മുങ്ങിമരണങ്ങളെ പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്; അവരെ നീന്തൽ പഠിപ്പിക്കുക; സുരക്ഷിതമായി വെള്ളത്തിൽ കളിക്കുന്നതിനും കുളിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക; ഈ അവധിക്കാലത്തെങ്കിലും വെള്ളത്തിൽ നിന്ന് ജീവനോടെ മടങ്ങിവരാത്ത കൂട്ടുകാർ ഉണ്ടാകാതിരിക്കട്ടെ: വേനലവധിയിലെ മുങ്ങിമരണം - മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
വീണ്ടും ഒരു വേനലവധിക്കാലം കൂടെ വരികയാണ്. എന്റെ അവധിക്കാലം ഞാൻ ഇപ്പോഴും ഇന്നലത്തെപ്പോലെ ഓർക്കുന്നു. വിഷുവിന് പടക്കം വാങ്ങാൻ കശുമാങ്ങ പെറുക്കി വില്ക്കുന്നതും, പാടത്ത് ക്രിക്കറ്റ് കളിക്കുന്നതും മാവിന്റെ ചുവട്ടിൽ മാമ്പഴം ചാടുന്നതും നോക്കി തപസ്സു് ചെയ്യുന്നതും എല്ലാം.
പക്ഷെ ഇപ്പോഴത്തെ ഓരോ വേനലവധിക്കാലവും ഞാൻ പേടിയോടെയാണ് നോക്കിക്കാണുന്നത്. ഓരോ വർഷവും വേനലവധിക്കാലത്ത് ഡസൻ കണക്കിന് കുട്ടികളാണ് മുങ്ങി മരിക്കുന്നത്. ഇത് വർഷാവർഷം കൂടി വരുന്നു. ആനന്ദകരമാകേണ്ട വേനലവധിക്കാലം കേരളത്തിലെ ചില കുടുംബങ്ങളെയെല്ലാം തീരാദുഃഖത്തിൽ ആഴ്ത്തുന്നു. സ്കൂൾ തുറന്നു ക്ലാസ്സുകൾ തുടങ്ങുമ്പോൾ ചില കൂട്ടുകാരെങ്കിലും പരീക്ഷയും ക്ലാസ്സുകളും ഇല്ലാത്ത ലോകത്ത് നിന്ന് മടങ്ങി വരാതിരിക്കുന്നു.
എന്റെ ക്ലാസ്മേറ്റായിരുന്ന ഷിബു ജോൺ അങ്ങനെ അവധിക്കാലത്തുനിന്നും മടങ്ങി വന്നില്ല. വീടിന്റെ അടുത്തുള്ള കുളത്തിൽ നീന്തൽ പഠിക്കാൻ പോയതായിരുന്നു, ഒറ്റക്ക്. കുറച്ചുകഴിഞ്ഞ് വല്ല്യമ്മ ചെന്നു നോക്കുമ്പോൾ പൊങ്ങിക്കിടക്കുന്ന രണ്ടുണക്കത്തേങ്ങ മാത്രം. അതു തമ്മിൽ ഒരു പ്ലാസ്റ്റിക് കയറുകൊണ്ട് ബന്ധിപ്പിച്ച് അതായിരുന്നു ലൈഫ്ബോയ് ആയി ഉപയോഗിച്ചിരുന്നത്.
ഒരു സുരക്ഷാ വിദഗ്ദ്ധനെന്ന നിലക്ക് ഇന്നെനിക്ക് അതെത്ര ബുദ്ധിമോശം ആണെന്നറിയാം. പക്ഷെ ഞാനും നീന്തൽ പഠിച്ചത് വലിയ ഒരു വാഴത്തട വെള്ളത്തിൽ വെട്ടിയിട്ടാണ്. ഭാഗ്യത്തിനാണ് ഞാനെല്ലാം രക്ഷപ്പെട്ടത്. ഇപ്പോഴും നമ്മുടെ നാട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനായി കിട്ടുന്നു അനവധി ഉപാധികൾ (വലിയ റിങ്, ബോൾ, കയ്യിൽ കെട്ടുന്ന ഫ്ലോട്ടുകൾ) ഒന്നും പൂർണ്ണമായും സുരക്ഷിതമല്ല.
