ഒർമ്മകൾക്ക് മുൻപിൽ പിതൃപിണ്ഡം സമർപ്പയാമി
രവികുമാർ അമ്പാടി
ചിന്നംപിന്നം പെയ്യുന്ന മഴ മംഗളകാരിയാണത്രെ! ചെറിയമ്മയുടെ കല്യാണനാളിൽ, തറവാട്ടുമുറ്റത്തുയർത്തിയ പന്തലിലെ മടക്ക് കസേരയിലിരുന്ന് മുത്തശ്ശി ഇത് പറയുമ്പോൾ, മടിയിലുണ്ടായിരുന്നു ഞാനും. ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെറ്റിലനീര് തുടച്ച്, ചാർത്തിലേക്ക് ചാരിവച്ച് മുളങ്കമ്പിൽ ഈരിഴതോർത്ത് തൂക്കി, നേരിയതിന്റെ സ്ഥാനം ശരിയാക്കി മുത്തശ്ശി ആഞ്ജാപിച്ചു.
'ഇനി എഴുന്നേൽക്കാ..... അവർ എത്താറായി'. പന്തലിനു പുറത്തേ തൊടിയിലപ്പോൾ മഴചാറുന്നുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ്, ബലിതർപ്പണത്തിനിറങ്ങിയപ്പോൾ പെയ്തിറങ്ങിയ കുഞ്ഞുമഴ കൂട്ടിക്കൊണ്ട് പോയത് മുത്തശ്ശിയുടെ മടിയിലേക്കായിരുന്നു.
തർപ്പണ വേദിയിൽ നല്ല തിരക്കാണ്. ഊഴപ്രകാരം അവസരമെത്താൻ രണ്ടു മണിക്കൂറെങ്കിലും കാത്തിരിക്കണം. കാപ്രാ തടാകക്കരയിലെ താൽക്കാലിക തമ്പിൽ ജനത്തിരക്കാണ്. ചാറ്റൽ മഴയിൽ നിന്നും രക്ഷനേടാൻ ആളുകൾ അതിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
'മഴയും വെയിലുമൊക്കെ നമുക്കുള്ളത് തന്നെയാഡോ....എല്ലാം കൊള്ളണം. ന്നാലേ ആരോഗ്യോണ്ടാവൂ...' മുത്തച്ഛന്റെ വാക്കുകൾ എവിടെനിന്നെറിയാതെ കാതിലെത്തി. കൊത്തുപണികളുള്ള മരക്കസേരയിൽ, വെളുത്ത താടിയും തടവിയിരിക്കുന്ന മുത്തശ്ശന്റെ കൈയിൽ എപ്പോഴും ഏതെങ്കിലും ഒരു പുസ്തകമുണ്ടാകും.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആരാധകനായിരുന്നു മുത്തശ്ശൻ. ഊട്ടിയിലായിരുന്ന സമയത്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. നാട് വിട്ടുപോകുന്ന ബ്രിട്ടീഷുകാരുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ മുത്തശ്ശൻ വാങ്ങിക്കൂട്ടി. ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിവായിക്കാനും അടിസ്ഥാന വ്യാകരണം മനസ്സിലാക്കുവാനും തുടങ്ങിയപ്പോൾ മുതൽ ഇംഗ്ലീഷ് പുസ്തകങ്ങൾ തരുമായിരുന്നു. വായിച്ച് അർത്ഥം മലയാളത്തിൽ പറഞ്ഞു കൊടുക്കണം. അർത്ഥമറിയാത്ത വാക്കുകൾ വരുമ്പോൾ നിഘണ്ടുനോക്കുവാനും പരിശീലിപ്പിച്ചത് മുത്തശ്ശനായിരുന്നു.
ഔദ്യോഗിക വിദ്യാഭ്യാസം ഒരു പാഴ്ച്ചരക്കായി മാറിയപ്പോഴും ഒരു ജീവനോപാധിയായി എത്തിയത്, ഈ വായനയായിരുന്നു. എഴുത്തിന്റെ ലോകത്തേക്ക് ആകർഷിച്ച വായന.
