മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പറാണ് കറൻസി; സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി; തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെയായി; ബൈജു സ്വാമി എഴുതുന്നു
ബൈജു സ്വാമി
ബാർട്ടർ എന്ന സമ്പ്രദായത്തിൽ നിന്നും രെക്ഷ നേടാനും വ്യാപാരവും ഭൗതിക ആവശ്യങ്ങളും നിറവേറ്റാനും മൂല്യം ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്കും മനുഷ്യൻ കണ്ടെത്തിയ ലസാഗു ആണ് കറൻസി. ആദ്യം അത് സ്വർണമായിരുന്നു. കാരണം അത് നിശ്ചിത അളവിൽ മാത്രമുള്ളതും ആർക്കും എളുപ്പം സപ്ലൈ കൂട്ടി എളുപ്പം ധനവാൻ ആകാനും അധ്വാനിക്കുന്നവരെയും എന്തെങ്കിലും ഉല്പാദിപ്പിക്കുന്നവരെയും അവരുടെ മേിഴശയഹല ആയ ഉത്പന്നം എളുപ്പം സൃഷ്ടിക്കാവുന്ന കറൻസി കൈമാറ്റം കൊണ്ട് പറ്റിക്കാനും അവരുതെന്ന ഉദ്ദേശത്തോടെ സ്വർണം ഭൂമിയിലെ മിക്കവാറും എല്ലാ ഭരണാധികാരികളും പുരാതന കാലം മുതൽ അംഗീകരിച്ചു. കൂടാതെ കൊറോഷൻ ഇല്ലാത്തതും ചെറിയ അളവിൽ നാണയം ആക്കാവുന്നതും ഒക്കെ സ്വർണത്തിനെ രാജമുദ്രകൾ ഉള്ള നാണയ രൂപത്തിലാക്കി. ഇത് മനുഷ്യന്റെ വളർച്ചയുടെ നിർണായക ചുവടുവെപ്പായി.പിന്നീട് സ്വർണ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യ ഭരണകൂടങ്ങൾ സ്വർണത്തെ അളവുകോലാക്കി മൂല്യത്തിനനുസരിച്ചു പേപ്പർ കറൻസി ഉണ്ടാക്കാൻ അവരവരുടെ ' സെൻട്രൽ,റിസേർവ് ബാങ്കുകളെ ' ചുമതലപ്പെടുത്തി.അതിനെ ഹോണസ്റ് മണി സിസ്റ്റം എന്ന് വിളിച്ചിരുന്നു.
പിന്നീട് വ്യാവസായിക വിപ്ലവം വന്നതോടെ കോളനികൾ സ്വന്തമാക്കിയ യൂറോപ്പിലെ രാജ വംശങ്ങൾ ബാങ്കിങ്ങും തുടങ്ങി. അങ്ങനെ ഇംഗ്ലണ്ട് , ഹോളണ്ട്,ഫ്രാൻസ് ഇങ്ങിനെ ഉള്ള കോളനൈസേർസ് ബാങ്കിങ്ങിലൂടെ വ്യാപാരത്തിന്റെ മേൽ പിടി മുറുക്കി. തുടർന്നു വ്യാപാര മേൽക്കോയ്മ എന്ന അടിസ്ഥാന പ്രേശ്നത്തിൽ യൂറോപ്പിലുണ്ടായ കുഴപ്പങ്ങൾ ,അമേരിക്ക എന്ന 'സ്വർണ ഖനി ' നോക്കി ഉണ്ടായ കുടിയേറ്റം കുറച്ചു കഴിഞ്ഞു അമേരിക്ക എന്ന ലോകത്തെ ഏറ്റവും സ്വർണം കയ്യിലുള്ള രാജ്യമാക്കി. അവിടെ ഉള്ള പ്രഭുക്കന്മാർ അവസാനം അവരുടെ സ്വകാര്യ ക്ലബ് ആയ ഫെഡറൽ റിസേർവ് എന്ന ബാങ്കിന് തുടക്കമിട്ടു.