ഒരു വർഷം കേരളത്തിൽ ആയിരത്തി എണ്ണൂറോളം പേരാണ് മുങ്ങിമരിക്കുന്നത്. അതായത് ശരാശരി ദിവസം അഞ്ചിനോടടുത്ത്. ജനസംഖ്യാനുപാതികമായി ഇന്ത്യയിലെ ഏറ്റവും വലിയ സംഖ്യയാണിത്. ഏറ്റവും സങ്കടം ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളോ കുട്ടികളോ ആണെന്നതാണ്. ഒരു സുരക്ഷാ വിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടം ഇവ ഓരോന്നും നിസാരമായ മുൻകരുതൽ എടുത്താൽ ഒഴിവാക്കാനാവുന്നവ ആണെന്നതാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്ന ചില വലിയ മുങ്ങി മരണങ്ങൾ ബോട്ട് അപകടത്തിൽ ആയിരുന്നല്ലൊ. അതുകൊണ്ട് ബോട്ടുകളിലും വഞ്ചികളിലും ഒക്കെ ലൈഫ്ബോയ് ഇല്ലാത്തതാണ് മുങ്ങിമരണം ഇത്രയും കൂടാൻ കാരണം എന്നതാണെന്നൊരു ചിന്ത ആളുകൾക്കും അധികാരികൾക്കും ഉണ്ട്. ബോട്ടുകളിലും വഞ്ചികളിലും സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും എല്ലാം നിലവാരമുള്ള ലൈഫ്ബോയ്കൾ തീർച്ചയായും വേണം. പക്ഷെ മരണസംഖ്യ ഇതുകൊണ്ട് കാര്യമായി കുറയുകയില്ല. 2010ൽ 1732 ആളുകൾ മുങ്ങിമരിച്ചതിൽ 21 പേരാണ് വഞ്ചിയോ ബോട്ടോ മറിഞ്ഞ് മരിച്ചത്. കഴിഞ്ഞ മുപ്പതു വർഷത്തെ ശരാശരി എടുത്താൽ മുങ്ങി മരിക്കുന്നവരിൽ അഞ്ചു ശതമാനത്തിലും താഴെ ആണ് വഞ്ചിയോ ബോട്ടോ മുങ്ങി മരിക്കുന്നതു്. അപ്പോൾ ബോട്ടിലോ വഞ്ചിയിലോ ജീവൻ രക്ഷാ ഉപകരണങ്ങൾ വച്ചതുകൊണ്ടുമാത്രം മരണസംഖ്യ നിർണ്ണായകമായി കുറച്ചുകൊണ്ട് വരാൻ പറ്റില്ലെന്നു മനസ്സിലാക്കാമല്ലോ
വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ കുറക്കാൻ, കേരളത്തിൽ പ്രധാനമായും ചെയ്യുന്നത് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതാണ്. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്, നിർബന്ധം ആക്കേണ്ടതും ആണ്. പക്ഷെ, മരണസംഖ്യ കുറക്കാൻ അതുമാത്രം പോരാ. മരിക്കുന്ന കുട്ടികളിൽ മൂന്നിലൊന്നെങ്കിലും ആറുവയസ്സിൽ താഴെയുള്ളവർ ആണ്. മുറ്റത്ത് തെങ്ങു വെക്കാൻ എടുക്കുന്ന കുഴി മുതൽ ഫ്ലാറ്റിലെ ബക്കറ്റിൽ വരെ വീണാണ് കുട്ടികൾ മരിക്കുന്നത്. വെള്ളത്തിലെ അപകടസാധ്യതയെപ്പറ്റി, അപകടസാധ്യതയുള്ള വെള്ളത്തിന്റെ സ്രോതസ്സുകളെപ്പറ്റി മുതിർന്നവർക്കുള്ള അറിവുകുറവാണ് ഇതിനു കാരണം. സ്വിമ്മിങ് പൂളിൽ നീന്തലറിയാവുന്ന കുട്ടികൾക്കുപോലും ചെളിയുള്ള കുളത്തിലോ ഒഴുക്കുള്ള നദിയിലോ വെള്ളം അപകടകാരി ആണ്. അപ്പോൾ വെള്ളത്തിന്റെ അപകടസാധ്യതയെപ്പറ്റി കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ പഠിപ്പിക്കുന്നതാണ് മുങ്ങിമരണം കുറക്കാൻ ഏറ്റവും വേണ്ടത്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് എത്താവുന്നയിടത്തു വെള്ളത്തിന്റെ ചെറിയ സ്രോതസ്സുപോലും ഒഴിവാക്കുക. വലിയ കുട്ടികൾ വെള്ളത്തിൽ കുളിക്കുകയോ കളിക്കുകയോ ചെയ്യുമ്പോൾ നീന്തലറിയാവുന്നവരും ഉത്തരവാദിത്തപ്പെട്ടവരും കൂടെയുണ്ടായിരിക്കുക എന്നത് നിർബന്ധമാക്കണം.
