മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ ശ്രമത്തിന് ധാഭോൽക്കർക്ക് കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ; കൽബുർഗി ഗൗരി ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ വെള്ളംചേർക്കാത്ത ബിൽ നടപ്പാക്കാനുള്ള ശ്രമത്തിൽ കർണാടക; ഓരോഘട്ടത്തിലും ഈ ബില്ലിനെ ചവറ്റുകുട്ടയിൽ എറിഞ്ഞ കേരളമോ? അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ ഇടതുസർക്കാരിന് ആർജ്ജവമുണ്ടോ?
രജീഷ് പാലവിള തായ്‌ലൻഡ്
വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഗുരു അവകാശപ്പെട്ടിരുന്ന മുന്നൂറോളം മൂർത്തികളുടെ ശക്തി തനിക്ക് സ്വന്തമാക്കണം എന്ന ചിന്തയാണ് ശിഷ്യനെ ഹീനമായ ഈ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചത് എന്നാണ് സംഭവത്തിൽ പൊലീസിന് ലഭിച്ച വിശദീകരണം. ഇത് നടന്നത് ഉത്തരേന്ത്യയിലെ ഏതോ അപരിഷ്‌കൃത സമൂഹത്തിലല്ല, സാക്ഷരതയിലും സാംസ്‌കാരികതയിലും മുന്നിൽ നിൽക്കുന്നു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ!എന്നാലിതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ വർഷമാണ് കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നന്തൻകോട്ഒരു വീട്ടിൽ കേദൽ ജിൻസൻരാജ് എന്ന യുവാവ് തന്റെ അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തി വീടിനു തീവച്ചത്! ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് അയാൾ പൊലീസിൽ കുറ്റബോധമില്ലാതെ മൊഴിനൽകിയത്! ഓരോരോ രീതികളിൽ-രൂപങ്ങളിൽ തട്ടിപ്പുകളും പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിലും നിത്യസംഭവങ്ങളാവുകയാണ്.
പതിവുപോലെ ഓരോ സമയത്തും നമ്മൾ ചാനൽ ചർച്ചകൾ നടത്തും. തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ചാത്തൻസേവകളെക്കുറിച്ചും ബ്ലാക്ക് മാജിക്കുകളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. രാഷ്ട്രീയക്കാരും ഭരണകൂടവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സാംസ്‌കാരികനായകരുമെല്ലാം കേരളത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടും. പക്ഷെ ഒന്നും സംഭവിക്കില്ല! നന്ദൻകോട് നിന്നും ഇന്ന് നാം വണ്ണപ്പുറത്തേക്ക് എത്തുമ്പോൾ ബോധ്യപ്പെടുന്നത് വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞ ഒന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെന്നാണ്.
മന്ത്രചരടും കൂടോത്രവും ചെയ്തുകൊടുക്കുന്ന ലോക്കൽ ദിവ്യൻ മുതൽ നരബലികൾ വരെ നടത്തുന്ന മഹാമാന്ത്രികന്മാർ വരെ നമ്മുടെ ഇടയിൽ തടിച്ചുകൊഴുക്കുകയാണ്. നിരക്ഷരരും സാധുക്കളും മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്നപദവികളും സമ്പത്തുമുള്ള ആളുകൾ വരെ ഇവരുടെ വലയിലാണ്. കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ രഹസ്യമായും പരസ്യമായും മന്ത്രവാദികളെയും ദിവ്യന്മാരെയും തേടി ആളുകൾ പരക്കം പായുകയാണ്!
