കമ്മ്യൂണിസ്റ്റ് ഉച്ഛാടനം അഥവാ മെക്കാർത്തിസം ഇന്ത്യയിലും അതിവേഗം വളരുന്നു; കരുതലെടുത്തില്ലെങ്കിൽ അപകടത്തിലാക്കുന്നത് ഭാരതീയ സംസ്കൃതി തന്നെ
രവികുമാർ അമ്പാടി
ഫസ്റ്റ് റെഡ് സ്കെയർ എന്നറിയപ്പെടുന്ന 1917-1920 കാലഘട്ടങ്ങളിലാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമെന്നപോലെ അമേരിക്കൻ ഐക്യനാടുകളിലും കമ്മ്യൂണിസം പ്രചരിക്കുവാൻ ആരംഭിച്ചത്. 1940-41 കാലഘട്ടങ്ങളിൽ അത് അതിന്റെ പാരമ്യതയിലെത്തി. അക്കാലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏതാണ്ട് 75,000 ഔദ്യോഗിക അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സിനുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടിയോളം അനുഭാവികളും.
രണ്ടാം ലോക മഹായുദ്ധത്തിൽ അന്നത്തെ സോവിയറ്റ് യൂണിയൻ അമേരിക്കയുടെ പങ്കാളിയായിരുന്നതിനാൽ അക്കാലത്ത് കമ്മ്യൂണിസത്തിനു നേരെ പ്രചാരമൊന്നും ഉണ്ടായില്ല. യുദ്ധാനന്തരം ലോകം ഇരുചേരിയായി നിലയുറപ്പിച്ച കാലത്താണ് അമേരിക്കയിൽ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ പ്രചാരം ശക്തിയാർജ്ജിച്ചത്.
വിവിധ രാജ്യങ്ങളിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ രൂപീകരിക്കപ്പെട്ടതും, അമേരിക്കയുടെ സാമ്പത്തിക സഹായമുൾപ്പടെയുള്ള പിന്തുണയുണ്ടായിരുന്നിട്ടും ചൈനയിൽ കുവോമിന്താങ്ങിൽ നിന്നും മാവോ സേ തൂങ്ങ് അധികാരം പിടിച്ചെടുത്തതുമെല്ലാം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
ഇതിനിടയിൽ, 1949-ൽ അമേരിക്ക പ്രതീക്ഷിച്ചതിലും വളരെ മുമ്പ് തന്നെ സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷണം നടത്തുകയുണ്ടായി. കൂടാതെ കുപ്രസിദ്ധമായ ഐഗോർ ഗുസെങ്കൊ- എലിസബത്ത് ബെന്റ്ലി ചാരക്കഥ, സോവീയറ്റ് യൂണിയൻ അമേരിക്കയെ കമ്മ്യൂണിസ്റ്റ്വത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഭയവുമുണർത്തി.
ഇവിടെ നിന്നാണ് ഇന്ന് മെക്കാർത്തിസം എന്നപേരിൽ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഉച്ഛാടനത്തിന്റെ ആരംഭം. 1950-ൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ ആൽഗർ ഹിസ്സ്, ചാരക്കേസിൽ അറസ്റ്റിലായതും, ആറ്റംബോബിന്റെ നിർമ്മാണ രഹസ്യം സോവിയറ്റ് യൂണിയന് ചോർത്തിക്കൊടുത്തെന്ന പേരിൽ മറ്റുരണ്ടുപേർ അറസ്റ്റിലായതും ഇതിന് ആക്കം കൂട്ടി.
പൊതുവേ യാഥാസ്ഥികരായ അമേരിക്കൻ സമൂഹം, പ്രത്യേകിച്ച് വരേണ്യവർഗ്ഗം ഈ അവസരം ശരിക്ക് മുതലാക്കി. സ്ത്രീ പീഡനത്തിനെതിരെയുള്ള പോരാട്ടങ്ങളും, ബാലവേലക്കെതിരേയുള്ള മുന്നേറ്റവുമെല്ലാം കമ്മ്യൂണിസത്തിന്റെ പ്രചാരോപാധിയായി മുദ്രകുത്തി. അതിന്റെ നേതൃത്വത്തിലുള്ളവരെയെല്ലാം കമ്മ്യൂണിസ്റ്റ്കാരായി ചിത്രീകരിച്ചു.
