ആരെടാ വലിയവൻ? ആരു ചെറിയവൻ? ലോകത്തിൽ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്? ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ കിട്ടുന്നതു കൊണ്ട് ഏറ്റവും മികച്ച കറൻസി ഡോളറാണോ? കറൻസികളുടെ വലുപ്പച്ചെറുപ്പത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
''ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറൻസി ഏതാണ്?''എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തിൽ മൂന്ന് ഉപ ചോദ്യങ്ങൾ ഉണ്ട്.
1 . ഒരു രാജ്യത്തെ കറൻസിയുടെ വില അവിടുത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പമോ, ശക്തിയോ ആണോ കാണിക്കുന്നത് ?
2. നമ്മുടെ കറൻസിക്ക് മറ്റു രാജ്യങ്ങളിലെ കറൻസിയെക്കാൾ വില ഉണ്ടാകുന്നതാണോ നമുക്ക് നല്ലത് ?
3. കറൻസിയുടെ വില കൂടുന്നതാണോ കുറയുന്നതാണോ ഒരു രാജ്യത്തിന് നല്ലത് ?
നല്ല മൂല്യമുള്ള കറൻസി ഉണ്ടാകുന്നതും അതിന്റെ വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതും ആണ് നല്ലത് എന്ന് പ്രത്യക്ഷത്തിൽ വേണമെങ്കിൽ തോന്നാം. നമ്മുടെ കറൻസിയുടെ വില കുറഞ്ഞു എന്നത് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ തളർച്ചയായോ മോശമായ മാനേജ്മെന്റ് ആയോ ഒക്കെ ആളുകൾ ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ഒന്നും പൂർണ്ണമായും ശരിയല്ല.
ഓരോ രാജ്യത്തെ കറൻസിക്കും ഓരോ വിലയാണ്. ഉദാഹരണത്തിന് ഒരു അമേരിക്കൻ ഡോളറിന് 65 ഇന്ത്യൻ രൂപ, അപ്പോൾ ഡോളർ ആണ് മെച്ചം എന്ന് തോന്നും. പക്ഷെ മൂന്നിൽ കൂടുതൽ അമേരിക്കൻ ഡോളർ കൊടുത്താലേ ഒരു കുവൈറ്റി ദിനാർ കിട്ടൂ, ങേ അപ്പോൾ അതാണോ നല്ലത് ?. ഒരു ഇന്ത്യൻ രൂപക്ക് ഒന്നര ജപ്പാനീസ് യെന്നിൽ കൂടുതൽ കിട്ടും. അപ്പോൾ നമ്മുടെ കറൻസി അത്ര മോശമല്ല അല്ലേ ? ഒരു യൂറോ കൊടുത്താൽ പതിനാറായിരത്തിനു മുകളിൽ ഇൻഡോനേഷ്യൻ റുപ്പയ കിട്ടും. അപ്പോൾ റുപ്പയ ആണോ ഏറ്റവും മോശം ?. അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഒരു ഇന്തോനേഷ്യൻ റുപ്പയ കൊടുത്താൽ രണ്ടര ഇറാനിയൻ റിയാൽ കിട്ടും.
വാസ്തവത്തിൽ കറൻസിയുടെ പ്രത്യക്ഷ വിലക്ക് വലിയ അർത്ഥമില്ല. ഒരു രാജ്യത്തെ കറൻസിക്ക് മറ്റു രാജ്യങ്ങളിലെ കറൻസിയെക്കാൾ മൂല്യമുണ്ടാകുക എന്നത് ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്തൊന്നും കാണിക്കുന്നില്ല. കൂടുതൽ മൂല്യമുള്ള കറൻസി ഉള്ള നാടുകളിലെ ആളുകൾക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ പറ്റില്ല. ഉദാഹരണത്തിന് ജോർദ്ദാനും ലെബനാനും അയൽ രാജ്യങ്ങൾ ആണ്. ഒരു ജോർദ്ദാൻ ദിനാർ കൊടുത്താൽ രണ്ടായിരത്തിൽ ഏറെ ലെബനീസ് ലിറ കിട്ടും. പക്ഷെ ഒരു ലെബനീസ് അദ്ധ്യാപകന്റെ വരുമാനം ജോർദ്ദാനിലേതിലെക്കാൾ ഏറെ കൂടുതൽ ആണ് (മറ്റു തൊഴിലുകളും അതുപോലെ). അപ്പോൾ കറൻസിയുടെ മൂല്യം കൂടിയതുകൊണ്ട് നാട്ടുകാർക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല. അവരുടെ കയ്യിൽ എന്ത് കിട്ടുന്നു, കിട്ടുന്നതുകൊണ്ട് അവർക്ക് എന്ത് വാങ്ങാൻ കഴിയും എന്നതാണ് പ്രധാനം.
