രാഷ്ട്രീയവും വിദ്യാഭ്യാസമാണ്; വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആവശ്യകതയെന്ത്?
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അവന്റെ ജീവിതത്തിന്റെ വിവിധ മേഖലകളിലും സ്പർശിച്ചു നിൽക്കുന്നതാണ് രാഷ്ട്രീയം. മാതാവിന്റെ ഗർഭാശയംമുതൽ മറവുചെയ്യുന്ന കുഴിമാടംവരെയും ശ്വസിക്കുന്ന വായുമുതൽ കുടിക്കുന്ന വെള്ളംവരെയും രാഷ്ട്രീയ തീരുമാനങ്ങളുടെ സ്പർശനങ്ങളേറ്റാണ് കടന്നുപോകുന്നത്. ഭ്രൂണഹത്യ നിയമപ്രകാരം ശിക്ഷാർഹമാണെന്നും മൃതദേഹത്തോട് അനാദരവ് കാണിക്കൽ കുറ്റകരമാണെന്നും ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള വെള്ളവും അവകാശപ്പെട്ടതാണെന്നും നിഷേധിക്കൽ ഭരണഘടനാപരമായി നിഷിദ്ധമാണെന്നുമുള്ള നിയമങ്ങളും വ്യവസ്ഥകളും, അതിന്മേലുള്ള വ്യവഹാരങ്ങളും നടത്തുന്നതും നിയന്ത്രിക്കുന്നതും രാഷ്ട്രീയാധികാരത്തിന്റെ പിൻബലത്തിലും സംരക്ഷണത്തിലുമാണ്.
ലോകത്താകമാനമുള്ള ചെറുതും വലുതുമായ രാഷ്ട്രങ്ങളിൽ നിലനിൽക്കുന്ന അധികാരരീതികൾ അഥവാ ഭരണ രീതികൾ വ്യത്യസ്തങ്ങളാണ്. രാജഭരണവും ഏകാധിപത്യവും സമഗ്രാധിപത്യവുമൊക്കെയാണ് വിവിധ രാഷ്ട്രങ്ങളിൽ നിലവിലുള്ളത്. താരതമ്യേന ഭേദപ്പെട്ടതും ഏറ്റവും പുതിയതുമായ ഭരണവ്യവസ്ഥ ജനാധിപത്യമാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളിൽ നിന്ന് ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ജനാധിപത്യത്തിൽ അധികാരികൾ. ഇവർ തെരഞ്ഞെടുക്കപ്പെടുന്നത് കഴിവും പ്രാപ്തിയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ ആശയവും പ്രവർത്തനങ്ങളും ഇഴകീറി പരിശോധിച്ചും പരിഗണിച്ചുമാണ്. തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ അനുകൂലിച്ചവനാണെന്നോ, പ്രതികൂലിച്ചവനാണെന്നോ വ്യത്യാസമില്ലാതെ ഭരിക്കപ്പെടുന്നവരുടെ പ്രാഥമികാവശ്യങ്ങൾമുതൽ മൗലികാവകാശങ്ങൾവരെ നിറവേറ്റിക്കൊടുക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥരാണ്.
ലോകത്തിലെ ഏറ്റവും വലുതും ആധുനികവും ഭേദപ്പെട്ടതുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ അസ്ഥിവാരമാണ് ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. പ്രായപൂർത്തി വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം. ജാതി-മത-വർഗ്ഗ-ഭാഷ-ലിംഗ വ്യത്യാസമില്ലാതെ 18 വയസ്സ് പൂർത്തിയായവർക്ക് രാഷ്ട്രകാര്യങ്ങളിൽ പങ്കാളിയാകാം. രാജ്യത്തിന്റെ ഭരണഘടനാപരമായ വിധിവിലക്കുകൾ സ്വയം പാലിക്കുകയും സഹജീവികളെ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയ പ്രവർത്തനം. മെച്ചപ്പെട്ട വിദ്യാഭ്യാസവും സാംസ്കാരികമായ ഉന്നതിയും ഉള്ളവർ പ്രതിനിധികളും നേതാക്കന്മാരുമാകുമ്പോഴാണ് ഭരണവും രാഷ്ട്രീയ പ്രവർത്തനവും മൂല്യവത്താകുന്നത്. കാര്യബോധവും പരിചയമുള്ളവർ നല്ല രാഷ്ട്രത്തേയും സംവീധാനങ്ങളേയും സൃഷ്ടിക്കുന്നു. ഇവിടെയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തി ഒരു കണക്കിന് രാഷ്ട്രീയം തന്നെയാണ് വിദ്യഭ്യാസം, ഇന്നലെകളിലെ ലോകത്തിന്റെ രാഷ്ട്രീയ വർത്തമാനങ്ങളും വ്യതിയാനങ്ങളുമാണ് ഇന്ന് നമ്മൾ പഠിക്കുന്ന ചരിത്രം.
