അഖില ലോക പ്രണയദിനവും മലയാളികളും: ചില ശിഥില ചിന്തകൾ
എ.സി. ജോർജ്ജ്
ഒരിക്കൽക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലർക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തൻ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുകന്മാർക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നൽകുന്നത്. വിവാഹിതരായോ അവിവാഹിരായോ കഴിയുന്ന കാമുകി കാമുകന്മാർക്കും ഓർക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ടസ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നൽകുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തർലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നർമ്മത്തിൽചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവർണ്ണ മർമ്മ ശകലങ്ങൾ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക് സമുദ്രത്തേക്കാൾ ആഴമുള്ളതും അറ്റ്ലാന്റിക് സമുദ്രത്തേക്കാൾ പരന്നതും വിസ്തീർണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു താല്ക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാൻസുകിട്ടിയാൽ രമിക്കാനോ തക്കംനോക്കി നടക്കുന്ന ചില അഭിനവ പൂവാലന്മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകന്റെ മനസ്സിൽ ഓടിയെത്തുന്നു.
'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം
ഒരു പെൺമണി വഴിയേ നടന്നുപോയാൽ ഇടക്കഴുത്തിനു പിടിവാതം
പിന്നിലൊരുത്തി നടന്നുവരുമ്പോൾ പിടലിക്കൊരു തളർവാതം
കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാൽ കരളിനകത്തൊരു കുയിൽനാദം'
എന്നാൽ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം. പ്രണയ-പ്രേമ സങ്കല്പങ്ങലോ പ്രകടനങ്ങളോ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമാണ്. ഈ ലേഖകന്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാസമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന് കമിതാക്കൾ അതീവ രഹസ്യമായാണ് പ്രേമാഭ്യർത്ഥന നടത്തുകയോ പ്രണയകത്തുകളോ ലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികൾ വഴിയോ, ബുദ്ധിവളർച്ചയെത്തിയിട്ടില്ലാത്ത പൊട്ടന്മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയ കത്തുകളും ദൂതുകളും പ്രണയിതാക്കൾ പരസ്പരം കൈമാറി. അക്കാലങ്ങളിൽ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരം രംഗങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. പ്രേമലേഖനം അല്ലെങ്കിൽ പ്രണയലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്മാർക്ക് വളരെ ദുർഘടം പിടിച്ച പണിയായിരുന്നു. എന്നാൽ ചിലർക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ലാദവും കുളിർമ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോ കാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ കാലത്തേയും സിനിമയും സിനിമാ അനുഭവങ്ങളും എന്നു സൂചിപ്പിച്ചല്ലോ. ലൗ ലെറ്റർ -പ്രണയ ലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമാ കഥാനായിക പാടുകയാണ് 'പ്രിയതമാ.... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ..... പുളകംചൂടും മാറിടമാകെ പ്രേമലോലുപ നീവരുമോ.... പിന്നീട് പ്രേമലോലുപനായ നായകൻ മറ്റൊരിക്കൽ പാടുകയാണ് 'സ്വർണ്ണത്താമരയിതളിലുറങ്ങും കന്യതപോവന കന്യകേ... ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയംവരകന്യക നീ... ചൂടാത്ത നവരത്ന മണിപോലെ ചുംബനമറിയാത്ത പൂപോലെ... ' ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളിൽ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയഹാരിയായ വാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞുനിന്നു.
'എൻ പ്രണയപ്രാണേശ്വരി, പ്രാണേശ്വരാ, ഇഷ്ടപ്രാണേശ്വരി, നിൻ അധരം മധുരോദാരം.. മാതളകനിയേ... പൂവിതറും നിൻ പൂപുഞ്ചിരി, നിൻ ശ്വാസ നിശ്വാസങ്ങൾക്കും സുഗന്ധം. കെട്ടിപിടിച്ചൊരു ശീൽക്കാര മധുരചുംബനം നിൻ... ആപാദചൂഢം അർപ്പിക്കട്ടെ..... നനവിന്റെ കനിവിന്റെ മുത്താരം മുത്തെ.. എന്റെ കള്ളിച്ചെല്ലമ്മേ... ഒരു താമരവള്ളിയായ് എൻ മെയ് ആകസകലം പടർന്നു പന്തലിച്ചെന്നെ മാറോടുചേർത്തു പുൽകൂ... എൻ സ്വപ്നഗായികേ എൻ സ്വപ്നനാഥ തുടങ്ങിയ ആയിരമായിരം പ്രേമ-പ്രണയാലങ്കാരിക പദങ്ങളാൽ വളരെ സങ്കീർണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രേമ പ്രണയ ലേഖനങ്ങളും സിനിമ-നാടക അനുഭവങ്ങളും പ്രേമ..പ്രണയ ഗാനങ്ങളും.