ഓരോ രാജ്യത്തും കറൻസി പുറത്തിറക്കുന്നതും അതിന്റെ മൂല്യം ആദ്യമായി നിർണ്ണയിക്കുന്നതും അവിടുത്തെ 'സെൻട്രൽ ബാങ്ക്' ആണ്. ഇന്ത്യയിൽ ഇതിന് 'റിസർവ് ബാങ്ക്' എന്നാണ് പേര്. അമേരിക്കയിൽ 'ഫെഡറൽ റിസർവ്', ഇംഗ്ലണ്ടിൽ 'ബാങ്ക് ഓഫ് ഇംഗ്ലണ്ട്'. സാധാരണ ബാങ്ക് പോലെ വ്യക്തികളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയോ വ്യക്തികൾക്ക് വായ്പ കൊടുക്കുകയോ ചെയ്യുന്ന ബാങ്കല്ല ഇത്. സർക്കാരിന്റെയും മറ്റ് ബാങ്കുകളുടെയും ബാങ്കാണ്. കറൻസി അച്ചടിക്കുന്നത് കൂടാതെ വിനിമയനിരക്ക് നിയന്ത്രിക്കുക, പലിശനിരക്കുകൾ നിശ്ചയിക്കുക തുടങ്ങിയ ജോലികളും അവർക്കുണ്ട്.
ഒരു രാജ്യത്ത് പുതിയതായി ഒരു കറൻസി ഉണ്ടാക്കുമ്പോൾ അതിന് മറ്റു കറൻസികളെ അപേക്ഷിച്ച് വിനിമയമൂല്യം കൂടുതലാണോ കുറവാണോ എന്ന് അവിടുത്തെ റിസർവ്വ് ബാങ്കിന് തീരുമാനിക്കാം. ഇന്ത്യയിൽ ഇപ്പോൾ ഉള്ള രൂപക്ക് ഒരു ഗമ പോരാ എന്ന് തോന്നിയാൽ ഇവിടെ ഉള്ള രൂപ മുഴുവൻ പിൻവലിച്ച് കുവൈറ്റ് ദിനാറിലും വിലയുള്ള ഒരു കറൻസി നമുക്ക് വേറൊരു പേരിൽ ഉണ്ടാക്കാം (എന്റെ പൊന്നു ഗവർണ്ണർ സാറെ വേണ്ട, ചുമ്മാ ഒരു ഉപമ പറഞ്ഞതാ. സീരിയസായെടുക്കരുത്). ഇതിന് നമുക്ക് വേറൊരു ലോകരാജ്യത്തിന്റെയും അനുമതി വേണ്ട.
കൂടുതൽ പ്രധാനം ഒരു രാജ്യത്തിന്റെ കറൻസി കമ്പോള വിലയിൽ എവിടെ നിൽക്കുന്നു എന്നതാണ്. ഇന്ന് നമ്മൾ കുവൈറ്റ് ദിനാറിലും വില കൂടിയ കറൻസി ഉണ്ടാക്കിയാൽ നാളെ അതവിടെ നിൽക്കണം എന്നില്ല. അതിന്റെ വില കൂടാം, അല്ലെങ്കിൽ കുറയാം. ഒരു രാജ്യത്തിന്റെ കറൻസിയുടെ വില ആ രാജ്യത്തിന് നിയന്ത്രിക്കാൻ പറ്റുന്നുണ്ടോ അതോ ഇല്ലയോ എന്നതാണ് ആ കറൻസിയുടെ ശക്തിയുടെ കൂടുതൽ പ്രധാനമായ മാനദണ്ഡം.
