ലൗജിഹാദ്
1970 കാലഘട്ടം - പേട്ട ആനയറ ഭാഗത്തുണ്ടായ ഒരു കത്തിക്കുത്തു കേസ്സുമായി ബന്ധപ്പെട്ട് ആദ്യം ഒളിവിൽ പോകുകയും പിന്നീട് സിംലയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത കുമാർ - 20 വർഷം കഴിഞ്ഞ് നാട്ടിൽ വന്നത് 2 ആൺമക്കളും ഹിമാചൽപ്രദേശുകാരിയായ ഭാര്യയുമായിട്ടായിരുന്നു.
ഇടയ്ക്ക് അച്ഛൻ മരിച്ചപ്പോഴും 2 സഹോദരങ്ങൾ വിവാഹിതരായപ്പോഴും നാട്ടിൽ വന്നിരുന്നില്ല. മൂന്ന് ആൺമക്കൾ മാത്രമുണ്ടായിരുന്ന അമ്മയ്ക്ക് മൂത്തമകന്റെ സകുടുംബമുള്ള വരവ് ഏറെ ആഹ്ലാദം നൽകി. പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളേയും നാട്ടിൽ സ്ക്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനും ഭാര്യ അമ്മയോടൊപ്പം കുറച്ചുകാലം നിൽക്കട്ടേയെന്നും കരുതി കുമാർ മടങ്ങിപ്പോയി. പുള്ളിക്കാരന് സാമാന്യം നല്ല രീതിയിൽ നടക്കുന്ന ഒരു ടയർ റീട്രെയിഡിങ് കമ്പനിയുണ്ടായിരുന്നു സിംലയിൽ.
രണ്ടുവർഷം പിന്നിട്ടപ്പോൾ മേഘനയ്ക്ക് - അതായിരുന്നു കുമാറിന്റെ ഭാര്യയുടെ പേര് - നാട്ടിൽ ഒന്നുപോകണമെന്ന് പൂതി. കത്തെഴുത്തും ഫോൺ വിളികളും നിരന്തരം തുടർന്നു. ഒരുദിനം മേഘന ഒറ്റയ്ക്ക് ട്രെയിനിൽ കയറി സിംലയ്ക്ക് പുറപ്പെട്ടു. അന്ന് ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ സൗകര്യങ്ങളൊന്നുമില്ലല്ലോ. അമ്മായിയുമായി ചെറിയ കശപിശയുണ്ടാക്കിയിട്ടാണ് പുള്ളിക്കാരി ഇറങ്ങി പുറപ്പെട്ടത്.
ഒരാഴ്ച കഴിഞ്ഞിട്ടും മകന്റെ ഫോണോ കത്തോ കാണായ്കയാൽ മുത്തശ്ശി മൂത്തകുട്ടിയെ വിട്ട് എസ്റ്റിഡി വിളിപ്പിച്ച് വിവരം മകനെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കുമാർ സിംലയിൽ നിന്നും തിരുവനന്തപുരത്ത് അമ്മയുടെ വീട്ടിലെത്തി നടന്ന സംഗതികൾ മനസ്സിലാക്കി. തിരുവനന്തപുരത്ത് നിന്നും തിരിച്ച മേഘന സിംലയിൽ എത്തിയിട്ടില്ല. സിംലയിൽ അന്വേഷിക്കാവുന്നിടത്തൊക്കെ അന്വേഷിച്ചിട്ടാണ് കുമാർ നാട്ടിലേക്ക് വണ്ടി കയറിയത്. ഒടുവിൽ വീട്ടുകാരും വേണ്ടപ്പെട്ട ഒരു വക്കീലുമായി ആലോചിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഒരു പരാതി നൽകി. പത്രത്തിൽ േഫാട്ടോ വച്ച് കാൺമാനില്ല എന്ന് പരസ്യവും നൽകി.
നീണ്ട രണ്ടുവർഷക്കാലം കാത്തിരുന്നു. ഒടുവിൽ കുമാർ നാട്ടിൽ വന്ന് ബന്ധുമിത്രാതികളുമായി ആലോചിച്ച് ഒരു വിവാഹം നടത്തി. കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽത്തന്നെ പഠിപ്പു തുടർന്നു.