'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവെ.. മെയ്യിൽപാതി പകുത്തുതരൂ.. മനസ്സിൽപാതി പകുത്തുതരൂ... മാൻകിടാവെ... ' ഇപ്രകാരമുള്ള പ്രേമാഭ്യർത്ഥന ഗാനങ്ങളിൽ ആരാണ് വീഴാത്തത്. പകൽ മാന്യന്മാരും മാന്യകളുമായ സദാചാരപൊലീസുകാർ ഗുണ്ടകൾ അന്ന് ഇന്നത്തേക്കാൾ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാർത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവർക്കും, പ്രണയം പാപമാണ് അധർമ്മമാണ് എന്ന് ധരിച്ചിരിന്നവരും അല്ലെങ്കിൽ പ്രണയിക്കാൻ ധൈര്യമോ, ചങ്കുറപ്പോ, സാഹചര്യമോ ഇല്ലാത്തവരായിരുന്നു അന്ന് അധികവും. യാതൊരു ലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാർത്ഥതാല്പര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന അധാർമ്മിക പ്രണയങ്ങളോ, പ്രണയ കുരുക്കുകളോ നിയന്ത്രിക്കേണ്ടത് ഓരോ സമൂഹത്തിന്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തിൽ സ്മരിക്കുന്നു.
എന്നാൽ ഇന്ന് കാലവും കോലവും മാറി. പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയും വന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യർത്ഥനകൾ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനവും തന്റേടവുമുണ്ടെങ്കിൽ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആർക്കും ആരേയും നിയമാനുസൃതമായി പ്രേമിക്കാം പ്രണയിക്കാം. നിയമസാധുതയും പരിരക്ഷയുമുണ്ടെങ്കിൽ ചില പ്രഖ്യാതങ്ങളോ, അപ്രഖ്യാതങ്ങളോ ആയ കുല-മത, ആചാരങ്ങളെയോ വിലക്കുകളെയോ വകവയ്ക്കാതെ തന്നെ കമിതാക്കൾക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ-പ്രണയിനികൾക്ക് വിവാഹംപോലും കഴിക്കാതെ ഒരുമിച്ച് താമസിക്കുവാൻ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല. എന്നാൽ ഇന്ത്യയിൽ ഒരുപക്ഷേ വിവാഹിതരല്ലാത്ത പ്രണയ മിഥുനങ്ങൾ സദാചാര ഗുണ്ടകളെയോ തീവ്ര മത ഫൺടമലിസ്റ്റുകളാലോ പിടിക്കപ്പെടാം, അക്രമിക്കപ്പെടാം എന്നാൽ നിങ്ങൾക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ ഒരു യഥാർത്ഥ പൊലീസിനെയോ, സദാചാര പൊലീസിനെയോ ഇന്ത്യയിൽ പേടിക്കേണ്ടതില്ല. അത്തരക്കാർക്ക് അവിടെ അനിയന്ത്രിത പ്രണയവും പ്രണയ വാണിഭങ്ങളും അനാശാസ്യവും നിർഭയം നടത്താം. അഥവാ കുടുങ്ങിയാൽ നിർഭയം ഊരിപ്പോരുകയും ചെയ്യാം. അവിടെ പണവും സ്വാധീനവും ഇല്ലെങ്കിൽ വിവാഹേതര പ്രണയ കുരുക്കിൽപ്പെട്ടാൽ നിങ്ങൾ കുടുങ്ങിയതുതന്നെ. ഇത്തരം അവിഹിത പ്രണയ പൊട്ടക്കിണറ്റിൽ വിചാരിതമായിട്ട് അവിചാരിതമായിട്ട് കുറച്ച് അമേരിക്കൻ മലയാളികൾ വീണുകിടന്ന് ചക്രശ്വാസം വലിക്കുന്നതായി ഈ ലേഖകനറിഞ്ഞു.
