്ന പരിശോധനയാണ്. വീട്ടിലിരിക്കുന്ന പുസ്തകങ്ങൾ പെട്ടി ഓട്ടോ വിളിച്ച് പരീക്ഷാഹാളിൽ കയറ്റിയാലും പ്രയോജനമില്ലെന്ന് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ.
ഉദാഹരണങ്ങൾ പോലും തലമുറ ആവർത്തിച്ച് വിരസമായതാണ് നമ്മുടെ സ്കൂളിലും കോളേജിലും. പ്രോബബിലിറ്റി പഠിക്കുന്ന വെളുപ്പും കറുപ്പും ചുവപ്പും പന്തുകൾ. ക്യൂയിങ്ങ് തീയറിയിലെ ട്രാഫിക്ക് ലൈറ്റ്. കാൽക്കുലസിലെ കാറിന്റെ ഓഡോമീറ്റർ. മൂന്നാം ക്ലാസ്സിൽ മാപ്പ് നോക്കാൻ പഠിച്ചത് ഇങ്ങനെയായിരുന്നു 'ഭൂപടത്തിൽ നോക്കി നിൽക്കുന്ന ഒരാളിന്റെ മേൽഭാഗം വടക്കും കീഴ്ഭാഗം തെക്കും വലതുഭാഗം കിഴക്കും ഇടതുഭാഗം പടിഞ്ഞാറും ആയിരിക്കും.' കാണാപ്പഠം പറഞ്ഞു മടുത്തപ്പോൾ ഏതോ വിരുതൻ അത് ഇങ്ങനെയാക്കി 'ഭൂപടത്തിൽ നോക്കി നിൽക്കുന്ന ഒരാളിന്റെ മേൽഭാഗം കീഴും കീഴ്ഭാഗം മേലും ഇടതുഭാഗം വലതും വലതുഭാഗം ഇടതും ആയിരിക്കും.' കാണാപ്പഠങ്ങളിൽ നിന്നും അല്പമെങ്കിലും മോചനം കിട്ടിയിരുന്നത് ട്യൂഷനെടുത്ത ഗൗതമൻ സാറിന്റെ ഓലപ്പുരയിൽ ആയിരുന്നു.
പ്രോബബിലിറ്റി പഠിപ്പിച്ചപ്പോൾ സാറ് ബിവറേജസിൽ നിന്നും കുപ്പി വാങ്ങാൻ എത്ര നേരം ക്യൂ നിൽക്കണം എന്ന് കണക്കു കൂട്ടിച്ചു. ഇൻവെസ്റ്റ്മെന്റ് റിസ്ക് എടുക്കുമ്പോൾ ചോദ്യാവലിയിട്ട് കുട്ടികളുടെ റിസ്ക് റിവാർഡ് ഗ്രഡേഷൻ അളന്ന് 'രാജേഷേ നീ നിന്റെ കാശെല്ലാം അടുപ്പിൻ മൂട്ടിൽ കുഴിച്ചിട്ട് അതിന്റെ മുകളിൽ അടയിരിക്കും. പ്രമോദേ നീ തമ്പോല കളിക്കാൻ പോകും' എന്നൊക്കെ കളിയാക്കി വിഷയം മനസ്സിലാക്കി കൊടുക്കുന്ന യഥാർത്ഥ വിഷയവിദഗ്ദ്ധനായ ഗൗതമൻ സാറിനു കൊടുക്കാൻ ഒരു ഒഴിവ് നാട്ടിലെ ഒരു കോളേജിനും ഉണ്ടായില്ല.
അതിനു കൊടുക്കാനുള്ള പണം കൈവശം ഉണ്ടായിരുന്നെങ്കിൽ അതുകൊണ്ട് ഒരു റെസ്റ്റോറന്റ് തുടങ്ങിയിട്ട് തുടർന്നും ഓലപ്പുരയിൽ തന്നെ കുട്ടികളെ പഠിപ്പിച്ചേനെ എന്നായിരുന്നു സാറ് പറയാറ്. പറഞ്ഞു വന്നത്, മന്ത്രി പറയുന്നു മലയാളം മീഡിയം സ്കൂളുകൾക്ക് നിലവാരമില്ലെന്ന്. ശരിയാണത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കും ഇല്ല. കോളേജുകൾക്കും ഇല്ല നമുക്ക്. മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ എന്തു പഠിപ്പിക്കുന്നെന്നും എങ്ങനെ പഠിപ്പിക്കുന്നെന്നും അറിയുമ്പോൾ, നിലവാരമുള്ള അദ്ധ്യാപകരും പ്രൊഫഷണൽസും ക്ലാസ് എടുക്കുമ്പോൾ, അവിടെയൊക്കെ പഠിച്ചിറങ്ങിയ ആളുകളോട് സംസാരിക്കുമ്പോൾ സ്കൂളിലും കോളേജിലുമായി ഞാൻ പാഴാക്കിയ കൊല്ലങ്ങളെയോർത്ത് വ്യസനിക്കുകയാണ് ബഹു. മന്ത്രീ.
നിലവാരം ഉണ്ടാക്കാനുള്ള ഒരു ശ്രമം ഉണ്ടായിരുന്നു അടുത്തിടെ.
മകന്റെ സ്കൂൾ സിലബസ് വായിച്ചപ്പോഴാണ് നമ്മുടെ പഴയ ഡി.പി.ഇ.പിക്ക് സമാനമായ ഒരു പാഠ്യപദ്ധതിയാണ് ബ്രിട്ടീഷ് നാഷണൽ കരിക്കുലം എന്നത് ശ്രദ്ധിച്ചത്. നമ്മൾ ഡി.പി.ഇ.പിയെ ചെറുത്തു തോല്പിച്ചു. പരിഹസിച്ച് സിനിമയെടുത്തു. നമുക്ക് കുട്ടികളെ ഭയപ്പെടുത്തിയും ശാസിച്ചും അച്ചടക്കം പഠിപ്പിച്ച് കാണാപ്പാഠം ഉരുവിടീച്ച് പറക്കൊട്ടയിൽ അളന്ന് മാർക്ക് വാങ്ങിപ്പിച്ചാൽ മതിയായിരുന്നു. അവർ വളർന്ന് എൻട്രൻസ് പരീക്ഷ പാസായാൽ മാത്രം മതിയായിരുന്നു. അവരുടെ യാതനയുടെ തോതായിരുന്നു അവർ പഠിക്കുന്നോ എന്നതിനു നമ്മൾ മാനദണ്ഡമായി എടുത്തത്.
മണ്ണിലൊരു വിത്തു കുത്താത്ത കുട്ടികൾ ഇപ്പോഴും നോട്ടുബുക്കിൽ സ്റ്റേമനും പിസ്റ്റിലും വരക്കുന്നുണ്ടാവും എന്റെ പഴയ സ്കൂളിൽ. ഉറക്കച്ചടവോടെ ആ കോളേജിൽ കൗമാരക്കാർ ഇപ്പോഴും നോട്ടുബുക്കിൽ കുറിക്കുന്നുണ്ടാവും 'ഡെബിറ്റ് വാട്ട് കംസ് ഇൻ, ക്രെഡിറ്റ് വാട്ട് ഗോസ് ഔട്ട്.' എന്ന്. ഒരു മീഡിയത്തിലും ഒരു ക്ലാസ്സിലും പഠനത്തിനു നിലവാരമില്ല സർ, കുട്ടികൾ വളരുമ്പോൾ അവർക്ക് നിലവാരം വേണമെന്ന് നമുക്കാഗ്രഹമില്ല എന്നതു തന്നെ കാരണം.
Stories you may Like
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്