കേരളത്തിന് ഓരോ വർഷവും കിട്ടുന്ന കുട്ടികളുടെ ധീരതാ മെഡലിന്റെ ഭൂരിഭാഗവും (ചിലപ്പോൾ മുഴുവനും) കിട്ടുന്നത് വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്നവരെ സാഹസികമായി രക്ഷപ്പെടുത്തുന്നവർക്കാണ്. ഇതെന്നെ ഏറ്റവും സങ്കടപ്പെടുത്തുന്നു. ഒന്നാമത് വെള്ളത്തിൽ വീഴുന്നവരെ സാഹസികമായി രക്ഷപ്പെടുത്താൻ പോകുന്നത് ഏറ്റവും ബുദ്ധിമോശമാണ്. കരയിൽനിന്ന് കയ്യെത്തിച്ചോ, കയറോ തുണിയോ ഇട്ടുകൊടുത്തോ, വള്ളത്തിൽ നിന്നോ മാത്രമേ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കാവൂ. സാഹസികമായി രക്ഷപെടുത്തുന്ന അഞ്ചോ ആറോ പേർക്ക് പ്രസിഡണ്ടിന്റെ മെഡലും മറ്റു കുറെപ്പേർക്ക് നാട്ടുകാരുടെ അനുമോദനവും കിട്ടിയേക്കാം. അതുപക്ഷെ മറ്റു കുട്ടികൾക്ക് തെറ്റായ സുരക്ഷാ സന്ദേശം ആണ് നല്കുന്നത്. ''ധീരന്മാരായി അനുമോദനം നേടുന്ന ഓരോ കുട്ടിക്കും പകരം ഒന്നോ അതിലധികമോ കുട്ടികൾ മറ്റുള്ളവരെ തെറ്റായ രീതിയിൽ രക്ഷിക്കാൻ ശ്രമിച്ച് സ്വയം മരണത്തിലേക്ക് എടുത്തുചാടുകയാണ്''. വെള്ളത്തിൽ കുളിക്കാനോ കളിക്കാനോ യാത്രക്കോ പോകുമ്പോൾ അപകടസാധ്യതയുണ്ടെന്നു മുന്നിൽക്കണ്ട് അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി ലഭ്യമാക്കുകയാണ് കുട്ടികളുടെ സുരക്ഷാ താല്പര്യമുള്ള ഒരു സമൂഹം ചെയ്യേണ്ടത്.
എന്റെ അവധിക്കാലത്തെ ആഘോഷമാക്കിയതിൽ ഒരു വലിയ പങ്ക് തെക്കേ കുളത്തിലെ കുളിയും ചേച്ചിമാരും കൂട്ടുകാരും ഒക്കെകൂടി വെള്ളത്തിൽ നീന്തിയും മുങ്ങിയുമൊക്കെ കളിച്ചിരുന്നതാണ്. ഈ തലമുറയിലെ കുട്ടികളും അങ്ങനെതന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങളെപ്പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്. മറിച്ച് അവരെ നീന്തൽ പഠിപ്പിക്കുകയും സുരക്ഷിതമായി വെള്ളത്തിൽ കളിക്കാനും കുളിക്കാനും ഒക്കെയുള്ള സംവിധാനവും സാഹചര്യവും ഉണ്ടാക്കുകയും ആണ്.
ഈ അവധിക്കാലത്തെങ്കിലും വെള്ളത്തിൽ നിന്ന് ജീവനോടെ മടങ്ങിവരാത്ത കൂട്ടുകാർ ഉണ്ടാകാതിരിക്കട്ടെ.
