മക്കളെ വളർത്തുമ്പോൾ സംതൃപ്തി ഉണ്ടാവുന്നതെങ്ങനെ?
ചിലപ്പോഴെങ്കിലും രക്ഷകർതൃത്വം ക്ലേശകരമാകാം; പല മാതാപിതാക്കളുടെയും അനുഭവമാണിത്. എന്നാൽ ചില ചെറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലൊരു രക്ഷകർത്താവായി മാറാനാകും. താഴെ പറയുന്ന ഈ ആറു മന്ത്രങ്ങൾ പിന്തുടർവന്നാൽ നിങ്ങൾക്ക് കൂടുതൽ സന്തോഷവാനും സന്തോഷവതിയുമാകാം; ഒപ്പം നിങ്ങളുടെ കുട്ടികൾക്കും.
സന്തോഷം പകരുന്നവയെ ശ്രദ്ധിക്കുക
ഒരു സാധാരണ അമ്മയുടെ പ്രഭാതത്തിലേക്ക് പിഞ്ചുകുഞ്ഞ് ബോംബ് വിക്ഷേപിക്കുന്നതോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നു. ഡയപ്പർ മാറുന്നതിനായി പാതി അടഞ്ഞ കണ്ണുകളോടെ ഇരുട്ടത്ത് നിങ്ങൾ തപ്പി തടയുന്നു. അടുത്തത് പ്രഭാതഭക്ഷണം. അവിടെ മേശപ്പുറത്തും നിലത്തും ചിതറി വീണ പാലും ബിസ്ക്കറ്റും. പിന്നെ പാത്രം കഴുകൽ; കുഞ്ഞിനെന ഉടുപ്പിടീൽ ഇതെല്ലാം നിങ്ങൾ ഒരു കപ്പ് കാപ്പിപോലും കഴിക്കുന്നതിനു മുമ്പാണെന്ന് ഓർക്കണം. ഇത് അത്ര നല്ല വിനോദമാണോ? ആണെന്ന് പറയാനാകില്ല.
അമ്മയാകുക എന്നത് നിങ്ങൾക്ക് ആവേശകരമായിരിക്കാം. എന്നാൽ അത് നിങ്ങളിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ ആവശ്യപ്പെടും. പലപ്പോഴും നിങ്ങൾക്ക് പ്രതിനന്ദി ലഭിച്ചില്ലെന്നു വരാം. എന്നിരുന്നാലും നമ്മുടെ മക്കളാണ് നമ്മുടെ അഭിമാനം. അവരാണ് നമ്മുടെ ജീവിതത്തിന് സന്തോഷം പകരുന്നത്. മാതാപിതാക്കൾക്ക് ഒത്തിരിയേറെ അസൗകര്യങ്ങൾ മക്കൾ ഉണ്ടാക്കുമെങ്കിലും ഇതു തന്നെയാണ് സത്യം മക്കളെ വളർത്തി വലുതാക്കുന്നത് മാതാപിതാക്കൾക്ക് സന്തോഷം പകരും.
മനുഷ്യന് ഒരു സ്വാഭാവിക പ്രവണതയുണ്ട്. അനുദിന ജീവിതത്തിലെ ചെറിയ ചെറിയ ക്ലേശങ്ങൾ അവൻ പെട്ടെന്ന് മറക്കും. എന്നിട്ട് സന്തോഷം പകരുന്ന നന്മകളെ ശ്രദ്ധിച്ച് മുന്നോട്ടു പോകും. പിഞ്ചോമന ആദ്യ ചുവട് വയ്ക്കുന്നതും, മമ്മിക്ക് ഉമ്മ തരുന്നതും അമ്മയെ നിർവൃതിയിലാക്കുന്ന കൃത്യങ്ങളാണ്. മറ്റ് ക്ലേശങ്ങളെല്ലാം അതോടെ നിങ്ങൾ മറക്കും. നമ്മുടെ ജീവിതത്തിന് അർത്ഥം തരുന്നത് മക്കളാണ്. അതുകൊണ്ടാണ് മക്കളെ വളർത്തുന്നതിലെ ക്ലേശങ്ങൾ നമ്മൾ ഏറ്റെടുക്കുന്നത്.
മക്കളെ വളർത്തുമ്പോൾ പലപ്പോഴും നിങ്ങൾ അസ്വസ്ഥരായിട്ടുണ്ടാകാം; പല കാര്യങ്ങളും നിങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അത് സ്വഭാവികം മാത്രമാണ്. അതോർത്ത് സങ്കടപ്പെടുകയും സ്വയം കുറ്റപ്പെടുത്തുകയും വേണ്ട. തിരക്കു പിടിച്ച നിങ്ങളുടെ കുടംബ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുള്ള ചില കുറുക്കുവഴികൾ കണ്ടെത്തുകയാണ് പ്രധാനം.
