ലോകത്തേറ്റവും ദുരന്തം ഉണ്ടാകാൻ ഇടയുള്ള ശബരിമലയിൽ എന്തുകൊണ്ട് ഇക്കുറി അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല? മുരളി തുമ്മാരുകുടിയുടെ ലേഖനം
മുരളീ തുമ്മാരുകുടി
ഓരോ ശബരിമലസീസണും ഒരു ദുരന്തനിവാരണ വിദഗ്ദ്ധൻ എന്ന നിലയിൽ ഞാൻ ഏറെ പേടിയോടെ നോക്കിക്കാണുന്ന ഒന്നാണ്. കാരണം നൂറോ അതിലധികമോ ആളുകൾമരിക്കുന്ന ഒരു ദുരന്തം ശബരിമലയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ലക്ഷക്കണക്കിന് ആളുകൾ മല കയറുന്നു. കാലാവസ്ഥ മുതൽ കാട്ടാന വരെ വില്ലനാവാം. റോഡപകടങ്ങൾ മുതൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം വരെ സംഭവിക്കാം. മനഃപ്പൂർവം കുഴപ്പം ഉണ്ടാക്കുന്നതുതൊട്ട് ഒരു കുസൃതിയുടെ നുണബോംബാണെങ്കിലും മതി വൻ തിരക്കും ആൾനാശവും ഒക്കെ ഉണ്ടാക്കാൻ.
വലിയ തിരക്കുണ്ടാകുന്ന പരിപാടികൾ ലോകത്ത് അപൂർവമല്ല. തീർത്ഥാടനം തൊട്ട് മ്യൂസിക് ഫെസ്റ്റിവൽ വരെ ഇത്തരത്തിൽ ഉണ്ട്. പക്ഷെ, ശബരിമല പലതരത്തിലുംഅപൂർവമാണ്. ദൈർഘ്യംതന്നെ പ്രധാന വ്യത്യാസം. ഏതാണ്ട് രണ്ട് മാസക്കാലം ആണ് ഇപ്പോൾ ശബരിമല സീസൺ. രണ്ടാമത്, എന്ന് എത്ര പേർ വരുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. ആളു കൂടുന്ന ദിവസവും മോശം കാലാവസ്ഥാ ദിവസവും ഒന്നിച്ചുവന്നാൽ തന്നെ മതി കുഴപ്പമുണ്ടാവാൻ. ഇവർ വന്നു കൂടുന്ന സ്ഥലത്തിൽ എളുപ്പത്തിൽ സുരക്ഷിതമാക്കാൻ പറ്റുന്നഅതിരുകൾ ഇല്ല. പല നാട്ടുകാർ ആയതിനാൽ ഒരേ ഭാഷയിൽ അവരും ആയി സംവദിക്കാൻ പറ്റില്ല എന്നിങ്ങനെ പലതുണ്ട് പ്രശ്നങ്ങൾ. ഇതൊന്നും പോരാത്തതിന് ആൾക്കൂട്ടത്തെഅറിയാനും നിയന്ത്രിക്കാനും വികസിത രാജ്യങ്ങളിൽ ലഭ്യമായ പല സംവിധാനങ്ങളും ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് ലഭ്യവുമല്ല.
ഇതൊക്കെ ആലോചിക്കുമ്പോൾ ആണ് അപകടം ഇല്ലാതെ കടന്നുപോകുന്ന സീസണുകൾ അതിശയവും ഭാഗ്യവും ആയി നമുക്ക് തോന്നുന്നത്. ഈ വർഷം യാതൊരു വൻഅപകടങ്ങളും ഇല്ലാതെ സീസൺ കടന്നുപോയതിന് പക്ഷെ ഭാഗ്യത്തിനും അപ്പുറം ചില കാര്യങ്ങൾ ഉണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ നേരത്തേ തന്നെആസൂത്രണം ചെയ്ത ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ അപകടം ഇല്ലാതാക്കാൻ വലിയ പങ്കു വഹിച്ചു. അതുകൊണ്ടുതന്നെ ശബരിമലയിൽ അപകടം ഇല്ലെങ്കിലും ഇത്തവണത്തെ മാതൃകാപ്രവർത്തനങ്ങൾ വാർത്തയാവേണ്ടതാണ്.
