മലയാളത്തിൽ 56 അക്ഷരങ്ങൾ: തെക്കേലേശാന്റെ നിലത്തെഴുത്ത് കളരിയിൽ 616 ഉം
പിടിയുറക്കാത്ത പിഞ്ചു വിരലുകളെ വടിവൊത്ത അക്ഷരവഴിയിലേക്ക് ഇത്രദൂരം നയിച്ചിരുന്നത് മണലെഴുത്തിലൂടെ മാത്രമായിരുന്നു. ആശാൻപള്ളിക്കൂടം അന്യമാകുന്നതോടെ അതും അപൂർവ്വമായി. എഴുത്തിനുള്ള ഓലയും എഴുത്താണി എന്നറിയപ്പെടുന്ന നാരായവും ഇന്നു കാണണമെങ്കിൽ കോട്ടയം ജില്ലയിൽ കൊഴുവനാലിലുള്ള തെക്കേലാശാന്റെ കളരിയിൽ എത്തണം. കരിമ്പന ഓലകൾ കൈയിൽ ഉറപ്പിച്ച് നാരായമുനകളാൽ കോറിയിട്ട് എഴുതുന്ന സ്നേഹാക്ഷരങ്ങൾ ഇനി തെക്കേലാശാന്റെ കാലത്തോളം മാത്രമായിരിക്കുമെന്ന് ഉറപ്പിക്കാം.
സുദൃഢമായ മലയാള ഭാഷയുടെ തുടക്കം നിലത്തെഴുത്തിലൂടെയാണെന്നും; അദ്ധ്യാപനം തപസ്യയാക്കിയിരുന്ന ആശാന്മാരിലൂടെയായിരുന്നുവെന്നും ഇനിയുള്ള തലമുറ അറിയണമെന്നില്ല. തണുപ്പ് അരിച്ചിറങ്ങുന്ന തറയിൽ വിരിച്ച കടൽ-മണലിൽ എഴുതി തെളിഞ്ഞ അക്ഷരക്കൂട്ടങ്ങൾ ഇന്ന് അപ്രത്യക്ഷമാവുകയാണ്.
വിദ്യാഭ്യാസ മേഖല സ്മാർട്ട് ക്ലാസ്സുകളിൽ എത്തി നിൽക്കുമ്പോൾ കൊഴുവനാൽ തെക്കേൽ ടി.എസ്. മാത്യു എന്ന 'തെക്കേലാശാൻ' കുരുന്നുകൾക്ക് മുന്നിൽ നിലത്തിരുന്ന് മണലിൽ എഴുത്തു പഠിപ്പിക്കുന്ന കാഴ്ച വേറിട്ടതാണ്. കഴിഞ്ഞ 56 വർഷത്തിനിടെ ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകിയ തെക്കേലാശാൻ 81-ാം വയസിലും കർമ്മനിരതനാണ്. കൊഴുവനാൽ സെന്റ് ജോൺസ് നെപ്യുംസ്യാൻസ് നിലത്തെഴുത്ത് കളരി 1958 ജൂൺ 12-ന് തുടക്കം കുറിച്ചത് നാലു കുട്ടികളുമായിട്ടായിരുന്നു. പിന്നീട് എത്രയോ കുഞ്ഞുവിരലുകളിൽ ഇവിടെ അക്ഷരങ്ങൾ കുറിച്ചു. ഇപ്പോൾ നില അതിലും മെച്ചമാണ്. അഞ്ച് കുട്ടികൾ ആദ്യ അറിവിന്റെ മധുരം നുകരാൻ കളരിയിൽ എത്തുന്നുണ്ട്.
നിലത്തെഴുത്ത് ആശാന്മാർ ഏറെയും മൺമറഞ്ഞു കഴിഞ്ഞു. അടച്ചു പൂട്ടിയ മലയാളം സ്കൂളുകളും, ഇംഗ്ലീഷിലേയ്ക്ക് ചുവട് മാറിക്കൊണ്ടിരിക്കുന്ന അവശേഷിക്കുന്ന വിദ്യാലയങ്ങളും പുതിയ തലമുറയെ ഈ തൊഴിൽ ഏറ്റെടുക്കുന്നതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. സമ്പത്ത് മോഹികൾക്ക് ഒരിക്കലും നിലത്തെഴുത്ത് ആശാനാകാൻ പറ്റില്ല. അതുകൊണ്ടുതന്നെ ആശാൻകളരിയും ഇല്ലാതായി വരികയാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നത് സുകൃതമായി, കർമ്മമായി കരുതുന്ന വിരലിൽ എണ്ണാവുന്ന ആശാന്മാരിൽ ഒരാളാണ് നാട്ടിൻപുറത്തുകാരനായ തെക്കേലാശാൻ. മൂന്ന് വയസ്സുമുതൽ കുട്ടികൾ ആശാന്റെ കളരിയിൽ എത്തും. സ്വർണം ചാലിച്ച വടിവൊത്ത അക്ഷരങ്ങൾ നാവിൽ ഹരിശ്രീ കുറിക്കുന്നതോടെ അക്ഷരലോകത്തേയ്ക്ക് പ്രവേശിക്കാൻ അവർ യോഗ്യരാകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിലത്തു വിരിച്ച കടൽ-മണലിലാണ് പരിശീലനം.