കുട്ടികളുടെ ജലസുരക്ഷയ്ക്ക് ചില മാർഗങ്ങൾ
1. ജലസുരക്ഷയെപ്പറ്റി കുട്ടികളെ ചെറുപ്പത്തിലെ മനസ്സിലാക്കുക. തീ പോലെ വെള്ളം കുട്ടികൾക്ക് പേടിയോ മുന്നറിയിപ്പോ നൽകുന്നില്ല. മുതിർന്നവർ ഇല്ലാതെ വെള്ളത്തിലേക്ക് ഇറങ്ങരുതെന്നു അവരെ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ലാറ്റിലെ സ്വിമ്മിങ് പൂൾ ആയാലും ചെറിയ കുളം ആയാലും കടലായാലും.
2. സാഹചര്യം ഉള്ള എല്ലാവരും കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശ്രമിക്കുക, ആൺകുട്ടികളെയും പെൺകുട്ടികളെയും.
3. അവധിക്കു ബന്ധുവീടുകളിൽ പോകുന്ന കുട്ടികളോട് കൂട്ടുകാരുടെ കൂടെ മാത്രം വെള്ളത്തിൽ മീൻ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിർദ്ദേശിക്കുക. വലിയവർ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ കാര്യങ്ങൾ ചെയ്യാവൂ. വിരുന്നു പോകുന്ന വീടുകളിലെ മുതിർന്നവരേയും ഇക്കാര്യം ഓർമ്മിപ്പിക്കുന്നത് നല്ലതാണ്.
4. വെള്ളത്തിൽ വച്ച് കൂടുതലാകാൻ വഴിയുള്ള അസുഖങ്ങൾ (അപസ്മാരം, മസ്സിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങൾ) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക, കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.
5. വെള്ളത്തിലേക്ക് പോകുമ്പോൾ എന്തെങ്കിലും അപകടം പറ്റിയാൽ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതാൻ ബോധിപ്പിക്കുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവർ ഒരു ഇരുചക്രവാഹനത്തിന്റെ വീർപ്പിച്ച ട്യൂബിൽ ഒരു നീണ്ട പ്ലാസ്റ്റിക് കയർ കെട്ടിയാൽ പോലും അത്യാവശ്യ സാഹചര്യത്തിൽ ഏറെ ഉപകരിക്കും.
6. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുതെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിതമായ മാർഗ്ഗം. അതിനു സാധിക്കുന്നില്ലെങ്കിൽ ഒച്ച വച്ച് മുതിർന്ന ആളുകളെ വരുത്തുക.
7. വെള്ളത്തിൽ യാത്രക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന പെൺകുട്ടികളോട് അവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ പറയുക. മിക്കവാറും കേരളീയവസ്ത്രങ്ങൾ അപകടം കൂട്ടുന്നവയാണ്. ഒന്നല്ലെങ്കിൽ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങൾ ധരിക്കുക, അല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക.
8. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം കുറവായിരിക്കാം, ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ കൊമ്പിലോ പോയി അടിക്കാം. സാവധാനം, ഒഴുക്കും ആഴവും മനസ്സിലാക്കി ഇറങ്ങുന്നതാണ് ശരി.
9. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരല്ല. ബാലൻസ് തെറ്റി വീണാൽ ഒരടി വെള്ളത്തിലും മുങ്ങി മരണം സംഭവിക്കാം.
10. സ്വിമ്മിങ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തിൽ കിട്ടുന്ന വായു നിറച്ച റിങ്, പൊങ്ങി കിടക്കുന്ന ഫ്ലോട്ട്, കയ്യിൽ കെട്ടുന്ന ഫ്ലോട്ട് ഇവ ഒന്നും പൂർണ്ണമായും സുരക്ഷ നൽകുന്നില്ല. ഇതുള്ളതുകൊണ്ട് മാത്രം മുതിർന്നവരുടെ ശ്രദ്ധ ഇല്ലാതെ വെള്ളത്തിൽ ഇറങ്ങരുത്.
11. ഇരുട്ടിയത്തിനു ശേഷം വെള്ളത്തിൽ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ ആളുകൾ അധികം പോകാത്ത തടാകത്തിലോ പുഴയിലോ ഒന്നും പോയി ചാടാൻ ശ്രമിക്കരുത്.
12. സുഖമില്ലാത്തപ്പോഴോ, ചില മരുന്നുകൾ കഴിക്കുമ്പോഴോ മദ്യപിച്ചതിന് ശേഷമോ വെള്ളത്തിൽ ഇറങ്ങരുത്.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്