വകുപ്പുകളുടെ സംയോജനം: പൊലീസ് മുതൽ ആരോഗ്യം വരെ, വനം മുതൽ ജലസേചനം വരെ ഒരു ഡസനിൽ അധികം വകുപ്പുകൾ ആണ് ശബരിമല തീർത്ഥാടനം നല്ല രീതിയിൽ നടത്താനായിപമ്പയിലും സന്നിധാനത്തും ഒക്കെയായി പ്രവർത്തിക്കുക. അവ തമ്മിലുള്ള സംയോജിപ്പിച്ചുള്ള പ്രവർത്തനം ആണ് ദുരന്തലഘൂകരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇത്തവണ അത്ഫലപ്രദമായി നടിപ്പിലാക്കി.
എമർജൻസി ഓപ്പറേഷൻ സെന്റർ: വകുപ്പുകളുടെ സംയോജനത്തിനും അപകടം ഉണ്ടായാൽ യോജിച്ചുള്ള പ്രവർത്തനത്തിനും ആയി പമ്പയിൽ എമർജൻസിഓപ്പറേഷൻ സെന്റർ ഉണ്ടായിരുന്നു. ശബരിമല സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ബഹുമാനപ്പെട്ട മന്ത്രി ശ്രീ അടൂർ പ്രകാണ് ഇത് ഉദ്ഘാടനം ചെയ്തു. സമയാസമയത്ത് ജില്ലാദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തു.
സുരക്ഷാ യാത്ര: ശബരിമല സീസണിനു മുൻപുതന്നെ വിവധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പമ്പ മുതൽ സന്നിധാനം വരെ ഒരു യാത്ര നടത്തി സുരക്ഷയിൽ പ്രധാനമായകാര്യങ്ങൾ, തയ്യാറെടുപ്പുകൾ എല്ലാം സംഘം വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള നിർദ്ദേശം നല്കി. ഒരുമിച്ചുള്ള യാത്ര ഒരു ഒത്തൊരുമക്കും ഉപകരിച്ചു.
സുരക്ഷിത പാത: ശബരിമലയിലേക്കുള്ള യാത്രയിലെ അപകടങ്ങൾ തുടങ്ങുന്നത് പമ്പയിൽ അല്ല. തീർത്ഥാടകർ അവരുടെ വീട്ടിൽനിന്നും ഇറങ്ങുമ്പോളാണ്. കേരളത്തിലെ പലറോഡുകളിലും തീർത്ഥാടനകാലത്ത് വാഹനങ്ങളുടെ എണ്ണം ഇരട്ടിക്കുകയോ പല മടങ്ങാവുകയോ ചെയ്യും. ഇതിൽ പലരും കേരളത്തിൽ വണ്ടി ഓടിച്ചിട്ടില്ലാത്തവർ തന്നെയാകാം. ഇതെല്ലാം മുൻനിർത്തി ശബരിമലയിലേക്ക് സുരക്ഷിതയാത്രക്കുള്ള സുരക്ഷിതപാത എന്ന ഒരു ലഘുലേഖ ദുരന്തനിവാരണ വകുപ്പ് തയ്യാറാക്കി വിതരണം ചെയ്തു. യാത്രയിൽപാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അപകടം ഉണ്ടായാൽ ബന്ധപ്പെടേണ്ട നമ്പറുകൾ എല്ലാം ഒരു സ്ഥലത്തുതന്നെ ലഭ്യമാക്കി.