ഓർമ്മ മറക്കുമ്പോൾ മറിച്ചു നോക്കാൻ പ്രകൃതി മണമുള്ള ഓലകളാണ് ഉപയോഗിക്കുന്നത്. രണ്ടുവർഷമായി ഓലകൾ കിട്ടാനില്ലാത്തതിനാൽ എഴുത്തോലയും ഇനി വിസ്മൃതിയിലാകും. മൂന്ന് വെയിലും മൂന്ന് മഞ്ഞും കൊണ്ട കരിമ്പനയോല പുകകൊള്ളിച്ച് തയ്യാറാക്കുന്ന താളിയോലകളിലാണ് അക്ഷരങ്ങൾ കുറിക്കുന്നത്. ഓല കീറിപ്പോകാതിരിക്കാൻ കൂർത്ത അറ്റം മടക്കി പൂട്ടികെട്ടിയെടുക്കുന്നതാണ് പഴയകാല നോട്ടുബുക്കുകൾ.
എഴുത്തോലയിൽ സ്വരങ്ങളും വ്യഞ്ജനങ്ങളും പെരുക്കങ്ങളും നാരായമുന ഉപയോഗിച്ച് എഴുതി വിദ്യാർത്ഥികൾക്ക് നൽകുന്നു. സ്വരങ്ങൾ 15-വും വ്യഞ്ജനാക്ഷരങ്ങൾ 'ക' മുതൽ 'മ' വരെ 25 അക്ഷരവും 'യ, ര, ല, വ' ചേർന്ന് 'റ' യിൽ എത്തുമ്പോൾ 51 ആകും. 5 ചില്ലക്ഷരങ്ങൾ കൂടിച്ചേർന്ന് 56 എന്നാണ് മലയാള ലിപികളുടെ എണ്ണം പറയുന്നത്.
തെക്കേലാശാന്റെ നിലത്തെഴുത്ത് കളരിയിൽ എത്തുന്ന കുട്ടികൾ 616 അക്ഷരങ്ങൾ എഴുതണം. 'ക' മുതൽ 'റ' വരെയുള്ള 36 അക്ഷരങ്ങളുടെ പെരുക്കങ്ങളായ ''ക, കാ, കി, കീ.....'' തുടങ്ങിയവ കൂടി പഠിക്കുമ്പോൾ 540 അക്ഷരങ്ങൾ കൂടി ചേരുമ്പോളാണ് 616 ആകുന്നത്. മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാൻ മറ്റൊന്നും വേണ്ട. നിലത്തെഴുത്ത് കളരിയിൽ നിന്നുള്ള പഠനം അറിയുന്നവർ മലയാളം മറക്കുന്നില്ല.
പേന പിടിക്കുന്നതുപോലെ നാരായമുന ഉപയോഗിച്ച് എഴുതുവാൻ കഴിയില്ല. ചെറുവിരൽ നാരായത്തിനടിഭാഗത്തും മറ്റു വിരലുകൾ മധ്യത്തിലുള്ള ലോഹച്ചുറ്റിലും ചേർത്തുപിടിച്ചാൽ എഴുത്തു തുടങ്ങാം. മറുകൈയിലാണ് ഓല പിടിക്കുക. ആ കൈയിലെ തള്ളവിരൽ നാരായത്തിന്റെ അഗ്രം താങ്ങിനിർത്തിക്കൊണ്ടാണ് ഓലയിൽ അക്ഷരങ്ങൾ കുറിക്കുന്നത്. ഒൻപത് ഓല എഴുതിയാൽ കുട്ടിയുടെ പഠനം പൂർത്തിയാകും. പിന്നീട് ചിന്തം എന്ന ചടങ്ങോടുകൂടിയാണ് നിലത്തെഴുത്ത് കളരിയുടെ പടിയിറങ്ങുന്നത്.
''അരിയവൽശർക്കരപ്പമിളനീര്'' തുടങ്ങി ''വിനായക ഹരിഃ'' എന്നവസാനിക്കുന്ന നാലുവരി കവിത എഴുതിയ പത്താമത്തെ ഓല ആശാനിൽ നിന്ന് ശിഷ്യർ സ്വീകരിച്ചാണ് ചിന്തം പഠിക്കുന്നത്. ആശാന്റെ മടിയിൽ ഇരുന്ന് ഈ നാലുവരി കവിത പഠിക്കുന്ന ചടങ്ങാണ് ചിന്തം.
