ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ? ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ? സോണിയ ഗാന്ധി അഥവാ ഒർബാസാനോയിലെ സിൻഡ്രല': ശശി തരൂർ എഴുതുന്നു
സോണിയാഗാന്ധിയുടെ ജീവിതം ഒരെഴുത്തുകാരൻ കഥയാക്കുമ്പോൾ അതിനൊരു മുത്തശ്ശിക്കഥയുടെ രൂപഭാവം വന്നാൽ കുറ്റംപറയാനാവില്ല. മറ്റൊരു രാജ്യത്തെ രാജകുമാരനെ വിവാഹംകഴിച്ച് തികച്ചും പുതിയതായ ഒരിടത്തേക്ക് വരുന്ന സുന്ദരിയായ പെൺകുട്ടി. അനുഗൃഹീതമായ കുറച്ചുവർഷങ്ങൾ. പിന്നീട് പെട്ടെന്ന് ദുഃഖകരമായ സാഹചര്യങ്ങളാൽ രാജ്യഭാരം ആ രാജകുമാരന് ഏറ്റെടുക്കേണ്ടി വരുന്നു. കലുഷിതമായ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആ സാമ്രാജ്യത്തിലേക്കിറങ്ങിച്ചെന്ന രാജകുമാരന് ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ.
രാജ്യത്തിന്റെ ഭാവി ചുമലുകളിലേറ്റെടുക്കണമെന്ന അണികളുടെ നിരന്തരമായ അപേക്ഷ ചെവിക്കൊള്ളുന്നതുവരെ ആ രാജകുമാരിയുടേത് വിലാപത്തിന്റെ മൂടുപടമണിഞ്ഞ നിശ്ശബ്ദമായ കാലഘട്ടങ്ങളായിരുന്നു. അനുഗ്രഹങ്ങളിൽനിന്ന് അത്യുന്നതിയിലേക്ക്, ഉന്നതിയിൽനിന്ന് ദുരന്തങ്ങളുടെ പടുകുഴിയിലേക്ക്, അവിടെനിന്ന് വീണ്ടും ഉന്നതങ്ങളിലേക്ക്... ഈ അമ്പരപ്പിക്കുന്ന കഥയെ ഇങ്ങനെ ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: 'പണ്ടൊരിക്കൽ...'
കഥയിൽ വീണ്ടുമൊരു വഴിത്തിരിവുണ്ടാകുന്നു. സ്വർണത്തളികയിൽ െവച്ചുനീട്ടിയ കിരീടം അവർ നിഷേധിച്ചു. സിംഹാസനം അവർ തിരഞ്ഞെടുത്തില്ല. അധികാരച്ചുമതല മുതിർന്ന കാരണവന്മാർക്ക് കൈമാറി അവർ സാധാരണക്കാർക്കൊപ്പം സഞ്ചരിച്ചു. അവരെ സംഘടിപ്പിച്ചു.
'ഒർബാസാനോയിലെ സിൻഡ്രല'യെന്ന് ഒരു നിരീക്ഷകൻ ക്രൂരമായി ഒരിക്കൽ വിശേഷിപ്പിച്ച ഈ സ്ത്രീയെക്കുറിച്ച് ഒരുപക്ഷേ ഒരിക്കലും ആരും ഇങ്ങനെയൊരു കഥയെഴുതില്ല.
അസാധാരണമാണ് സോണിയാഗാന്ധിയുടെ കഥ. യക്ഷിക്കഥകൾക്ക് സമാനമായ ആ ജീവിതാധ്യായം ആരംഭിച്ചത് അനന്യസാധാരണമായ ഒരു തെളിവ് അവശേഷിപ്പിക്കാനായിരുന്നു. എന്നാൽ, അതിൽ ഏതുഘട്ടത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്? ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ. സ്വന്തം അനുചരവൃന്ദത്തിനുപോലും പ്രവചിക്കാനാകാത്ത തരത്തിൽ 2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സ്ത്രീയുടെ കഥയോ, ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ, അതുമല്ലെങ്കിൽ സ്വന്തം കഠിനാധ്വാനവും ധൈര്യവുംകൊണ്ട് ഒരു രാജ്യത്തെ ജയിച്ചിട്ടും സ്വർണപാത്രത്തിൽ െവച്ചുനീട്ടപ്പെട്ട രാജ്യത്തിന്റെ നേതൃപദവി നിരാകരിച്ച പാർലമെന്ററി നേതാവിന്റെ കഥയോ? ഇതിലേതാണ് ആദ്യം പറയേണ്ടത്.
കടങ്കഥപോലുള്ള ആ ജീവിതത്തെ അനാവരണംചെയ്യാൻ ശ്രമിച്ച സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയുടെ ' ദി റെഡ് സാരി' എന്ന വിഖ്യാതസൃഷ്ടിമുതൽ കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ 'സോണിയ പ്രിയങ്കരി' എന്ന പുസ്തകംവരെ പറയുന്നതും ചർച്ചചെയ്യുന്നതും ഈ കഥകളൊക്കെത്തന്നെയാണ്. അവരുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ അക്കമിട്ട് പറയുന്നതാകും കൂടുതൽ എളുപ്പം.