വിചാരപ്പെടാനും വിവേചിച്ചറിയാനും കഴിവുള്ള തലമുറയാണ് ഇന്ന് ക്യാമ്പസുകളിലേക്ക് വരുന്നത്. പ്രീഡിഗ്രി എടുത്ത് കളഞ്ഞതോടെ തികച്ചും പക്വമതികളായ ജനാധിപത്യ സംവിധാനത്തിലെ പ്രായപൂർത്തി വോട്ടവകാശമുള്ള തികഞ്ഞ ഇന്ത്യൻ പൗരന്മാരാണ് ക്യാമ്പസിനകത്തുള്ളത്. രാഷ്ട്രകാര്യങ്ങളിൽപോലും നിർണായക പങ്കുവഹിക്കാൻ സാധ്യമാകുന്ന ഇവർക്ക് തങ്ങളുടെ ക്യാമ്പസുകളുടെ, സർവ്വകലാശകളുടെ അക്കാദമിക അക്കാദമികേതര കാര്യങ്ങൾ ആരുനയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണ്ടതുതന്നെയാണ്. ജനാധിപത്യരാജ്യത്ത് വളരുന്ന തലമുറയ്ക്ക് ജനാധിപത്യ ബോധമുണ്ടാക്കാൻ ഇത് അനിവാര്യവുമാണ്. ബ്യൂറോക്രാറ്റുകളേയും എക്സിക്യൂട്ടീവിനേയും മാത്രം നിർമ്മിക്കാനുള്ളതല്ല ക്യാമ്പസുകൾ. നേതാക്കന്മാരും ഭരണാധികാരികളും പിറവി എടുക്കേണ്ടതും ക്യാമ്പസിന്റെ മടിത്തട്ടിൽ നിന്നാണ്. വിജ്ഞാനികളായ രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിക്കാൻ ക്യാമ്പസുകൾക്ക് കഴിയുമെന്നതിൽ തർക്കമില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഒരുകാലത്തെ അതികായന്മാരിൽ പ്രമുഖരാണ് ഇന്നും കേരളത്തേയും പലപ്രസ്ഥാനങ്ങളേയും നയിച്ചുകൊണ്ടിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.
ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് ക്യാമ്പസുകൾ. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രീയ വ്യതിയാനത്തിനും വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളിലും പരിശ്രമങ്ങളിലും വിദ്യാർത്ഥികളും നിസ്തുലമായ പങ്കുവഹിക്കുന്നുണ്ടെന്നതിൽ രണ്ടഭിപ്രായമില്ല. അതുകൊണ്ടുതന്നെ അവർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം നിഷേധിക്കുന്നത് മൗഢ്യമാണ്. ലോകത്തെ ഒരുപാട് ചലനങ്ങൾക്കും വിപ്ലവങ്ങൾക്കും പിന്നിൽ വിദ്യാർത്ഥിശക്തിയും ആശയങ്ങളുമുണ്ടായിരുന്നു എന്നത് ചരിത്രത്തിൽ നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളാണ്.
