തെലങ്കാനയിലെ നാലമ്പല ദർശനം
രവികുമാർ അമ്പാടി
തെലങ്കാനയിലെ അതിരാവിലെയുള്ള കർക്കിടക കാറ്റിന് ശക്തികൂടുതലാണ്, കുളിരും. നാലമ്പലദർശനത്തിന്റെ ആവേശത്തെ പക്ഷെ അതൊന്നും ബാധിച്ചില്ല. നേരത്തേ ബുക്ക് ചെയ്ത വണ്ടിയും കാത്ത്, കമലാനഗർ അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അകത്തുനിന്നും രാമായണത്തിന്റെ ഈരടികൾ ഒഴുകിവരുന്നുണ്ടായിരുന്നു.
എന്നും അതിരാവിലെ ഉറക്കമുണരുന്ന നഗരത്തെരുവുകൾക്ക് ഒഴിവുദിനങ്ങളില്ല. അതുകൊണ്ട് തന്നെ തിരക്ക് ഒഴിവാക്കുവാൻ ഔട്ടർ റിങ് റോഡിലൂടെയായിരുന്നു യാത്ര. വഴികാട്ടിയായി മുന്നിൽ ആകാശത്ത് ബാലസൂര്യൻ. കടും ചുവപ്പ് ഗോളത്തിൽ നിന്നും കണ്ണിലേക്ക് അടിക്കുന്ന പ്രകാശം തടയുവാൻ, മുൻവശത്തെ ഷീൽഡ് ഒരല്പം താഴ്ത്തി ഡ്രൈവർ പാഷാ ഭായ് സ്റ്റിയറിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
'ഇസ് ബാർ ബാരിഷ് കം ഹേ ത്തോ ഭി സർദ്ദി കം നഹീ ഹേനാ' ഹൈദരാബാദിന്റെ സ്വന്തം ഹിന്ദിയിൽ അയാൾ അത് മൊഴിയുമ്പോൾ, തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുവശവും വളർന്നു നിൽക്കുന്ന വേപ്പുമരങ്ങൾക്കിടയിലൂടെ പായുന്ന വണ്ടിയുടെ മുൻസീറ്റിൽ എന്റെ നെഞ്ചോട് ചേർന്ന് പ്രകൃതിഭംഗി ആസ്വദിച്ചു കിടന്ന കണ്ണൻ മെല്ലേ ഉറക്കമാരംഭിച്ചു.
വ്യോമസേനയിലേക്ക് പുതുതായി ചേർന്നവർക്ക് പരിശീലനം നൽകുന്ന ദുന്ദുഗൽ എയർഫോഴ്സ് അക്കാദമി. സൈന്യം എന്ന മലയാള ചിത്രത്തിന് പശ്ചാത്തലമായ അക്കാദമി മലയാളികൾക്കേറെ പരിചയമുള്ള ഒന്നാണ്. അക്കാദമിയും പിന്നിട്ട് ആറേഴ് കിലോമീറ്റർ, ഹൈവേയിലൂടെ യാത്രചെയ്താൽ ഗുമ്മഡിദല ഇന്ന വ്യവസായ മേഖല. പല പ്രശസ്ത മരുന്നു കമ്പനികൾക്കും ആസ്ഥാനമായ ഈ വ്യവസായമേഖ അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഇനിയും പണിതു തീർന്നിട്ടില്ലാത്ത ഒരു കമാനം കാണാം. അതിനടിയിലൂടെ ടാറിട്ട വീതികുറഞ്ഞ ഒരു റോഡ്. അത് ചെന്നെത്തുന്നത് ഗുമ്മഡിദല എന്ന കാർഷിക ഗ്രാമത്തിലാണ്.
ഏതൊരു തെലങ്കാന ഗ്രാമത്തേയും പോലെ, വീതികുറഞ്ഞ നിരത്തുകൾക്കിരുപുറവുമായി കുറേ വീടുകൾ. ഇടക്ക് ഒന്നു രണ്ട് പീടികമുറികൾ. വഴിയരികിലെ കുഴൽക്കിണറിൽ കുടവുമായി കുടിവെള്ളത്തിന് കാത്തുനിൽക്കുന്ന സ്ത്രീകൾ. ഗ്രാമക്കാഴ്ച്ചകൾ പിന്നിട്ട് വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി.
റോഡിന് വലതുവശത്തായി ഒരു ചെറിയ കുന്ന്. അത് ആരംഭിക്കുന്നിടത്ത് പടർന്ന് പന്തലിച്ച ഒരു ആൽമരം. അതിന്റെ കീഴിലെ തറയിൽ പ്രഭാതകുളിരിനോപ്പം, ഇളംവെയിലിന്റെ ചൂടും ആസ്വദിക്കുവാൻ കൂടിയിരിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ. അവർക്കരികിലായി വണ്ടി നിർത്തി.
