ഒൺലി ബിഎസ്എൻഎൽ
കേരളത്തിന്റെ ബിസിനസ്സ് നഗരമാണ് എറണാകുളം- മദ്ധ്യകേരളത്തിലെ സമ്പന്ന നഗരം. മുൻ കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വയലാർ രവിക്കും മേഴ്സി രവിക്കും കണ്ടു മുട്ടാനും, സ്നേഹിക്കുവാനും, പ്രേമിച്ചു നടന്ന് വിവാഹിതരാകുവാനും കളമൊരുക്കിയ പട്ടണം. ബാലചന്ദ്രൻ ചുള്ളിക്കാടിലെ കവിയെ ഊട്ടി ഉണർത്തിയ നഗരം. എന്തിനേറെ പറയുന്നു, ഉല്ലാസ നഗരിയാണ് കൊച്ചി തുറമുഖ പ്രദേശം. അവിടെയായിരുന്നു തിരുവനന്തപുരത്തുകാരനായ സുമുഖനായ ചെറുപ്പക്കാരൻ സുരേന്ദ്രൻ തന്റെ ഉപജീവനത്തിനുള്ള വേദി പടുത്തുയർത്തിയത്. ഒരു ഹിയറിങ് എയ്ഡ് - റേഡിയോ പ്രൊജക്ടർ റിപ്പയറിങ് സ്ഥാപനം.
1980 കളിൽ ബിഎസ്എൻഎൽ ക്ലാർക്കായി ജോലി കിട്ടിയ കൊല്ലത്തുകാരി സുപ്രഭ അങ്ങനെയാണ് നിത്യസന്ദർശകയായി ഈ സ്ഥാപനത്തിന് എതിരെയുള്ള ബസ്സ് സ്റ്റോപ്പിൽ എത്തിത്തുടങ്ങിയത്. കണ്ണിന് ആനന്ദം പകർന്ന ആ കാഴ്ച രാവിലെയും വൈകുന്നേരവും മനസ്സിന് കുളിർമ നൽകുന്ന സ്ഥിരം കാഴ്ചയാക്കി മാറ്റണമെന്ന കടുത്ത തീരുമാനത്തിൽ എത്തുമ്പോൾ കൂട്ടിന് അധികംപേർ ഇല്ലായിരുന്നു. സുപ്രഭയ്ക്കും സുരേന്ദ്രനും ബാല്യത്തിൽ തന്നെ അച്ഛന്മാർ നഷ്ടപ്പെട്ടിരുന്നു. ആദ്യത്തെയാളിന്റെ അച്ഛൻ മരിച്ചുപോയതാണെങ്കിൽ രണ്ടാമത്തെയാളിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോകുകയായിരുന്നു..... പുരാവൃത്തം ഇവിടെ അവസാനിക്കട്ടേ -
ഇനി അനുഭവത്തിന്റെ രണ്ടാം പകുതി.....
തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രനടയിൽ വിവാഹം. വലിയ ആഡംബരങ്ങളില്ലാതെ ചെറിയ തോതിൽ നൂറിന് താഴേയുള്ള ആൾക്കൂട്ടം.
വിവാഹശേഷമുള്ള സുന്ദര നാളുകൾ താമസം പാലാരിവട്ടത്തേയ്ക്ക് മാറ്റി. ഒരു വാടക വീടിന്റെ പോർഷൻ. അവർക്ക് രണ്ടാൾക്കും അതുതന്നെ ധാരാളമായിരുന്നു. 2 മുറി, അടുക്കള പിന്നെ കുറച്ച് മുറ്റവും. ഒരു തുളസിതൈയെങ്കിലും വയ്ക്കാമല്ലോ. ത്രിസന്ധ്യയ്ക്ക് ഒരു തിരി കൊളുത്തുകയും ആവാമല്ലോ. സുപ്രഭയിലെ കുടുംബിനി തികച്ചും സംതൃപ്തയായി.