75 വർഷക്കാലം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യരീതിയിൽ പൗരാവകാശങ്ങൾ ലംഘിച്ചും മറ്റു രാഷ്ട്രീയ പ്രവർത്തനത്തിന് കൂച്ച് വിലങ്ങിട്ടും അവിഭക്ത റഷ്യയിൽ ഭരണം നടത്തി. സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെ സകലമാന അവകാശങ്ങൾക്കുമേലും ഇവർ ആധിപത്യം സ്ഥാപിച്ചപ്പോൾ അവിടത്തെ വിദ്യാർത്ഥികളും യുവാക്കളും ഒരു പരിവർത്തനത്തിനുവേണ്ടി നിതാന്തപരിശ്രമം നടത്തി അവസാനം ഒരു വലിയ രാജ്യത്തിന്റെ പൊട്ടിത്തെറിക്ക് ഹേതുവായത് ക്ഷുഭിതയൗവനങ്ങളുടെ ആശയങ്ങളായിരുന്നു. ജനാധിപത്യത്തിനുവേണ്ടി ചൈനയിലെ വിദ്യാർത്ഥികൾ ടിയാനന്മെൻ സ്ക്വയറിൽ ഒത്തുചേർന്നത് ലോകചരിത്രത്തിൽ മായ്ച്ചുകളയാൻ കഴിയാത്ത അദ്ധ്യായമാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ ആയിരക്കണക്കായ വിദ്യാർത്ഥികൾക്ക് മീതെ ടാങ്കറുകൾ ഉരുട്ടിയും വെടിവച്ചും ആ സമരത്തെ ചോരയിൽ മുക്കി. 32 വർഷക്കാലം തന്റെ പട്ടാളബൂട്ടുകൾക്കിടയിൽ ഇന്തോനേഷ്യയെ ചവിട്ടിമെതിച്ച ജനറൽ സുഹാർത്തോയെ അധികാര ഭ്രഷ്ടനാക്കിയതിന് പിന്നിൽ ക്യാമ്പസുകളിൽ നിന്ന് തുടക്കം കുറിച്ച പ്രക്ഷോഭങ്ങളായിരുന്നു ഇന്ത്യയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കൊടുമ്പിരി കൊണ്ടപ്പോഴും രാഷ്ട്രപിതാവ് മഹത്മാഗാന്ധി കലാലയങ്ങളുപേക്ഷിച്ച് പുറത്ത് വരാനും ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുക്കുവാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം വിദ്യാർത്ഥികളുടേയും കൂടി പോരാട്ടത്തിന്റെ വിജയമായിരുന്നു. ഇങ്ങനെ ചരിത്രത്തിൽ വിദ്യാർത്ഥി സംബന്ധിയായ രാഷ്ട്രീയ കാര്യങ്ങൾ ലിഖിതവും അലിഖിതവുമായത് ഏറെയുണ്ട്.
സ്വതന്ത്രഭാരതത്തിൽ പലതിന്റെയും പേരിൽ പിന്നോക്കമാവുകയും അവഗണിക്കുകയും ചെയ്ത മത-വർഗ്ഗ-ജാതി ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാനും വിദ്യാർത്ഥികളുടേയും വിദ്യാർത്ഥി പ്രസ്ഥനങ്ങളുടേയും ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനും സാർവത്രിക സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ നേടിയെടുക്കാനും തുടങ്ങി. സാമൂഹികവും സാമ്പത്തികവുമായി വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പ്രതികരിക്കാനും പലപ്രസ്ഥാനങ്ങളും നടത്തിയ സമരങ്ങളും ക്യാമ്പയിനുകളുമെല്ലാം അവരുടേതായ രാഷ്ട്രീയ ഇടപെടലുകളായിരുന്നു.
