പൊലീസുകാർ ഗുണ്ടാപിരിവിന് റോഡിൽ ചാടിയപ്പോൾ ലോറിക്കാരൻ സഡൻ ബ്രേക്കിട്ടു; കെ എസ് ആർ ടി സി ഡ്രൈവർ ജീവൻ കൊടുത്തും യാത്രക്കാരെ രക്ഷിച്ചു; കമ്പിക്കടിയിൽ കൊരുത്തു പോയ ആ ജീവനെ മറക്കാനാകില്ല; ഒരു യാത്രക്കാരൻ സത്യം തുറന്നെഴെതുന്നു
കോട്ടയം: ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ് കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂരിൽ അപകടത്തിൽപ്പെട്ടു. ഇതിൽ ബസ് ഡ്രൈവർ മരിക്കുകയും ചെയ്തു. അമിത വേഗതയാകും മരണകാരണമെന്ന വിധിയെഴുത്തലും ഉണ്ടായി. എന്നാൽ സംഭവിച്ചത് അതായിരുന്നില്ല. പൊലീസുകാരുടെ ഗുണ്ടാപ്പിരിവായിരുന്നു പ്രശ്നമായത്. ബസ് യാത്രയ്ക്കിടെ നേരിട്ട് കണ്ടത് ഫെയ്സ് ബുക്കിൽ കുറിക്കുകയാണ് അനന്തു വാസുദേവ്.
ബസ് അപകടത്തിന്റെ കാരണം അനന്തു കുറിക്കുന്നത് ഇങ്ങനെ-നാല് ദിവസമായി ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത് തന്നെയാണിവിടെ വിഷയം. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന വാഹനാപകടം. അതെപ്പറ്റി കാര്യമായൊന്നും കുറിക്കേണ്ടായെന്ന് കരുതിയിരുന്നതാണ്, ഒരു വിധത്തിൽ ആ കാഴ്ച്ചകൾ മനസ്സിൽ നിന്നൊഴിവാക്കാനും ശ്രമിക്കുകയാണ്. പക്ഷെ അതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നടന്ന ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. അത് ശരിയുമല്ല.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ്സിൽ പുറപ്പെട്ടത്. ഒന്നാം നമ്പർ സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. ആകെയുണ്ടായിരുന്നത് ഇരുപത്തിനാല് യാത്രക്കാരാണ്. പത്തു മണിയോടെ പലരും മയങ്ങിത്തുടങ്ങിയിരുന്നുവെന്ന് തോന്നുന്നു. ഞാൻ മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്നതിനാൽ അത് കഴിഞ്ഞ് എടുത്ത് വച്ച ശേഷം ഉറങ്ങാമെന്ന് കരുതി. പത്തരയോടെ മൊബൈലും ചാർജ്ജറും എടുത്ത് ബാഗിൽ വച്ച് ബ്ലാങ്കെറ്റ് എടുത്ത് ഉറങ്ങാൻ തയ്യാറെടുക്കുമ്പോ മുന്നിൽ ഡ്രൈവർ ക്യാബിനുമായി തിരിക്കുന്ന കർട്ടൻ മാറിക്കിടക്കുന്നതും അതുകൊണ്ട് മുഖത്തേക്ക് വെളിച്ചമടിക്കുന്നതും ശ്രദ്ധിച്ചത്. അത് നീക്കിയിടാമെന്ന് കരുതി മുന്നോട്ടായാൻ തുടങ്ങുമ്പോഴാണ് തൊട്ടുമുന്നിൽ പോയ ലോറിയുടെ ബ്രേക്ക് ലൈറ്റ് തെളിയുന്നത് കണ്ടത്. അഞ്ചെട്ട് അടി മാത്രം വത്യാസത്തിൽ അത്യാവശ്യം വേഗത്തിൽ തൊട്ടുപിന്നിൽ തന്നെയായിരുന്നു ബസ്സ്. ലോറി നിർത്തുന്നുവെന്നറിഞ്ഞയുടനെ ഡ്രൈവർ ഇടതു ഭാഗത്തേക്ക് പൂർണ്ണമായും ബസ്സ് തിരിക്കാൻ ശ്രമിക്കുന്നത് കണ്ടു. എന്നാൽ ലോറിയുടെ പിന്നിലിടിക്കുന്നതും, ഗ്ലാസ്സ് പൊട്ടുന്നതും, ഇടത്തേക്ക് തെന്നിമാറി നിൽക്കുന്നതും കണ്ടു. രണ്ട് സെക്കന്റ് സമയത്തിൽ കഴിഞ്ഞു.