ഒരിക്കൽ ഒരു രാജ്യം അവരുടെ കറൻസിക്ക് ഒരു മൂല്യം നിർണ്ണയിച്ചുകഴിഞ്ഞാൽ അതവിടെത്തന്നെ നിൽക്കുമോ, കൂടുമോ, കുറയുമോ എന്നത് മറ്റു രാജ്യത്തെ ആളുകൾക്ക് ആ കറൻസിയുടെ ആവശ്യമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് മറ്റു രാജ്യങ്ങൾക്ക് ഇന്ത്യൻ കറൻസിയുടെ ആവശ്യം വൻതോതിൽ ഉണ്ടാകുകയും നമ്മുടെ റിസർവ്വ് ബാങ്ക് കൂടുതൽ പണം അച്ചടിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും നമ്മുടെ കറൻസിയുടെ വില കൂടും. നമുക്ക് മറ്റുള്ള കറൻസികൾ കൂടുതൽ വേണ്ടി വരികയും നമ്മുടെ റിസർവ്വ് ബാങ്ക് ചുമ്മാ പണം അടിച്ചു കൂട്ടുകയും ചെയ്താൽ നമ്മുടെ കറൻസിയുടെ വില കുറയും.
ഒരു രാജ്യത്തെ കറൻസിക്ക് മറ്റു നാട്ടുകാർക്ക് സാധാരണഗതിയിൽ മൂന്ന് കാര്യത്തിനാണ് ആവശ്യം വരുന്നത്. ഒന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുന്ന എന്തെങ്കിലും സാധനം വാങ്ങാൻ. രണ്ട് വിദേശങ്ങളിൽ നിന്നും ഇന്ത്യ കാണാൻ വരാൻ, മൂന്നാമത് .നമ്മുടെ നാട്ടിൽ നിന്നും പുറത്തു പോയവർക്ക് നാട്ടിലേക്ക് വിദേശത്തുനിന്നും പണം അയക്കാൻ. അപ്പോൾ നമ്മുടെ കയറ്റുമതി കൂടുമ്പോഴും നാട്ടിലേക്ക് കൂടുതൽ വിദേശികൾ വരുമ്പോഴും നാട്ടിലേക്ക് പ്രവാസികൾ കൂടുതൽ പണം അയക്കുമ്പോളും നമ്മുടെ കറൻസിയുടെ വില കൂടും. ഇത് പോലെ തന്നെ നമ്മൾ മറ്റു നാടുകളിലെ സാധനം ഇറക്കുമതി ചെയ്യുമ്പോഴും, നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകുമ്പോഴും നമ്മുടെ നാട്ടിൽ ജോലി ചെയ്ത് ആളുകൾ പണം അവരുടെ നാട്ടിലേക്ക് അയക്കുമ്പോഴും നമുക്ക് മറ്റു രാജ്യങ്ങളുടെ കറൻസിയുടെ ആവശ്യം വരും. ഈ സാഹചര്യത്തിൽ നമ്മുക്ക് അകത്തേക്ക് വരുന്ന വിദേശ നാണ്യത്തിലും കൂടുതൽ ആണോ പുറത്തേക്ക് പോകുന്നത് എന്നതിനെ അനുസരിച്ചിരിക്കും നമ്മുടെ കറൻസിയുടെ കമ്പോളത്തിലെ വില.