പ്രേമം നിലനിർത്തുക
സന്തോഷകരമായ ദാമ്പത്യ ബന്ധത്തിലാണ് സന്തോഷമുള്ള കുട്ടികൾ പിറക്കുന്നതും വളരുന്നതും. മാതാപിതാക്കളായ ദമ്പതികൾ മറക്കരുതാത്ത സത്യമാണിത്. അതായത് മക്കളെ വളർത്തുന്നതിനുള്ള വ്യഗ്രതകൾക്കിടയിൽ പങ്കാളിയുടെ കാര്യം മറന്നു പോകെരുതെന്നർത്ഥം. കുട്ടികളെക്കുറിച്ചുള്ള വ്യഗ്രതകൾക്കിടയിലും പങ്കാളിയുമായി പങ്കുവെക്കാൻ സമയം കണ്ടെത്തണം. മാസത്തിലൊരിക്കലെങ്കിലും ദമ്പതികൾ മാത്രമായി ഒരുമിച്ചൊന്നു പുറത്തു പോകുന്നകത് നല്ലൊരു തുടക്കമാണ്. അതോടൊപ്പം എല്ലാ ദിവസവും ഭാര്യയും ഭർത്താവും ഒരുമിച്ചിരിക്കുന്ന ചില സ്വകാര്യ നിമിഷങ്ങൾ കണ്ടെത്തുന്നതും ഏറെ നല്ലതാണ്.
ജസീനയ്ക്കും അബുവിനും അഞ്ച് മക്കളാണ്. അഞ്ചു കുട്ടികൾ ഒരു വീട്ടിലുണ്ടായാലത്തെ പ്രപഞ്ചം ഊഹിക്കാവുന്നതല്ലേയുള്ളൂ. എത്ര ക്രമീകരിച്ചാലും വീടുമുഴുവൻ എപ്പോഴും താറുമാറായിരിക്കും. ''ഇതിനിടയിലും ഞങ്ങൾ എല്ലാ അവധി ദിവസവും രാവിലെ ഒരുമിച്ചിരിക്കും. അടുക്കളയിലെ ടേബിളിൽ കുറേ സംസാരിക്കും. കുട്ടികൾ വരുത്തിയിരിക്കുന്ന പ്രപഞ്ചം നാക്കി ചിരിക്കും ജസീന പറഞ്ഞു. അബുവിന്റെ അഭിപ്രായത്തിൽ ഒരുമിച്ചാരിക്കാനും സംസാരിക്കാനുമുള്ള സമയം ബോധപൂർവ്വം തങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കുറേസമയം കൂട്ടുകാർക്കും വേണ്ടി
കുട്ടികൾ ബഹളവുമായി എപ്പോഴും നിങ്ങളുടെ ചുറ്റുമുണ്ടാവും. പക്ഷേ ഒരു കാര്യം മരക്കരുത്. അവർക്ക് ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കൾക്കു പകരം നിൽക്കാനാവില്ല. എന്നിട്ടും പല അമ്മമാരും മക്കളെ വളർത്തുന്ന തിരക്കിൽ പഴയ ചങ്ങാതിമാരിൽ നിന്നു ക്രമേണ അകന്നു മാറിപ്പോകുന്നു എന്നതാണ് സത്യം.
നിങ്ങളുടം ജീവിതത്തിൽ ഇങ്ങനെ സംഭവിക്കരുത്. സുഹൃദ്ബന്ധങ്ങൾ സന്തോഷകരമായ ജീവിതത്തിന് അനിവാര്യമായ ഘടകമാണ്. നല്ല സുഹൃത്തുക്കളും കുടംബങ്ങളും ഉള്ളവരാണ് പലപ്പോഴും കൂടുതൽ സന്തോഷവന്മാരായിത്തീരുന്നത്.
മാസങ്ങളായി കാണാതിരിക്കുന്ന കൂട്ടുകാരിയെ സന്ദർശിക്കാൻ ഒരൽപം സമയം കണ്ടെത്തുക. അല്ലെങ്കിൽ വർഷങ്ങളായി ബന്ധപ്പെടാതിരുന്ന പഴയ സുഹൃത്തിനെന ഫോണിൽ വിളിച്ചൊന്നു സംസാരിക്കുക. പറഞ്ഞു പറഞ്ഞു നിങ്ങളുടെ സംസാരം കുട്ടികളുടെ വിഷയത്തിസൽ എത്തിയെന്നു വരാം. എന്നാല്പോലും അത് നിങ്ങളെ കൂടുതൽ ഉന്മേഷവതിയാക്കും. തീർച്ച.
