ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റർ
യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റർ. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാൾവഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയിൽ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റർ. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം.
ആദിമ സഭയിലെ വിശ്വാസികൾക്ക് ഈസ്റ്റർ ആനന്ദത്തിന്റെ ഞായറാഴ്ചയായിരുന്നു. ''ക്രിസ്തു ഉയിർത്തെഴുന്നേറ്റു - സത്യം സത്യമായി അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെയാണ് ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ ഉപചാരം കൈമാറിയിരുന്നത്.
ആദിമസഭയിലെ പിതാക്കന്മാർ കല്പിച്ചപ്രകാരം അൻപതു ദിനരാത്രങ്ങളുള്ള വലിയനോമ്പിലൂടെയാണ് ഈസ്റ്ററിനെ നാം വരവേൽക്കുന്നത്. വ്രതാനുഷ്ഠാനങ്ങളും യാമപ്രാർത്ഥനകളും സമന്വയിക്കുന്ന ഈ പുണ്യദിനങ്ങൾ പരിസമാപ്തിയിലെത്തുന്നത് ക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവങ്ങളിൽ നാം പങ്കാളികളാകുന്നതിലൂടെയാണ്.
ദൈവസന്നിധിയിൽ നമ്മുടെ ജീവിതത്തെ പൂർണ്ണമായി സമർപ്പിക്കുന്ന വിശുദ്ധീകരണത്തിന്റെ പുണ്യദിനങ്ങളാണ് വലിയനോമ്പ്. ക്രിസ്തുവിന്റെ കുരിശിങ്കലേക്കുള്ള പ്രയാണമാണിത്. നോമ്പ്കാലത്ത് പ്രതീകാത്മകമായി ദൈവലയമദ്ധ്യത്തിൽ സ്ഥാപിക്കുന്ന ക്രൂശിനെ പ്രണമിച്ച് പ്രാർത്ഥനയോടെ നാം കുമ്പിടുമ്പോൾ ക്രിസ്തുവിന്റെ പീഡാനുഭവം നമുക്കുവേïിയുള്ളതാണെന്ന് സ്വമനസ്സാലെ നാം ഏറ്റുപറയുകയാണ്.
ഓശാനപെരുന്നാൾ
വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുന്നത് ഓശാനപെരുന്നാളിലൂടെയാണ്. ക്രൂശിലേറ്റപ്പെടുന്നതിനുമുമ്പ് ബഥാനിയായിൽനിന്നും ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിനെ ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽവിരിച്ച്; ''ദാവീദിന്റെ പുത്രന് ഓശാന'' എന്ന് നിഷ്കളങ്കമായ സമൂഹം പാടിസ്വീകരിക്കുന്ന ചരിത്രാനുഭവമാണ് നാം ഈ പെരുന്നാളിലൂടെ അനുസ്മരിക്കുന്നത്. നിഷ്കളങ്കമായ സ്നേഹത്തോടെ ഭക്ത്യാദരപൂർവ്വം പ്രതീകാത്മകമായി കുരുത്തോലകളും പൂക്കളുമായി നാം ക്രിസ്തുവിനെ സ്വീകരിക്കുന്ന സുദിനമാണിത്.
പെസഹാ പെരുന്നാൾ
ഓശാനപ്പെരുന്നാളിനുശേഷം വിശുദ്ധവാരത്തിന്റെ ആദ്യ സന്ധ്യയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്തോട് നാം അടുക്കുകയാണ്. 'പെസഹാ' പെരുന്നാളിലേക്കാണ് നാം പിന്നീട് പ്രവേശിക്കുന്നത്. 'പെസഹാ' എന്ന വാക്കിന്റെ അർത്ഥം 'കടന്നുപോക്ക്' എന്നാണ്. പുറപ്പാട് പുസ്തകം 12- ാം അദ്ധ്യായത്തിൽ 'പെസഹാ'യെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണിത്. മിസ്രേമിലെ അടിമത്തത്തിൽനിന്ന് നമ്മുടെ പൂർവ്വികരെ വാഗ്ദത്ത കാനാനിലേക്ക് നടത്തിയ വീണ്ടെടുപ്പിന്റെ സ്മരണയാണ് പെസഹാ. യഹോവയുടെ ദൂതൻ മിസ്രേമിലേക്ക് പ്രവേശിക്കുമ്പോൾ, മിസ്രേമ്യർക്ക് സംഹാരദൂതനും ഇസ്രേല്യർക്ക് വീണ്ടെടുപ്പിന്റെ ദൂതനുമാണ്. യഹോവയുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞാടിനെ അറുത്ത് രക്തമെടുത്ത് വാതിലിന്റെ കുറുംപടിയിലും കട്ടിളക്കാലിലും ഇസ്രയേൽ സമൂഹം പുരട്ടിയപ്പോൾ അവർക്ക് രക്ഷ ലഭിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ രക്തത്താൽ നമ്മുടെ ഭവനങ്ങൾ മുദ്രയിടണം എന്ന സന്ദേശമാണ് സഭാപിതാക്കന്മാർ പെസഹായിലൂടെ നമ്മെ പ്രബോധിപ്പിക്കുന്നത്.
