ഗണിതശാസ്ത്രത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാപ്രതിഭയുടെ കഥ; ശ്രീനിവാസ രാമാനുജനെ ഓർക്കാം
എല്ലാ ലോക സംസ്കാരങ്ങളുടെയും വളർച്ചയുടെ പിന്നിൽ ഗണിതശാസ്ത്രത്തിനു വലിയ പങ്കുണ്ട് . ഇത്തരത്തിൽ പടർന്നു കിടക്കുന്ന ഗണിതശാസ്ത്ര ശാഖക്ക് ഇന്ത്യയും നിരവധി പേരെ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യ ലോകത്തിനു സമർപ്പിച്ച ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ. 1887 ഡിസംബർ 22ന് തമിഴ്നാട്ടിലെ ഈറോഡിലെ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലാണ് രാമാനുജന്റെ ജനനം. 1920 ഏപ്രിൽ 26ന് അന്തരിച്ച അദ്ദേഹം തന്റെ 33 വർഷത്തെ ജീവിതം ഗണിതത്തിനും വേണ്ടി ഉഴിഞ്ഞുവച്ചു.
രാമാനുജന് ഗണിതശാസ്ത്രത്തിൽ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സ്കൂൾ പഠനകാലത്തുതന്നെ പ്രതിഭ തെളിയിക്കാൻ രാമാനുജന് കഴിഞ്ഞു. പന്ത്രണ്ട് വയസായപ്പോഴേക്കും സ്വന്തമായി സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാൻ ആരംഭിച്ചിരുന്നു അദ്ദേഹം. സ്കൂൾ പഠനത്തിനു ശേഷം കുംഭകോണത്തെ സർക്കാർ കോളജിൽ പഠനം തുടർന്നെങ്കിലും ഗണിതമൊഴിച്ചുള്ള വിഷയങ്ങളിൽ വിജയിക്കാൻ കഴിയാതെ പോയതിനാൽ മറ്റൊരു കോളജിലേക്കു മാറേണ്ടിവന്നു രാമാനുജന്. ഈ കാലത്ത് ഉപജീവനത്തിനായി മദ്രാസ് പോർട്ട് ട്രസ്റ്റിൽ ക്ലർക്കായി ജോലി നോക്കുകയും ചെയ്തു അദ്ദേഹം. സംഖ്യാശാസ്ത്രത്തിൽ താൻ കണ്ടെത്തിയ സിദ്ധാന്തങ്ങൾ പ്രശസ്തരായ പല ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞരേയും എഴുതിയറിയിച്ചങ്കിലും ഒരു കിറുക്കന്റെ വികൃതിയായി മാത്രമാണ് അവരൊക്കെ അവയെ കണക്കാക്കിയത്.
ഒടുവിൽ ആ കാലത്തെ ഏറ്റവും പ്രഗൽഭനായ ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ ജി എച്ച് ഹാർക്ക് രാമാനുജൻ എഴുതി. രാമാനുജന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഹാർഡി അദ്ദേഹത്തിന് കോംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ പ്രവേശനം നേടിക്കൊടുത്തു. ഒപ്പം അതുല്യനായ ആ ഗണിത ശാസ്ത്ര പ്രതിഭയെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. കേവലം 33 വയസിനുള്ളിൽ 3900 ത്തോളം സിദ്ധാന്തങ്ങളും സമവാക്യങ്ങളും അനുമാനങ്ങളും ശ്രീനിവാസ രാമാനുജൻ ആവിഷ്കരിച്ചു.രാമാനുജന്റെ 125ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.
പഠനം-വിവാഹം
സ്കൂളിൽ വച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904ൽ കുംഭകോണം ഗവൺമെന്റ് കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്കോളർഷിപ്പ് നഷ്ടമായി.
1906ൽ മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ് വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ് സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം പൊലിഞ്ഞു.
1909 ജുലൈ 14നായിരുന്നു രാമാനുജന്റെ വിവാഹം. ഭാര്യ ജാനകിക്ക് അന്ന് ഒമ്പത് വയസ്സായിരുന്നു.