കൂട്ടുകാരോടൊത്ത് സമയം ചിലവഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, കുട്ടികളോട് നിങ്ങൾ കൂടുതൽ ക്ഷമയോടെ പെരുമാറും. മനശാസ്ത്രജ്ഞരുടെ അഭിപ്രായമാണിത്.
അമിതഭാരം അരുത്
നിങ്ങളുടെ ദിനചര്യ ഇടയ്ക്കൊന്നു വിലയിരുത്തണം. ചെയ്യേണ്ട കാര്യങ്ങൾ ക്രമീകരിച്ചെഴുതുന്ന ഡയറി എടുത്തൊന്നു നോക്കണം. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ അതിൽ നിറയെ? എങ്കിൽ നിങ്ങളൊന്നു സ്വയം വിലയിരുത്തേണ്ട സമയമായിരിക്കുന്നു എന്നു സാരം. മക്കളുടെ മേൽ നിങ്ങൾ അമിതഭാരം അടിച്ചേല്പിക്കുന്നുണ്ടോ? എങ്കിൽ സന്തോഷം അക്കാരണത്താൽ തന്നെ അവർക്കു നഷ്ടമാകും. മക്കൾക്കുവേണ്ടിയുള്ള അമിതാദ്ധ്വാനം നിങ്ങളുടെ ജീവിതത്തെയും ക്ലേശകരമാക്കും.
ഏതൊക്കെയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് തിരിച്ചറിയാനായാൽ കാര്യങ്ങൾ എളുപ്പമാകും. അപ്പോൾ അപ്രധാനമായവയെല്ലാം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയും. ജാൻസിക്കും നന്ദനും മൂന്നു മക്കളാണ്. മൂത്തവർ രണ്ടും സ്കൂളിൽ പോകുന്നു. ഇളയവൻ പ്ലേസ്കൂളിലും. കൂടാതെ ഡാൻസ്, പാട്ട്, സ്പോർട്സ് മുതലായ പാഠ്യേതര പരിപാടികളും. ഒന്നിനു പിറകെ ഒന്നായുള്ള പരിപാടികൾ കൊണ്ട് അമ്മയും മടുത്തു. പിള്ളേരും മടുത്തു. നന്ദനും മക്കളുമായി ഒരുമിച്ചിരുന്നപ്പോൾ ഈ വിഷയം അവർ ചർച്ച ചെയ്തു. പ്രധാനപ്പെട്ടവ ഏതെക്കെയാണെന്ന് തീരുമാനിച്ചു. ബാക്കിയെല്ലാം വേണ്ടന്നു വച്ചു. ഫലമോ കളിക്കാനും ഉല്ലാസിക്കാനുമായി കുട്ടികൾക്ക് കുറെ സമയം കിട്ടി. ഒപ്പം അമ്മയ്ക്കും സ്വതന്ത്രമായി കുറേ സമയം കിട്ടി.
ചില കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികൾക്കും കുറേ സ്വാതന്ത്ര്യം അനുവദിക്കണം കുറേസമയം അവർക്കും സ്വതന്ത്രമായി കിട്ടണം അത് എല്ലവരെയും സന്തുഷ്ടരാക്കും.
ടീമായി ജോലി ചെയ്യാം
വീട്ടുജോലികളിൽ കുടുംബാഗങ്ങളെ എല്ലാവരെയും പങ്കെടുപ്പിക്കുന്നത്, അമ്മയുടെ ഭാരം ഏറെ കുറയ്ക്കും. കുട്ടികളുടെ വളർച്ചയ്ക്ക് അത് ഏറെ ഉപകരിക്കുകയും ചെയ്യും. മൂന്നു കുട്ടികളുടെ അമ്മയായ ബിന്ദു പറയുന്നതു കേൾക്കുക. ''അലക്കാനുള്ള തുണിയെല്ലാം എന്റെ മക്കൾ വാഷിങ്ങ് മെഷനീൽ ഇടും; പട്ടിക്കു തീറ്റകൊടുക്കുന്നതും കുളിപ്പിക്കുന്നതും അവരാണ്; പിന്നെ അവരുടെ മുറി അവർ തന്നെ വൃത്തിയാക്കും. ഇളയവൻ തുണി നിറച്ച ബക്കറ്റുമായി വരുന്ന കാഴ്ച നോക്കി നിൽക്കുന്നത് തന്നെ രസകരമാണ്''
വീട്ടുജോലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവർക്ക് ഏറെ നല്ലതാണ്. ഒരു കുട്ടിയുടെ ജീവിത വിജയം നിശ്ചയിക്കുന്നത് അവന്റെ ഐ. ക്യു, പാഠ്യേതര വിഷങ്ങളിലെ പ്രഗത്ഭ്യം, സാമൂഹിക ബന്ധങ്ങൾ ഇവയൊക്കെയാണെന്നാണ് നാം സാധാരണ കരുതുന്നത്. എന്നാൽ ഈ അടുത്തിടെ വന്ന ഒരു മനഃസാസ്ത്ര പഠനം തെളിയിക്കുന്നത്, വീട്ടുജോലികളിലുള്ള പങ്കാളിത്തവും ഉത്തരവാദിത്വവുമാണ് ഒരു കുട്ടിയുടെ ഭാവി വിജയത്തിന്റെ ഏറ്റവും പ്രധാന ഘടകം എന്നാണ്.