ഭാര്യാസമേതനായി വീണ്ടും സിംലയിൽ താമസം ആരംഭിച്ചു. പുതുബന്ധത്തിലും രണ്ട് ആൺകുട്ടികൾ ജനിച്ചു. കാലാന്തരത്തിൽ മുത്തശ്ശിയോടൊപ്പം വളർന്ന കുട്ടികളിൽ മൂത്തവൻ ഗോദ്റെജ് കമ്പനിയുടെ സെയിൽസ് റെപ്രസെന്റേറ്റീവായി സ്വയം ജീവിതം കരുപിടിപ്പിച്ചു. തുടർന്ന് അച്ഛനോട് ആലോചിക്കാതെ സ്വന്തം ഇഷ്ടത്തിന് ഒരു ഹരിജൻ പെൺകുട്ടിയെ ജീവിതസഖിയായി കൂട്ടിക്കൊണ്ടു വന്നു. ആദ്യം മുത്തശ്ശി എതിർത്തെങ്കിലും വയസ്സുകാലത്ത് രണ്ട് ആൺകുട്ടികൾക്ക് വച്ചുവിളമ്പാൻ തന്നെക്കൊണ്ടിനി ആവില്ല എന്ന സങ്കൽപ്പത്തിൽ മൗനാനുവാദം നൽകി. ഈ സമയം രണ്ടാമൻ മിലിട്ടറി സർവ്വീസിൽ കയറിപ്പറ്റി - അധികം താമസിക്കാതെ അച്ഛനും മുത്തശ്ശിയും മറ്റു ബന്ധുക്കളും ഇടപെട്ട് നല്ലൊരു വിവാഹബന്ധം ഉറപ്പിച്ച് ഇളയവനേയും കുടുംബക്കാരനാക്കി.
2010 ൽ സിംലയിലെ ബിസിനസ്സൊക്കെ മതിയാക്കി കുമാറും ഭാര്യയും അവരുടെ മറ്റു രണ്ടു മക്കളും നാട്ടിൽ സ്ഥിരതാമസമാക്കി. +2 കഴിഞ്ഞ ഒരു മകന് നേവിയിൽ സെലക്ഷൻ കിട്ടി ട്രെയിനിങ് പൂർത്തീകരിച്ച് ഗുജറാത്തിൽ ജോലിയായി. രണ്ടാമന് - ശരിക്കും നാലാമൻ - ബാങ്ക് ടെസ്റ്റ് എഴുതി സെലക്ഷൻ ലഭിച്ചു. ഒരുവിധം ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജീവിതം മുന്നോട്ട് നീങ്ങിത്തുടങ്ങി. കൊല്ലത്ത് നിന്നും പത്രപരസ്യത്തിലൂടെ ഒരു വിവാഹാലോചന വന്നു. പെൺകുട്ടി ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുന്നു. കുമാറും വേണ്ടപ്പെട്ട ചിലരുമായി പെൺവീട്ടിൽ പോയി വിവരങ്ങൾ പരസ്പരം സംസാരിച്ചു. നേവിക്കാരൻ മകനുവേണ്ടി പെണ്ണുചോദിച്ചു. തുടർന്ന് വിവാഹനിശ്ചയം - മോതിരം മാറ്റൽ നടന്നു. ഇപ്പോൾ 6 മാസം കഴിഞ്ഞു. അവധിക്ക് വന്നപ്പോൾ നേവിക്കാരൻ തന്റെ പ്രതിശ്രുതവധുവിന് ഒരു മോഡേൺ മൊബൈൽ ഫോൺ സമ്മാനിച്ചു.
2015 ഡിസംബർ മാസം 25 ന് ഞാൻ നാട്ടിൽ വരുന്നു എന്ന മെസ്സേജ് ആദ്യം കൊല്ലത്ത് ഭാര്യവീട്ടിൽ വിളിച്ചറിയിച്ചിട്ടാണ് സ്വന്തം അമ്മയേയും അച്ഛനേയും ഫോണിൽ ബന്ധപ്പെട്ടതു തന്നെ.
തിരുവനന്തപുരത്ത് എയർപോർട്ടിൽ വന്നിറങ്ങി ആദ്യം ചെയ്തത് പ്രതിശ്രുതവധുവിനെ ഫോണിൽ ബന്ധപ്പെടുവാനായിരുന്നു. ഒന്നുരണ്ടാവർത്തി ശ്രമിച്ചു ഫോൺ സ്വിച്ച് ഓഫ്. ഒടുവിൽ വൈകുന്നേരം പെൺകുട്ടിയുടെ വീട്ടിലെ ലാന്റ് ഫോണിൽ നിരന്തരം ബന്ധപ്പെട്ടപ്പോൾ കുട്ടിയുടെ അച്ഛൻ ഫോണെടുത്തു. പവിത്ര എന്തിയേ എന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു - മോനേ കിഷോറേ, അവൾ നമ്മെ പറ്റിച്ചു. കോളേജിൽ അവളുടെ കൂടെ പഠിക്കുന്ന ഒരു മുസ്ലിം ചെറുക്കനുമായി സ്നേഹത്തിലാണുപോലും - ഞാൻ പൊലീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇങ്ങോട്ടു വരികയോ - പിന്നീട് ഫോൺ വിളിക്കുകയോ ചെയ്യുക.
