ആശുപത്രിവാസം
വാസുദേവൻപിള്ള സാറിനെ പരിചയപ്പെടുന്നത് പെൻഷൻകാരുടെ യൂണിയൻ നേതാവ് എന്ന നിലയിലായിരുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് ഓഫീസറായിരുന്നു അദ്ദേഹം. ഒരു മകൾ, ഭാര്യ റവന്യൂ ബോർഡിൽ സൂപ്രണ്ടായി പെൻഷൻ പറ്റി - ഏറെ താമസിയാതെ മരിക്കുകയും ചെയ്തു.
പിള്ളസാറിന്റെ മകൾ ജയശ്രീ ഡിഗ്രി പഠിത്തം തിരുവനന്തപുരത്ത് ആൾസെയിൻസ് കോളേജിലായിരുന്നു. പഠിപ്പ് കഴിഞ്ഞ് ഒട്ടും താമസിക്കാതെ ബിഎസ്എൻഎൽ-ലിൽ പണി കിട്ടി. ട്രെയിനിങ് പിരീഡിൽ ജേക്കബ്ബുമായി പരിചയപ്പെട്ടു. ആ പരിചയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. അച്ഛനും അമ്മയും സമ്മതിച്ചായിരുന്നു വിവാഹം. പൂർണ്ണ സമ്മതമായിരുന്നുവോ? അല്ല - പിന്നെ ഒരേയൊരു മകൾ, വിദ്യാസമ്പന്ന - വരനും മിടുക്കൻ - ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ രണ്ടാളും ഒന്നിച്ചെഴുതിയിരുന്ന ബാങ്ക് ടെസ്റ്റിൽ സെലക്ഷൻ ലഭിച്ചു. ഒരാൾക്ക് കൊട്ടാരക്കര ബ്രാഞ്ചിൽ മറ്റേയാൾക്ക് മാവേലിക്കര ബ്രാഞ്ചിലും. അവരുടെ അനുരാഗവല്ലിയിൽ ഒരു മകളും, മകനും പിറന്നു. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നത് അമ്മൂമ്മയും അപ്പൂപ്പനുമായിരുന്നു. കൂട്ടത്തിൽ വീട്ടുജോലിക്ക് സഹായിയായി രാധയും.
രാധ തിരുവനന്തപുരത്ത് നെയ്യാർഡാമിന് സമീപമുള്ളയാളാണ്. ബാങ്കിൽ ഒപ്പം പണിയെടുത്തിരുന്ന ഗ്രേസിയുടെ വീട്ടിൽ മുമ്പ് പണിക്ക് നിന്നിരുന്ന വിശ്വസ്തയാണ് രാധ. അങ്ങനെ വാസുദേവൻപിള്ള സാറിന്റെ മകൾ ജയശ്രീയുടെ അടുക്കള സഹായിയായി വന്നുചേർന്നു.
പിള്ളസാറിന്റെയും മകളുടേയും ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ രാധയുടെ സേവനം ആവോളം ലഭിച്ചിരുന്നു. ജയശ്രീയുടെ അമ്മയുടെ മരണസമയത്ത്, മകൾ വയസ്സറിയിച്ചപ്പോൾ, മകന്റെ വിവാഹം നടന്നപ്പോൾ, അവസാനം പിതാവിന്റെ മരണം വരെയും. അവരുടെ സേവനം ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗം എന്ന നിലയിൽ തന്നെയായിരുന്നു. ഇടയ്ക്ക് ഒന്ന് പറഞ്ഞുകൊള്ളട്ടേ-
ജയശ്രീയുടെ മകൻ പഠിക്കുവാൻ ബഹുമിടുക്കൻ. വളർച്ചയുടെ ഘട്ടത്തിൽ പലപ്പോഴും സ്വന്തം പിതാവിനോട് ഒരു റിബലായി പെരുമാറി. അപ്പൂപ്പനോടായിരുന്നു സ്നേഹവും ബഹുമാനവും. വക്കീൽ പഠിപ്പ് നല്ല നിലയിൽ കഴിഞ്ഞപ്പോൾ കൂടെ പഠിച്ച് ഒന്നാം റാങ്ക് നേടിയ പെൺകുട്ടിയെ മനസ്സാൽ വരിച്ച് - അപ്പൂപ്പന്റെ സഹായത്തോടെ വീട്ടിൽ വിഷയം അവതരിപ്പിച്ച് - ഒടുവിൽ എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തോടെ തിരുവനന്തപുരത്തുകാരിയെ വിവാഹം കഴിച്ചു.