കുഞ്ഞുന്നാൾ മുതൽ തന്നെ കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരാക്കി വളർത്തമം. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വീട്ടുജോലികളിൽ അവരെ പങ്കെടുപ്പിക്കുക എന്നത്. നന്നായി ചെയ്യുമ്പോൾ അതിന് പ്രത്സാഹനം കൊടുക്കണം; ചെയ്തില്ലെങ്കിൽ അതിനും പരിണിതഫലം ഉണ്ടാകണം.
മൂന്നു വയസ്സുകാരനു പോലും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ചെറിയ കാര്യങ്ങളാണെങ്കിലും അമ്മയെ സഹായിക്കാനാവുന്നതിൽ അവൻ അഭിമാനം കൊള്ളും; സന്തോഷിക്കും. നിങ്ങൾക്കും അവനെനക്കുറിച്ച് അഭിമാനം തോന്നും സന്തോഷവും.
'നോ പറയുക
കുട്ടികൾ പിടിവാശി പിടിക്കുക സ്വഭാവികമാണ്. പിടിവാശിക്കു സമ്മതിച്ചുകൊടുത്താൽ അവന്റെ കരച്ചിലു നിൽക്കും; പ്രശ്നം എളുപ്പത്തിൽ പരിഹൃതമാകുകയും ചെയ്യും. ഇതാണ് സാധാരണ ചിന്ത.
എന്നാൽ സത്യം നേരെ മറിച്ചാണ് കുട്ടിയുടെ പിടിവാശിയോട് നോ പറയുമ്പോൾ അവന്റെ പരിധികളെക്കുറിച്ച് നിങ്ങൾ അവനെന ബോധവാനാക്കുകയാണ് ചെയ്യുന്നത്. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനുള്ള ആദ്യപാടമാകും അവനത്. ആഗ്രഹിക്കുന്നതെല്ലം നടക്കില്ലെന്നും, മാതാപിതാക്കൾ വയ്ക്കുന്ന നിയന്ത്രണങ്ങൾ അനുസരിക്കണമെന്നും അവൻ മനസ്സിലാക്കിത്തുടങ്ങും.
കുട്ടികൾ ഇപ്പോഴത്തെ കാര്യം മാത്രമേ കാണുന്നുള്ളൂ; ചിന്തിക്കുന്നുള്ളൂ. ഇപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് പിന്നീടുണ്ടാകുന്ന പരിണിതഫലങ്ങളെ കണക്കിലെടുത്ത് പ്രവർത്തിക്കാൻ അവർക്ക് കഴിയില്ല. അതിനാലാണ് അവരുടെ ആവശ്യങ്ങൾ ഉടനടി നടത്തിക്കിട്ടാൻ അവർ നിർബന്ധം പിടിക്കുന്നത്. നിങ്ങൾ പറ്റില്ലെന്ന് പറഞ്ഞാൽ അത് നടക്കില്ലെന്നു അവർക്ക് ബോധ്യമായിത്തുടങ്ങിയാൽ അവരുടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അതോടൊപ്പം, നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ള അമ്മയായി മാറുകയും ചെയ്യും.
ഇങ്ങനെനയൊക്കെയാണെങ്കിലും നോ അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി ഉപയോഗിച്ചാൽ അത് വിപരീതഫലങ്ങളേ ഉളവാക്കൂ. ഉദാഹരണത്തിന് നിങ്ങൾ കുക്ക് ചെയ്യാൻ ഒരുങ്ങുമ്പോൾ മൂന്നുവയസുകാരൻ നിങ്ങളെ കളിക്കാൻ വിളിച്ചെന്നിരിക്കട്ടെ. 'പറ്റില്ല എന്നു പറയുന്നതിനു പകരം, നമുക്ക് കളിക്കാം, അൽപം കഴിയട്ടെ എന്നു പറയാം. അവനുമായൊരു ഏറ്റു മുട്ടൽ ഒഴിവാക്കാൻ ഇത് ഉപകരിക്കും. അതോടൊപ്പം, ഒരു നല്ല കാര്യം പ്രതീക്ഷിച്ചിരിക്കാൻ അവനെന സഹായിക്കുകയും ചെയ്യും.