ഇതിനിടയിലാണ് 1950 ഫെബ്രുവരി 9 ന് മുതിർന്ന സെനറ്റർ ആയിരുന്നു ജോസഫ് മെക് കാർത്തി ഒരു പ്രസ്താവന നടത്തിയത്. ലിങ്കൺ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഒരു സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഒരു കടലാസ് കഷ്ണം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രസ്താവിച്ചത്, രാജ്യത്തിലെ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരായ കമ്മ്യൂണിസ്റ്റുകാരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു. ഏകദേശം 205 പേരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിയിലുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ അത് ഏറ്റുപിടിച്ച് വിവാദമാക്കി. അങ്ങിനെയണ് മെക്കാർത്തിസം എന്ന പേര് നിലവിൽ വരുന്നത്.
ഇത് വിവാദമായതോടെ നിരവധി കമ്മിറ്റികളും ബോർഡുകളും നിലവിൽ വന്നു. സംശയിക്കപ്പെടുന്ന വ്യക്തികളുടെ രാഷ്ട്രീയാഭിമുഖ്യം കണ്ടു പിടിക്കുക എന്നതായിരുന്നു ഇവയുടെ ഒക്കെ ലക്ഷ്യം.
സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ആഭിമുഖ്യം അറിയുവാൻ എഫ് ബി ഐ രഹസ്യാന്വേഷണം തുടങ്ങി. ഇവർ സമർപ്പിക്കുന്ന വിവരത്തിൽ തുടരന്വേഷണം നടത്താതെ നിരവധി പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എഫ് ബി ഐ, വിവരങ്ങൾ ശേഖരിക്കുവാൻ ആശ്രയിച്ചിരുന്ന ഇൻഫോർമാർ, അവരുടെ വ്യക്തിവൈര്യാഗം തീർക്കുവാനും ഈ സന്ദർഭം ഉപയോഗിച്ചു. കൂടുതൽ തുടരന്വേഷണങ്ങളില്ലാതെ റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ നിരവധി നിരപരാധികൾ ശിക്ഷിക്കപ്പെട്ടു.
1954-ൽ അമേരിക്കൻ സെനറ്റ് മെക്കാർത്തിയുടെ നടപടിയെ അപലപിക്കുന്നതുവരെ ഈ പ്രവർത്തനം ശക്തിയായി തുടർന്നു. എങ്കിലും സശയിക്കുന്നവരുടെ പേരിൽ കള്ളരേഖകൾ ചമക്കലും മറ്റുമായി നടത്തിവന്നിരുന്ന കോയിന്റൽ പ്രോ ഓപ്പറേഷൻ 1971 വരെ തുടര്ന്നു വന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1970-ൽ നിലവിൽ വന്ന വിവരാവകാശനിയമപ്രകാരമാണ് മെക്കാർത്തിസം എന്നറിയപ്പെടുന്ന ഈ നീക്കത്തിന്റെ ചുരുളുകൾ പുറത്തുവന്നത്.
ഈ അന്വേഷണവും മറ്റും നടത്തിയത് സർക്കാർ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. ഹോളിവുഡിലും, അമേരിക്കൻ സാഹിത്യ രംഗത്തുമെല്ലാം ഇത്തരത്തിൽ രാഷ്ട്രീയാഭിമുഖ്യം കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിരുന്നു.
അമേരിക്കൻ സുരക്ഷാ നിയമത്തിന്റെ പേരിൽ, മെക്കാർത്തിസം വഴി ഏതാന്റ് 12,000 പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നു. ഇവരിൽ പലർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയോടോ ചിന്താസരണിയോടോ ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. നിരവധി പേർക്ക് ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവന്നു.
തീവ്ര വലതു ചിന്താഗതിക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ സമൂഹത്തിൽ, പക്ഷെ ഇതിനെതിരെ കാര്യമായ എതിർപ്പുകളൊന്നും അന്നുണ്ടായില്ല. സ്വർഗ്ഗ രതിക്കാരെപ്പോലും സമൂഹത്തെ നശിപ്പിക്കുന്നവരെന്ന പേരിൽ അന്ന് തുറുങ്കിലടച്ചിരുന്നതായിരേഖപ്പെടുത്തുന്നു.