ജന്മത്താൽ ഇറ്റലിക്കാരിയെങ്കിലും കർമംകൊണ്ട് ഇന്ത്യക്കാരിതന്നെയാണ് സോണിയയെന്ന് അവരുടെ ആരാധകർ ആവർത്തിച്ച് പറഞ്ഞെങ്കിലും വിദേശത്ത് ജനിച്ചുവെന്ന പേരിൽ ദേശവാദികൾ പടച്ചുവിട്ട വിവാദങ്ങളുടെ ആക്രമണം എക്കാലവും അവരെ തേടിവന്നു. തൊണ്ണൂറുകളുടെ മധ്യ-അവസാന ഘട്ടങ്ങളിലും പിന്നീട് 2004-ലും ഇന്ത്യൻ ദേശീയത്വമെന്ന പ്രാദേശിക സങ്കല്പത്തെച്ചൊല്ലി അവർ കൂടുതൽ ആക്രമിക്കപ്പെട്ടു. സ്കോട്ടിഷ് പൗരനായ അലൻ ഒക്ടോവിയൻ ഹ്യൂമെന്ന സ്കോട്ടിഷ് പൗരനാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനെന്നതാണ് രസകരമായ കാര്യം. ആദ്യകാലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്നത് മക്കയിൽ ജനിച്ച മൗലാനാ അബുൾകലാം ആസാദ്, ഐറിഷ് വനിതയായ ആനി ബസന്റ്, ഇംഗ്ലീഷുകാരായ വില്യം വെഡ്ഡർബേൺ, നെല്ലി സെൻഗുപ്ത എന്നിവരായിരുന്നു. കോൺഗ്രസ് പാർട്ടിയെ വിശാലവീക്ഷണമുള്ളതും വൈവിധ്യമുള്ളതുമായ ഇന്ത്യയുടെ ചെറുരൂപമായി കാണാനാഗ്രഹിച്ച കോൺഗ്രസിന്റെ എക്കാലത്തെയും മഹാനായ നേതാവ് മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളാണ് ഈ ദേശീയവാദത്തിന് ഏറ്റവും വിരുദ്ധമായി ചൂണ്ടിക്കാട്ടാവുന്നത്.
പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന സമയത്ത്, വിദേശത്താണ് ജനിച്ചതെങ്കിലും ഇന്ത്യയെയാണ് താൻ സ്വന്തം രാജ്യമായി തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ച് സോണിയതന്നെ തന്റെ ദേശീയത വ്യക്തമാക്കിയിരുന്നു. ''ഞാൻ ഇന്ത്യക്കാരിയാണ്. അവസാനശ്വാസംവരെ അതങ്ങനെത്തന്നെയായിരിക്കും. എന്റെ ജീവിതത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഇന്ത്യയെന്ന എന്റെ മാതൃരാജ്യമാണ്'' -അവർ പറഞ്ഞുവെച്ചു. ശരിയായ ഇന്ത്യക്കാരനെന്ന യോഗ്യത നൽകേണ്ടത് ആർക്കൊക്കെയാണെന്ന് നിശ്ചയിക്കാൻ നമ്മുടെ രാഷ്ട്രീയനേതാക്കൾക്കോ പാർലമെന്റിനുതന്നെയോ നമ്മൾ അനുവാദം നൽകുമോയെന്നതാണ് ശരിക്കുള്ള ചോദ്യം.
ഇന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയനേതൃത്വത്തെയും അവരുടെ പാർട്ടിയെയും സഖ്യത്തെയുമെല്ലാം നമ്മൾ അംഗീകരിച്ചുകഴിഞ്ഞു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടിട്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് അവർ അനിഷേധ്യയായി തുടർന്നു. ഇന്നവർ പുതിയ നേതൃത്വത്തിനായി വഴിമാറുമ്പോൾ, എന്താണ് അവർ അവശേഷിപ്പിച്ചുപോകുന്ന പാരമ്പര്യം? ആശയങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുന്ന ദേശീയ സാഹചര്യങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണവിജയമാകാൻ അവർക്കായി. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വോട്ടുതേടുന്ന എതിർപാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുവിശ്വാസത്തിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ അവർ ഉറച്ചുനിന്നു.
വികസന മുന്നേറ്റത്തിൽ ദൂരവ്യാപകഫലമുണ്ടാക്കുന്ന, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്തുകൊണ്ടുവരാൻ അവർക്കായി.
ആർക്കുവേണ്ടിയാണ് ഇന്ത്യ തിളങ്ങേണ്ടത് എന്ന് സ്വയംപോലും ചോദിക്കാതെ 'ഇന്ത്യ തിളങ്ങുന്നു'വെന്ന് കൊട്ടിഘോഷിക്കുന്ന ബിജെപി.നേതൃത്വത്തിലുള്ള എൻ.ഡി.എ.സഖ്യവും എല്ലാ വികസനപദ്ധതികളെയും അതുകൊണ്ടുവരുന്ന സാമ്പത്തിക വളർച്ചയെപ്പോലും പരിഗണിക്കാതെ കണ്ണടച്ച് എതിർക്കുന്ന ഇടതുപക്ഷവുമാണ് നമുക്കുമുന്നിലുള്ളത്. എന്നാൽ, സാമൂഹികക്ഷേമവും വികസനവും ഒന്നിച്ചുനിർത്തിയുള്ള വികസനമുന്നേറ്റമാണ് സോണിയയ്ക്കുകീഴിൽ യു.പി.എ. കാഴ്ചവെച്ചത്. ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സോഷ്യലിസ്റ്റ് നയമെന്ന് ചിലരെങ്കിലും പറയുന്ന കേന്ദ്രീകൃതനിലപാടിലൂന്നിയ ശക്തമായ അടിത്തറയാണ് സോണിയ ഇതിലൂടെ ഉണ്ടാക്കിയെടുത്തത്.
ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ പറഞ്ഞിരുന്നു. 71 വയസ്സ് പൂർത്തിയായി, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ പടിയിറങ്ങുന്ന ഈ വേളയിൽ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയായി ഞാൻ പറയുന്നു. ഞങ്ങളാ പുസ്തകത്തിനായി കാത്തിരിക്കുന്നു...
കടപ്പാട്: മാതൃഭൂമി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