ആധുനിക ലോകത്ത് രണ്ടു കാരണം കൂടി ഉണ്ട് ഒരു രാജ്യത്തിന്റെ കറൻസിയുടെ ഡിമാൻഡ് കൂട്ടാൻ.ഒന്നാമത് വിദേശത്തുള്ള ആളുകളോ പ്രസ്ഥാനങ്ങളോ നമ്മുടെ നാട്ടിൽ നിക്ഷേപം നടത്തിയാൽ (നേരിട്ടോ ഷെയർ മാർക്കറ്റിലോ) നമ്മുടെ കറൻസിക്ക് വില കൂടും. ഇത് ഇന്ത്യക്കിപ്പോൾ വളരെ ബാധകം ആണ്. രണ്ടാമത്തെ കാര്യം ആളുകൾ ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളുടെ കറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു ബിസിനസുണ്ട്. വിവിധ രാജ്യങ്ങളിൽ അവരുടെ കറൻസി മാനേജ്മെന്റിന്റെ ഭാഗമായി ഇതുചെയ്യാം. വൻകിട ബാങ്കുകളും സ്ഥാപനങ്ങളുമൊക്കെ ഈ ബിസിനസ് ചെയ്യും. വെറുതെ ഷെയർ മാർക്കറ്റിൽ കളിക്കുന്ന പോലെ കറൻസി മാർക്കറ്റിൽ കളിക്കുന്നവരും ഉണ്ട് . ഇവരെല്ലാം കറൻസി വാങ്ങിക്കൂട്ടിയാൽ ഒരു രാജ്യത്തിന്റെ കറൻസിയുടെ വില കുത്തനെ കൂടും. വളരെ ചെറിയ ഇക്കോണമി ആണെങ്കിലും സ്വിസ് ഫ്രാങ്കിന്റെ ശക്തിയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്നിതാണ്. ഇന്ത്യൻ രൂപ പക്ഷെ ഇങ്ങനെ അന്താരാഷ്ട്ര മാർക്കറ്റിൽ കാശുണ്ടാക്കാൻ മാത്രം നിയമപരമായി വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ല. ഇന്ത്യയുടെ കാര്യത്തിൽ പക്ഷെ മറ്റൊന്ന് ഉണ്ട്. കൈക്കൂലി ആയും കള്ളപ്പണം ആയും ഉണ്ടാകുന്ന പണം എങ്ങനെ എങ്കിലും നാട് കടത്താൻ ശ്രമിക്കുന്നവർ വിദേശനാണ്യം ലഭിക്കാൻ നമ്മുടെ കറൻസി കമ്പോള വിലയിലും വില കുറച്ചു കൊടുക്കും. അങ്ങനെ നമ്മുടെ കറൻസിയുടെ വില താഴും. അതുകൊണ്ടാണ് ഈ ഹവാല പ്രസ്ഥാനം രാജ്യദ്രോഹം ആകുന്നത്.
ഒരു രാജ്യത്തിന്റെ കറൻസിയുടെ വില അവിടുെത്ത റിസർവ്വ് ബാങ്കിന് വേണമെങ്കിൽ പിടിച്ചു നിർത്താൻ ശ്രമിക്കാം. അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ മിക്കതിലും അവരുടെ കറൻസി അമേരിക്കൻ ഡോളറും ആയി കൂട്ടിക്കെട്ടിയിരിക്കയാണ് (ഉദാഹരണം ഒരു ഒമാനി റിയാൽ 2.6 അമേരിക്കൻ ഡോളർ, ഒരു ഡോളർ 3.67 യു എ ഇ ദിർഹാം എന്നിങ്ങനെ) . ഡോളർ മുന്നോട്ട് പോയാൽ ദിർഹവും റിയാലും ഒക്കെ മുന്നോട്ട്, ഡോളർ പുറകോട്ട് പോയാൽ അവ പുറകോട്ട്. അത് ചെയ്യണം എങ്കിൽ ആ രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ധാരാളം ഡോളർ മേടിച്ചു വക്കണം, ആ നാട്ടിലെ കറൻസിയുടെ വില കുറയുന്നു എന്ന് കണ്ടാൽ ഡോളർ കമ്പോളത്തിൽ ഇറക്കി നാട്ടിലെ കറൻസി വാരിക്കൂട്ടാൻ കഴിയണം. അറേബ്യൻ ഗൾഫിലെ പ്രധാന ഉൽപ്പന്നം എണ്ണ ആയതു കൊണ്ടും എണ്ണയുടെ കച്ചവടം പ്രധാനമായും ഡോളറിൽ നടത്തുന്നതുകൊണ്ടും അവർക്കിത് എളുപ്പമാണ്. പക്ഷെ മറ്റ് ഏതു രാജ്യത്തിനും ഡോളറുമായോ മറ്റേതു കറൻസിയും ആയോ അവരുടെ കറൻസിയെ കൂട്ടിക്കെട്ടാൻ നിയമ തടസ്സങ്ങൾ ഇല്ല.
