എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ
വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്നിവയെക്കുറിച്ച് ഒന്നാംഖണ്ഡം വിശകലനം ചെയ്യുമ്പോൾ രണ്ടാംഖണ്ഡം സാമ്പത്തിക സ്ഥിയെക്കുറിച്ച് അവലോകനം ചെയ്യുന്നു. 2017-18 ൽ ജിഡിപി 6.5 ശതമാനം വളർച്ച നേടിയെന്നും ഇതുപ്രതീക്ഷിച്ച നിരക്കിനു താഴേയാണെന്നും സാമ്പത്തിക സർവേ പറയുന്നു.
ഈ സർവേപ്രകാരം, 2017-18ൽ ജിഡിപി 6.5 ശതമാനം വളർച്ചനേടി. ഇതാവട്ടെ പ്രതീക്ഷിത ലക്ഷ്യത്തെക്കാൾ കുറവാണ്. പക്ഷേ, 2014-15 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണെന്നും അതിനാൽ ഈ വർഷത്തെ കുറവിൽ വലിയ ഉൽക്കണ്ഠക്ക് കാര്യമില്ലെന്നും സർവ്വേപറയുന്നു. ഈ കാലയളവിൽ നടന്ന രണ്ടു സാമ്പത്തിക പരിഷ്ക്കാരങ്ങളായ ജിഎസ്ടിയും നോട്ടുപിൻവലിക്കലും സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സർവ്വേ പറയാതെ പറഞ്ഞുവയ്ക്കുന്നു.
ജിഡിപി കണക്കു കൂട്ടുന്നരീതി
സാമ്പത്തിക സർവേ സംബന്ധിച്ചു കൂടുതൽ വിശകലനം നടത്തുന്നത്തിനു മുൻപ് ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ചുള്ള ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും നടത്തുന്ന ചെലവ് കൂട്ടിയെടുത്ത ജിഡിപി കാണുന്നതാണ് ഒരുരീതി. മൊത്തം ഉല്പാദന മൂല്യം കൂട്ടിയെടുത്തും, രാജ്യത്തെ മുഴുവനാളുകളുടേയും വരുമാനം കൂട്ടിയെടുത്തും ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പന്നം) കണക്കാക്കാം. ജിഡിപി പലരീതിയിൽ കണക്കാക്കുമ്പോൾ ചില അന്തരംകാണാം. ഇതിനു ചില ക്രമീകരണം നടത്താറുണ്ട്. ഇതിനെ സ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം (statistical adjustment) എന്ന് പറയുന്നു. ജിഡിപി കണക്കാക്കുമ്പോൾ ഒരു വർഷത്തെ മൊത്തം ചെലവ് വിപണിവിലയിലാണ് കണക്കാക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നത് ഫാക്ടർ പ്രൈസിലായിരുന്നു. ഈ കണക്കുകൂട്ടലിലെ മാറ്റം തുകയിൽ ചില്ലറമാറ്റം ഉണ്ടാക്കാം. ഇത് ഒരുവർഷം മാത്രമേ സംഭവിക്കൂ. രണ്ടുരീതിയിലും ജിഡിപി കണക്കാക്കുന്നതിൽ അന്തരം ഇപ്രകാരംമാണ്: ജിഡിപി വിപണിവിലയിൽ = ജിഡിപി ഫാക്ടർ വിലയിൽ +പരോക്ഷനികുതി - സബ്സിഡികൾ.
ജിഡിപി വളർച്ചാനിരക്ക് കണക്കാക്കുന്നതിലെ പിശകുകൾ
മേൽ പറഞ്ഞ മൂന്നുരീതികളിൽ ഏതുപയോഗിച്ചും ജിഡിപികണക്കാക്കാം. ചെലവിന്റെ അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കി അത് ഇൻകത്തിന്റ അടിസ്ഥാനത്തിൽ കണക്കാക്കിയ ജിഡിപിയുമായി ഒത്തുനോക്കി അന്തരംസ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം വഴി ഏകീകരിക്കും.ആഗോളതലത്തിൽ ജിഡിപി കണക്കാക്കുന്നരീതിയാണ് ഇപ്പോൾ ഇന്ത്യ പിന്തുടരുന്നത്.
ഈ രീതിയിൽ സാധനങ്ങളുടെ വിപണിവിലയാണ് പരിഗണിക്കുന്നത്. സാമ്പത്തിക സർവേയുടെ അനുബന്ധമായി ചേർത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ പട്ടികയിൽ നിന്നും ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ച ചിലസൂചനകൾ ലഭിക്കുന്നു. സ്വകാര്യ ഉപഭോഗച്ചെലവ് (പിഎഫ്സിഇ), ഗവൺമെന്റ്ഉപഭോഗച്ചെലവ് (ജിഎഫ്സിഇ), മൊത്തം സ്ഥിര മൂലധന (ജി.എഫ്.സി.എഫ്), ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർധന (സിഐഎസ്), കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം എന്നിവയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന പ്രധാനഇനങ്ങൾ. ഇതോടൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തി ജിഡിപി ഏകീകരിച്ചിരിക്കുന്നതായി കാണാം. 2017-18ലെ സാമ്പത്തിക സർവ്വേയിൽ കൊടുത്തിരിക്കുന്ന ജിഡിപി സംബന്ധിച്ച ചിലകണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു.