ഒന്നാം റാങ്കുകാരിയും രോഹിത്തും ഒന്നിച്ചാണ് മജിസ്ട്രേറ്റ് ടെസ്റ്റ് എഴുതിയതെങ്കിലും രോഹിത്തിനുമാത്രമാണ് സെലക്ഷൻ ലഭിച്ചത്. ഇപ്പോൾ ഡൽഹിയിൽ ട്രെയിനിങ് കഴിഞ്ഞ് നിയമനവും ലഭിച്ചു. റാങ്കുകാരി തുടർന്ന് ഉപരി പഠനം പൂർത്തീകരിച്ചു. ചെറുമകൻ ആവശ്യപ്പെട്ടപ്രകാരം അപ്പൂപ്പൻ തന്റെ ഷെയർ വിറ്റ് ഒരു ഫ്ളാറ്റ് വാങ്ങാൻ ഒരു കോടി ഇരുപത് ലക്ഷം രൂപ രോഹിത്തിനെ ഏൽപ്പിച്ചു.
വാസുദേവൻപിള്ള സാറിന് 86 വയസ്സുള്ളപ്പോഴാണ് ഒരു സ്ട്രോക്ക് വന്നിട്ട് തിരുവല്ല ആശുപത്രിയിൽ 9 ദിവസത്തോളം ഐസി യൂണിറ്റിൽ കിടക്കേണ്ടി വന്നത്. വിവരമറിഞ്ഞപ്പോൾ ഞാനും അദ്ദേഹത്തെ ഒന്ന് കാണുവാനായി ആശുപത്രിയിൽ പോയിരുന്നു. ഒരു പകൽ മുഴുവനും അവിടെ പുറത്ത് മുറിയിലും പരിസരത്തുമായി കഴിഞ്ഞുകൂടി. 14 വർഷം സാറിന്റെ ജീവിതത്തിൽ നിർണ്ണായകഘട്ടങ്ങളിൽ സഹായിയായിരുന്ന രാധ തന്റെ ജീവിതം വെളിപ്പെടുത്തിയത് അന്നാണ്.
ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവനന്തപുരം അക്കൗണ്ട്സ് ഓഫീസിൽ ജോലി നേടിവന്ന അംബിക. വിവാഹം കഴിച്ചത് നെയ്യാറ്റിൻകരക്കാരനും സെക്രട്ടറിയേറ്റിൽ ജോലി നോക്കിയിരുന്ന വേണുഗോപാലിനെയായിരുന്നു. അവർ ഒന്നായിച്ചേർന്ന് കുന്നുകുഴി ലോകോളേജിന് പരിസരത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസമാക്കി. 7 വർഷം കഴിഞ്ഞു. ആ വീട് ഉടമസ്ഥർ വിൽക്കുവാൻ തീരുമാനിച്ചപ്പോൾ വേണുഗോപാലിനോട് അവർക്ക് ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചു. ഭാര്യയും ഭർത്താവും കൂട്ടായ ഒരു തീരുമാനത്തിലെത്തി. എന്തായാലും പെൻഷൻ വരെ തിരുവനന്തപുരത്ത് കഴിഞ്ഞേ പറ്റൂ. എന്നാൽപ്പിന്നെ നമുക്ക് ഇതങ്ങ് വാങ്ങാം-വാങ്ങി. വീട്ടുടമയുടെ അകന്ന ബന്ധത്തിൽപ്പെട്ട രാധ അങ്ങനെയാണ് അംബികയുടേയും വേണുഗോപാലിന്റെയും വീട്ടിൽ സഹായിയായി മാറിയത്.