ഉദാഹരണത്തിന് ബ്രൂണെയിലെ റിങ്കിറ്റ് സിംഗപ്പൂരിലെ ഡോളറും ആയി ഒന്നിനൊന്ന് എന്ന തരത്തിൽ കെട്ടിയിട്ടിരിക്കയാണ്. വാസ്തവത്തിൽ സിംഗപ്പൂരിൽ ബ്രൂണെ പണവും ബ്രൂണെയിൽ സിംഗപ്പൂരിലെ പണവും ഉപയോഗിക്കാം. ഇതൊക്കെ നല്ലതാണെന്ന് ഒറ്റയടിക്ക് തോന്നാം, പക്ഷെ നമ്മുടെ കറൻസി എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പറ്റുന്ന ശക്തിയുള്ള ഒരു ഉപകരണം ആണ്. അത് മറ്റൊന്നുമായി കൂട്ടിക്കെട്ടിയാൽ പിന്നെ ആ ഉപകരണം നമ്മുടെ റിസർവ് ബാങ്കിന് ലഭ്യമല്ലാതെ വരും. യൂറോയുടെ അകത്തു കിടന്ന് ഗ്രീസ് അതുകൊണ്ടാണ് ഞെരിപിരി കൊള്ളുന്നത്. യൂറോപ്യൻ യൂണിയന്റെ അകത്തു കിടന്ന ബ്രിട്ടൻ അതുകൊണ്ടാണ് ഒരു കാലത്തും പൗണ്ട് മാറ്റി യൂറോ ആക്കാതിരുന്നത്. ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം യൂറോവിലേക്ക് മാറിയിട്ടും സ്വിറ്റ്സർലൻഡ് ഇപ്പോഴും ഫ്രാങ്കിൽ നിക്കുന്നതിന്റെ കാര്യവും മറ്റൊന്നല്ല.
ഒരു രാജ്യത്തെ കറൻസിയുടെ തുടക്ക വില എന്താണെങ്കിലും കറൻസിയുടെ മൂല്യം ആപേക്ഷികമായി ഉയരുന്നതാണ് നല്ലതെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതും ശരിയല്ല. കറൻസിയുടെ മൂല്യമുയർന്നാൽ നമ്മൾ കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വിപണിയിൽ കൂടും. ഉദാഹരണത്തിന്, യൂറോയും ആയുള്ള അനുപാതത്തിൽ ഇന്ത്യൻ കറൻസിയുടെ മൂല്യം ഉയരുകയും പാക്കിസ്ഥാൻ കറൻസിയുടെ മൂല്യം ഉയരാതിരിക്കുകയും ചെയ്തു എന്ന് കരുതുക. അപ്പോൾ യൂറോപ്യൻ വിപണിയിൽ പാക്കിസ്ഥാൻ അരിയുടെയും മാങ്ങയുടെയും വില ഇന്ത്യൻ അരിയേക്കാളും മാങ്ങയെക്കാളും കുറയും. അതാളുകൾ കൂടുതൽ വാങ്ങും. അത് വരാതിരിക്കണം എങ്കിൽ നമ്മൾ പഴയതിലും വില കുറച്ച് അരിയും മാങ്ങയും കയറ്റുമതി ചെയ്യണം. അപ്പോൾ നമ്മുടെ കയറ്റുമതിക്കാർക്ക് നഷ്ടം പറ്റും.