ഗ്ലോബലൈസേഷനും വിവരസാങ്കേതികവിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളർച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തൽസംബന്ധിയായ സന്ദേശങ്ങളും ആർക്കും എവിടേയും ആകാം എന്ന ഒരു പരുവത്തിലായി. ദേശ ജാതി-മത-വർഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് സോഷ്യൽ മീഡിയായിൽക്കൂടെ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആഗോള മലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയ സന്ദേശങ്ങൾക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ-പ്രണയ-ലേഖന ങ്ങൾക്കോ ഗാനങ്ങൾക്കോ ഇന്ന് അധികം പ്രസക്തി കാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാൻ ആർക്കും സമയമില്ല. പഴയ ഒരു തമിഴ്സിനിമയിൽ സുമുഖനായ നായകൻ പാടുന്നപോലെ 'കാതലിക്കാൻ നേരമില്ലൈ കാതലിക്കാൻ ആരുമില്ലൈ'. അതായത് ചിലർക്ക് പ്രേമിക്കാൻ നേരമില്ല. അതുപോലെ പ്രേമിക്കാൻ ആരുമില്ലതാനും. അതിനാൽ ഫെയ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയായിൽ കൂടി കാണുന്ന പലർക്കും ഒരു ലൈക്കോ ഒരു ലൗവ്വോ അടിച്ചോ ചില ചിഹ്നങ്ങളിൽ കൈ അമർത്തിയോ നിമിഷനേരംകൊണ്ട് ലൗ അല്ലെങ്കിൽ പ്രണയ ഇഷ്ട അനിഷ്ട സന്ദേശങ്ങൾ കൈമാറുന്നു. കോളേജ് ക്യാമ്പസുകളിലാണെങ്കിൽ ഒരുതരം കൂട്ടപ്രണയങ്ങളാണ് അരങ്ങേറുന്നത്. കൂട്ടമായിട്ടാണെങ്കിൽ ഒരു പക്ഷേ ആരെങ്കിലും സീരിയസ് പ്രണയ ചൂണ്ടയിൽ കൊത്തിയാലായി. അതുകൊണ്ടാകാം ഇപ്പോഴത്തെ സിനിമാ പ്രണയ ഗാനങ്ങളിൽപ്പോലും പ്രണയ ജോഡികളോടൊപ്പം ഒരുപിടി സംഘഗാന നൃത്തകർ തുള്ളിച്ചാടുന്നതും കുലുകുലാ കുലുക്കുന്നതും.
ഇന്ന് വടക്കേ അമേരിക്കയിലെ പല മലയാളി മാതാപിതാക്കളും സ്വന്തം പ്രായം ചെന്ന മക്കളെ ഏതെങ്കിലും പ്രണയകുരുക്കിൽ വീഴ്ത്താൻ ശ്രമിക്കുകയാണ്. പലരുടേയും വളരും തലമുറ വിവാഹപ്രായത്തിന്റെ ലൈൻ ബസ്സ് തെറ്റിയിരിക്കുന്നു. മുപ്പതു കഴിഞ്ഞ് നാൽപ്പതിന്റെ വക്കിലെത്തിനിൽക്കുന്ന അവരാണ് പ്രണയ-പ്രേമ കുരുക്കിൽപ്പെട്ടാണെങ്കിലും ശരി ഒന്നു കെട്ടിയിട്ടുവേണം കണ്ണടയ്ക്കാനെന്ന് പാവം മാതാപിതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? പണ്ടുകാലത്ത് യുവതിയുവാക്കളെ പ്രണയത്തിൽ നിന്നും മാതാപിതാക്കൾ വിലക്കിയിരുന്നു. എന്നാൽ ഇന്ന് ഒരുപിടി അമേരിക്കൻ മലയാളി മാതാപിതാക്കൾ മോനെയും മോളേയും ഒന്നു കെട്ടാനും കെട്ടിക്കാനും പ്രണയിപ്പിക്കാനും പ്രേത്സാഹനവർഷം വാരിക്കോരി ലഭ്യമാക്കുന്നു. അത് എല്ലാ ദിശയിലും ദിക്കിലും വേദിയിലും ചൊരിയുകയാണ്. ഈ പ്രണയദിനത്തിൽ... വാലന്റെയിൻ ഡേയിൽ...എല്ലാവരുടേയും പ്രണയ ആശയ അഭിലാഷങ്ങൾ പൂവണിയട്ടെ.... നിറവേറട്ടെ... ഈ ലേഖകന്റെ പ്രായത്തിലുള്ള എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും, അല്ലാത്തവർക്കും താഴെ കുറിക്കുന്ന ഗാനം അർപ്പിക്കുന്നു. അതായത് ഡെഡിക്കേറ്റ് ചെയ്യുന്നു. ഈ ഗാനം 'ഭാര്യമാർ സൂക്ഷിക്കുക' എന്ന സിനിമയിൽ യേശുദാസും പി.ലീലയും പാടിയതാണ്.
'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെൻ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിൻ മിഴിയിലലിയുന്നു ജീവമേഘം
താരകയോ നീലത്താമരയോ നിൻ
താരടിക്കണ്ണിൽ കതിർ ചൊരിഞ്ഞു
വർണ്ണമോഹമോ പോയ പുണ്യജന്മമോ നിൻ
മാനസത്തിൽ മധുപകർന്നു.
മാധവമോ തവഹേമന്തമോ നിൻ
മണിക്കവിൾ മലയാര് വിടർത്തിയെങ്കിൽ
തങ്കച്ചിപ്പിയിൽ നിന്റെ തേന്മലർചുണ്ടിൽ
ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്