ഒരിക്കൽ വിരലിൽ പുരട്ടിയാൽ ആഴ്ച്ചകളോളം മായാതെ നിൽക്കുന്ന മഷി; തിരഞ്ഞെടുപ്പിൽ മഷിക്കറ തീർക്കുന്ന മെസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് കമ്പനിയുടെ കഥ..
മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (Mysore Paints and Varnish Limited ) എന്ന കമ്പനിയെ കുറിച്ച് നാം അധികം കേട്ടിട്ടുണ്ടാവില്ല. പക്ഷെ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്തു കഴിഞ്ഞാൽ ഇടത് കൈയുടെ ചൂണ്ടു വിരൽ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ നമ്മിൽ പലരും ഇപ്പോൾ മത്സരമാണ്. ഒരിക്കൽ വിരലിൽ പുരട്ടിയാൽ ആഴ്ചകളോളം മായാതെ നമ്മുടെ ജനാധിപത്യത്തിന്റെ കാവൽക്കാരായ ഓരോ ഇന്ത്യൻ പൗരന്റെയും ആത്മാഭിമാനം ഉള്ളിൽ കൊണ്ട് നടക്കാൻ പ്രേരിപ്പിക്കുന്ന സ്ഥായിയായ അടയാളം.
ആ മഷിയിൽ അടങ്ങിയിരിക്കുന്ന രാസസൂത്രം എന്താണെന്നോ, അത് എവിടെയാണ് ഉണ്ടക്കുന്നതെന്നോ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അന്വേഷണത്തിന് ഒടുവിലാണ് പ്രശസ്തമായ ദക്ഷിണേന്ത്യൻ നഗരമായ മൈസൂരിൽ എത്തിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം പോലും കിട്ടുന്നതിന് മുൻപ് ചരിത്രമുറങ്ങുന്ന ആ നഗരത്തിൽ സ്ഥാപിച്ച ഒരു സ്ഥാപനത്തിൽ എത്തിപ്പെടുന്നത്.
നൽവാടി കൃഷ്ണരാജ വോഡയാർ എന്ന മൈസൂർ രാജാവ് തന്റെ നാട്ടു രാജ്യത്തിനാവശ്യമായ പെയിന്റ്, വാർണിഷ് തുടങ്ങിയ ഉണ്ടാക്കാൻ വേണ്ടി 1937 ൽ സ്ഥാപിച്ച മൈസുർ ലാക്ക് ആൻഡ് പെയിന്റ്സ് വർക്സ് ലിമിറ്റഡ് (Mysore Lac & Paint Works Ltd) എന്ന ഫാക്ടറി 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശസാത്ക്കരിച്ചു. 1989 ലാണ് കമ്പനിയുടെ പേര് മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്നാക്കുന്നത്.
ഇന്ത്യയിൽ 1962 ൽ ലോക്സഭയിലേക്ക് നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനെ പെട്ടന്നൊന്നും മായ്ക്കാൻ പറ്റാത്ത, മങ്ങാത്ത തരത്തിലുള്ള മഷി നിർമ്മിക്കാനുള്ള ചുമതല ഏൽപ്പിച്ചു.
നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ ശാസ്ത്രിയമായി വികസിപ്പിച്ചെടുത്ത രാസസൂത്രം, വളരെ സൂക്ഷമതയോടെ അതീവ സുരക്ഷിതമായി മൈസുർ പെയിന്റ്സ് ഫാക്ടറിയിൽ നിർമ്മിക്കുന്നു. സാധാരണ ഗതിയിൽ നാം നമ്മുടെ ശരീരത്തിൽ ( തൊലിയിൽ ) എന്തെങ്കിലും നിറങ്ങൾ പറ്റിയാൽ അത് മായിച്ചു കളയാൻ ഉപയോഗിക്കുന്ന ഒരു സാധനം കൊണ്ടും ഈ മഷി മായില്ല. അതു കൊണ്ടു തന്നെ കള്ള വോട്ടുകൾ അടക്കമുള്ളവ തടയാൻ എളുപ്പം സാധിക്കുന്നു. (എന്നാൽ കേരളീയർ ആണ് ആദ്യമായി ഈ മഷിയും മായിച്ചു കളഞ്ഞ് കള്ള വോട്ടിനു വരെ തയ്യാറാവുന്ന മിടുക്കർ എന്ന് രാജ്യത്തിന്റെ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ തന്നെ മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. )
ഒരിക്കൽ പുരട്ടിയാൽ ചുരുങ്ങിയത് 20 ദിവസം വരെ ഈ മഷി നമ്മുടെ ചൂണ്ടു വിരലിൽ മായാതെ മായാതെ നിലനിൽക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിർദ്ദേശിക്കുമ്പോൾ മാത്രമേ ഇവിടെ ഈ മഷി നിർമ്മിക്കുകയുള്ളൂ. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ അതാത് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് കൈമാറും. അവിടെ നിന്നും ജില്ലാകളക്ടർമാർക്കും, പിന്നെ താഴെ തട്ടിലെക്കുള്ള വിതരണ കേന്ദ്രങ്ങളിലേക്കും.