ടൂറിസ്റ്റുകളുടെ കാര്യവും ഇതുപോലെയാണ്. ഇന്ത്യൻ റുപ്പി ശക്തമാകുകയും ശ്രീലങ്കൻ രൂപ മാറാതിരിക്കുകയും ചെയ്താൽ ശ്രീലങ്കയിലെ ഹൗസ് ബോട്ടിന് ആലപ്പുഴയിലേതിനേക്കാൾ വിലകുറയും. വിദേശികൾ അങ്ങോട്ടുപോകും, ചിലപ്പോൾ നാട്ടുകാരും. നമ്മുടെ കറൻസി ശക്തി പ്രാപിച്ചാൽ വിദേശത്തുനിന്നുള്ള ആഡംബരവസ്തുക്കൾ നമ്മൾ കൂടുതലുപയോഗിക്കും. കൂടുതലാളുകൾ വിദേശയാത്രക്ക് പോകുകയും ചെയ്യും. ഇതെല്ലാം ആഭ്യന്തര വിപണിക്ക് നല്ലതായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങൾ, നമ്മളും ആയി കയറ്റുമതിയിൽ മത്സരിക്കുന്ന രാജ്യങ്ങൾ, ഇവിടുത്തെ ഒക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് വേണം നമ്മുടെ കറൻസിയുടെ വില നിശ്ചയിക്കാൻ. നമ്മുടെ രൂപയുടെ വിലയൊക്കെ അത്ര കുതിച്ചു കയറാത്തത് നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ഗുണമാകുന്നത് അതുകൊണ്ടാണ്.
എന്ന് വച്ച് നമ്മുടെ കറൻസിയുടെ വില കുത്തനെ താഴേക്ക് വരുന്നതും ഗുണമല്ല കേട്ടോ. പത്തു വർഷമായി ഞാൻ നൈജീരിയയിൽ പോയി തുടങ്ങയിട്ട്. രണ്ടായിരത്തി ഏഴിൽ ഒരു ഡോളറിന് നൂറു നൈര കിട്ടുമായിരുന്നത് ഇപ്പോൾ മുന്നൂറ്റി അൻപതിലും അധികമായി. എണ്ണ പ്രധാനമായും കയറ്റുമതി ചെയ്യുകയും ഏറെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചികിത്സക്ക് പോലും ആളുകൾ പുറത്തു പോവുകയും ചെയ്യുന്ന രാജ്യമാണ് നൈജീരിയ. അവിടുത്തെ ആളുകളുടെ വരുമാനം കൂടുന്നില്ല, ചെലവ് കൂടുന്നു, കുട്ടികളുടെ പഠനവും ചികിത്സയും ഉൾപ്പടെവേണ്ടെന്ന് വക്കേണ്ടി വരുന്നു. ഇപ്പോൾ ഭരണമാറ്റം നടന്ന സിംബാബ്വേയിലെ പ്രശ്നങ്ങൾ ഇതിലും ഏറെ ഗുരുതരം ആയിരുന്നു.
ഞാൻ പറഞ്ഞുവരുന്നത് ഇന്ത്യൻ റുപ്പി കുവൈറ്റി ദിനാറിനെക്കാൾ ശക്തമാകുന്നതും വർഷാവർഷം ശക്തി പ്രാപിക്കുന്നതുമൊന്നും സ്വപ്നം കാണേണ്ട. ചിലപ്പോൾ സ്വപ്നം സത്യമാകും, പണി പാളും.(സാമ്പത്തിക വിദഗ്ദ്ധർ അല്ലാത്തവരുടെ അറിവിലേക്കായി ഇതൊരല്പം ലളിതവൽക്കരിച്ചു പറഞ്ഞതാണ്. ഇതിൽ ഓരോന്നിലും ഏറെ ഘടകങ്ങൾ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല, കൂടുതൽ പറഞ്ഞു കോമ്പ്ലിക്കേറ്റഡ് ആക്കിയാൽ ഒരു ചുക്കും മനസ്സിലാകാതാകും. ഈ വിഷയത്തിൽ ഒക്കെ ഗാഢമായ അറിവുള്ളവർ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലും ഉള്ള അപവാദവും (exceptions) ആയി വാദത്തിന് വരരുത്, നിങ്ങളുടെ അറിവും പങ്കു വയ്ക്കുന്നതിൽ സന്തോഷമേ ഉള്ളൂ).
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്