ജ്യോതിഷി തൊട്ട് ഇരുതലമൂരി വരെ; ശൂലം കുത്തൽ മുതൽ ചേലാകർമ്മംവരെ
അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് പോലും അല്പസ്വൽപം വാചക കസർത്താക്കെ നടത്താനുള്ള കഴിവുണ്ടെങ്കിൽ നാട്ടിൽ ഒരു പെട്ടിക്കട ജ്യോതിഷാലയമിട്ടാൽ ക്രമേണ വച്ചടി-വച്ചടി കയറ്റമുണ്ടാകുമെന്നത് തമാശയല്ല.'ഞങ്ങളെ പറ്റിച്ചോളൂ' എന്ന് ആളുകൾ അവരോടു പറയാതെ പറയുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യം പോലും ഒരു ജ്യോതിഷിയോ മന്ത്രവാദിയോ പറഞ്ഞാൽ പിന്നെ അതിന്റെ പ്രതിവിധിക്കും പ്രാപ്തിക്കും വേണ്ടി എന്തും ചെയ്യുവാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്. വിവാഹപൊരുത്തം, ചൊവ്വാദോഷം, ഗ്രഹദോഷങ്ങൾ, ശത്രുസംഹാരം, ഗാർഹികദോഷം, വിദ്യാഭ്യാസം, തൊഴിൽ എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചതുരക്കളവും നക്ഷത്രകണക്കുകളുമായി മുക്കിനുമുക്കിന് സ്ഥലത്തെ ദിവ്യന്മാർ ഇരുപത്തിനാലുമണിക്കൂറും റെഡിയാണ്.
ഒരുകാലത്ത് ആളുകളുടെ പ്രായം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതും കലണ്ടറുകളും ക്ലോക്കുകളും കണ്ടുപിടിച്ചതോടുകൂടി അപ്രസക്തമായതുമായ 'ഗ്രഹനിലകൾവച്ച് അതുമിതുംപറഞ്ഞ് അനേകം മനുഷ്യരുടെ ജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ പന്താടുകയാണ്. വില്ലൊടിച്ചും അമ്പെയ്തും യുദ്ധംചെയ്തുമൊക്കെ വിജയിക്കുന്നവരെയും 'സ്വയംവരം ചെയ്തു'മൊക്കെയാണ് ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വിവാഹകഥകൾ പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ഓർത്തുപോകുന്നു . എപ്പോഴാണ് ഗ്രഹനിലകൾ 'കല്യാണം മുടക്കികളായി' അവതരിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.
വിവിധതരം നിധികൾ, വെള്ളിമൂങ്ങ, ഇരുതലമൂളി, നാഗമാണിക്യം, മാന്ത്രിക രത്നങ്ങൾ എന്നുവേണ്ട കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇതിന്റെയൊക്കെ പേരിൽ രാജ്യത്തിനകത്തും പുറത്തുമൊക്കെ നടക്കുന്നത്. ക്ഷുദ്രപ്രയോഗങ്ങളുടെയും ആഭിചാരകർമ്മങ്ങളുടേയും മണിയടികളും മന്ത്രവാദവും എവിടെയും മുഴങ്ങുന്നത് ചെവിയോർത്താൽ ആർക്കും കേൾക്കാം. പ്രാകൃതമായ ചികിത്സാരീതികൾ, പ്രേതബാധ ഒഴിപ്പിക്കൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ ദോഷമാകുമെന്ന പ്രവചനങ്ങൾക്കുമേൽ ഗർഭംകലക്കൽ, ശത്രുനിഗ്രഹം, കുഞ്ഞുങ്ങളെയും സ്ത്രീകളേയും ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ, മാനസികവൈകല്യമുള്ളവരെ വിശ്വാസചികിത്സകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കൽ, ശൂലംകുത്തലുകൾ, ചേലാകർമ്മങ്ങൾ എന്നുവേണ്ട വിശ്വാസങ്ങളുടെ മറവിൽ രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന അനേകം അസംബന്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രയുക്തികളും സാമാന്യബോധവും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ നമ്മെ ചൂഴ്ന്നുനിൽക്കുന്ന പരാശ്രയബോധവും പാപചിന്തകളും അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്! ചെറുതും വലുതുമായ മനോരോഗങ്ങളിലേക്കാണ് വിശ്വാസപരമായ ഈ വിധേയത്തങ്ങൾ സമൂഹത്തെ കൊണ്ടുപോകുന്നത്.അങ്ങനെയെല്ലാ അർത്ഥത്തിലും നമ്മൾ പുറകോട്ടു നടക്കുകയാണ്.വിശ്വാസങ്ങളുടെ പേരിൽ ആർക്കും ഏതുവിധവും കബളിപ്പിക്കാൻ കഴിയുന്നതരത്തിൽ നാം കീഴ്പ്പെടുകയാണ്.
പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജ!
ഇത്രയൊക്കെ കോളിളക്കങ്ങളും കോലാഹലങ്ങളും നടന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രതയും കരുതലുകളും കാണിക്കാത്തത്? എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുമൊക്കെ ആവശ്യപ്പെട്ടിട്ടും അനേകം കരടുരേഖകളും സെക്രട്ടറിയേറ്റ് മാർച്ചുകളും ജാഗ്രതാജാഥകൾ നടത്തിയിട്ടും അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ നമ്മുടെ സർക്കാരുകൾക്ക് നട്ടെല്ലില്ലാത്തത്? മതപരമായ വികാരങ്ങൾ വ്രണപ്പെടുകയും വോട്ടുബാങ്കുകൾ ഇല്ലാതെയാവുകയും ചെയ്യും എന്ന ഭയമാണ് ഓരോ കാലത്തും ഓരോ സർക്കാരിനെയും ഈ വിഷയത്തിൽ ഒരുതീരുമാനമെടുക്കുന്നതിൽ പിന്നോട്ട് നയിച്ചത്. മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് എല്ലാരും എക്കാലവും പയറ്റുന്നത്. അതിന്റെ ദാരുണമായ തിക്തഫലങ്ങൾ രാജ്യത്തുടനീളം നാം പ്രതിനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസങ്ങൾ ഭീകരമായ ആൾക്കൂട്ടങ്ങളായി നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ആക്രമിച്ച് അട്ടഹസിക്കുകയാണ്!
കേരളത്തിൽ വി .എസ്.അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഈ ആവശ്യങ്ങളെല്ലാം ആവർത്തിക്കപ്പെട്ടു. അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രഖ്യാപിച്ച ഒരുഇടതുപക്ഷ സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ 'ദൃഢപ്രതിജ്ഞ ചെയ്ത്' അധികാരമേറ്റെടുത്തിട്ട് രണ്ടുവർഷമായി. നന്ദൻകോട്് കൊലപാതകങ്ങളും ഇപ്പോഴിതാ വണ്ണപ്പുറം കൊലപാതകങ്ങളും ഈ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് നടന്നത്.
അതിനിടയിൽ ചെറുതും വലുതുമായ എത്രയോ തട്ടിപ്പുകളും പീഡനങ്ങളും. പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജ' ചെയ്യാൻ 'ഇടത്' നേതാക്കൾപോലും നേതൃത്വം നൽകുന്ന നാട്ടിൽ ഈ സർക്കാരിൽ നിന്നും ഈ വിഷയത്തിൽ നമുക്ക് എന്തുമാത്രം പ്രതീക്ഷിക്കാമെന്നത് ഒരു ചോദ്യമാണ്!
ധാഭോൽക്കർ, കൽഭുർഗി, ഗൗരിലങ്കേഷ്: ഉയരുന്ന നിലവിളികൾ
ഒരു ജീവിതകാലംമുഴുവൻ നരേന്ദ്ര ധാഭോൽക്കർ എന്നൊരു മനുഷ്യൻ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ സ്തുത്യർഹമായ പോരാട്ടങ്ങൾ മഹാരാഷ്ട്രയിൽ വിജയം കണ്ടു. 2013ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അന്ധവിശ്വാസനിർമ്മാർജ്ജനനിയമം അങ്ങനെ നടപ്പാക്കപ്പെട്ടു. പക്ഷെ അതിന് ധാഭോൽക്കർക്ക് തന്റെ ജീവൻ കൊടുക്കേണ്ടിവന്നു.അതിന്റെ മാതൃകയിൽ പിന്നീട് കർണ്ണാടകയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ അനേകംപേര് പരിശ്രമിച്ചു. മനുഷ്യബലി, ദുർമന്ത്രവാദം, അഘോരി ആചാരം, അസുഖങ്ങൾ ഭേദപ്പെടുത്തുന്നതിനുള്ള പൂജ, നാരീപൂജ, സ്വയം പീഡനമേൽക്കൽ തുടങ്ങി അനേകം ദുരാചാരങ്ങൾ നിരോധിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽകുറ്റങ്ങളുടെ ശിക്ഷാനടപടികൾ നിർദ്ദേശിക്കുന്നതുമായിരുന്നു പ്രസ്തുത ബിൽ.