കാൽകഴുകൽ ശുശ്രൂഷ
പെസഹാ പെരുന്നാളിനോട് ചേർന്ന് നടത്തുന്ന ഭക്തിനിർഭരമായ ശുശ്രൂഷയാണ് 'കാൽകഴുകൽ ശുശ്രൂഷ'. കർത്താവിന്റെ കഷ്ടാനുഭവത്തിലും തിരുശരീരരക്തത്തിലും നാം പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ കർത്താവ് നമ്മുടെ കാലുകളെ കഴുകണം. അതിനായി നാം സമർപ്പണത്തോടെ ശുദ്ധീകരണത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരണം. ജീവിത്തിന്റെ അഹംഭാവം വെടിഞ്ഞ് ദാസനായി സഹോരന്റെ കാൽകഴുകുന്ന കർമ്മമാണ് ഈ ശുശ്രൂഷ. ആത്മീയജീവിത്തിൽ കൂടുതൽ ഒരുക്കമുള്ളവരായിത്തീരുന്ന മഹനീയ കർമ്മമാണിത്.
ദുഃഖവെള്ളിയാഴ്ച
പൗരസ്ത്യ സഭുടെ പാരമ്പര്യപ്രകാരം 'വലിയവെള്ളിയാഴ്ച' പുനരുത്ഥാന പെരുന്നാളിന്റെ ഒരുക്കശുശ്രൂഷയാണ്. മാനവരാശിയുടെ രക്ഷയ്ക്കായി സ്വമനസ്സാലെ പീഡാനുഭവങ്ങൾ സഹിച്ച് കുരിശുമരണത്തിനായി ക്രിസ്തു പ്രവേശിക്കുന്ന നാഴികകൾ അക്ഷരാർദ്ധത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയിൽ നാം അനുസ്മരിക്കുന്നു. ക്രൂശാരോഹണം മുതൽ കബറടക്കംവരെയുള്ള ഭാഗങ്ങൾ ഭക്ത്യാദരപൂർവ്വം അനുസ്മരിക്കുന്ന പ്രാർത്ഥനകളാണ് സുറിയാനി സഭാപിതാക്കന്മാർ ക്രമീകരിച്ചിരിക്കുന്നത്.
അറിയിപ്പിന്റെ ശനിയാഴ്ച
ദുഃഖഃവെള്ളിയാഴ്ചയ്ക്ക് ശേഷമുള്ള ദിനം അറിയിപ്പിന്റെ ശനിയാഴ്ചയായി ഗണിക്കുന്നു. ക്രൂശിതനായ ക്രിസ്തു മരിച്ചവരുടെ ഇടയിൽ സുവിശേഷം അറിയിക്കുന്ന സന്ദർഭം അനുസ്മരിപ്പിക്കുന്ന ദിനമാണിത്. മരിച്ചുപോയവരെ പ്രത്യേകമായി അനുസ്മരിക്കുന്ന സമയമാണിത്. പത്രോസ് ശ്ലീഹായുടെ 1- ാം ലേഖനം 3,ർ അദ്ധ്യായങ്ങളിൽ ഈ ഭാഗം വിശദീകരിക്കുന്നു.
ഉയിർപ്പ് പെരുന്നാൾ - ഈസ്റ്റർ
മരണത്തെ ജയിച്ച വീïെണ്ടടുപ്പുകാരനായ ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശം നൽകുന്ന സുദിനമാണ്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയിർപ്പ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിന് പ്രഘോഷണംചെയ്ത പുണ്യദിനമായ ഈസ്റ്റർ നമുക്ക് ഉണർവ്വേകുന്നു. ''ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞാലും എന്റെ വചനങ്ങൾ മാഞ്ഞ് പോകില്ലെന്ന്'' അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ലോകചരിത്രം ഗതിമാറുന്ന കാഴ്ചയാണ് നാം ഈസ്റ്ററിലൂടെ ദർശിക്കുന്നത്. ''യഹൂദന്മാരുടെ രാജാവ് ക്രിസ്തു'' ആണെന്നവാദം ഉയരാതിരിക്കാനാണ് യഹൂദർ ക്രിസ്തുവിനെ കുരിശിൽ തറച്ചത്. എന്നാൽ അധികാരിയായ പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്മുകളിൽ സ്ഥാപിച്ച ശീർഷകം ''നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്'' എന്നാണ്. ഇനി ആരും രാജാവെന്ന് വിളിക്കാതിരിക്കാനാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. ലോകചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രാജാധിരാജനായി ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു. അസഹിഷ്ണുതയും അസമാധാനവും നിറഞ്ഞ ലോകത്ത് ക്രിസ്തുവിലുള്ള പ്രത്യാശയും സമാധാനവും നമ്മെ വഴിനടത്തുന്നു.
ഏവർക്കും ഈസ്റ്റർ ആശംസകൾ...!
ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂർ മലയാളി കൗൺസിൽ)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