പമ്പയിലെ ജലനിരപ്പ്: ആളുകൾ ഇറങ്ങുന്ന സ്ഥലത്ത് പുഴയുടെ ആഴം മാർക്ക് ചെയ്തു വച്ചിരുന്നു, കൂടാതെ വൃഷ്ടി പ്രദേശത്തെ മഴയുടെ അളവനുസരിച്ച് പമ്പയിലെ ജലനിരപ്പ് ഉയരുന്നത് കണ്ട് മുന്നറിയിപ്പുകൾ വേറെയും നൽകിയിരുന്നു.
ആൾക്കൂട്ടത്തിന്റെ നിയന്ത്രണം: ശബരിമലയിലെ ഏറ്റവും വലിയ ദുരന്തസാധ്യത മലമുകളിൽ അനിയന്ത്രിതമായി ആളു കൂടുന്നതാണ്. ഇതിന്റെ പരിഹാരം മലയുടെ താഴെ തന്നെ വച്ച്തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക എന്നതാണ്. ഇത്തവണ മലമുകളിൽ ഒരു സമയത്ത് ഏതാണ്ട് ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ എത്തിയാൽ ശരണപാതയിൽ മുൻകൂട്ടിതന്നെതീർത്ഥാടകരെ പറഞ്ഞു മനസ്സിലാക്കി നിയന്ത്രിക്കുക എന്ന പദ്ധതി നടപ്പിലാക്കി. അതുകൊണ്ടുതന്നെ തീർത്ഥാടകർക്കും മറ്റുള്ളവർക്കും അനിയന്ത്രിതമായ സാഹചര്യങ്ങൾ ഉണ്ടായില്ല.
ഗതാഗത സംവിധാനങ്ങൾ: ശബരിമലക്കാലത്ത് കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയ്യുന്ന സേവനങ്ങളെ നാം തീർച്ചയായും അഭിനന്ദിക്കേണ്ടതാണ്. പതിവുപോലെഏതെങ്കിലും ഒരു ചെറിയ പ്രശ്നം ആയിരിക്കും വാർത്താ പ്രാധാന്യം നേടുന്നത്. പക്ഷെ മകരവിളക്ക് കഴിഞ്ഞ് നടയിറങ്ങിയ ആയിരക്കണക്കിന് അയ്യപ്പന്മാരെ മൂന്നു മണിക്കൂറിനകംമുന്നൂറ്റി അൻപത് ചെയിൻ സർവീസിൽ മലയിറങ്ങി തിരക്ക് ഒഴിവാക്കിയതുപോലുള്ള കഥകളും വാർത്തയാകണം.
വാർത്താ വിനിമയം: മലയിലുള്ള വിവിധ ഡിപ്പാർട്ടുമെന്റകൾ തമ്മിലുള്ള വാർത്താവിനിമയം കൂടാതെ ഇതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്,വകുപ്പ്മന്ത്രി എന്നിവർ ചേർന്ന ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനം വാർത്തകൾ സമയാസമയം എല്ലാവരെയും അറിയിക്കുവാനും വേണ്ടപ്പോൾ തീരുമാനങ്ങൾ എടുക്കാനുംസഹായിച്ചു. ഈ ഗ്രൂപ്പിന്റെ ഭാഗമായതിനാൽ നിലക്കലിൽ ആനയിറങ്ങിയതുമുതൽ ഉള്ള ശബരിമലയിലെ ഇത്തവണത്തെ എല്ലാ നീക്കങ്ങളും അറിയാനും എനിക്കും സാധിച്ചു.
ഇനിയും ഏറെ ചെയ്യാനുണ്ട്: ശബരിമലയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം തിരക്ക് കുറവായിരുന്നു. തമിഴ്!നാട്ടിൽ ഉണ്ടായ വെള്ളപ്പൊക്കം ഇതിനൊരു കാരണം ആണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ വിജയത്തെ നമ്മൾ എളിമയോടെ അംഗീകരിച്ച് കൂടുതൽ ആളുകൾ വരുന്ന വർഷത്തേക്ക് തയ്യാറെടുക്കാനുള്ള പരീക്ഷണം (േൃശalrun) ആയി കാണണം. എന്നാൽ മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റേയും സംയോജനത്തിന്റേയും സമയാസമയത്തുള്ള വാർത്താ വിനിമയത്തിന്റേയും ഗുണം എല്ലാവരും മനസ്സിലാക്കിയിട്ടും ഉണ്ട്. അടുത്തവർഷത്തേക്ക് കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ചില നിർദ്ദേശങ്ങൾ പറയാം.