വിവാഹം കഴിഞ്ഞ് 8 വർഷം കഴിഞ്ഞ ദമ്പതികൾക്ക് ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യമുണ്ടായില്ല. തൃശ്ശൂരിൽ ചില ഓഫീസുകളിൽ അംബിക ഓഡിറ്റിംഗിനു പോയ അവസരത്തിലാണ് വേണുസാർ രാധയെ ആദ്യമായി വശപ്പെടുത്തിയത്. വിവാഹപ്രായം കഴിഞ്ഞു നിന്ന രാധ വരുംവരായ്മകളെക്കുറിച്ച് ആരാഞ്ഞപ്പോൾ വേണുസാർ പറഞ്ഞു നീ ധൈര്യമായിരിക്ക് ഞാൻ ചേച്ചിയോട് പറഞ്ഞ് എല്ലാം ശരിയാക്കിക്കൊള്ളം. നീ ഒരു കുഞ്ഞിനെ ഞങ്ങൾക്കുവേണ്ടി പ്രസവിച്ചു തന്നാൽ മതി ഞങ്ങളുടെയെല്ലാം കൊടുത്ത് ആ കുഞ്ഞിനെ ഞങ്ങൾ വളർത്തിക്കൊള്ളാം. നിന്റെ ചേച്ചിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല. പല ഡോക്ടർമാരേയും കണ്ട് പരിശോധിച്ചു.
രാധയ്ക്ക് ഛർദ്ദിൽ ആരംഭിക്കുന്നതിനുമുമ്പു തന്നെ വേണുവും അംബികയും ഒരു ധാരണയിലെത്തിയിരുന്നു. കുഞ്ഞിന്റെ ജനനം-ഒരു വയസ്സ് വരെയുള്ള പരിചരണം ഇത് കഴിഞ്ഞാൽ രാധയെ മറ്റ് എവിടേക്കെങ്കിലും മാറ്റി താമസിപ്പിക്കാം. കുട്ടിയെ സ്വന്തമാക്കാം. അതുവരെ നാത്തൂൻ എന്ന രീതിയിൽ പരിചരണവും ചികിത്സയും നടത്താം. അംബിക ഒരു വർഷത്തെ ലീവെടുത്തു. രണ്ടാളും കൂടി ചങ്ങനാശ്ശേരി വീട്ടിലേക്ക് താമസം മാറ്റി. വേണുഗോപാൽ തിരുവനന്തപുരത്തും. ആഴ്ചയിലൊരിക്കൽ ചങ്ങനാശ്ശേരിയിൽ പോയി വരും.
രാധയുടെ പരിചരണം ആത്മാർത്ഥമായിത്തന്നെ അംബിക നിർവ്വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവം നടന്നു. സുഖപ്രസവം - പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശുപത്രി റിക്കോർഡിൽ പിതാവിന്റെ സ്ഥാനത്ത് വേണുഗോപാലിന്റെ പേരും വിലാസവും തന്നെയാണ് അംബിക നൽകിയത്. രാധയുടെ പേര് അംബിക എന്നും മാറ്റി. അമ്മയേയും കുഞ്ഞിനേയും അംബികയും വേണുഗോപാലും അതീവ താൽപര്യത്തോടെ തന്നെയാണ് പരിചരിച്ചത്. രാധയെപ്പോലെ തന്നെ അംബികയും കുഞ്ഞിനെ ലാളിച്ചുകൊണ്ട് അവരുടെ മാതൃത്വം മതിമറന്ന് ആസ്വദിച്ചു.