അത് വരെ ലോക ധനകാര്യ ഹെഡ് ക്വർട്ടേഴ്സായിരുന്ന യൂറോപ്പിൽ നിന്നും ബാങ്കിങ്ങും എല്ലാം അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. തുടർന്നു ഒന്നാം ലോക മഹായുദ്ധം നടന്നതിന് ശേഷം ലോകത്തെ തകർത്ത ഗ്രേറ്റ് ഡിപ്രെഷൻ ഉണ്ടായി. സർക്കാരുകളുടെ നികുതി വരുമാനം ,ഉത്പാദനം എന്നിവ കുറഞ്ഞത് മൂലം പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അമേരിക്കയിൽ സിസ്റ്റത്തിലെ പണലഭ്യത കൂട്ടാൻ ,അങ്ങനെ എകണോമിയെ കിക് സ്റ്റാർട്ട് ചെയ്യാൻ കറൻസി നിയന്ത്രിതമായ അളവിൽ ഭാവിയിലെ ഗവർമെന്റിന്റെ നികുതി വരുമാനത്തിനനുസരിച്ചു സ്വർണത്തിൽ പെഗ് ചെയ്തു കറൻസി പ്രിന്റ് ചെയ്യുന്ന പരിപാടി ഉപേക്ഷിച്, സ്വർണവുമായുള്ള റിസേർവ് ബന്ധം ഉപേക്ഷിക്കാനും പണലഭ്യത നികുതി വരുമാനം,എകണോമിയുടെ വളർച്ച, ഉത്പന്നങ്ങളുടെ മൂല്യം എന്നിവയുമായി പ്രത്യക്ഷ ബന്ധം ഇല്ലാത്ത ഫിയറ്റ് മണി എന്ന പരിപാടിക്ക് തുടക്കമിട്ടു.
അങ്ങനെ പലിശ നിരക്കുകൾ വളരെ താഴ്ന്നു.അമേരിക്കയിൽ ഒരു വലിയ എക്കണോമിക് സൂപ്പർ സൈക്കിൾ തുടക്കമായി. പലിശ ഇല്ലാത്ത കടം ലഭ്യമായതും തകർന്നടിഞ്ഞ യൂറോപ്പിൽ നിന്നും മത്സരം ഇല്ലാത്തതും മൂലം അമേരിക്ക വൻ പുരോഗതി നേടി. അങ്ങനെ അമേരിക്ക വിപണികൾ കയ്യടക്കി.കൂടാതെ അവർക്കു ആവശ്യത്തിൽ കൂടുതൽ എപ്പോൾ വേണമെങ്കിലും പ്രിന്റ് ചെയ്യാവുന്ന ലിമിറ്റലൈസ് സപ്ലൈ ഉള്ള ഡോളർ വഴി ലോകത്തെ അപ്പോളും ഗോൾഡ് സ്റ്റാൻഡേർഡ് പിന്തുടരുന്ന രാജ്യങ്ങളുടെ ഗോൾഡ് അമേരിക്കയിൽ എത്തിച്ചേർന്നു ലോകത്തേറ്റവും സ്വർണ നിക്ഷേപം ഉള്ള രാജ്യമായി അമേരിക്ക. അതാണ് അവർ ഫോർട്ടിനോക്സിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ധനകാര്യ സിരാകേന്ദ്രം എന്ന പദവി ലണ്ടനിൽ നിന്നും ന്യു യോർക്ക് നേടി. കാരണം ലണ്ടനിൽ ഇരുന്നു ലോക ബാങ്കിങ് നിയന്ത്രിച്ച യഹൂദ ബാങ്കർമാർ അവരുടെ പുതിയ വാഗ്ദത്ത ഭൂമി കണ്ടെത്തി യൂറിപ്പിലുള്ള അവരുടെ സ്വർണ ശേഖരം അമേരിക്കയിൽ എത്തിച്ചിരുന്നു. 1944 ലെ ബ്രെട്ടൻവുഡ് ഉച്ചകോടി അതിനു വഴി തെളിച്ചു. അത് പ്രകാരം എല്ലാ രാജ്യങ്ങൾക്കും അവരുടെ വ്യാപാരം ഡോളറിൽ നടത്തം, ഒരു ഔൺസ് സ്വർണത്തിനു 35 ഡോളർ എന്നും നിശ്ചയിച്ചു.