യാഥാർത്ഥ്യബോധത്തോടെ മുന്നേറുക
കുട്ടികളെ പരിചരിക്കുന്നതും വളർത്തുന്നതും രസകരമായ കൃത്യമാക്കി മറ്റാമെന്നതാണ് സത്യം. ഈ പ്രസ്താവന ശരിയാണെന്ന് പലപ്പോഴും നിങ്ങൾക്ക് തോന്നണമെന്നില്ല.
''ഓരോ കാർട്ടൂൺ ഫിലിം ഒരു ദിവസം തന്നെ മൂന്നാം പ്രാവശ്യം കൂടെയിരുന്ന് കാണാൻ അവൻ വിളിക്കുമ്പോൾ എനിക്കു ഭ്രാന്തു പിടിക്കും - ആനി പറഞ്ഞു. ''ഫിലിം കൂടെയിരുന്ന കാണാൻ ഇവൻ എന്നെ വിളിക്കാത്ത ദിവസം വരുമല്ലോ എന്ന് അപ്പോൾ ഞാൻ ഓർക്കും. അതോടെ എന്റെ അരിശമെല്ലാം പമ്പകടക്കും''
കുട്ടികളെ വളർത്തുന്നതിൽ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും ക്ലേശങ്ങളുമുണ്ട്. ശരിയായ കാഴ്ചപ്പാടിലൂടെ അവയെ നോക്കിക്കാണാൻ പറ്റുമ്പോഴാണ് മാതൃത്വവും പിതൃത്വവും ആസ്വാദ്യകരമാകുന്നത്. ഏതിന്റെയും ഭാവത്മകവശം ശ്രദ്ധിക്കാൻ നിങ്ങൾക്കു പറ്റണം.
എപ്പോഴും സന്തോഷം കിട്ടമമെന്ന നിർബന്ധം ഉപേക്ഷിച്ചാൽ തന്നെ കാര്യം എളുപ്പമാകും. അപ്പോൾ നല്ല നിമിഷങ്ങളെ കൂടുതൽ ആസ്വദിക്കാനും, അത്ര നല്ലതല്ലാത്തവയോട് പൊരുത്തപ്പെടാനും നിങ്ങൾക്കു പറ്റും.
ലീലാമ്മയ്ക്ക് രണ്ട് കുട്ടികളാണ്. മാതൃത്വം രസകരമാക്കാൻ അവൾ ഉപയോഗിക്കുന്ന കുറുക്കുവഴി ശ്രദ്ധിക്കാം. അവൾക്കൊരു സ്വന്തം ക്യാമറയുണ്ട്. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെയും ഫോട്ടോകൾ അവളെടുക്കും. അത് ശേഖരിച്ചു വയ്ക്കും. ഫോട്ടോയുടെ മറുവശത്ത് കുറിപ്പെഴുതി വയ്ക്കും. അതോടൊപ്പം അവർ പറയുന്ന രസകരമായ കാര്യങ്ങളും. ''ബുദ്ധിമുട്ടും സങ്കടവും വരുമ്പോൾ ഞാൻ ആൽബം എടുക്കും. അവരുടെ ഫോട്ടോകൾ മറിച്ചു നോക്കും. കൂടെ അവരുടെ സംഭാഷണ ശകലങ്ങൾ വായിക്കും. എന്റെ മുഖത്ത് പുഞ്ചിരി പടരാൻ അതു മതിയാകും ലീലാമ്മ പറഞ്ഞു നിറുത്തി.
അമ്മയാകുക ക്ലേശകരമാണ്; ഒപ്പം സുകൃതപൂർണ്ണവും. മക്കളെ വളർത്തുമ്പോൾ ലഭിക്കുന്ന പുണ്യാനുഭവങ്ങളുണ്ട്. മറ്റ് ഒരിടത്തും കിട്ടാത്തവ. അവയെ സൂക്ഷിച്ചു വയ്ക്കുക, ഇടക്കിടെ അവയിലേക്ക് പിന്തിരിയുക. നിങ്ങളുടെ മാതൃത്വം സന്തോഷകരമാക്കാനുള്ള കുറുക്കുവഴിയാണിത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്