ഗാന്ധിജിയെ ഗോഡ്സേ എന്തിന് കൊന്നു? രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയിലേക്കും ഗോഡ്സേയിലേക്കും ഒരു എത്തി നോട്ടം
''ഗാന്ധിജിയുടെ അഭാവത്തിൽ ഇന്ത്യൻ രാഷ്ട്രീയം പ്രായോഗിക ബുദ്ധിയോടെ നീങ്ങുമെന്നും തിരിച്ചടിക്കാൻ പ്രാപ്തി നേടുമെന്നും സായുധ സേനയാൽ കരുത്താർജിക്കുമെന്നും ഞാൻ മനസ്സിലാക്കി. എന്റെ ജീവിതം പൂർണമായും നശിപ്പിക്കപ്പെടുമെന്നും അതേസമയം, പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാകുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഒരു ബോധവുമില്ലാത്ത, അല്ലെങ്കിൽ വിഡ്ഢിയായ ഒരാൾ എന്ന് ജനം എന്നെ മുദ്രയടിച്ചേക്കാമെങ്കിലും കരുത്തുറ്റ ഒരു രാഷ്ട്രനിർമ്മിതിക്ക് അനിവാര്യമെന്ന് ഞാൻ കരുതുന്ന യുക്തിയുടെമേൽ കെട്ടിപ്പടുത്ത പാത പിന്തുടരുന്നതിന് രാജ്യം സ്വതന്ത്രമായിരിക്കും.
വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ഞാൻ അന്തിമ തീരുമാനമെടുത്തു. എന്നാൽ, ഒരാളുമായിപോലും ഞാൻ അതിനെ കുറിച്ച് മിണ്ടിയില്ല. എന്റെ കരങ്ങളിൽ ധൈര്യം സംഭരിച്ച് , ബിർള മന്ദിരത്തിന്റെ പ്രാർത്ഥനാനിലത്ത് 1948 ജനുവരി 30ന് ഗാന്ധിജിയുടെ നേരെ ഞാൻ വെടിയുതിർത്തു.'' നാഥുറാം ഗോദ്സെയുടെ വാക്കുകളാണിത്. 1948 മെയ് 27 തൊട്ട് '49 ഫെബ്രുവരി 10വരെ ഡൽഹി ചെങ്കോട്ടയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്നു കണ്ട് വധശിക്ഷക്ക് വിധിച്ചതിനെതിരെ അപ്പീൽ നൽകിയത് പഞ്ചാബ് ഹൈക്കോടതിയിലാണ്. ഷിംലയിൽ ചേർന്ന അപ്പീൽ കോടതിയിൽ എന്തുകൊണ്ട് താൻ ഗാന്ധിജിയുടെ കഥകഴിച്ചുവെന്ന് ഗോദ്സെ നീണ്ടൊരു പ്രസംഗം നടത്തുന്നുണ്ട്.
ഗാന്ധിജിയുടെ ഉറ്റസുഹൃത്തായ വെറീർ എൽവിൻ അതിനെ കുറിച്ച് തന്റെ ഡയറിയിൽ കുറിച്ചിട്ടത് ഇങ്ങനെ: സോക്രട്ടീസന്റെ വിചാരണ പ്രസംഗത്തിനുശേഷം ഒരു കുറ്റവാളിയിൽനിന്ന് കേൾക്കാൻ കഴിഞ്ഞ ഏറ്റവും മികച്ചൊരു പ്രസംഗം. വികാരഭരിതവും കോടതി മുറിയിൽ തടിച്ചുകൂടിയ സ്ത്രീകളുടെ കണ്ണ് നനയിക്കുകയും ചെയ്ത ആ പ്രസംഗത്തിലും നാഥുറാം ഗോദ്സെ എന്ന ചിത്പാവൻ ബ്രാഹ്മണൻ ജീവിതത്തിലുടനീളം കൊണ്ടുനടന്ന കാപട്യത്തിന്റെയും ദുഷ്ടമനസ്സിന്റെയും മാലിന്യക്കൂമ്പാരം ഒളിപ്പിച്ചുവെക്കുന്നുണ്ടായിരുന്നു.