പക്ഷെ അമേരിക്ക നേരിടാൻ പോകുന്ന ഒരു പ്രശ്നം അവർ മുൻകൂട്ടി കണ്ടു. ഇങ്ങനെ അനിയന്ത്രിതമായി ഫിയറ്റ് കറൻസി ആയതു മൂലം അമേരിക്കയിൽ ഒരു ക്രെഡിറ് ബബിൾ ഉണ്ടാവുമെന്നും വിദേശ വ്യാപാരത്തിൽ അവരുടെ പങ്കാളികളുടെ കയ്യിൽ എത്തിയ ഡോളർ വെച്ച് ഫോർട്ടിനോക്സിലെ സ്വർണം വാങ്ങിയേക്കുമെന്നും. കൂടാതെ റിസേഷനോ വളർച്ച മാന്ദ്യമോ അനുഭവപ്പെട്ടാൽ ഉള്ള ഒറ്റമൂലി ആയി ഫിയറ്റ് കറൻസി സമ്പ്രദായം എല്ലാ രാജ്യങ്ങളും തുടങ്ങി. അവർ കറൻസിയുടെ മൂല്യം ഗോൾഡിൽ പെഗ് ചെയ്തിരുന്നത് ഡോളർ-ഗോൾഡ് എന്നിവയുടെ അനുപാതത്തിലേക്കു മാറ്റി. ഇതും മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യവസായ മൂലധനം ഒഴുകാനും അവരുടെ ഉത്പന്നങ്ങളോട് പിടിച്ചു നിൽക്കാൻ വയ്യാതെ അമേരിക്കൻ ഉത്പന്നങ്ങൾ വിപണി നഷ്ടപ്പെടാനും ഇടയാക്കി. ഇതുമൂലം അവർ 1971 ഇൽ ഡോളർ കൊടുത്തു മറ്റു രാജ്യങ്ങൾക്കു അമേരിക്കയിൽ നിന്നും ഗോൾഡ് വാങ്ങാനുള്ള കരാറിൽ നിന്നും പുറകോട്ടു പോയി. കാരണം യുദ്ധാന്തര യൂറോപ്പും ജപ്പാനും വൻ വ്യാവസായിക വളർച്ച നേടി,വ്യാപാരത്തിലൂടെ ഡോളർ നേടി സ്വർണവുമായി എക്സ്ചേഞ് ചെയ്തു സ്വർണശേഖരം ഉയർത്തി എന്നതാണ്.
തുടർന്നു അമേരിക്കയിൽ മണി സപ്ലൈ കുതിച്ചുയരുകയും തൊഴിലില്ലായ്മ പടർന്നു പിടിക്കുകയും അമേരിക്കൻ വിപണികളിൽ ഇറക്കുമതി ഉത്പന്നങ്ങൾ കുത്തിയൊഴുകാനും തുടങ്ങി. നിക്സൺ നമ്മുടെ മോദി ചെയ്തത് പോലെ ഒരു സുപ്രഭാതത്തിൽ ബ്രെട്ടൻവുഡ് ഉടമ്പടി ലെംകിച്ചു, ഡോളറിന്റെ മൂല്യം കുറച്ചു, 90 ദിവസം ശമ്പളം, കൂലികൾ എന്നിവ മരവിപ്പിച്ചു, എല്ലാ വിദേശ ഉത്പന്നങ്ങൾക്കും 10 % അധിക നികുതി ചുമത്തി. ഇത് ആണ് നിക്സൺ ഷോക്.തുടർന്നുണ്ടായ ഫിയറ്റ് കറൻസി സമ്പ്രദായത്തിലൂടെ ഒരർത്ഥത്തിൽ എല്ലാ രാജ്യങ്ങളുടെയും കറൻസി എന്നത് അവിടത്തെ സർക്കാരുകളുടെ നിയന്ത്രണത്തിൽ നിന്നും വിപണിയുടെ നിയന്ത്രണത്തിലായി. എല്ലാ സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി.
തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെ ആയി. അടിസ്ഥാനപരമായി മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പർ കറൻസി അവന്റെ അധ്വാനത്തിന്റെ, ഉല്പന്നത്തിന്റെ മൂല്യം ഫ്രീ ഫ്ളോട് എന്ന വിപണി നിശ്ചയിക്കുന്ന കറൻസി വ്യാപാരത്തിൽ അധിഷ്ഠിതമായ കൃത്രിമ മൂല്യവുമായി പെഗ് ചെയ്യപ്പെട്ടു. ഇത് മൂലം മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളും കമ്മോദിറ്റി ആയി.ഡോളർ ആയി എല്ലാ രാജ്യങ്ങളുടെയും വ്യാപാര കറൻസി. വിപണികൾ അമേരിക്കൻ ഇങ്ങിതത്തിന് അനുസരിച്ചു ചാഞ്ചാടാൻ തുടങ്ങി. സാമ്പത്തിക കുടിയേറ്റങ്ങൾ വർധിച്ചു.
ചുരുക്കിയേക്കാം. ലോകത്തിന്റെ ഗതി നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളോ ആ രാജ്യത്തെ ജനങ്ങളോ അല്ല, കറൻസി,ഉത്പന്ന ധനകാര്യ വിപണികളോ അല്ല എന്നായി. വിപണികളെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ വിവരമറിയുന്ന വിധമായി ബജറ്റുകൾ. ഓഹരി സൂചിക നോട്ടം ആയി പ്ലാനിങ്. ജീവിതത്തിൽ ഒരിക്കൽ പോലും വിയർക്കാത്തവൻ വിയർപ്പിന്റെ മൂല്യം നിശ്ചയിക്കാൻ തുടങ്ങി. അവസാനത്തിന്റെ തുടക്കത്തിന്ന്റെ മണിമുഴക്കവും തുടങ്ങി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്