1. എല്ലാ വകുപ്പുകളും കൂടെ ഒരു ഡിബ്രീഫിങ് സെഷൻ നടത്തുക. ഏതു കാര്യങ്ങൾ നന്നായി നടന്നു, എവിടെ കുറച്ചുകൂടി ശ്രദ്ധിക്കണം, ഇതെല്ലാം ചർച്ചചെയ്ത് തീരുമാനങ്ങൾ എടുക്കണം, അടുത്ത വർഷത്തേക്ക് ഇത് നടപ്പിലാക്കാമല്ലോ.
2. ശബരിമലയിൽ നടപ്പിലാക്കിയ പദ്ധതി ഒരു Standard Operating Procedure ആയി പ്രസിദ്ധീകരിക്കണം. അപ്പോൾ വ്യക്തികൾ മാറിയാലും സംവിധാനം നിലനിലക്കുമല്ലോ.
3. എമർജൻസി ഓപ്പറേഷൻ സെന്ററിനെ കുറച്ചുകൂടി വിപുലമായ സംവിധാനങ്ങൾ ഒക്കെ ഉള്ള ഒരു സ്ഥലം ആക്കണം. പ്രത്യേകിച്ചും തിരക്കില്ലാതെ എപ്പോഴും എത്തിപ്പറ്റാൻകഴിയുന്നതും, സ്വന്തമായി ജനറേറ്റർ ഒക്കെ ഉള്ളതും ആയിരിക്കണം ഇത്. എല്ലാ ആളുകൾക്കും എപ്പോഴും കയറിവരാൻ പറ്റാത്ത തരത്തിൽ രണ്ടാമത്തെ നിലയിലോ മറ്റോസെക്യൂരിറ്റിയോടു കൂടിയുള്ളതായിരിക്കണം ഇത്.
4. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല സംഘാംഗങ്ങളും മണ്ഡലകാലം മുഴുവൻ 24/7 ജോലി ചെയ്യുന്ന ഒരു സംവിധാനം ആണ് ഉള്ളത്. ഇതു മാറ്റിവച്ചിട്ട് പരമാവധി ഒറ്റയടിക്ക് 14 ദിവസവും ( 7 ദിവസം ആണ് കൂടുതൽ ശരി) ദിവസത്തിൽ 12 മണിക്കൂർ മാത്രം ഡ്യൂട്ടി നൽകണം. സമയവും ജോലിയും കൂടുന്ന സമയത്ത് ജോലിയിൽ തെറ്റുകൾ ഉണ്ടാക്കാനുള്ള സാധ്യത എല്ലാവർക്കും ഉണ്ട്. അത് എമർജൻസി അംഗങ്ങൾക്കും ബാധകം ആണ് പക്ഷെ എമർജന്സിക്കാർ തെറ്റുവരുത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതാണല്ലോ.
5. എമർജൻസി ടീമിന്റെ പ്രവർത്തനങ്ങൾ മണ്ഡലകാലത്തിനു മുൻപുതന്നെ ഡ്യൂട്ടിയിൽ വരാനിടയിലുള്ള എല്ലാവരേയും പറഞ്ഞു പഠിപ്പിക്കണം അതവരുടെ ജോലിയുടെ (TOR ) ഭാഗമാകുകയും വേണം.
6. എമർജൻസി ടീമിൽ ഉള്ളവർക്ക് ഉൾപ്പടെ ശബരിമലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യപരമായി ജോലി ചെയ്യാനും വിശ്രമിക്കാനും ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കണം എന്ന്പ്രത്യേകം പറയേണ്ടല്ലോ.
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്