പാക്കിസ്ഥാന്റെ അതിക്രമത്തിൽനിന്ന് മാതൃരാജ്യത്തെ രക്ഷിക്കാൻവേണ്ടിയാണ് താൻ ഗാന്ധിജിയുടെ കഥ കഴിച്ചതെന്നും ഇതല്ലാതെ ദേശത്തെ രക്ഷിക്കാൻ മറ്റു പോംവഴിയില്ലെന്നുമുള്ള കള്ളസാക്ഷ്യം മറ്റു പല കള്ളങ്ങളെയും മറച്ചുപിടിക്കാനുള്ള ഒരു കൊലപാതകിയുടെ അവസാനശ്രമമായിരുന്നു. ഗാന്ധിജിയെ കൊല്ലാനുള്ള പദ്ധതി താൻ മറ്റാരോടും മിണ്ടിയില്ല എന്ന മൊഴിപോലും ആധുനിക ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരുന്ന കുറെ ദുഷ്ടമനസ്സുകളെയും ഹിംസാത്മക വിചാരഗതിയെയും പ്രതിക്കൂട്ടിൽനിന്ന് രക്ഷപ്പെടുത്താനുള്ള ഒരു സൃഗാലബുദ്ധിയുടെ അവസാനശ്രമമായിരുന്നു. ഹിന്ദുത്വ എന്ന അതിഭീകരമായൊരു ചിന്താപദ്ധതിക്കു മാത്രമേ ഗോദ്സെയെ പോലുള്ള ഒരു ആസുരചിന്തക്ക് ജന്മം നൽകാനും ഗാന്ധിജിയെപോലെ കാലത്തെ കൈക്കുമ്പിളിലൊതുക്കിയ ഒരു പുണ്യാന്മാവിനെ ഉന്മൂലനം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും ആ ഹീനകൃത്യം നടന്നിട്ട് എഴുപത് വർഷം തികയുമ്പോൾ കാലം വിളിച്ചുപറയുകയാണ്.
വിഭജനമോ പാക്കിസ്ഥാനോടുള്ള ഗാന്ധിജിയുടെ സമീപനമോ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയോ ആയിരുന്നില്ല ഗോദ്സെയെ കൊലയാളിയാക്കിയത്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഗാന്ധിജിയെ ഗോദ്സെ വകവരുത്തുമായിരുന്നു. 1930കൾ തൊട്ട് ഗാന്ധിജിയുടെ പിന്നാലെ ഗോദ്സെ കഠാരയുമായി നടക്കുന്നുണ്ടായിരുന്നു. അത്രമാത്രം ഗാന്ധിവിരോധം ആ മനുഷ്യനിൽ കുത്തിവെച്ചത് വി.ഡി. സവർക്കറാണ്. ഹിംസയെ പൂജിച്ച ദൈവനിഷേധിയായ സവർക്കർക്ക് ഗാന്ധിജിയുടെ അഹിംസ മാർഗത്തോട് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണോത്സുകമായ ഒരു സമൂഹത്തെ കുറിച്ചാണ് ആ മനുഷ്യൻ സ്വപ്നം കണ്ടതത്രയും. തീവ്രഹിന്ദുത്വയുടെ പിറവി ആ മസ്തിഷ്കത്തിലായിരുന്നു. ആർ.എസ്.എസ് അതിന്റെ പോറ്റില്ലമായെന്ന് ചുരുക്കം.
''സത്യസന്ധമായി പറഞ്ഞാൽ, പ്രതിരോധത്തിന്റെ വാളാണ് മനുഷ്യനെ ആദ്യമായി രക്ഷിച്ചത്'' എന്നാണ് സവർക്കർക്ക് അനുയായികളെ ഉദ്ബോധിപ്പിക്കാനുണ്ടായിരുന്നത്. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ 22ാം വാർഷിക സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടവർക്കറിയാം ഗാന്ധിവധത്തെ ന്യായീകരിക്കാൻ ഗോദ്സെ നീതിപീഠത്തിനു മുന്നിൽ നിരത്തിയ ന്യായവാദങ്ങളെല്ലാം ആ പ്രസംഗത്തിന്റെ മറ്റൊരു ഭാഷ്യമായിരുന്നു. സവർക്കറുടെ ആക്രമണോത്സുക ആശയങ്ങളും ആർ.എസ്.എസിന്റെ ശിക്ഷണവുമാണ് ഗോദ്സെയെ കടുത്ത ഗാന്ധിവിരുദ്ധനാക്കുന്നത്. ''32വർഷമായി കുമിഞ്ഞുകൂടുന്ന പ്രകോപനങ്ങളും മുസ്ലിംകൾക്ക് അനുകൂലമായ സത്യഗ്രഹത്തിലേക്ക് അത് ചെന്ന് കലാശിച്ചതും ഗാന്ധിജിയെ എന്നന്നേക്കുമായി കഥ കഴിക്കണമെന്ന തീരുമാനത്തിൽ എല്ലാറ്റിനുമൊടുവിൽ എന്നെ എത്തിക്കുകയായിരുന്നു''- കോടതി മുമ്പാകെ ഗോദ്സെ പറഞ്ഞു. കുറ്റം ഏറ്റുപറയാനും കൊലമരത്തിലേക്ക് ധൈര്യപൂർവം നടന്നടുക്കാനും തീരുമാനിച്ച ഗോദ്സെക്ക്, സത്യസന്ധനാണെങ്കിൽ അപ്പീൽ നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല.