കുന്നു കയറിയാൽ മുകളിലായാണ്, ഗുമ്മഡിദല ശ്രീരാമക്ഷേത്രം എന്നറിയപ്പെടുന്ന പുരാതന ക്ഷേത്രം. മഹാക്ഷേത്രങ്ങളുടെ ആകാരഭംഗിയോ ഭാവഹാവാദികളോ ഇല്ലാത്ത ഒരു കൊച്ചു ക്ഷേത്രം. ചുറ്റുമതിലുകൾ ഇല്ലാത്ത ക്ഷേത്രത്തിന് പക്ഷെ ഒരു പടിവാതിലുണ്ട്. കരിങ്കൽ തൂണുകൾക്ക് മീതെ ഒരു ശിലാപാളിവച്ച് മേൽക്കൂരതീർത്ത ഒരു പടിപ്പുര. അതുകഴിഞ്ഞാൽ, എന്തിനെന്നറിയാതെ നിൽക്കുന്ന കുറേ കരിങ്കൽ തൂണുകൾ. പണിപൂർത്തിയാകാതെ പോയതാകാം. അല്ലെങ്കിൽ കാലത്തിന്റെ വികൃതിയിൽ നശിച്ചുപോയൊരു പൂമുഖത്തിന്റെ അവശിഷ്ടങ്ങളാകാം. അതു കടന്നാൽ ഒരു കരിങ്കൽ മണ്ഡപം. നാലു തൂണുകൾ താങ്ങി നിർത്തിയിരിക്കുന്ന ശിലാപാളികൾ തന്നെയാണ് ഇതിന്റെയും മേൽക്കൂര. അതും കഴിഞ്ഞാലാണ് പ്രധാന ക്ഷേത്രം.
നിലവും ചുമരുകളും മാത്രമല്ല, മേൽക്കൂരയും കരിങ്കൽ പാളികളാൽ നിർമ്മിച്ച ക്ഷേത്രം. ഉയരം കുറഞ്ഞ പ്രധാന കവാടത്തിലൂടെ തല കുനിച്ചുവേണം അകത്ത് കടക്കാൻ. അകത്തെത്തിയാൽ ആദ്യം ഉള്ളത് ഒരു ചെറിയ ഇടനാഴിയാണ്. ചെറിയ രീതിയിലുള്ള കൊത്തുപണികളോടുകൂടിയ വലിയ കരിങ്കൽ തൂണുകൾ നിരനിരയായി നിൽക്കുന്ന ഇടനാഴിയിലൂടെ ഗർഭഗൃഹത്തിനു മുന്നിലെത്താം. കത്തുന്ന നിലവിളക്കിന്റെ പ്രകാശം മാത്രമുള്ള ഇരുണ്ട ഗർഭ ഗൃഹത്തിനുള്ളിൽ എട്ടു പ്രതിഷ്ഠകളാണ്. ദാശരഥന്മാരുടെയേയും അവരുടെ പത്നിമാരുടേയും. ശ്രീരാമചന്ദ്രനും സഹോദരരും പത്നീ സമേതരായി കുടികൊള്ളുന്ന ക്ഷേത്രം ഒരുപക്ഷെ ഇതൊന്നുമാത്രമെ കാണൂ. മാത്രമല്ല, ഏതൊരു ശ്രീരാമ ക്ഷേത്രത്തിലേയും സാന്നിദ്ധ്യമായ, ശ്രീരാമ ഭക്തൻ ആഞ്ജനേയന്റെ പ്രതിഷ്ഠ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.
' രാമചന്ദ്രനും സഹോദരന്മാരും വിവാഹം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് വരും വഴി, ഇതിലൂടെയാണത്രെ വന്നത്. പ്രകൃതിരമണീയമായ ഇടം കണ്ട്, യാത്രാക്ഷീണം ഒഴിവാക്കുവാൻ അവർ ഇവിടെയിറങ്ങി വിശ്രമിച്ചുവത്രെ!' ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായായ രാമൻ തന്ത്രി ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു. ' അന്ന് ഹനുമാൻ സ്വാമി, ശ്രീ രാമചന്ദ്രനെ പരിചയപ്പെട്ടിട്ടില്ല. അതാണത്രെ ഇവിടെ ഹനുമാന്റെ സാന്നിദ്ധ്യമില്ലാത്തത്.''
'വർഷങ്ങൾക്ക് ശേഷം ഇവിടെ ഭഗവദ് സാന്നിദ്ധ്യം വെളിച്ചപ്പെട്ടു. അന്ന് അത് തിരിച്ചറിഞ്ഞ പൗരപ്രമുഖർ, നാടുവാണിരുന്ന കാകതീയ രാജാവിനെ വിവരമറിയിച്ചു. കൊട്ടാര ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരം അദ്ദേഹമാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. തമിഴ്നാട്ടിൽ നിന്നും ഒരു ബ്രാഹ്മണകുടുംബത്തെ പൂജാ കർമ്മങ്ങൾക്കായി വരുത്തിച്ചു' തന്ത്രി പറഞ്ഞു നിർത്തി.