ഗണിതത്തിലെ സ്വപ്രയത്നം
ഗണിതശാസ്ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്നങ്ങൾ അടങ്ങിയ, ജി.എസ്. കാർ രചിച്ച, സിനോപ്സിസ് ഓഫ് എലിമെന്ററി റിസൾട്ട്സ് ഇൻ പ്യുവർ മാത്തമാറ്റിക്സ് എന്ന ഗ്രന്ഥം സ്കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്നങ്ങൾ, ഗണിതശാസ്ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. അത്ര ഉത്കൃഷ്ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്തകം പ്രശസ്തമായതു തന്നെ രാമാനുജനിലൂടെയാണ്.ധഅവലംബം ആവശ്യമാണ്പ കോളേജ് പഠനം മുടങ്ങുമ്പോഴും ഈ പുസ്തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്തകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ ഭആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്.
ലണ്ടനിലേക്ക്
1912 ജനുവരി 12ന് രാമാനുജന് മദ്രാസ് അക്കൗണ്ട്സ് ജനറൽ ഓഫീസിൽ ഗുമസ്തനായി ജോലി കിട്ടി. ആ മാർച്ച് ഒന്നു മുതൽ പോർട്ട് ട്രസ്റ്റ് ഓഫീസിലായി ജോലി. പോർട്ട് ട്രസ്റ്റ് ചെയർമാൻ സർ ഫ്രാൻസിസ് സ്പ്രിങും ഇന്ത്യൻ കാലാവസ്ഥാ വകുപ്പു മേധാവി ഡോ. ഗിൽബർട്ട് വാക്കറും ഉന്നതപഠനത്തിന് രാമാനുജന് സഹായവുമായെത്തി. അവരുടെ പ്രേരണയാൽ, പ്രശസ്ത ഗണിതശാസ്ത്രജ്ഞനായിരുന്ന കേംബ്രിഡ്ജിലെ ജി.എച്ച് ഹാർഡിക്ക് രാമാനുജനയച്ച കത്ത്, അദ്ദേഹത്തിന്റെ ജീവതത്തിൽ വഴിത്തിരിവായി. ലണ്ടനിലേക്ക് രാമാനുജനെ ഹാർഡി ക്ഷണിച്ചു.
കേംബ്രിഡ്ജിൽ
1914 ഏപ്രിൽ 14ന് രാമാനുജൻ ലണ്ടനിലെത്തി. ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവു നൽകി 1916 മാർച്ച് 16ന് കേംബ്രിഡ്ജ് സർവകലാശാല രാമാനുജന് ബാച്ചിലർ ഓഫ് സയൻസ് ബൈ റിസേർച്ച് ബിരുദം' നൽകി (ഡോക്ടറേറ്റിന് തുല്യമാണ് ഈ ബിരുദം).
1918 ഫെബ്രുവരി 18ന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. ആ ബഹുമതിക്ക് അർഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജൻ. ആ ഒക്ടോബറിൽ തന്നെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്ത് എത്തുകയായിരുന്നു.
രാമാനുജൻ സംഖ്യ
സംഖ്യകളുടെ സവിശേഷതകൾ പെട്ടെന്നു കണ്ടുപിടിക്കുവാൻ അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക സിദ്ധിയുടെ ഫലമായി 1729 എന്ന സംഖ്യതന്നെ രാമാനുജൻ സംഖ്യ എന്നാണറിയപ്പെടുന്നത്. ഈ സംഖ്യയ്ക്ക് ഇങ്ങനെ ഒരു പേരുവന്നതിന്റെ പിന്നിൽ ഒരു സംഭവമുണ്ട്. ചെറുപ്പംമുതലേ ഗണിതശാസ്ത്രത്തിൽ അതിസമർഥനായിരുന്ന രാമാനുജൻ ഉപരിപഠനത്തിനും ഗവേഷണത്തിനുമായി 1914 ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലേയ്ക്ക് പോയി.
ഇംഗ്ലണ്ടിൽവച്ച് രോഗബാധിതനായ രാമാനുജൻ അവിടെ ഒരു ആശുപത്രിയിൽ കിടപ്പിലായി. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഗുരുവും സുഹൃത്തും സംരക്ഷകനുമായ പ്രൊഫസർ ഹാർഡി രാമാനുജനെ സന്ദർശിക്കുവാൻ ആശുപത്രിയിലെത്തി. 1729 എന്ന നമ്പർ പ്ലേറ്റുള്ള ടാക്സി കാറിലായിരുന്നു ഹാർഡി അവിടെ എത്തിയത്. ഈ നമ്പർ 7, 13, 19 എന്നീ മൂന്നു അഭാജ്യസംഖ്യകളുടെ ഗുണനഫലമാകയാൽ അത് അശുഭസൂചകമാണോ എന്ന് ഹാർഡി സംശയം ഉന്നയിച്ചു. (അഭാജ്യസംഖ്യകളെ അശുഭസൂചകങ്ങളായി ചിലർ കരുതുന്നുണ്ട്). ഇതുകേട്ടമാത്രയിൽ അസുഖമായി കിടന്ന രാമാനുജൻ പറഞ്ഞു.