എന്നാൽ സംഘപരിവാരങ്ങളുടേയും ബിജെപി-കോൺഗ്രസ്സ് പ്രവർത്തകരുടേയും പ്രതിഷേധത്തെയും എതിർപ്പുകളേയും തുടർന്ന് അനേകം ഭേദഗതികൾ കൊണ്ടുവരാൻ അന്ന് അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ നിർബന്ധിതരായി. ജ്യോതിഷം, കൈനോട്ടം, വാസ്തു തുടങ്ങി അനേകം വിഷയങ്ങൾ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചുരുക്കിപറഞ്ഞാൽ 'പേരിനൊരു ബില്ലാണ്' അവിടെ നടപ്പാക്കപ്പെടാൻ പോകുന്നത്. കൽബുർഗി, ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ ബില്ല് നടപ്പാക്കാനുള്ള അവസാനഒരുക്കത്തിലാണ് സർക്കാർ!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനബില്ല് നിയമമായപ്പോൾ കർണ്ണാടകയിൽ എന്നതുപോലെ കേരളത്തിലും പുരോഗമനവാദികൾ പതിവുപോലെ ആവശ്യമുയർത്തി. എന്നാൽ നമ്മുടെ സർക്കാരുകൾ അതിന്റെ കരടുരേഖകൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത് !എല്ലാ മേഖലകളിലും താരതമ്യേന മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഈ ബില്ല് നടപ്പാക്കി രാജ്യത്തിനുമുഴുവൻ മാതൃകയാവും എന്ന് പ്രതീക്ഷിച്ചവരെല്ലാം ഓരോ സർക്കാരിന്റെ കാലത്തും നിരാശരായി. വ്യാജചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമെല്ലാം ആളുകളെ കൊള്ളയടിക്കുന്നതും കൊല്ലിക്കുന്നതും നിർബാധം തുടരുകയാണ്.നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷം പോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി, നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന ജ്യോതിഷികൾ തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും രക്ഷിച്ചെടുക്കാൻ പോന്ന സംഘടിതശക്തിയാണ്!
നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണോ മനുഷ്യ ജീവിതം?
നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷം പോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി, നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന ജ്യോതിഷികൾ തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും രക്ഷിച്ചെടുക്കാൻ പോന്ന സംഘടിതശക്തിയാണ്!'റോഡപകടം നടക്കുന്നതുകൊണ്ട് വാഹനങ്ങൾ നിരോധിക്കുമോ' തുടങ്ങിയ കുയുക്തികളാണ് അവർക്ക് ഉന്നയിക്കാനുള്ളതും.അതിലെല്ലാമുപരി സർക്കാർ സ്‌പോൺസേർഡ് ജ്യോത്സ്യന്മാർ വരെ നാട്ടിലുണ്ട്. ഏതു നേരത്ത് ഏതു വേഷം ധരിക്കണം എങ്ങോട്ട് യാത്രചെയ്യണം തുടങ്ങി ഓരോ കാര്യങ്ങൾക്കും ഇത്തരക്കാരെ ആശ്രയിക്കുന്ന ജനസേവകർ കുറവല്ല.