യഥാർത്ഥ (real GDP) ജിഡിപിയിൽ 2013-14മുതൽ 2017-18വരെ ഉണ്ടായ മാറ്റം പട്ടികയിൽ നിന്ന് വ്യക്തമാകും. 2014-15 മുതൽ 2017-18 വരെയുള്ള എല്ലാ ബഡ്ജറ്റുകളിലും ജിഡിപിയും ജിഡിപിയുടെ മറ്റുഘടകങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നു. ഇനി നമുക്ക് 2017-18ൽ ജിഡിപി വിശദമായി പരിശോധിക്കാം. 2016-17ൽ നിന്നും 2017-18ൽ എത്തുമ്പോൾ യഥാർത്ഥ ജിഡിപി 1,21,89,854 കോടി രൂപ ആയിരുന്നത് 1,29,85,363 കോടി രൂപ ആയി വർധിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ ജിഡിപിയിൽ 7,95,509 കോടി രൂപയുടെ വർധനയുണ്ടായി. ഈ കാലയളവിൽ സ്വകാര്യ ഉപഭോഗച്ചെലവ് 68,06,624 കോടി രൂപയിൽ നിന്ന് 72,38,252 കോടി രൂപയായും സർക്കാർ ഉപഭോഗച്ചെലവ് 13,40,086 കോടി രൂപയായി നിന്നും 14,54,468 കോടി രൂപയായും മൊത്തം സ്ഥിരനിക്ഷേപ മൂലധനം 36,02,041 കോടി രൂപയിൽ നിന്ന് 37,65,058 കോടി രൂപയായും വർദ്ധിച്ചു.
ഇതോടൊപ്പം മറ്റുഘടകങ്ങളും സാരമായ വർധന രേഖപ്പെടുത്തി. ഇതുപ്രകാരം നോട്ടുപിൻവലിക്കലിന്റെ ആഘാതമോ ജിഎസ്ടിയുടെ പരുക്കോ ഏൽക്കാതെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് നാംകണക്കിന്റവിശദാംശങ്ങൾ പരിശോധിക്കാൻ നിർബന്ധിതരാകുന്നത്. ഈ പരിശോധനയ്ക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ പട്ടിക രണ്ടിൽ കൊടുത്തിരിക്കുന്നു.
2016-17 നെ ആപേക്ഷിച് 2017-18ൽ ജിഡിപിയുടെ ഏതാണ്ടെല്ലാ ഘടകങ്ങളും കുറഞ്ഞ വളർച്ചാ നിരക്കാണ് കാണിച്ചിരിക്കുന്നത്. സ്വകാര്യ ഉപഭോഗം, പബ്ലിക്ഉപഭോഗം, ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർദ്ധന എന്നിവയെല്ലാം മുൻവർഷത്തെ വളർച്ചാനിരക്കിൽ നിന്നും സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമൂലധനം മാത്രമാണ് നേരിയ വർദ്ധന കാണിച്ചിരിക്കുന്നത്.
എന്നാൽ കയറ്റുമതിയുടെ വളർച്ചയിൽ മാറ്റമില്ലാതെ തുടരുമ്പോൾ ഇറക്കുമതിയുടെ വളർച്ചാനിരക്കിൽ വൻ വർദ്ധനവുണ്ടായതായി കാണാം. ഇങ്ങനെ കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്കിൽ നിന്നും എല്ലാ ഘടകങ്ങളും വളർച്ചാനിരക്കിൽ സാരമായ ഇടിവു രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6ശതമാനം കുറവുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസനീയമായി തോന്നുന്നില്ല. ഇതുസംബന്ധിച്ച പരിശോധന നമ്മെ എത്തിക്കുന്ന ഒരേഒരുഘടകം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റിലാണ്.
ജിഡിപിയുടെ വളർച്ചയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളെല്ലാം വളർച്ചയിൽ താഴോട്ട് പോയപ്പോൾ വർദ്ധനവുണ്ടായത് സ്്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റിൽ മാത്രമാണ്. 2016-17ൽ 83,897 കോടി രൂപ ഈ ഇനത്തിൽ ഉൾപെടുത്തിയപ്പോൾ 2017-18ൽ ഇതാവട്ടെ 2,00,434 കോടി രൂപയായി. ഈ തുക മൊത്തമായി ഒഴിവാക്കിയാൽ വളർച്ചാനിരക്ക് 5.0 ശതമാനത്തിൽ താഴെയാകുമെന്നോർക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്മെന്റ് കണക്കുകൂട്ടലിലെ പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കുന്നത് അനുവദനീയമാണെങ്കിലും അത് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇത്രയും വലിയ തുക ആ ഇനത്തിൽ ജിഡിപി കണക്കാക്കുമ്പോൾ കൂട്ടിയത്് സംശയകരമാണ്. സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില ആസൂത്രിത പിശകുകൾ വരുത്തിയിട്ടുണ്ടോയെന്നു സംശയിക്കത്തക്കതാണ് ഈ അഡ്ജസ്റ്മെന്റ് മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർ അത് വിശദീകരിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, സാമ്പത്തികസർവേ രാജ്യത്തെ യഥാർത്ഥസാമ്പത്തിക സ്ഥിതിയാണോ അവതരിപ്പിച്ചതെന്ന് സംശയിക്കണം.
(അമേരിക്കയിലെ മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്നു ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