'ഏറ്റവും രസകരമായ ഒരു സംഖ്യയാണിത്. രണ്ടു ഘനസംഖ്യകളുടെ തുകയായി രണ്ടു വിധത്തിൽ എഴുതുവാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യയാണിത്. അതായത് 1729 എന്ന സംഖ്യയെ 103+93 എന്നെഴുതാം. കൂടാതെ ഇതേ സംഖ്യയെ 123+13 എന്ന് എഴുതാം. ഈ സംഭവത്തോടുകൂടിയാണ് 1729 രാമാനുജൻ സംഖ്യയാകുന്നത്.
ഇതുപോലെ രാമാനുജന് ഏറെ ഇഷ്ടമുള്ള സംഖ്യകളായിരുന്നു 153, 370, 407, 371 എന്നിവ. ഈ സംഖ്യകൾക്കെല്ലാം ഒരു സവിശേഷതയുണ്ട്. ഈ സംഖ്യകൾ ഓരോന്നും അവയുടെ അക്കങ്ങളുടെ ഘനങ്ങളുടെ (ക്യൂബുകളുടെ) തുകയാണ്. ഉദാഹരണമായി 153 എന്ന സംഖ്യ അതിലെ അക്കങ്ങളായ 1, 5, 3 എന്നിവയുടെ ക്യൂബുകളുടെ തുകയാണ്. അതായത് 153=13+53+33=1+125+27=153
ഇത്തരത്തിലുള്ള സംഖ്യാവിനോദങ്ങൾക്കപ്പുറം ഗണിതശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ അതിഗഹനങ്ങളായ നിരവധി കണ്ടുപിടുത്തങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കണ്ടുപിടുത്തങ്ങൾ അടങ്ങുന്ന മുപ്പത്തിയേഴ് പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. അവയെല്ലാംകൂടി സമാഹരിച്ച് കളക്റ്റഡ് പേപ്പേഴ്സ് ഓഫ് ശ്രീനിവാസ രാമാനുജ (ശ്രീനിവാസ രാമാനുജന്റെ സമാകൃത പ്രബന്ധങ്ങൾ) എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും അധികം നടത്തിയത് 1914 മുതൽ 1917 വരെയുള്ള കാലയളവിലാണ്.
1914 ൽ ഇംഗ്ലണ്ടിലെത്തിയ രാമാനുജന് അനാരോഗ്യംമൂലം 1919 ൽ ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടിവന്നു. (1917 ൽ അദ്ദേഹത്തിന് ക്ഷയരോഗം പിടിപെട്ടിരുന്നു) ഇംഗ്ലണ്ടിലായിരുന്ന കാലത്ത് അദ്ദേഹത്തിന് ഉചിതമായ ബഹുമതികൾ ലഭിച്ചിരുന്നു. 1918 മുപ്പതാംവയസിൽ രാമാനുജന് റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പ് (എഫ്ആർഎസ്) ലഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഒരു ശാസ്ത്രജ്ഞന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായിരന്നു അത്്. ഇതുകൂടാതെ 1918ൽ ട്രിനിറ്റി കോളേജും അദ്ദേഹത്തിന് ഒരു ഫെലോഷിപ്പ് നൽകി.
ഇങ്ങനെ ലഭിച്ച വിവിധ ബഹുമതികളാലും ഗണിതത്തിൽ നടത്തിയ വിലയേറിയ കണ്ടുപിടുത്തങ്ങളാലും എക്കാലത്തേയും ഇന്ത്യയുടെ അഭിമാനമായി വളരുവാൻ കഴിഞ്ഞ ശ്രീനിവാസ രാമാനുജൻ എന്ന അത്ഭുത പ്രതിഭ 1920 ഏപ്രിൽ 20ന് ലോകത്തോട് വിടപറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്