5 മില്ലി ലിറ്റർ ദ്രാവകം അടങ്ങിയ ചെറിയ കുപ്പികളിൽ ആണ് സാധാരണയായി ഈ മഷി വിപണിയിൽ എത്തിക്കുന്നത്. 5 മില്ലി ലിറ്റർ കൊണ്ട് ഏകദേശം 300 പേരുടെ കയ്യിൽ അടയലപ്പെടുത്താൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇപ്പോൾ അന്തർദേശിയ വിപണി കണക്കാക്കി 7,5, 20, 50,80 മില്ലി ലിറ്റർ എന്നിങ്ങനെ കുപ്പികളിലാക്കി നിർമ്മിക്കുന്നുണ്ട്.
കഴിഞ്ഞ 54 വർഷങ്ങൾ കൊണ്ട് ഇത് വരെ ഏകദേശം 400 കോടി ആളുകളുടെ കൈ വിരലുകളിൽ ഈ മഷി പുരണ്ടിരിക്കും എന്നാണ് കണക്ക്. ആദ്യകാലങ്ങളിൽ നമ്മുടെ രാജ്യത്തെ ലോകസഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ മഷി ഇപ്പോൾ തായ്ലാൻഡ്, സിങ്കപ്പൂർ, നൈജീരിയ, കമ്പോഡിയ, മലേഷ്യ, ദക്ഷിണ ആഫ്രിക്ക, ടർക്കി, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന അഫ്ഗാനിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ, ഈ മഷി കൊണ്ട് ഇവിടെ പ്രത്യേകമായി നിർമ്മിച്ച മാർക്കർ പെൻ ഉപയോഗിക്കുകയുണ്ടായി.
മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന സ്ഥാപനം ഉൽപ്പാദിപ്പിക്കുന്ന മറ്റൊരു വിശേഷപ്പെട്ട സാധനമാണ് നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ റെയിൽവേ എന്നിവ പാർസലുകൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന കടും ചുവപ്പ് നിറത്തിലുള അരക്ക്. ഇതിന്റെ വേറൊരു വകഭേദമാണ് ബാലറ്റ് പെട്ടികൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ചുവന്ന നിറത്തിലുള്ള അരക്ക്.
കർണാടക സർക്കാരിന്റെ കീഴിലുള്ള പ്രമുഖ പൊതു മേഖല സ്ഥാപനമാണ് ഇന്ന് മൈസുർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്. തിരഞ്ഞെടുപ്പും, അതുമായി ബന്ധപ്പെട്ടവയിലൂടെയുമാണ് കമ്പനിയുടെ നിലനിൽപ്പ് എങ്കിലും കഴിഞ്ഞ വർഷം കമ്പനി നേടിയത് 250 കോടി രൂപയിൽ അധികമാണ്. മൈസൂർ നഗരത്തിൽ ഏഴ് ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ 4.5 ഏക്കറും കെട്ടിടങ്ങളാൽ നിബിഡമാണ് .
തിരഞ്ഞെടുപ്പിനുള്ള മഷി കൂടാതെ മറ്റ് പെയിന്റ് ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട് ഇവിടെ നിർമ്മിക്കുന്ന പെയിന്റ് ആണ് ഇന്ത്യൻ ആർമി, നമ്മുടെ കെ എസ് ആർ ടി സി തുടങ്ങിയ സ്ഥാപനങ്ങൾ ഒക്കെ ഉപയോഗിക്കുന്നത്.
മൈസുർ രാജാവിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കാടുകളിൽ നിന്നും കിട്ടിയിരുന്ന അരക്ക് ഉപയോഗിച്ച് നാട്ടുകാർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഗഭാക്കായി ആധികമാരും അറിയപ്പെടാതെ നിലകൊള്ളുന്നു.
(ചിത്രങ്ങൾക്ക് കടപ്പാട്: ദി ഹിന്ദു )
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