അങ്കിൾ ഞാൻ ഫോൺ അച്ഛന് കൊടുക്കാം - കിഷോർ ഫോൺ അച്ഛന് കൈമാറി - ഹലോ...... ഞങ്ങൾ അങ്ങോട്ട് വരികയാണ് ശേഷം നേരിൽ - പിറ്റേന്ന് കാറിൽ യാത്ര തിരിച്ച അച്ഛനും മകനും കഴക്കൂട്ടം സബ്ബ് രജിസ്ട്രാർ ഓഫീസിൽ നിന്നും 100 രൂപയുടെ 2 മുദ്ര പത്രങ്ങൾ വാങ്ങി - ആധാരമെഴുത്തുകാരനുമായി ആലോചിച്ച് ഒരു എഗ്രിമെന്റ് എഴുതിച്ച് അത് കാറിൽ കരുതി.
1 മണിയോടുകൂടി പ്രതിശ്രുതവധുവിന്റെ വീട്ടിലെത്തി. ആകെ ശോകമൂകമായ അന്തരീക്ഷം - പക്ഷേ, അവരെ അത്ഭുതപ്പെടുത്തുമാറ് പെൺകുട്ടി ഒരു മുറിയിൽ കതകടച്ച് ഇരിപ്പുണ്ട്. പവിത്രയുടെ അച്ഛൻ കാര്യങ്ങൾ വിശദീകരിച്ചു. ഇവിടത്തെ സർക്കിൾ ഇൻസ്പെക്ടർ നമുക്ക് വേണ്ടപ്പെട്ടയാളാണ്. അദ്ദേഹം പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് പെണ്ണിനേയും ചെറുക്കനേയും സൂത്രത്തിൽ സ്റ്റേഷനിൽ വരുത്തി - അച്ഛനോടൊപ്പമോ ആഷിക്കിനൊപ്പമോ ആരോടൊപ്പം പോകണമെന്ന് ചോദിച്ചപ്പോൾ മോള് അച്ഛനോടൊപ്പം പോയാൽ മതീന്ന് പറഞ്ഞു. ലൗജിഹാദ് ആണുപോലും - ഒരുവിധം കുരുക്കഴിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ - സമാധാനമായി.
അപ്പോ ഇനി ഞങ്ങൾ വന്നത്........ ഈ ബന്ധം ഞങ്ങൾക്ക് വേണ്ട എന്നു പറയാനും രേഖാമൂലം ഒഴിയാനുമാണ്. അങ്ങനെയാണോ? എന്നാൽ ഒന്നുകൂടി ആലോചിച്ചിട്ട് പോരായോ - നമുക്ക് എത്രയും പെട്ടെന്ന് കല്യാണമങ്ങ് നടത്താം - പോരായോ - അതിനി നടക്കില്ല - ഞാൻ കാശുകൊടുത്ത് വാങ്ങിച്ച് സമ്മാനിച്ച മൊബൈൽഫോൺ വച്ച് അന്യനെ സ്നേഹിച്ചവൾ നാളെ എന്നോടൊപ്പം ജീവിക്കുമോയെന്ന് എന്ത് ഉറപ്പ്. കിഷോർ തന്റെ നിലപാട് വ്യക്തമാക്കിയിട്ട് പുറം തിരിഞ്ഞു നിന്നു. ഈ സമയം കുമാർ ആവശ്യപ്പെട്ട പ്രകാരം ഡ്രൈവർ എഗ്രിമെന്റ് എഴുതിയ മുദ്രപത്രം കാറിൽ നിന്നും എടുത്ത് പവിത്രയുടെ അച്ഛന്റെ കൈയിൽ കൊടുത്തു.
കുമാർ പറഞ്ഞു ഞങ്ങൾ രണ്ടാളും ഒപ്പിട്ടിട്ടുണ്ട്. ഇനി നിങ്ങളും മകളും കൂടി ഒപ്പിട്ടാൽ......വന്നതും പോയതുമൊക്കെ മറന്നേക്കാം. നിങ്ങളായി നിങ്ങളുടെ പാടായി.......ഞങ്ങൾക്ക് പാഴാക്കാൻ നേരമില്ല. ഇവന് മറ്റെന്നാൾ മടങ്ങിപ്പോകണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