മെല്ലെ, മഴച്ചാറ്റൽകൊണ്ട് തടാകക്കരയിലൂടെ നടന്നു. കുഞ്ഞലകളെ തഴുകിയെത്തുന്ന തണുത്ത കർക്കിടകക്കാറ്റ്.തടാകത്തിൽ കുളക്കോഴികൾ നീന്തിത്തുടിക്കുന്നു. പണ്ട് വടക്കേപ്പുഴയിൽ നിന്നും ധാരാളം കുളക്കോഴികൾ തൊടിയിലെത്താറുണ്ടായിരുന്നു. മുക്കൂറ്റിയും തൊട്ടാവാടിയും കാശിത്തുമ്പയുമൊക്കെ നിറഞ്ഞ പറമ്പിലൂടെ, പരദൂഷണം പറഞ്ഞുനടക്കുന്ന കുളക്കോഴികൾ ബാല്യകാലത്തെ കൗതുകങ്ങളിലൊന്നായിരുന്നു.
പരദൂഷണത്തിനൊടുവിലെ തറവാട്ടുകുളത്തിലിറങ്ങി നീന്തിത്തുടിച്ച് ഉല്ലസിച്ചശേഷം പുഴക്കരയിലേക്ക് മടക്കയാത്ര.
'പുഴയോരത്തെ, മളങ്ങളിൽ ഒളിച്ചിരുന്ന് മുട്ടയിടാൻ പോവുകയാണ്.' തെറുപ്പുബീഡിയും വലിച്ച്, ഉമ്മറക്കോലായിൽ കാലുനീട്ടിയിരുന്ന് ഉണ്ണിമ്മാൻ പറയും. എയർഫോഴ്സിലെ ഉദ്യോഗം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന കാലം. ഒരല്പം പച്ചക്കറി കൃഷിയുമുണ്ട്. വൈകീട്ട് ഞങ്ങൾ വേണം എല്ലാത്തിനും വെള്ളം നനക്കാൻ. കുഞ്ഞു കുടങ്ങളിൽ, കുളത്തിൽ നിന്നും വെള്ളം കോരിയുള്ള ജലസേചനം കഴിഞ്ഞാൽ പിന്നെ യാത്രയാണ് ഭാസ്കരേട്ടന്റെ മുരുകാ കഫേയിലേക്ക്. ചില്ലലമാരിയിൽ നിരത്തിയ പലഹാരങ്ങൾകണ്ട് വായിൽ വെള്ളമൂറാൻ തുടങ്ങുമ്പോഴേക്കും ഉണ്ണിമ്മാന്റെ ആജ്ഞ ഉയരും.
'ഭാസ്കരാ... കുട്ട്യോൾക്ക് വേണ്ടതെന്താന്ന്വച്ചാൽ കൊടുക്ക്...' ഇഷ്ടാനുസരണം പലഹാരങ്ങളുടെ ഓർഡർ തയ്യാറാക്കുമ്പോഴേക്കും ഉണ്ണിമ്മാൻ പുറത്തെ ബഞ്ചിലിരുന്ന് പുകയൂതിവിട്ട് രാഷ്ട്രീയ സംവാദം തുടങ്ങിയിരിക്കും.
കുളക്കോഴികളുടെ പരദൂഷണം ഓർമ്മകളെ തറവാട്ട് മുറ്റത്തെത്തിച്ചു.
കിഴക്കെമുറ്റത്തെ മുല്ലച്ചെടികൾക്കരികിലെ നാൽ മണിപ്പൂക്കൾ വിരിയാൻ കാത്തിരുന്ന മദ്ധ്യവേനലവധിക്കാലം. എന്നാലേ വെയിലിന്റെ ചൂട് കുറയൂ എന്നാണ് മുത്തശ്ശിപറയാറ്. ഓലമടൽ വെട്ടി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി റബ്ബർ പന്തുകൊണ്ട് ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോഴേക്കും ഗോമാമ എന്നു വിളിക്കുന്ന വല്യമ്മാവനും എത്തും കളിയിൽ പങ്ക് ചേരാൻ. നാട് ഓടിയപ്പോഴൊക്കെ നടുവേ ഓടിയ മനുഷ്യൻ. ഏറ്റവും പുതിയ അറിവുകളിലും പുതിയ രീതികളിലും ആനന്ദം കണ്ടെത്തിയിരുന്നയാൾ. ഇലക്ട്രോണിക്സ് എഞ്ചിനീയർ ആയിരുന്നു. ബുഷിന്റെയും ഫിലിപ്സിന്റെയും വാൽവ് റേഡിയോകൾ നാട് ഭരിക്കുന്ന കാലത്ത് സാങ്കേതിക വിദ്യ പഠിച്ചിറങ്ങിയ ആൾ. പിന്നീട് വന്ന പുതുതലമുറക്കാരുടെയെല്ലാം മനഃശാസ്ത്രവും കാലാകാലങ്ങളിൽ പഠിച്ചെടുത്തു.