മകൾ പിറന്ന ശേഷമാണ് കപ്പൽശാലയ്ക്ക് എതിർവശം കുറച്ച് വിപുലമായ തോതിൽ സുമ-അതായിരുന്നു മകളുടെ പേരും ഹിയറിങ് എയ്ഡ് സെന്റർ തുടങ്ങിയതും ഫാദർ ക്ലമന്റുമായി ചങ്ങാത്തം കൂടാനും ഇടയാക്കിയത്. മദ്ധ്യവയസ്ക്കനായ ഫാദർ പോക്കറ്റ് റേഡിയോ റിപ്പയറിങ് സേവനത്തിനുവേണ്ടിയാണ് സുരനെ കാണുവാൻ വന്നത്, എങ്കിലും തുടർന്ന് കോൺവെന്റ് സ്ക്കൂളിലെ സിനിമാ പ്രദർശനത്തിന്റെ പൂർണ്ണ ചുമതല അദ്ദേഹം സുരനെ ഏൽപ്പിച്ചു. തികച്ചും അച്ചന്റെ ഒരു എർത്തായി മാറി 'സുരൻ' എന്ന ഓമനപ്പേരിൽ ഫാദർ വിളിച്ചിരുന്ന സുരേന്ദ്രൻ.
രണ്ടാമത്ത മകളെ പ്രസവത്തിനായി പ്രഭ കൊല്ലത്തെ വീട്ടിൽ വന്ന അവസരത്തിലാണ് ക്ലമന്റ് അച്ചന്റെ ശുപാർശപ്രകാരം സൂസൻ എന്ന പേരുകാരി സുരേന്ദ്രന്റെ സ്ഥാപനത്തിൽ ഒരു സഹായിയായി, സെയിൽസ്ഗേൾ എന്നു പറയാവുന്ന നിലയ്ക്ക് വന്നു കയറിയത്.
സംഭവ ബഹുലമായ ജീവിതത്തിനൊടുവിൽ ഫാദറിന്റെ ഇടപെടലുകൾ പലഘട്ടത്തിലും ഒരു മേധാവിയുടെയും അനുചരന്റെയും രീതിയിൽ മാറി മറിയുന്നതും സുപ്രഭ മനസ്സിലാക്കുവാൻ വൈകി. ഒന്നും രണ്ടും ദിവസം വീട്ടിൽ നിന്നുമാറി സുരൻ ഫാദറിനോടൊപ്പം യാത്രയിലായിരിക്കും. അന്ന് വീഡിയോ കാസറ്റ് സംവിധാനം ആരംഭിച്ച കാലഘട്ടമായിരുന്നു. ഇടയ്ക്ക് ഫാദർ ജർമ്മനിക്ക് ഒരു പഠനയാത്ര തരപ്പെടുത്തി, ആറുമാസക്കാലം.
ജർമ്മൻ പര്യടനം കഴിഞ്ഞെത്തിയ ഫാദറിന്റെ ഇടപെടലുകളുടെ ഫലമായി പ്രഭ-സുരൻ കുടുംബത്തിന് പുതിയ റോഡ്, കടവന്ത്രയിൽ 8 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുവാൻ കഴിഞ്ഞു. തുടർന്ന് വീടുപണി ആരംഭിക്കുവാൻ പ്രഭയുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും ഹൗസ്ലോൺ കാരണമായി.
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ പ്രഭയും മൂത്തമകൾ സുമയും ഇടവക പള്ളിയിൽ നിൽക്കുമ്പോഴാണ് ഫാദർ ക്ലമന്റിന്റെ മറ്റൊരു മുഖം അതും ഒരു സത്യക്രിസ്ത്യാനിയിൽ നിന്നും പ്രഭ മനസ്സിലാക്കുവാൻ ഇടയായത്. രണ്ടാമതും പെൺകുഞ്ഞിനെയാണ് പ്രസവിച്ചത് എന്നറിഞ്ഞപ്പോൾ ഒരിക്കൽ സുര സ്വകാര്യമായി നമുക്ക് ഫാദറിനോടു പറഞ്ഞ് ഒരു ആൺകുട്ടിയെ സംഘടിപ്പിച്ചാലോ എന്ന ആലോചന നടത്തിയത് പെട്ടന്നാണ് ഓർമ്മയിൽ വന്നത്.... അതൊന്നും വേണ്ട നമുക്ക് വിധിച്ചത് മതി പെണ്ണെങ്കിൽ പെണ്ണ് അതുങ്ങളെ നന്നായി വിദ്യാഭ്യാസം കൊടുത്ത് വളർത്തുക അതുമതി. എനിക്ക് അതിമോഹങ്ങളൊന്നുമില്ല പറഞ്ഞേക്കാം. ചേട്ടൻ വല്ലാതെ മാറി. ആ ഫാദറുമായിട്ടുള്ള അടുപ്പം അത്ര നല്ലതല്ല പറഞ്ഞേക്കാം.... ഞാൻ കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.....വെറുതെ ഓരോ പൊല്ലാപ്പുകൾ.