വിദ്യാഭ്യാസത്തിന്റെ നിർവചനങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ക്യാമ്പസുകൾ അരാഷ്ട്രീയവൽകരിക്കുകകൂടി ചെയ്താൽ പരിപൂർണ്ണമായ നിഷ്ക്രിയത്വത്തിലേക്ക് വഴിനടക്കും. തന്റെ വിദ്യാഭ്യാസവും സാക്ഷ്യപത്രങ്ങളും തന്റെ കരിയറിനുമാത്രം ഉപയോഗപ്പെടുത്താനുള്ളതാണെന്ന് ചിന്തിക്കുന്ന തലമുറ സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടാത്തവരായി വളരാൻ രാഷ്ട്രീയ ബോധമില്ലായ്മ വഴിവയ്ക്കും. വിദ്യർത്ഥി രാഷ്ട്രീയം അറുത്തുമാറ്റാൻ കോപ്പു കൂട്ടുന്നവർ എന്ത് ന്യായമാണ് അതിനായി കണ്ടെത്തിയെതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അറിയപ്പെടുന്ന പല മാനേജ്മെന്റുകളും ഇതിനോടകം ക്യാമ്പസുകളിൽ രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തി കഴിഞ്ഞു. പലതും അതിനായി കോടതികയറാനും പോവുകയാണ്. ബന്ദും പഠിപ്പുമുടക്കും അക്രമങ്ങളും മാത്രമാണ് വിദ്യാർത്ഥി രാഷ്ട്രീയമെന്ന ധാരണ വച്ചുപുലർത്തുന്നവരാണ് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ വാളെടുക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന മുഴുവൻ സംവിധാനങ്ങൾക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. എന്നാൽ ദോഷങ്ങളെ മാത്രം പർവതീകരിക്കുന്നത് സംവേദനക്ഷമതയുള്ള ഒരു തലമുറയ്ക്ക് ഭൂഷണമല്ല. കാപാലിക രാഷ്ട്രീയം കൊണ്ട് ക്യാമ്പസുകളെ മലീമസമാക്കിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇന്നും ഇതേരീതികൾ തുടരുന്നു എന്നത് വിദ്യാർത്ഥി രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിതന്നെയാണ്. ആശയ സംഘട്ടനങ്ങൾ നടക്കേണ്ടിടത്ത് ആരോഗ്യ സംഘട്ടനം നടക്കുന്നത് എന്തിന്റെ പേരിലായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ആശയ ദാരിദ്ര്യം നേരിടുന്നവർക്കും തങ്ങളുടെ സമീപനങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ പാകതയില്ലാത്ത വർക്കുമാണ് അക്രമകാരികളാകേണ്ടി വരുന്നത്. കാലത്തെ അതിജീവിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രങ്ങളുടെ പിന്മുറക്കാർ വിദ്യാർത്ഥികളെ ഭീതിപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്താൻ പുതിയകാലത്തും ശ്രമിക്കുന്നത് ആശാവഹമല്ല. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ കലാപങ്ങളും കൊലപാതകങ്ങളുമൊരുപാട് നടന്നിട്ടുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അതിനെ നേരിടാനുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുകയാണ് നാം ചെയ്യാറുള്ളത്. അതിന്റെ പേരിൽ മതങ്ങളെയോ ജനാധിപത്യത്തെ തന്നെയോ ഇന്നോളം വിലക്കിയിട്ടില്ല. അത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണല്ലോ! ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങളായ ഇവയെ തടയാൻ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അവരുടേതായ പങ്ക് നിർവഹിക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള അസഹിഷ്ണുതയേയും അതിക്രമങ്ങളേയും സമാധാനം കൊണ്ട് തോൽപ്പിക്കുകയാണ് അഭികാമ്യം. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാനാണ് സർവരും നമ്മോട് പറഞ്ഞത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന് പൂർണവിലക്കേർപ്പെടുത്തുന്നത് ക്യാമ്പസുകളെ അരാജകമാക്കാനും ഹേതുവാകും. കൃത്രിമമായ വിദ്യാഭ്യാസം മാത്രം നൽകി തടിച്ചുവീർത്ത ബ്രോയിലർ മനുഷ്യരെയല്ല സമൂഹത്തിന് വേണ്ടത്. ജീർണ്ണതകളോട് സമരം പ്രഖ്യാപിക്കാൻ തന്റേടമുള്ള പരിവർത്തന വാദികളെയാണ്. അവരെ സൃഷ്ടിക്കാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന് സാധിക്കുമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല.
എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകൻ.
Stories you may Like
- സിദ്ധാർത്ഥിന്റെ രക്തക്കറ മായിച്ച് കളയാൻ എസ്എഫ്ഐക്കാവില്ലെന്ന് പി.കെ നവാസ്
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- സിദ്ധാത്ഥന്റെ മരണം സിബിഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്