എന്റെ അടുത്ത സീറ്റിലൊരു പെൺകുട്ടിയും പിന്നിലെ സീറ്റിൽ രണ്ട് വയസ്സടുത്ത് പ്രായമുള്ള മകനേയും കൊണ്ട് ഒരു ചേച്ചിയുമായിരുന്നു. അവരും ഇടിയുടെ ആഘാതത്തിലായിരുന്നു. കണ്ടക്ടർ അടുത്ത സീറ്റിലയിരുന്നു. അദ്ദേഹവുമെഴുന്നേറ്റ് അനങ്ങാനാവാതെ നിൽക്കുന്നു. ബാക്കി യാത്രക്കാർ പിന്നിൽ നിന്ന് എണീറ്റ് വരുന്നതേയുള്ളൂ. ഉടനെ എഴുനേറ്റ് ക്യാബിനിലേക്ക് ചെന്നപ്പോൾ ഡ്രൈവർ സ്റ്റിയറിങിനു മുകളിലൂടി വിൻഷീൽഡും ഡോറും ചേരുന്ന് കോണിലേക്ക് നീങ്ങി കിടക്കുകയാണ്. അയാളെയൊന്ന് വലിച്ച് രക്ഷിക്ക് എന്ന് പറയാൻ മാത്രമേ കണ്ടക്ടർക്കും പറ്റുന്നുള്ളൂ. നോക്കുമ്പോൾ കമിഴ്ന്ന് കിടക്കുന്ന ശരീരത്തിനു അനക്കമില്ല. അവിടെ നിന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഡോർ അടഞ്ഞു കിടക്കുകയായിരുന്നു, മുന്നിലെ ഗ്ലാസ്സ് പൊട്ടിയതുകൊണ്ട് അതുവഴി ചാടി അടുത്ത് ചെന്ന് നോക്കുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. വിൻഷീൽഡിന്റെ കോണിലെ രണ്ട് കമ്പികൾക്കിടയിലായിരുന്നു കഴുത്ത് മുക്കാലും മുറിഞ്ഞ് പോയ അവസ്ഥ. ചോര വാർന്നുകൊണ്ടിരിക്കുന്നു. നിസ്സഹായാവസ്ഥയുടെ കഠിനമായ വേദന പിന്നെയും അനുഭവിച്ചു നിന്നു.
ആകെയുണ്ടായിരുന്ന രണ്ട് സെക്കന്റ് സമയം കൊണ്ട് പരമാവധി അപകടമൊഴിവാക്കാൻ ശ്രമിച്ചു പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ ജോൺ കെന്നഡി. സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റാർക്കുമൊരു പരിക്കുമേൽക്കാതെ രക്ഷപെടാനായി. എന്റെ സീറ്റിന്റെ ഭാഗത്തെ ഗ്ലാസ്സ് പൊട്ടിയതിന്റെ ചെറിയ തരികൾ കയ്യിലും മുഖത്തും തെറിച്ചതും, ഒന്നു രണ്ട് പേർക്ക് മുന്നിലെ സീറ്റി കൈയും കാലും തട്ടിയതിന്റെ ചെറിയ വേദനയുള്ളതുമൊഴിച്ചാൽ എല്ലാവരും സേഫ്.
അടുത്ത ദിവസം രാവിലെ മുതൽ ഓൺലൈനിലും ഓഫ്ലൈനിലും കാര്യമായ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കാണാനിടയായി. കണ്ടതും കേട്ടതുമായ വാർത്തകളെ പുച്ഛിച്ചുകൊണ്ട് പലരും പ്രസംഗിക്കുന്നുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു കേട്ടത്: 'കെ.എസ്.ആർ.ടി.സി അല്ലെ, ഇത്രയൊക്കെ പ്രതീക്ഷിച്ചാമതി', 'അയാൾ ഉറങ്ങിക്കാണും', 'ഒറ്റ ഡ്രൈവറെ വച്ച് ലാഭമുണ്ടാക്കിയതല്ലേ, അനുഭവിക്കട്ടെ', 'ഇവരെയൊക്കെ ട്രെയിൻ ചെയ്തില്ലെങ്കിൽ ഇങ്ങനിരിക്കും', 'മുന്നിൽ പോകുന്ന വണ്ടിയിൽ നിന്ന് ആവശ്യത്തിനു അകലം പാലിക്കണമെന്ന് ഇനിയും ആരെങ്കിലും പഠിപ്പിക്കണോ', 'പൊലീസുകാരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കയ്യിലിരിപ്പാണ്'. ഇവയൊക്കെ ചിലത് മാത്രം.
ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ട് സംഭവിച്ചത് എന്താണെന്ന് വ്യക്തമായി വായിച്ചോളൂ. ഒരു വാഹനത്തെ മറികടന്നാണ് ബസ് വലത്തെ ട്രാക്കിലെത്തിയത്. (ഒറ്റവരിപ്പാതയല്ല, നടുക്ക് മീഡിയനുള്ള ഹൈവേ ആണ്. സ്ഥലം കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂർ). വലത്തെ ട്രാക്കിൽ മുന്നിൽ ലോറിയുണ്ടായിരുന്നു. രണ്ടും ഏകദേശം ഒരേ വേഗതയിൽ, അഞ്ചെട്ട് അടി വ്യതാസത്തിൽ. (എന്റെ ഫോണിൽ സ്പീഡോമീറ്റർ ആപ്പ് റണ്ണിങ്ങ് ആയിരുന്നു. 83 കിലോമീറ്റർ ആണ് അതുവരെയുള്ള യാത്രയിൽ ബസ്സ് എടുത്ത പരമാവധി വേഗത. അത് താരതമ്യേന കുറവാണെന്ന് പ്രൈവറ്റ് വോൾവോകളിൽ യാത്ര ചെയ്യുന്നവർക്കറിയാം. തലെ ദിവസം പുനെ നിന്ന് ബാംഗ്ലൂർക്ക് ഞാൻ വന്ന ബസ്സിന്റ് വേഗത 117സാുവ ആയിരുന്നു.) ഇനി ലോറി നിൽക്കാനുണ്ടായ സാഹചര്യം.
ഹൈവേയുടെ നടുക്ക് മീഡിയനിൽ പൊലീസുകാർ നിന്നിരുന്നു. വലത്തേ ട്രാക്കിലൂടി പോകുന്ന ലോറികൾ പെട്ടെന്ന് കൈകാണിച്ച് നിർത്തി ക്യാബിനിലേക്ക് കൈനീട്ടും, അൻപതോ നൂറോ എത്രയാണെന്നു വച്ചാൽ കൊടുക്കുക. ചെക്കിങ്ങ് ഒന്നുമല്ല, തനി ഗുണ്ടാപ്പിരിവ് ലീഗൽ പുറംമോടിയിൽ. ഇതിനായാണ് മുന്നിൽ പോയ ലോറി പെട്ടെന്ന് തടഞ്ഞ് നിർത്തിയത്. മുന്നിലേക്ക് പൊലീസ് ചാടുമ്പോൾ ലോറി ഡ്രൈവർക്ക് നിർത്താതെ വേറെ വഴിയില്ല. (സംഭവിച്ചത് ഇതാണെന്ന് ഞാൻ നേരിട്ട് കണ്ടില്ല; പക്ഷേ വഴിയരികിൽ ഉണ്ടായിരുന്ന നാട്ടുകാർ വ്യക്തമായി കണ്ടു, അതുകൊണ്ട് അവർക്കെതിരെ നാട്ടുകാരു കൂടി നടപടി എടുക്കാനാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും വഴി തടയുകയും ചെയ്തു. തന്നെയല്ല, ഇത് ഇവിടെ സ്ഥിരമാണെന്ന് അവിടെ വച്ച് കണ്ട മലയാളി ലോറിക്കാർ പലരും പറഞ്ഞു).