അന്നത്തെ രാത്രി അവരുടെ ദാമ്പത്യജീവിതത്തിൽ ആദ്യമായി സംഘർഷത്തിന് ഇട നൽകി. ഫാദറിന്റെ ഇടപെടലുകൾ തുടർന്നു. അത് പ്രഭയ്ക്ക് എത്രമാത്രം അസഹ്യമായി മാറിയോ അത്രമാത്രം ഹൃദ്യമായി സുരന്. വൈരുദ്ധ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, കലഹങ്ങളുടെ രാവുകൾ, ഒറ്റപ്പെട്ട ദിനങ്ങൾ തുടർക്കഥയായി മാറി. ഒന്നുരണ്ടു ദിവസം മാറി നിൽക്കുന്ന പതിവ് ഒരാഴ്ചവരെ നീളുന്ന പരിപാടികളിലൂടെ നീങ്ങി. ഇടവക വക സ്ക്കൂളുകളിലെ കലോത്സവവും സിനിമാ പ്രദർശനവും അഭംങ്കുരം തുടർന്നു.
ഒടുവിൽ ഇടിത്തീപോലെ സൂസൻ ഗർഭിണിയാണെന്ന വാർത്തയും പ്രഭ കേട്ടു. ഇത് എങ്ങനെ സംഭവിച്ചു. അവിവാഹിതയായ പെണ്ണ് അവളെ കടയിൽ നിന്നും പറഞ്ഞു വിടുവാൻ പ്രഭ മൂന്നു ദിവസത്തെ പട്ടിണി കിടക്കേണ്ടി വന്നു. പത്താം ക്ലാസിലും ആറിലും പഠിക്കുന്ന കുട്ടികളെ സ്ക്കൂളിലും വിട്ടിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിന്റെ സ്വാധീനമോ പരസഹായമോ ഇല്ലാതെ സംഘടിപ്പിച്ച സ്വയം പ്രതിരോധം. അതിൽ പക്ഷേ പ്രഭ വിജയിച്ചു. അവിടെയും ഫാദറിന്റെ ഇടപെടലുകൾ ഉണ്ടായി. ശരി സൂസനെ കുറച്ചു ദിവസത്തേയ്ക്ക് മാറ്റി നിർത്തുക കുടുംബപ്രശ്നം തീരട്ടേ ഇതായിരുന്നു ഒത്തു തീർപ്പ്.
ശാന്തമായി ഒഴുകിയിരുന്ന അനുരാഗ നദി കാറും കോളും നിറഞ്ഞ കുത്തൊഴുക്കിന്റെ രൗദ്രഭാവം പേറി പതഞ്ഞുപൊങ്ങി കുത്തിയൊലിച്ചു തുടങ്ങി.
ക്ഷമിക്കുക അൽപ്പം നീണ്ട കുടുംബ പുരാണമായിപ്പോയി. ചുരുക്കത്തിൽ സൂസൻ തന്റെ ഗർഭം അലസിപ്പിക്കുവാൻ തയ്യാറായില്ല. ഒരാൺകുഞ്ഞിനു ജന്മം നൽകി. സുരയുടെ ആഗ്രഹംപോലെ. തുടർന്ന് പാലാരിവട്ടത്തെ പഴയ വീട്ടിൽ പ്രത്യേകം താമസസൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.
സുരയുടെ താമസം മാറ്റത്തിന് ഇടംകൊടുത്തത് പ്രഭയുടെ ഉറച്ച തീരുമാനവും. ഇത് നിങ്ങളുടെ കൊച്ച് തന്നെയെന്ന് ഉറപ്പുണ്ട് എന്ന ക്രൂരമായ ആക്ഷേപവുമായിരുന്നു. വെറുതെ ആ ഫാദറിന്റെ പിമ്പായി നിങ്ങൾ മാറരുത്. എനിക്ക് സഹായിക്കാൻ ഇനി പറ്റില്ല. ഞാനും കുട്ടികളും എങ്ങനെയും കഴിഞ്ഞുകൊള്ളാം. നിങ്ങൾ ഈ വീട്ടിൽ നിന്നും ഇറങ്ങിത്തരണം ഇതായിരുന്നു പ്രഭയുടെ അവസാന വാക്ക്. ഇടയ്ക്ക് പി ആൻഡ് ടി യൂണിയൻ നേതാവ് പപ്പൻ ചേട്ടന്റെ ഇടപെടലുകൾ ഉണ്ടായി എങ്കിലും സുരൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. തനിക്ക് സൂസനെയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ കഴിയില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