ചിന്തം പഠിക്കുമ്പോൾ പ്രത്യേക പ്രാർത്ഥനയും സദ്യയും രക്ഷിതാവിന്റെ ഉചിതത്തിനനുസരിച്ച് ഉണ്ടാകും. ഒപ്പം അവിലും പഴവും മുഖ്യവിഭവമായിരിക്കും.
നേഴ്സറി സ്കൂളുകളിൽ കുഞ്ഞുങ്ങളെ നിയന്ത്രിക്കാൻ അദ്ധ്യാപകർക്കൊപ്പം ആയമാരും ഉണ്ടാകാറുണ്ട്. എന്നാൽ കളരിയിൽ ആശാനും കുഞ്ഞുങ്ങളും മാത്രം. അൻപതിലേറെ കുട്ടികൾ പഠിക്കാൻ ഉണ്ടായിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽപോലും തെക്കേലാശാന് സഹായികളായി ആരും ഉണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഉപകരണങ്ങളുമില്ല. പത്ത് മണിക്ക് എത്തുന്ന കുട്ടികൾ മൂന്നുമണികഴിഞ്ഞാണ് കളരി വിടുന്നത്. ഒന്നിനും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാറില്ല. കുട്ടികൾക്ക് അദ്ധ്യാപകനെ പേടി വേണം; അത് സ്നേഹത്തിൽ നിന്നുള്ള ഭയമായിരിക്കണം.
വിരൽത്തുമ്പിലേൽക്കുന്ന നനുത്ത അക്ഷരനോവുകൾ കുട്ടികളിൽ ബുദ്ധിയുറപ്പിക്കാൻ പ്രേരകമാണെന്നാണ് ആശാന്റെ ഭാഷ്യം. കുഴപ്പം പിടിച്ച അക്ഷരങ്ങളും, അക്കങ്ങൾപോലും വ്യക്തമായ ഉച്ചാരണ ശുദ്ധിയോടെയാണ് കുട്ടികൾ ഹൃദ്യസ്ഥമാക്കുന്നത്. ദക്ഷിണയല്ലാതെ ഫീസായിട്ട് ഒന്നും ആശാൻ ശിഷ്യരിൽ നിന്ന് സ്വീകരിക്കാറില്ല.
അക്ഷര കളരിയെ ആരാധനാലയമായും അക്ഷരങ്ങളെ പൂജാവസ്തുക്കളായും കാണുന്ന ആശാൻ കുട്ടികളിലേയ്ക്ക് ''അക്ഷരവെളിച്ച സമർപ്പണ''മാണ് ചെയ്തുവരുന്നത്. ആശാന്റെ ശിഷ്യരായി പലതുറകളിലുള്ള ഒരുപാടുപേർ ഉണ്ട്. ഇവരിൽ 31 വൈദികരും 43 സിസ്റ്റേഴ്സിനും കണക്കുണ്ട്. ഗിന്നസ് ബുക്കിൽ പേരുനേടിയവർ, അവാർഡ് ജേതാക്കൾ, കൂടാതെ ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കേറ്റ് മാത്രമല്ല കൃഷിക്കാരും ധാരാളമുണ്ട്. ഉന്നത സ്ഥാനങ്ങളിലെത്തിയ ഇവരിൽ ചിലർ പിന്നീട് പാരിതോഷികങ്ങളുമായി എത്തും. അതാണ് ആശാന്റെ ജീവിത സായൂജ്യം.
അറിവിന്റെയും അക്ഷരങ്ങളുടെയും ഉപാസകനായ ആശാൻ അക്ഷരപൂജയ്ക്കായി വിവാഹം പോലും വേണ്ടെന്ന് വച്ചു. തെക്കേലാശാന്റെ നിലത്തെഴുത്ത് കളരിയുടെ സുവർണ്ണജൂബിലി ആഘോഷം 2008-ൽ നടന്നു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പൊന്നാട അണിയിച്ചു ആദരിച്ചിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വിദ്യാരംഭത്തിന് നിരവധി കുട്ടികളെ എഴുത്തിനിരുത്താനും ആശാന്റെയടുക്കൽ എത്താറുണ്ട്. തെക്കേലാശാന് മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്. മൂത്ത ആൾ കരുവഞ്ചാലിലും തെക്കേലാശാന്റെ താഴെയുള്ള രണ്ടുപേരിൽ ഒരാൾ ആലക്കോട്ടുമാണ് താമസം. കൂടെയുണ്ടായിരുന്ന ഇളയ സഹോദരൻ രണ്ടുവർഷം മുമ്പ് മരിച്ചെങ്കിലും അയാളുടെ മകൾ പ്രിൻസിയുടെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഏക സഹോദരി ബർണ്ണബാ കോഴിക്കോട് സിസ്റ്ററാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