ഒരു വർഷത്തെ ലീവ് കഴിഞ്ഞ് ജോലിക്ക് മടങ്ങുവാൻ അംബിക താൽപര്യം കാണിച്ചില്ല. ലീവ് വീണ്ടും നീട്ടി. ഇടയ്ക്ക് ഒരിക്കൽ പോലും തിരുവനന്തപുരത്തെ വീട്ടിൽ പോയിരുന്നില്ല. കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോൾ രാധ അംബികയുടെ കൂട്ടുകാരി ജലജയുടെ വീട്ടിൽ - എറണാകുളം കടവന്ത്രയിൽ - സഹായിയായി പോകേണ്ടി വന്നു. അവരുടെ പ്രായമായ അമ്മ മാത്രമായിരുന്നു കുടുംബവീട്ടിൽ. എല്ലാ സൗകര്യങ്ങളുമുള്ള വീട്. മിക്കവാറും ദിവസങ്ങളിൽ അംബിക അങ്ങോട്ടോ രാധ ഇങ്ങോട്ടോ ടെലഫോണിൽ വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കാറുണ്ട്.
വിധിവൈപര്യം എന്നുതന്നെ പറയട്ടേ - കുഞ്ഞിന് 3 വയസ്സുള്ളപ്പോൾ ഒരു പനി ബാധിച്ചു. 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. മരണവാർത്തയറിഞ്ഞ് രാധയും ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി. ഒരാഴ്ച അവിടെ നിന്ന് വീട്ടുകാര്യങ്ങളിൽ സഹായിച്ചു.
രാധയ്ക്കിപ്പോൾ വയസ്സ് 45. അന്യ വീടുകൾ സ്വന്തം വീടുപോലെ കരുതി കഴിഞ്ഞു കൂടുന്നു. ദുരന്തങ്ങൾ വീണ്ടും രാധയെ പിന്തുടർന്നു. അംബിക ചേച്ചി ഒരു ദിവസം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കണക്കറ്റ് ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്തു.
വേണുഗോപാൽ സാർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. കുന്നുകുഴിയിലെ വീടും സ്ഥലവും രാധയുടെ പേരിൽ ഇഷ്ടദാനം ചെയ്ത് കടവന്ത്രയിലെ വീട് അഡ്രസ്സിൽ പോേസ്റ്റാഫീസ് മുഖാന്തിരം രേഖകൾ അയച്ചുകൊടുത്തിട്ടാണ് വേണുസാർ അപ്രത്യക്ഷനായത്.
ആശുപത്രിയിൽ പിള്ളസാറിനെ കാണുവാൻ കാത്തിരുന്ന ലേഖകനോട് രാധ ഒരു ആവശ്യം പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു - സാർ എനിക്ക് ആ വീട് വിറ്റ് ഏതെങ്കിലും അനാഥമന്ദിരത്തിൽ പോയി ഇനിയുള്ള കാലം കഴിച്ചുകൂട്ടണം. സാർ എന്നെയൊന്ന് സഹായിക്കുമോ? രാധയുടെ ദയനീയ ചോദ്യം കാതിൽ മുഴങ്ങുമ്പോൾ..........അച്ഛന് ഇപ്പോൾ ഓർമ്മയുണ്ട്. കണ്ണുകൾ തുറന്ന് എന്നോട് സംസാരിച്ചു-പിള്ള സാറിന്റെ മകൾ ജയശ്രീ വളരെ സന്തോഷത്തോടെ ഈ വിവരം മുറിയിൽ വന്നു പറഞ്ഞപ്പോൾ ഞാൻ എനിക്ക് കൂടി അദ്ദേഹത്തെയൊന്ന് നേരിൽ കാണുവാനുള്ള ത്വരയിൽ രാധയുടെ ചോദ്യം മറന്ന് ഐസി യൂണിറ്റിനെ ലക്ഷ്യമാക്കി നടന്നു............
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