ആ കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനാണ് രാമൻ തന്ത്രി.
'എന്തായാാലും തമിഴ് എന്നിൽ അവസാനിച്ചു. എന്റെ മക്കളും കൊച്ചുമക്കളുമൊക്കെ ഇപ്പോൾ തെലുങ്കിലാണ് സംസാരിക്കുന്നത്.' നല്ല ചെന്തമിഴിൽ മൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു നഷ്ടബോധം നിഴലിക്കുന്നുണ്ടായിരുന്നു.
ആരതിയുഴിഞ്ഞ്, ഞങ്ങൾ കൂടെക്കൊണ്ടുപോയിരുന്ന മാലകൾ ചാർത്തി, മധുരപലഹാരങ്ങൾ നേദിച്ച്, കൂടെയുണ്ടായിരുന്നവർ, ഗർഭഗൃഹത്തിനു മുന്നിലായി ഇരുന്നു രാമസങ്കീർത്തനം ആലപിക്കാനാരംഭിച്ചു. അതിൽ താത്പര്യമില്ലാത്തതിനാൽ മെല്ലെ ക്ഷേത്രത്തിനു പുറത്തേക്ക് കടന്നു.. പൊട്ടിത്തകർന്ന പ്രദക്ഷിണവരിയിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ പടിഞ്ഞാറുനിന്നും കർക്കിടകക്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു.
പ്രദക്ഷിണവരിക്കപ്പുറത്ത് കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മുറ്റം. പിന്നെ കൊങ്ങിണിപ്പൂക്കൾ തീർക്കുന്ന അതിർത്തിക്കപ്പുറം കുത്തനെയുള്ള ഇറക്കം. ഒരു സിഗററ്റിനു തീകൊടുത്ത് പുകയൂതിവിട്ട് ഒരൽപം സാഹസികതയോടെ തന്നെ ഇറക്കമിറങ്ങി. ഒരു ചെറിയ ജലാശയം അതുകഴിഞ്ഞാൽ ചക്രവാളങ്ങൾ സ്പർശിച്ചുകിടക്കുന്ന കടുക് പാടങ്ങൾ. വയൽക്കരയിൽ ഒറ്റയാനായി തലയുയർത്തി നിൽക്കുന്ന ഒരാൽമരം. ആൽമരത്തിനു കീഴിൽ പുകയൂതിവിട്ട് നിൽക്കുമ്പോൾ, ഏകദേശം എൺപത് വയസ്സിനുമേൽ പ്രായമുള്ള ഒരു ഗ്രാമീണൻ അവിടെ എത്തി. പ്രായം തളർത്താത്ത ആവേശവുമായി പാടത്തേക്കിറങ്ങുന്നതിനു മുൻപായി അയാൾ അടുത്തെത്തി.
'ഇവിടെ ആദ്യമായിട്ടാണലെ ?' തെലുങ്കിൽ അയാൾ ചോദിച്ചു. ആ ആൽമരത്തിനു കീഴിൽ പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും പാടില്ലാത്രെ. സഹോദരന്മാരിൽ നിന്നും ഒരല്പം മാറി ഏകാന്തതകൊതിച്ച് സീതാരാമന്മാർ ഇതിനു കീഴിൽ ഇരുന്നുവത്രെ! രാമായണത്തിൽ ഏറെ പ്രതിപാദിക്കാത്ത ഒന്നാണ് പ്രണയം എന്ന സങ്കല്പം അങ്ങനെ ആദ്യമായി തിരിച്ചറിയുവാൻ ഈ രാമായണകാലത്തായി.
ആഡംബരങ്ങൾക്കിടയിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട്, കാനന ജീവിതത്തിന്റെയും ഒറ്റപ്പെടലിന്റെയും കഠിനദുഃഖങ്ങൾക്കിടയിലും മനസ്സിനുള്ളിൽ അവർ ഒളിപ്പിച്ചു വെച്ച പ്രണയം പക്ഷെ ആദികവി വേണ്ടവിധം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്. മനസ്സിൽ ഒരു വിങ്ങലായി ആ ചിന്ത ഉയർന്നുവന്നു. അറിയാതെപോയ, പറയാതെപോയ പ്രണയങ്ങളുടെ കുത്തുന്ന ഓർമ്മകളും പേറി തിരിച്ചുകയറിയെത്തിയപ്പോഴേക്കും സങ്കീർത്തനാലാപനം കഴിഞ്ഞ് കൂടെ വന്നവരും മടക്കയാത്രക്ക് തയ്യാറായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്