കോടതിമുറിയെയും തന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിനു ഉപയോഗപ്പെടുത്തുകയായിരുന്നു. ഹിന്ദിക്കു പകരം ഹിന്ദുസ്ഥാനി ഭാഷക്ക് ഗാന്ധിജി വാദിച്ചതാണ് മഹാത്മജിയുടെ മുസ്ലിം പ്രീണനത്തിന് ഉപോദ്ബലകമായി ഗോദ്സെ ചൂണ്ടിക്കാട്ടിയത്. ഹിന്ദുസ്ഥാനി എന്നൊരു ഭാഷയില്ലെന്നും ഹിന്ദിയും ഉർദുവും കൂടിച്ചേർന്ന വ്യാകരണമില്ലാത്ത ജാരസന്തതിയാണെന്നുമൊക്കെ ആ മനുഷ്യൻ പുലമ്പുന്നുണ്ടായിരുന്നു കോടതിമുറിയിൽ. വിഭജനാനന്തരം നടമാടിയ വർഗീയ കൂട്ടക്കൊലയിൽ ദശലക്ഷക്കണക്കിന് നിരപരാധർ അറുകൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്ത കേട്ട് ഉപഭൂഖണ്ഡമാകെ ഞെട്ടിത്തരിച്ചിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗാന്ധിജി ബിർളമന്ദിരത്തിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചത്.
ആർ.എസ്.എസിന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ പുരാതന പള്ളികൾ കൈയേറി ഹിന്ദു അഭയാർഥികളെ താമസിപ്പിച്ചത് ഒഴിപ്പിക്കണമെന്നും തന്റെ കൺവെട്ടത്തിലെങ്കിലും മതമൈത്രിയുടെ ലക്ഷണങ്ങളെങ്കിലും കാണാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടതാണത്രെ ഗോദ്സെയുടെ രക്തം തിളപ്പിച്ചത്. പാകിസ്തൻ നിലവിൽ വന്നിട്ടും ഹിന്ദു-മുസ്ലിം മൈത്രിയെ കുറിച്ചാണ് ഗാന്ധിജി സംസാരിക്കുന്നതെന്നു പറഞ്ഞ് സവർക്കറും ഗോൾവാൾക്കറും രോഷംപൂണ്ട ചരിത്ര സന്ധിയാണത്.
പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശ, എല്ലാറ്റിനും കാരണം മഹാത്മജിയെന്ന് ഇവർ കണ്ടത്തെി. എന്നാൽ, പലതവണ രാഷ്ട്രപിതാവിന്റെ ജീവനുനേരെ ഭീഷണി ഉണ്ടായിട്ടും മതിയായ സംരക്ഷണം ഒരുക്കാൻ ഗാന്ധിജിയുടെ അരുമശിഷ്യനായ, ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിനു സാധിച്ചില്ല. തോക്കുമായി ബിർളമന്ദിരത്തിന്റെ കവാടം കടന്നു ഗാന്ധിക്കു അടുത്തെത്താൻ സാധിക്കുമോ എന്ന് ബലമായി സംശയിച്ച ഗോദ്സെയെയും കൂട്ടാളികളെയും അമ്പരപ്പിക്കുന്ന സുരക്ഷാപാളിച്ചയാണ് നിഷ്പ്രയാസം ആ കൃശഗാത്രത്തെ മൂന്നു വെടിയുണ്ടകൾകൊണ്ട് അവസാനിപ്പിക്കാൻ അവസരമൊരുക്കിക്കൊടുത്തത്.