കിഴക്കെമുറ്റത്ത് ഉപ്പ് വച്ചുകളിക്കുവാൻ മുന്നിട്ടു നിന്നിരുന്ന ഇന്ദിരച്ചേച്ചി. ആദ്യമായി കവിത എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയായിരുന്നു. സഫലീകരിക്കാത്ത മോഹങ്ങളുമായി, വൈറ്റില ബൈപ്പാസിൽ ഒരു ലോറിയുടെ ചക്രത്തിനടിയിൽ കുരുങ്ങി യാത്രയായത്, ഞാൻ ആദ്യമായി ശംബളം വാങ്ങിയെത്തുന്ന ദിവസം. അതിനും മുൻപേ, ഇനിയും അറിയാത്ത ഏതോ നിരാശയിൽ, കയറിൽ തൂങ്ങിയാടിയ സേതുവെട്ടൻ. എല്ലാത്തിനും ഒടുവിൽ, കട്ടിക്കണ്ണടക്കു പുറകിലെ ഗൗരവത്തിൽ സ്നേഹം ഒളിപ്പിച്ചുവച്ചിരുന്ന അച്ഛൻ.
'എള്ളും പൂവും ചന്ദനവും കൂട്ടി......' മൈക്കിലൂടെ കാർമ്മികന്റെ ശബ്ദം ഉയർന്നു. മുന്നിലിരുന്ന കിണ്ടിയിലേക്ക് പുണ്യനദികളെ ആവാഹിച്ചുവരുത്തി, പുണ്യതീർത്ഥം തളിച്ച് ശുദ്ധമാക്കിയ ബലിപീഠത്തിലേക്ക് ഓർമ്മകളെ ആവാഹിച്ചിരുത്തി.
'ജ്ഞാത അജ്ഞാത പിതൃക്കളേയും....' കർമ്മിയുടെ ശബ്ദം കൂടുതൽ ഉച്ചത്തിലാവുകയാണ്. അതോടൊപ്പം മഴയ്ക്കും ശക്തികൂടുന്നു. ഓർമ്മകളിലൂടെ മനസ്സിലേക്ക് പെയ്തിറങ്ങിയ പിതൃസങ്കല്പങ്ങൾ... ആഗ്രഹപൂർത്തിക്കായി അനുഗ്രഹിക്കുന്നതാണീ മഴ...
ബലിച്ചോറ് ഉരുളയുരുട്ടി വിരിച്ചിട്ട ദർഭക്ക് മുന്നിൽ വച്ചു. മാപ്പ് അപേക്ഷിക്കാൻ ഒന്നുമില്ലായിരുന്നു, കാരണം ഏതു തെറ്റും പൊറുത്തുതന്നിട്ടുള്ളവരാണവരൊക്കെയും. ഓരോരുത്തരായി വീണ്ടും മുന്നിൽ തെളിഞ്ഞു വരുന്നു.
ന്നാലും നീ ഓർത്തല്ലോ കുട്ട്യേ ഞങ്ങളെയൊക്കെ...' എന്നത്തേയും പോലെ മുടിയിഴകളിലൂടെ വിരലുകളോടിച്ച് തന്നെയാണ് മുത്തശ്ശി പറഞ്ഞത്.
എന്നത്തേയും പോലെ, അച്ഛൻ അടുത്തുവന്ന് തോളിലൊന്നു തട്ടി.
'എന്നാൽ ശരി....' അത്രമാതം. പിന്നെ പുറകോട്ട് തിരിഞ്ഞുനിന്ന് കട്ടിക്കണ്ണടയൂരി കണ്ണുകൾ തുടച്ചു. കണ്ണീൽ സ്നേഹനീര് ഊറിവരുന്നത് മകൻ കണ്ടാൽ ഗൗരവം കുറഞ്ഞുപോയാലോ.
'പിണ്ഡത്തിൽ തൊട്ട് നമസ്കരിക്കുക.' കർമ്മിയുടെ വാക്കുകൾ. ഉരുകുന്ന നെഞ്ചുമായി തലകുനിച്ചു. ബലിച്ചോറിൽ ഉതിർന്നുവീണ രണ്ടുതുള്ളി കണ്ണുനീർ അതിനോട് ലയിച്ചു ചേർന്നു. മെല്ലെ തലയുയർത്തി, വരളുന്നതോണ്ടായാൽ, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
'പിതൃപിണ്ഡം സമർപ്പയാമി.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