കമ്മ്യൂണിസ്റ്റ് വത്ക്കരണം എന്ന ഭയമാണ്, ചില നിക്ഷിപ്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കാനും, ബാലവേലക്കെതിരെയുള്ളതുൾപ്പടെ ഉണ്ടായ ജനകീയ മുന്നേറ്റങ്ങളെ ചെറുക്കാനും അന്ന് അമേരിക്കയിൽ ഉപയോഗിച്ചതെങ്കിൽ ഇന്ന് ഇന്ത്യയിൽ അത് മഹത്തായ ഒരു സംസ്കൃതി മരിക്കാൻ പോകുന്നു എന്ന തെറ്റായ പ്രചരണത്തിലൂടെ അകാരണമായ ഭയം സൃഷ്ടിക്കലാണ്.
ഇന്ത്യൻ സംസ്കൃതി മഹത്തരം തന്നെയാണ്. പല പടിഞ്ഞാറൻ ചിന്തകർക്കും പ്രചോദനമേകുവാൻ കിഴക്കിന്റെ തത്വശാസ്ത്രങ്ങൾക്കായിട്ടുമുണ്ട്. അത്തരത്തിലൊരു സംസ്കൃതി മരിച്ചു മണ്ണടിയാത്തത്, അതിൽ കാതൽ ഉള്ളതുകൊണ്ടും അത് ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നായതുകൊണ്ടുമാണ്. അല്ലാതെ ആരെങ്കിലും അമ്പുംവില്ലുമായി പടനയിച്ച് അതിനെ സംരക്ഷിച്ചതുകൊണ്ടല്ല.
ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലെത്തിയാലും അവിടെ രാമായണവുമായോ മഹാഭാരതവുമായോ ഒക്കെ ബന്ധപ്പെട്ട ചില മിത്തുകൾ കാണാനാകും. നമ്മുടെ സീതത്തോടും, അഗസ്ത്യകൂടവും എന്തിനേറെ പറയുന്നു, ആയിരങ്ങൾ പിതൃതർപ്പണം നടത്തുന്ന ആലുവാ മണപ്പുറവും ഐവർമഠവുമെല്ലാം ഇത്തരം ഐതിഹ്യങ്ങളാൽ സമൃദ്ധമാണ്.
അതായത്, ജനനം മുതൽക്കേ നമ്മൾ കേട്ടുവളരുന്ന മിത്തുകൾ, അതിലെ കഥാപാത്രങ്ങളെ നമ്മളോട് കൂടുതൽ അടുപ്പിക്കുന്നു. രാമനും സീതയും കൃഷ്ണനും രാധയുമൊക്കെ അതുകൊണ്ട് തന്നെയാണ് ജീവനുള്ള ബിംബങ്ങളായി നമ്മുടെയുള്ളിൽ നിലകൊള്ളുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മിക രാമായണത്തിൽ മാത്രമല്ല, ''ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്.. അവൾക്കല്ലോ പുടവകൊടുത്തു രാമച്ചേട്ടൻ'' എന്നു തുടങ്ങുന്ന തേക്ക് പാട്ടിലും രാമനും സീതയും ജീവനോടെ നമ്മുടെ മുന്നിലെത്തുന്നു.
ഹൃദയത്തിൽ, ആഴത്തിൽ പതിഞ്ഞുപോയ ഈ ബിംബങ്ങൾ പറിച്ചെറിയുവാൻ അത്ര എളുപ്പമൊന്നുമല്ല. അതുകൊണ്ട് തന്നെയാണ് പ്രവാചക മതങ്ങളുടെ പ്രചാരത്തിൽ, പുരാതന ഗ്രീക്കിലേയും റൊമിലേയുമൊക്കെ ദൈവങ്ങളായ സിയൂസും വീനസുമൊക്കെ ഇന്ന് മ്യൂസിയം കോമ്പൗണ്ടുകളിലെ മാർബിൾ ശില്പങ്ങളായി മാറിക്കഴിഞ്ഞിട്ടും രാമനും കൃഷ്ണനുമൊക്കെ ഇവിടെ ഇന്നും ദൈവങ്ങളായി നിലനിൽക്കുന്നത്.
താൻ വിശ്വസിക്കുന്ന അല്ലെങ്കിൽ സ്നേഹിക്കുന്ന ദൈവത്തെ തനിക്ക് ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുവാനും സ്നേഹിക്കുവാനുമുള്ള സ്വാതന്ത്ര്യം ആർഷഭാരത സംസ്കാരം നൽകുന്നുണ്ട്. ബ്രാഹ്മണർ പാലും നെയ്യും നേദിച്ചപ്പോൾ സന്തോഷിച്ച ശിവൻ ഭക്ത കണ്ണപ്പൻ കോഴി മാംസവും രക്തവും നിവേദിച്ചപ്പോഴും സന്തോഷിച്ച കഥ മാത്രം മതി അതിനു ഉദാഹരണമായി. വേദമന്ത്രങ്ങളിലെ വിഭക്തിയേക്കാളേറെ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ!