മഹാത്മജിയുടെ ജീവനെടുക്കുമ്പോൾ ഗോദ്സെയുടെയും കൂട്ടാളികളുടെയും ലക്ഷ്യം കളിത്തൊട്ടിലിൽ കിടക്കുന്ന സ്വതന്ത്ര ഇന്ത്യയിലാകമാനം കൂരിരുട്ട് പരത്തി, രാജ്യത്തിന്റെ ഭാഗധേയം തട്ടിയെടുക്കുക എന്നതായിരുന്നു. പക്ഷേ, ജവഹർലാൽ നെഹ്റുവിന്റെ അനിതരസാധാരണമായ ഇച്ഛാശക്തിയും വ്യക്തിപ്രഭാവവും ആ കൂരിരുട്ടിലും ദേശത്തിന് ദിശാബോധം നൽകി. ഗാന്ധി ഘാതകരെ ഹ്രസ്വകാലത്തേക്കെങ്കിലും മുഖ്യധാരയിൽനിന്ന് ആട്ടിത്തുരത്തുന്നതിൽ വിജയിച്ചു.
'നമ്മുടെ ജീവിതത്തിൽനിന്ന് പ്രകാശം അകന്നിരിക്കുന്നു. എല്ലായിടത്തും അന്ധകാരമാണ്. നിങ്ങളോട് എങ്ങനെ അത് പറയണമെന്നും എന്തു പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയങ്കരനായ നേതാവ്, ബാപ്പു എന്ന് നാം വിളിക്കുന്ന രാഷ്ട്രപിതാവ് ഇനി നമ്മോടൊപ്പമില്ല''- മഹാത്മജിയുടെ രക്തസാക്ഷിത്വ വാർത്ത ആകാശവാണിയിൽകൂടി ജനുവരി 30ന് വൈകീട്ട് പ്രധാനമന്ത്രി നെഹ്റു ഗദ്ഗധകണ്ഠനായി അറിയിക്കുമ്പോൾ ആരാണ് ഘാതകൻ എന്നറിയാനായിരുന്നു 30 കോടി ഇന്ത്യക്കാർ കാതുകൂർപ്പിച്ചുനിന്നത്.
'' ഒരു ഭ്രാന്തനാണ് ബാപ്പുവിന്റെ ജീവിതത്തിന് അന്ത്യംകുറിച്ചത്. ആ കൃത്യം നടത്തിയവനെ അങ്ങനെ മാത്രമേ എനിക്കു വിളിക്കാനാവൂ. കഴിഞ്ഞ ഏതാനും വർഷമായി അത്രമാത്രം വിഷം ഈ രാജ്യത്ത് പരത്തുന്നുണ്ടായിരുന്നു. ഈ വിഷത്തെ നമ്മൾ ഒരുമിച്ച് നേരിടണം. പൂർണമായും ഉന്മൂലനം ചെയ്യണം''- നിശ്ചയദാർഢ്യത്തിന്റെ ആ സ്വരങ്ങൾക്ക് അരനൂറ്റാണ്ടിന്റെ ആയുസ്സ് പോലുമുണ്ടായിട്ടില്ലെന്ന് കാലം തെളിയിച്ചു. ഗാന്ധിജിയെ കൊന്നവരും കൊല്ലാൻ കൂട്ടുനിന്നവരും അവർക്ക് പ്രത്യയശാസ്ത്ര പിൻബലം നൽകിയവരും ഇന്ത്യയെതന്നെ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്.
സവർക്കറുടെ ഛായാചിത്രം പാർലമന്റെിന്റെ അകത്തളങ്ങളിൽ തൂങ്ങിക്കിടക്കുമ്പോൾ, ഗോദ്സെയെ പ്രതിഷ്ഠയാക്കി ക്ഷേത്രങ്ങൾ ഉയരുന്നതിനുപോലും നമുക്ക് മൂകസാക്ഷികളാവേണ്ടിവന്നു. മഹാത്മജിയുടെ രക്തസാക്ഷ്യം ഇത്രയും പെട്ടെന്ന് വൃഥാവിലാവുകയാണോ എന്ന ചോദ്യം അറ്റമില്ലാത്ത ആധി പടർത്തുന്നില്ലേ.
കടപ്പാട്: മാധ്യമം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്