മതഭേദമന്യേ നടത്തിവരുന്ന മന്ത്രവാദകർമ്മങ്ങളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും ആത്മീയവ്യവസായങ്ങളും ആൾദൈവങ്ങളുമൊക്കെ രാഷ്ട്രീയസ്വാധീനങ്ങളും അധികാരങ്ങളുമുള്ള വലിയ കോർപ്പറേറ്റുകളാണിവിടെ. അവരെയൊക്കെ പിണക്കുക എന്നാൽ സർക്കാരുകൾക്ക് പലവട്ടം ചിന്തിക്കേണ്ട കാര്യമാണ്! അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ കേരളസർക്കാർ മുന്നോട്ടുവന്നാലും കർണ്ണാടകയിൽ സംഭവിച്ചതുപോലെ അനേകംപേരുടെ 'വികാരം' കണക്കിലെടുത്ത് 'ഒരഴകൊഴമ്പൻ' ബില്ലായിരിക്കും ഇവിടെയും കൊണ്ടുവരിക എന്നാണൈങ്കിൽ കാര്യമായ ഒരുപ്രയോജനവുമില്ല.
നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും ഇല്ലയെങ്കിൽ വരുംതലമുറകളെക്കൂടി വിശ്വാസപരമായ അടിമത്തങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്ന തരത്തിൽ ഇതിവിടെ തുടർന്നുകൊണ്ടിരിക്കും.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്ന ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യം അർത്ഥശൂന്യമാകും. അതുകൊണ്ട് പുരോഗമനാശയങ്ങൾ ഉയർത്തിപിടിക്കുന്ന ഇടതുപക്ഷസർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിദഗ്ധസമിതികളെക്കൊണ്ട് പരിശോധിപ്പിച്ച് കുറ്റമറ്റ ഒരു അന്ധവിശ്വാസനിരോധനബില്ല് കൊണ്ടുവരണം . അതിന് സർക്കാരിന് ആർജ്ജവമുണ്ടോ എന്നാണ് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നത്.
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനത്തിനുവേണ്ടി ധാഭോൽക്കർ സമർപ്പിച്ച കരടുരേഖയിലെപ്രസക്തമായ ചില ശുപാർശകൾകൂടി ഇവിടെ പങ്കുവയ്ക്കുന്നു:
*അമാനുഷിക ശക്തികളുടെ പേരിൽ ആഭിചാരകർമ്മങ്ങൾ നടത്തുന്നത്
*പ്രേതബാധയുടെ പേരിൽ നടത്തുന്ന മന്ത്രവാദവും ഭസ്മം, ഏലസ്സ്, മാന്ത്രികരക്ഷസ്സുകൾ തുടങ്ങിയവയുടെ കച്ചവടവും വിതരണവും
*അതീന്ദ്രിയശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും
*ആദിമസന്ന്യാസികളുടെയോ ദൈവങ്ങളുടെയോ പുനർജന്മമാണ് എന്ന അവകാശവാദത്തിന്മേൽ ആളുകളെ വഞ്ചിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക
*ദിവ്യശക്തികളുടെയും ദുർശക്തികളുടെയും പേരിൽ നടത്തുന്ന ദിവ്യാത്ഭുതപരിപാടികൾ
*പ്രേതബാധയാണെന്ന അനുമാനത്തിൽ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്
* അഘോരികളുടെ അനുഷ്ടാനങ്ങൾ
*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തിൽ ഭയവും സൃഷ്ടിക്കൽ
*ശാസ്ത്രീയ ചികിത്സാരീതികളെ എതിർത്തു കൊണ്ട് അഘോരി ചികിത്സാ രീതികൾ ആളുകളിൽ ഭീഷണിപ്പെടുത്തി നടപ്പാക്കുക
*മാന്ത്രികക്കല്ലുകൾ/എലസ്സുകൾ/രക്ഷകൾ/അത്ഭുത മോതിരങ്ങൾ തുടങ്ങിയവയുടെ വില്പനയും വിലപേശലും
*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരിൽ മൃഗബലി നടത്തുന്നത്
*ഗർഭധാരണം/വിഷബാധ/സർപ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകൾ നൽകുക തുടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