ഇത്രയും വ്യത്യസ്തതയും ബഹുസ്വരതയും പുലർത്തുന്ന ഒരു ചിന്താസരണി നൽകുന്ന, കെട്ടുപാടുകളില്ലാത്ത സ്വാതന്ത്യം തന്നെയാണ്, അത് നൽകിയ ദൈവങ്ങളെ, ഭയക്കാതെ, സ്നേഹിക്കാൻ ഇന്ത്യാക്കാരെ പ്രേരിപ്പിച്ചത്. മനസ്സിനുള്ളിലിട്ട് താലോലിച്ച സ്നേഹം മാത്രമാണ് മഹത്തായ ആ സംസ്കൃതിയെ ഇന്നും നിലനിർത്തുന്നതും.
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള സംസ്കൃതി പലപ്പോഴായി, അധിനിവേശത്തിന്റെ കയ്പ്പറിഞ്ഞിട്ടുണ്ട് എന്നത് ചരിത്ര വസ്തുതതന്നെയാണ്. ഏതൊരു ഭരണാധികാരികളും മനസ്സിലാക്കിയ ഒരു സത്യമാണ്, മനുഷ്യനെ കൂടെ നിർത്താൻ ഏറ്റവും ഉപയോഗപ്രദമായ ആയുധം മതവിശ്വാസമാണെന്ന്. അത് മതം മാറ്റത്തിനായും അതിനെതിരായുമുള്ള സംഘടനങ്ങളിൽ കലാശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഘടനകളിൽ ആരെങ്കിലും ശാശ്വത വിജയം വരിച്ചതായി ചരിത്രത്തിലില്ല. വിജയപരാജയങ്ങൾ മാറിമറിഞ്ഞുവന്ന ഇത്തരം യുദ്ധങ്ങൾ, സ്വന്തം അധികാരം ഉറപ്പിക്കാനല്ലാതെ, മതത്തെ പരിപോഷിപ്പിക്കുവാനോ പരിരക്ഷിക്കുവാനോ ഉള്ള ശ്രമങ്ങളുടെ ഭാഗവുമായിരുന്നിട്ടില്ല ഒരിക്കലും.
ശതാബ്ദങ്ങളുടെ ഏകാധിപത്യ വാഴ്ച്ചയും പിന്നീടുണ്ടായ കോളനിവത്ക്കരണവുമൊക്കെ അതിജീവിച്ച ഭാരതീയ സംസ്കൃതിക്ക് ഈ ജനാധിപത്യകാലത്ത് ആപത്ത് നേരിടുവാൻ പോകുന്നത് തികച്ചും തെറ്റായ ഒരു പ്രചരണം മാത്രമാണ്. തികച്ചും യാഥാസ്ഥിക സമൂഹമായിരുന്ന അമേരിക്കയിൽ, കമ്മ്യൂണിസ്റ്റുകാർ ഭരണം കൈയടക്കാൻ പോകുന്നു എന്ന ഭീതി വിതച്ചതുപോലുള്ള ഒരു തന്ത്രം മാത്രം.
ഇന്ന്, നിർബന്ധിതമായോ, പ്രലോഭനങ്ങൾ നൽകിയോ മതം മാറ്റുന്നതിനെ എതിർക്കുന്ന നിരവധി നിയമങ്ങൾ നിലവിലുണ്ട്. പൊതു താത്പര്യ ഹർജി ഉൾപ്പടെയുള്ള നിയമസംവിധാനങ്ങൾ നിലവിലുള്ള ഒരു വ്യവസ്ഥയിൽ അത്തരം ശ്രമങ്ങളെ ആർക്കും നിയമപരമായി ചെറുക്കാവുന്നതേയുള്ളു. അത്തരം മത പരിവർത്തനങ്ങൾ ഏറെക്കാലത്തേക്ക് തുടർന്നുകൊണ്ടുപോകാൻ ആകില്ലെന്നു സാരം. അതുപോലെ പണ്ട് ഏകാധിപതികൾ നടത്തിയതുപോലുള്ള കൂട്ടമതമാറ്റവും നടക്കില്ല.