വലത്തേ ട്രാക്കിൽ പോകുന്ന ഒരു വാഹനം ഇങ്ങനെ നിർത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. എന്നിട്ടും ആ ഡ്രൈവറുടെ കഴിവുകൊണ്ടും ശ്രദ്ധകൊണ്ടും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇത്ര വലിയ ഇടി ഇടിച്ചിട്ടും ലോറി അല്പവും അനങ്ങിയില്ല; നിറയെ ഗ്രാനൈറ്റ് ലോഡ് ആയിരുന്നു. അതേ വേഗതയിൽ നേരെ ഇടിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് മൂന്നോ നാലോ വരി സീറ്റ് വരെയെങ്കിലും ചതഞ്ഞ് തീർന്നേനെ. അതിലാദ്യം ഞാനും. ലോറിയുടെ പിന്നിലിടിക്കുന്നതും ഗ്ലാസ്സ് തകർന്ന് വീഴുന്നതും വ്യക്തമായി കണ്ണുമിഴിച്ച് തന്നെ കണ്ടു. ആ ഇടി നെഞ്ചിനു നേരെ വരുന്നതും കണ്ടു. അതിലിടിച്ച് മരിക്കുമല്ലോ എന്ന് ചിന്തിച്ചിട്ടില്ല, അതിനു കൂടിയുള്ള സാവകാശമുണ്ടായില്ല, അതിനുള്ളിൽ തെന്നിമാറി പോയി. ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നൊക്കെ പറഞ്ഞാൽ കൂടിപ്പോവും. അത്ര ചെറിയൊരു അംശത്തിനാണ് ജീവൻ തിരികെ കിട്ടിയത്. അതിനു കാരണം, നിങ്ങളൊക്കെ 'വെറും കെ.എസ്.ആർ.ടി.സി. ഡ്രൈവർ' എന്ന് പുച്ഛിച്ച, 'ഉറങ്ങിപ്പോയ, വണ്ടിയോടിക്കാനറിയാത്ത, ട്രെയിനിങ്ങ് കിട്ടാത്ത' ആ ഡ്രൈവർ സെക്കന്റിന്റെ ഒരംശം പോലും പാഴാക്കാതെ പ്രവർത്തിച്ചതു കൊണ്ടാണ്. രണ്ടാമത് ജീവൻ തിരിച്ചു തന്നയാളാണ്. അതുകൊണ്ട് 'മറ്റുള്ള കാരണങ്ങൾ പറയണ്ട, കെ.എസ്.ആർ.ടി.സിയുടേയും ഡ്രൈവറുടെയും കുഴപ്പമാണെന്ന്' പറയുന്ന പ്രിയപ്പെട്ട ചേട്ടന്മാർ ദയവായി ഇനിയത് ആവർത്തിക്കരുത്. ഫേസ്ബുക്കിലൂടി ചീത്തവിളിക്കാനും അടിയുണ്ടാക്കാനും താല്പര്യവും കഴിവുമില്ലാത്തയൊരാളുടെ ഭാഗത്തുനിന്നാണ്. അപേക്ഷയല്ല, ആവശ്യത്തിലധികം കനത്തിൽ തന്നെ എടുത്തോളൂ.
ആ മനുഷ്യൻ കാരണമാണ് ഞാനിന്ന് ജീവനോടിരിക്കുന്നത്. അപകടമുണ്ടാക്കിയത് തമിഴ് നാട് പൊലീസിലെ ചില സാറന്മാരാണ്. ഒന്നും ചെയ്യാനില്ല, അവരത് തുടരും. വല്ലവരുടെയും ജീവനോ അതോ പോക്കറ്റിൽ വീഴുന്ന അൻപത് രൂപയോ വലുത്? അവിടെയുണ്ടായിരുന്ന നാട്ടുകാരിലൊരുവൻ ആദ്യേ പറഞ്ഞിരുന്നു പൊലീസിന്റെ തോന്നിവാസമാണ്, നമുക്ക് ഒന്നും ചെയ്യാനില്ല, നിങ്ങൾ കേരളത്തിൽ പോയി പൊലീസിനോടും മീഡിയായോടും പറയണം, അല്ലെങ്കിൽ ഇനിയും ആളുകൾ മരിക്കുമെന്ന്. പക്ഷേ ഇത് അന്യനാട്ടിൽ വച്ച് നടന്ന ഒരു അപകടം, അത്രയേയുള്ളൂ. യഥാർത്ഥ കാരണം പോലും ആർക്കും അറിയില്ല. അറിയേണ്ട കാര്യവുമില്ല. പിന്നെന്ത് ചെയ്യാനാണ്. ആകെയൊരു കാര്യത്തിൽ പിന്നേയും വിഷമമുണ്ട്; അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ആ ജീവൻ തീർച്ചയായും രക്ഷപെട്ടേനെ. ചിത്രത്തിൽ കാണാം വിൻഷീൽഡിനും ഡോറിനും ഇടയിലുള്ള ഭാഗത്ത് 'വി' ആകൃതിയിൽ രണ്ട് കമ്പികൾ.
ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് തെറിച്ച അദ്ദേഹത്തിന്റെ കഴുത്ത് അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നില്ല. വലത്തേ കയ്യിനോ കാലിനോ പരുക്ക് പറ്റുമെന്നതിനപ്പുറം ഒന്നു സംഭവിക്കില്ലായിരുന്നു; തീർച്ച. പക്ഷേ ഇനി ഇതൊരു വിഷയമല്ലല്ലോ. വോൾവോ ബസ്സുകൾക്ക് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇനിയെങ്കിലും ചില ജീവനുകൾ രക്ഷപെടാൻ... ആരു കേൾക്കുമോ എന്തോ..
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്