ഇതുപോലെ ആധുനിക സംസ്കാരത്തിലൂന്നിയുള്ള ഒരു സമൂഹത്തിൽ അത്തരം പ്രവർത്തങ്ങൾക്ക് സാധ്യതയില്ലെന്നിരിക്കേ, എന്തിനു വേണ്ടിയാണ് ഈ അനാവശ്യ മുറവിളികൾ ഉയരുന്നത്? വ്യത്യസ്ത രീതികളിലുള്ള ആരാധനാ സമ്പ്രദായങ്ങളും ജീവിതരീതികളുമൊക്കെ അനുവദനീയമായ ഒരു സംസ്കൃതിയിൽ, അതിനു വിപരീതമായി, ഇതാണ് മതം, ഇതാണ് സംസ്കാരം എന്ന വാശിയുമായി എത്തുന്നതിന്റെ പുറകിലുള്ള ലക്ഷ്യങ്ങളെന്തൊക്കെയാണ്? ഇതുപോലെ ജീവിച്ചില്ലെങ്കിൽ സംസ്കൃതി തകർന്നടിയുമെന്ന് ഭയപ്പെടുത്തുന്നതിനു പിന്നിലെ കുബുദ്ധി എന്താണ്?
ഇവിടെയാണ് മെക്കാർത്തിസത്തിന്റെ ഉയർത്തെഴുന്നേല്പിന്നെക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടത്.
സംസ്കൃതിയുടെ സംരക്ഷകരെന്ന് സ്വയം അവരോധിച്ച ചില ആൾക്കൂട്ടങ്ങൾ, ജീവിതശൈലിയുടെ നിർദ്ദേശരേഖകൾ പുറപ്പെടുവിക്കുന്നു. അത് തിന്നരുത്, ആ വസ്ത്രം ധരിക്കരുത്, ആ ദൈവത്തെ ആരാധിക്കരുത് എന്നൊക്കെ. പിന്നെ അതു ചെയ്യുന്നതുമൂലം ഒരു മഹത്തായ സംസ്കൃതി തകർന്നടിയുവാൻ പോകുന്നു എന്ന ഭയം ജനിപ്പിക്കുന്നു. അടുത്ത പടിയാണ് ഏറ്റവും ഭീകരം.
തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ, അല്ലെങ്കിൽ സംശയങ്ങൾ ചോദിക്കുന്നവരെ കമ്മ്യൂണിസ്റ്റെന്നു മുദ്രകുത്തി രാജ്യദ്രോഹികളായി പ്രഖ്യാപിച്ചതുപോലെ, തങ്ങൾ നിർദ്ദേശിക്കുന്ന മാനകങ്ങളിലൊതുങ്ങാത്തവരെ ദേശദ്രോഹികളായി തീർപ്പു കല്പിക്കുന്നു. പിന്നെ അവർ വിചാരണചെയ്യപ്പെടുന്നത്, സംസ്കാരത്തെ തകർത്തെറിയാൻ ശ്രമിച്ചവരായിട്ടല്ല, ദേശദ്രോഹികളായിട്ടാണ്.
ഇന്ത്യൻ നിയമവ്യവസ്ഥ, ഭാഗ്യവശാൽ ഈ പ്രവണത കാണിക്കുന്നില്ല എന്നതു മാത്രമാണ് മെക്കാർത്തിസത്തിൽ നിന്നുള്ള ഒരേ ഒരു വ്യത്യാസം. പകരം വിചാരണയും വിധിതീർപ്പുമൊക്കെ ഏറ്റെടുത്തിരിക്കുന്നത് ഇന്ന് സൈബർ പോരാളികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്.
മെക്കാർത്തിസത്തെപ്പോലെത്തന്നെ വളരെ ആസൂത്രിതമായ ഒരു നീക്കമായേ ഇതിനേയും കാണാനാകൂ. അതിന്റെ ആദ്യപടിയായാണ്, സംസ്കാരം നശിക്കുന്നു എന്ന അനാവശ്യ ഭയം പരത്തുന്നത്. അടുത്തപടി, ഇതിന്റെ പേരിലുള്ള വേട്ടയാടലായിരിക്കും.
ഈ വസ്തുതകൾ മനസ്സിലാക്കി ഇതിനെതിരെ പ്രതിരോധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് എന്തും ഉൾക്കൊണ്ട പാരമ്പര്യമുള്ള ഭാരത സംസ്കൃതി തന്നെയായിരിക്കും. പിന്നെ കോടിക്കണക്കിന് ജനങ്ങളുടെ സ്വൈര്യ ജീവിതവും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്